വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത്‌ എന്തുകൊണ്ട്‌?

ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത്‌ എന്തുകൊണ്ട്‌?

അധ്യായം 4

ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത്‌ എന്തുകൊണ്ട്‌?

“എന്റെ ഡാഡി ഞങ്ങളെ ഉപേക്ഷിച്ചുപോയത്‌ ഞാൻ ഓർമ്മിക്കുന്നു. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ഞങ്ങൾക്ക്‌ വാസ്‌തവത്തിൽ അറിഞ്ഞുകൂടായിരുന്നു. മമ്മി ജോലിക്ക്‌ പോകേണ്ടിയിരുന്നതുകൊണ്ട്‌ ഞങ്ങൾ എപ്പോഴും തനിച്ചായിരുന്നു. ചിലപ്പോൾ ഞങ്ങൾ വെറുതെ ജന്നലിനടുത്തുപോയി ഇരുന്നു മമ്മിയും ഞങ്ങളെ ഉപേക്ഷിച്ചു പോയതാണോ എന്ന്‌ വിചാരപ്പെടുമായിരുന്നു. . . . ”—വിവാഹമോചനം നേടിയ കുടുംബത്തിൽ നിന്നുളള ഒരു പെൺകുട്ടി.

ഒരുവന്റെ മാതാപിതാക്കളുടെ വിവാഹമോചനം ഒരു ലോകാവസാനം പോലെ ആയിരിക്കാൻ കഴിയും, എക്കാലവും നിലനിൽക്കാൻ തക്ക ദുരിതം ഉളവാക്കുന്ന ഒരു കൊടുംവിപത്ത്‌. അതു മിക്കപ്പോഴും ലജ്ജ, കോപം, ഉൽക്കണ്‌ഠ, ഉപേക്ഷിക്കപ്പെട്ടേക്കുമോ എന്ന ഭയം, കുററബോധം, മ്ലാനത, ആഴമായ നഷ്ടബോധം തുടങ്ങിയ വികാരങ്ങൾക്ക്‌—പകരംവീട്ടാനുളള ഒരു ആഗ്രഹത്തിനുപോലും—തിരികൊളുത്തുന്നു.

നിങ്ങളുടെ മാതാപിതാക്കൾ ഈ അടുത്ത കാലത്ത്‌ വേർപിരിഞ്ഞിരിക്കുന്നുവെങ്കിൽ അത്തരം വികാരങ്ങൾ നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ടായിരിക്കാം. ഏതായാലും, ഒരു പിതാവും മാതാവും കൂടെ നിങ്ങളെ വളർത്തിക്കൊണ്ടുവരാനാണ്‌ നമ്മുടെ സ്രഷ്ടാവ്‌ ഉദ്ദേശിച്ചത്‌. (എഫേസ്യർ 6:1-3) എന്നാൽ നിങ്ങൾ സ്‌നേഹിക്കുന്ന ഒരു പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ അനുദിന സാന്നിദ്ധ്യം നിങ്ങൾക്കു നഷ്ടമായിരിക്കുന്നു. “ഞാൻ വാസ്‌തവത്തിൽ എന്റെ പിതാവിനെ ബഹുമാനിച്ചിരുന്നു, അദ്ദേഹത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു,” ഏഴുവയസ്സുളളപ്പോൾ അപ്പനും അമ്മയും വേർപിരിഞ്ഞ പോൾ ആവലാതി പറയുന്നു. “എന്നാൽ ഞങ്ങളുടെ മേലുളള അവകാശം ലഭിച്ചത്‌ മമ്മിക്കായിരുന്നു.”

മാതാപിതാക്കൾ വേർപിരിയുന്നതിന്റെ കാരണം

മിക്കപ്പോഴും മാതാപിതാക്കൾ അവരുടെ പ്രശ്‌നങ്ങൾ നന്നായി മറച്ചുവച്ചിട്ടുണ്ട്‌. ഒരു കൊച്ചുകുട്ടിയായിരിക്കെ മാതാപിതാക്കൾ വേർപിരിഞ്ഞ ലിൻ പറയുന്നു: “എന്റെ മാതാപിതാക്കൾ വഴക്കടിക്കുന്നത്‌ കണ്ടതായി ഞാൻ ഓർമ്മിക്കുന്നില്ല. അവർ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്‌ ഞാൻ കരുതിയത്‌.” മാതാപിതാക്കൾ വഴക്കുണ്ടാക്കുന്നിടത്തുപോലും അവർ യഥാർത്ഥത്തിൽ വേർപിരിയുമ്പോൾ അതൊരു ഞെട്ടലുളവാക്കുന്നു!

മിക്കവരുടെ കാര്യത്തിലും വേർപിരിയൽ സംഭവിക്കുന്നത്‌ ആരെങ്കിലും ഒരാൾ ലൈംഗിക കാര്യങ്ങളിൽ അവിശ്വസ്‌തത കാണിക്കുമ്പോഴാണ്‌. നിരപരാധിയായ ഇണയെ വിവാഹമോചനം നേടാൻ ദൈവം അനുവദിക്കുന്നു. (മത്തായി 19:9) മററു ചിലരുടെ സംഗതിയിൽ “കോപവും അട്ടഹാസവും അസഭ്യസംസാരവും” അവരിൽ ഒരാൾക്ക്‌ തന്റെയും കുട്ടികളുടെയും ശാരീരിക സുരക്ഷിതത്വം സംബന്ധിച്ച്‌ ഭയം തോന്നാൻ ഇടയാക്കത്തക്കവണ്ണം അക്രമാസക്തമായിത്തീർന്നിട്ടുണ്ട്‌.—എഫേസ്യർ 4:31.

ചിലർ വിവാഹമോചനം നേടുന്നത്‌ വെറും നിസ്സാരകാരണങ്ങളുടെ പേരിലാണ്‌ എന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം തങ്ങൾ ‘അസന്തുഷ്ടരാണെന്നോ’ അല്ലെങ്കിൽ ‘ഇപ്പോൾ ഞങ്ങൾ തമ്മിൽ സ്‌നേഹം ഇല്ല’ എന്നോ പറഞ്ഞുകൊണ്ട്‌ സ്വാർത്ഥപരമായി വിവാഹമോചനം നേടുന്നു. “വിവാഹമോചനത്തെ വെറുത്തിരിക്കുന്ന” ദൈവത്തിന്‌ ഇത്‌ അനിഷ്ടകരമാണ്‌. (മലാഖി 2:16) തങ്ങളുടെ ഇണകൾ ക്രിസ്‌ത്യാനികളായിത്തീരുന്നതിന്റെ പേരിൽ ചിലർ വിവാഹബന്ധം ഉപേക്ഷിക്കും എന്ന്‌ യേശുവും സൂചിപ്പിച്ചു.—മത്തായി 10:34-36.

സംഗതി എന്തുതന്നെയായിരുന്നാലും നിങ്ങളുടെ മാതാപിതാക്കൾ നിശബ്ദത പാലിക്കാൻ തിരുമാനിച്ചു എന്നതോ വിവാഹമോചനം സംബന്ധിച്ച നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ അവർ അവ്യക്തമായ മറുപടികൾ മാത്രമേ തന്നുളളു എന്നതോ അവർ നിങ്ങളെ സ്‌നേഹിക്കുന്നില്ല എന്ന്‌ അർത്ഥമാക്കുന്നില്ല. a അവർ സഹിക്കേണ്ടി വന്ന ദ്രോഹത്തിൽ ആമഗ്നരായിരിക്കുമ്പോൾ വിവാഹമോചനത്തെപ്പററി നിങ്ങളോട്‌ സംസാരിക്കുക പ്രയാസമാണെന്ന്‌ നിങ്ങളുടെ മാതാപിതാക്കൾ കണ്ടെത്തിയേക്കാം. (സദൃശവാക്യങ്ങൾ 24:10) തങ്ങളുടെ തന്നെ പരാജയങ്ങളെപ്പററി സമ്മതിക്കേണ്ടിവരുന്നത്‌ പ്രയാസവും, ലജ്ജാകരവുമായി അവർക്കു അനുഭവപ്പെടുകയും ചെയ്‌തേക്കാം.

നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്നത്‌

നിങ്ങളുടെ ഉൽക്കണ്‌ഠകൾ നിങ്ങളുടെ മാതാപിതാക്കളുമായി ശാന്തമായി ചർച്ച ചെയ്യാൻ കഴിയുന്ന ഉചിതമായ സമയം കണ്ടുപിടിക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 25:11) വിവാഹമോചനം നിമിത്തം നിങ്ങൾ എത്രത്തോളം ദുഃഖിതരും സംഭ്രാന്തരുമാണെന്ന്‌ അവരെ അറിയിക്കുക. ഒരുപക്ഷേ അവർ നിങ്ങൾക്ക്‌ തൃപ്‌തികരമായ ഒരു വിശദീകരണം നല്‌കും. ഇല്ലെങ്കിലും നിരാശിതരാകരുത്‌. തന്റെ ശിഷ്യൻമാർക്ക്‌ വഹിക്കാൻ കഴിയാഞ്ഞ വിവരങ്ങൾ യേശുവും അവരിൽ നിന്ന്‌ മറച്ചുവച്ചില്ലേ? (യോഹന്നാൻ 16:12) മാത്രവുമല്ല നിങ്ങളുടെ മാതാപിതാക്കൾക്ക്‌ ചില കാര്യങ്ങൾ സ്വകാര്യമായി വയ്‌ക്കാനുളള അവകാശമില്ലേ?

അവസാനമായി, വിവാഹമോചനം, അതിന്റെ കാരണം എന്തുതന്നെയായിരുന്നാലും, അവർ തമ്മിലുളള—നിങ്ങളുമായിട്ടല്ല—ഒരു പ്രശ്‌നമാണെന്നത്‌ മനസ്സിലാക്കുക! വിവാഹമോചനം നടത്തിയ 60 കുടുംബങ്ങളെ സംബന്ധിച്ച അവരുടെ പഠനത്തിൽ വാല്ലെർസ്‌ററീനും കെല്ലിയും കണ്ടെത്തിയത്‌ ദമ്പതികൾ വിവാഹമോചനത്തിന്‌ കുററപ്പെടുത്തിയത്‌ അന്യോന്യവും, അവരുടെ തൊഴിലുടമകളെയും, സ്വന്തം കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ആണെന്നാണ്‌. എന്നാൽ ആ ഗവേഷകർ പറയുന്നു: “രസാവഹമായി അവരിൽ ആരും അവരുടെ കുട്ടികളെ കുററപ്പെടുത്തിയില്ല.” നിങ്ങളോടുളള നിങ്ങളുടെ മാതാപിതാക്കളുടെ വികാരങ്ങൾക്ക്‌ മാററമൊന്നും വന്നിട്ടില്ല.

സമയത്തിന്റെ സൗഖ്യമാക്കൽ ഫലം

“സൗഖ്യമാക്കാനൊരു സമയ”മുണ്ട്‌. (സഭാപ്രസംഗി 3:3) ഒടിഞ്ഞ ഒരു അസ്ഥിപോലെയുളള അക്ഷരീയമായ ശാരീരിക ക്ഷതം പൂർണ്ണമായി സൗഖ്യമാകാൻ ആഴ്‌ചകളോ മാസങ്ങളോ ആവശ്യമായിരിക്കുന്നതുപോലെ, വൈകാരിക ക്ഷതങ്ങളും സൗഖ്യമാകാൻ സമയമെടുക്കും.

ഒരു വിവാഹമോചനം കഴിഞ്ഞ്‌ ഒന്നുരണ്ടു വർഷത്തിനുളളിൽ “വ്യാപകമായ ഭയവും ദു:ഖവും ഞെട്ടലുളവാക്കിയ അവിശ്വസനീയതയും . . . മങ്ങുകയോ പൂർണ്ണമായി അപ്രത്യക്ഷമാവുകയോ ചെയ്യുന്നു” എന്നാണ്‌ വിവാഹമോചനം സംബന്ധിച്ച ഗവേഷകരായ വാല്ലെർസ്‌ററീനും കെല്ലിയും കണ്ടെത്തിയത്‌. ഒരു വിവാഹമോചനത്തെ തുടർന്നുളള ഏററം മോശമായ അവസ്ഥ മൂന്നു വർഷംകൊണ്ട്‌ അവസാനിക്കുന്നു എന്നാണ്‌ ചില വിദഗ്‌ദ്ധർ കരുതുന്നത്‌. ഇത്‌ ഒരു നീണ്ട കാലയളവായി തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ജീവിതം സുസ്ഥിരമാകുന്നതിനു മുമ്പ്‌ ഇനിയും വളരെയധികം കാര്യങ്ങൾ സംഭവിക്കേണ്ടതായിട്ടുണ്ട്‌.

വിവാഹമോചനത്താൽ താറുമാറായ ഭവന ദിനചര്യ പുനഃക്രമീകരിക്കുക എന്നതാണ്‌ ഒരു സംഗതി, നിങ്ങളുടെ മാതാപിതാക്കൾക്ക്‌ വൈകാരികമായി സ്വന്തം കാലിൽ ഉറച്ചു നിൽക്കാറാകുന്നതിനും സമയം ആവശ്യമാണ്‌. ഒരുപക്ഷേ അപ്പോൾ മാത്രമായിരിക്കും നിങ്ങൾക്ക്‌ ആവശ്യമായ പിന്തുണ നൽകാൻ അവർക്ക്‌ കഴിയുക. നിങ്ങളുടെ ജീവിതം വീണ്ടും ക്രമീകൃതമായ ഒരു രീതി വീണ്ടെടുക്കുമ്പോൾ നിങ്ങൾക്ക്‌ ഒരു സാധാരണ നില കൈവരിക്കാൻ കഴിയും.

എന്നിരുന്നാലും, ശലോമോൻ ഈ മുന്നറിയിപ്പ്‌ നൽകി: “‘പണ്ടത്തെക്കാലം ഇപ്പോഴത്തേതിലും നല്ലതായിരുന്നത്‌ എന്തുകൊണ്ട്‌?’ എന്ന്‌ നീ ചോദിക്കരുത്‌, അതേപ്പററി നീ ചോദിക്കുന്നത്‌ ജ്ഞാനം നിമിത്തമല്ല.” (സഭാപ്രസംഗി 7:10) കഴിഞ്ഞകാലത്തെ സംബന്ധിച്ച ചിന്ത ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച്‌ നിങ്ങളെ അന്ധരാക്കിയേക്കാം. വിവാഹമോചനത്തിന്‌ മുമ്പ്‌ നിങ്ങളുടെ കുടുംബത്തിലെ അവസ്ഥ എന്തായിരുന്നു? “വളരെയധികം വഴക്കും ഒച്ചപ്പാടും ചീത്തവിളിയും” ഉണ്ടായിരുന്നു എന്ന്‌ ആന്നെററ്‌ സമ്മതിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക്‌ കുടുംബത്തിൽ സമാധാനം ഉണ്ടായിരിക്കുമല്ലോ?

‘എനിക്ക്‌ അവരെ വീണ്ടും ഒന്നിപ്പിക്കാൻ കഴിയും’

തങ്ങളുടെ മാതാപിതാക്കളെ വീണ്ടും ഒരുമിപ്പിക്കാം എന്ന സ്വപ്‌നം ചില ചെറുപ്പക്കാർ വച്ചുപുലർത്തുന്നു, ഒരുപക്ഷേ മാതാപിതാക്കൾ പുനർവിവാഹം ചെയ്‌തശേഷം പോലും അവർ അത്തരം ദിവാസ്വപ്‌നങ്ങൾ ഉപേക്ഷിച്ചുകളയാൻ തയ്യാറല്ല!

എന്നിരുന്നാലും, വിവാഹമോചനം നടന്നു എന്ന വസ്‌തുത നിഷേധിക്കുന്നതിനാൽ യാതൊരു മാററവും വരുത്താൻ കഴിയില്ല. എത്രമാത്രം കണ്ണീരൊഴുക്കിയാലും യാചിച്ചാലും പദ്ധതികൾ ആവിഷ്‌ക്കരിച്ചാലും അവരെ വീണ്ടും തിരികെ വരുത്താൻ കഴിയാതെയുമിരുന്നേക്കാം. അതുകൊണ്ട്‌ സാദ്ധ്യതയില്ലാത്ത കാര്യങ്ങളെപ്പററി ചിന്തിച്ച്‌ നിങ്ങളെത്തന്നെ ദണ്ഡിപ്പിക്കുന്നതെന്തിന്‌? (സദൃശവാക്യങ്ങൾ 13:12) “ഉപേക്ഷിച്ചു കളയാൻ ഒരു സമയമുണ്ട്‌” എന്ന്‌ ശലോമോൻ പറഞ്ഞു. (സഭാപ്രസംഗി 3:6) അതുകൊണ്ട്‌ വിവാഹമോചനത്തിന്റെ വാസ്‌തവികതയും സ്ഥിരതയും അംഗീകരിക്കുക. നിങ്ങൾ ആ സാഹചര്യത്തെ വിജയകരമായി നേരിടുന്നതിലേക്കുളള ഒരു വലിയ ചുവടു വയ്‌പാണത്‌.

നിങ്ങളുടെ മാതാപിതാക്കളുമായി യോജിപ്പിലാകൽ

നിങ്ങളുടെ ജീവിതം തകർത്തതിന്‌ ഉചിതമായിത്തന്നെ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട്‌ ദേഷ്യത്തിലായിരിക്കും. ഒരു യുവാവ്‌ വളരെ വേദനയോടെ പറഞ്ഞു: “എന്റെ മാതാപിതാക്കൾ സ്വാർത്ഥരായിരുന്നു. അവർ വാസ്‌തവത്തിൽ ഞങ്ങളെപ്പററിയോ അവർ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങളെ എങ്ങനെ ബാധിക്കുമെന്നോ ചിന്തിച്ചില്ല. അവർ അവരുടെ പ്ലാനുകളുമായി മുമ്പോട്ടു പോയി.” ഇതു വാസ്‌തവമായിരുന്നേക്കാം. എന്നാൽ കോപത്തിന്റെയും കയ്‌പ്പിന്റെയും ഒരു ഭാരവും പേറി, നിങ്ങൾക്കുതന്നെ ദ്രോഹം ചെയ്യാതെ നിങ്ങൾക്ക്‌ നിങ്ങളുടെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുമോ?

ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും . . . നിങ്ങളെ വിട്ടുപോകട്ടെ . . . നിങ്ങൾ തമ്മിൽ ദയയും മനസ്സലിവും ഉളളവരായി അന്യോന്യം സൗജന്യമായി ക്ഷമിപ്പിൻ.” (എഫേസ്യർ 4:31, 32) ഇത്ര കഠിനമായി നിങ്ങളെ ദ്രോഹിച്ചിട്ടുളള ഒരാളോട്‌ നിങ്ങൾക്കെങ്ങനെ ക്ഷമിക്കാൻ കഴിയും? നിങ്ങളുടെ മാതാപിതാക്കളെ വസ്‌തുനിഷ്‌ഠമായ ഒരു വിധത്തിൽ—തെററുപററുന്ന അപൂർണ്ണ മനുഷ്യരായി—വീക്ഷിക്കാൻ ശ്രമിക്കുക. അതെ, മാതാപിതാക്കളും, ‘പാപം ചെയ്യുകയും ദൈവതേജസ്സിൽ കുറവുളളവരായിത്തീരുകയും ചെയ്യുന്നു.’ (റോമർ 3:23) ഇതു തിരിച്ചറിയുന്നത്‌ നിങ്ങളുടെ മാതാപിതാക്കളുമായി യോജിപ്പിലാകുന്നതിന്‌ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയുക

“എന്റെ മാതാപിതാക്കളുടെ വിവാഹമോചനം സംബന്ധിച്ച്‌ എനിക്കുണ്ടായിരുന്ന വികാരം എന്തെന്ന്‌ ഞാൻ യഥാർത്ഥത്തിൽ അവരോട്‌ ഒരിക്കലും പറഞ്ഞിട്ടില്ല,” ഞങ്ങൾ അഭിമുഖസംഭാഷണം നടത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ പറഞ്ഞു. ആദ്യം നിർവികാരനായി കാണപ്പെട്ടെങ്കിലും പിന്നീട്‌ തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെപ്പററി സംസാരിച്ചപ്പോൾ ആ ചെറുപ്പക്കാരൻ വികാരതരളിതനായിത്തീർന്നു—കരയുകപോലും ചെയ്‌തു. വളരെക്കാലമായി അടക്കിവച്ചിരുന്ന വികാരങ്ങൾ പുറത്തുവന്നു. അതിൽ ആശ്ചര്യം തോന്നിയ അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അതെപ്പററി തുറന്നു സംസാരിച്ചത്‌ എന്നെ യഥാർത്ഥത്തിൽ സഹായിച്ചു.”

നിങ്ങളെത്തന്നെ ഒററപ്പെടുത്തുന്നതിനു പകരം ആരോടെങ്കിലും തുറന്നു പറയുന്നത്‌ സഹായകമാണെന്ന്‌ നിങ്ങളും കണ്ടെത്തിയേക്കാം. നിങ്ങൾ എന്തു വിചാരിക്കുന്നുവെന്നും നിങ്ങളുടെ ഭയപ്പാടുകളും ഉൽക്കണ്‌ഠകളും എന്താണെന്നും നിങ്ങളുടെ മാതാപിതാക്കളോട്‌ തുറന്നു പറയുക. (സദൃശവാക്യങ്ങൾ 23:26 താരതമ്യം ചെയ്യുക.) പക്വതയുളള ക്രിസ്‌ത്യാനികൾക്കും സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്‌ വിവാഹമോചനത്താൽ പിച്ചിചീന്തപ്പെട്ട തന്റെ കുടുംബത്തിൽ നിന്ന്‌ കീത്തിന്‌ യാതൊരു പിന്തുണയും ലഭിച്ചില്ല. എന്നാൽ മറെറാരിടത്ത്‌ അവന്‌ പിന്തുണ കണ്ടെത്താൻ കഴിഞ്ഞു. “ക്രിസ്‌തീയ സഭ എന്റെ കുടുംബമായിത്തീർന്നു” എന്ന്‌ കീത്ത്‌ പറയുന്നു.

എല്ലാററിലുമുപരി, “പ്രാർത്ഥന കേൾക്കുന്നവനായ” നിങ്ങളുടെ സ്വർഗ്ഗീയ പിതാവിന്റെ അടുത്ത്‌ നിങ്ങൾക്ക്‌ ഒരു ശ്രദ്ധിക്കുന്ന കാത്‌ കണ്ടെത്താൻ കഴിയും. (സങ്കീർത്തനം 65:2) തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ വിജയകരമായി തരണം ചെയ്യാൻ തന്നെ സഹായിച്ചതെന്തെന്ന്‌ പോൾ എന്നു പേരുളള ഒരു ചെറുപ്പക്കാരൻ അനുസ്‌മരിക്കുന്നു: “ഞാൻ സദാസമയവും പ്രാർത്ഥിച്ചു, യഹോവ ഒരു യഥാർത്ഥ വ്യക്തിയാണെന്ന്‌ എനിക്ക്‌ എപ്പോഴും ബോദ്ധ്യവുമുണ്ടായിരുന്നു.”

നിങ്ങളുടെ ജീവിതത്തെ മുമ്പോട്ട്‌ നയിക്കൽ

ഒരു വിവാഹമോചനത്തിനുശേഷം കാര്യങ്ങൾ ഒരിക്കലും മുമ്പത്തെപ്പോലെ ആയിരിക്കുകയില്ല. എന്നാൽ അതിന്‌ നിങ്ങളുടെ ജീവിതം ഫലകരവും സന്തുഷ്ടവും ആയിരിക്കില്ല എന്ന്‌ അർത്ഥമില്ല. ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ അലസരായിരിക്കരുത്‌.” (റോമർ 12:11) അതെ, സങ്കടം കൊണ്ടോ ദ്രോഹം മൂലമോ കോപത്താലോ നിശ്ചേഷ്ടരായിത്തീരാൻ നിങ്ങളെത്തന്നെ അനുവദിക്കുന്നതിനു പകരം ജീവിതം മുമ്പോട്ട്‌ കൊണ്ടുപോവുക! നിങ്ങളുടെ പഠനകാര്യങ്ങളിൽ മുഴുകുക. നിങ്ങൾ ചെയ്യാൻ താല്‌പര്യപ്പെടുന്ന എന്തെങ്കിലും വിനോദത്തൊഴിൽ ചെയ്യുക. “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുക.”—1 കൊരിന്ത്യർ 15:58.

അതിന്‌ ശ്രമവും നിശ്ചയദാർഢ്യവും കുറച്ച്‌ സമയം കടന്നുപോകേണ്ടതും ആവശ്യമാണ്‌. എന്നാൽ കാലക്രമത്തിൽ നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹതകർച്ച നിങ്ങളുടെ ജീവിതത്തിലെ പ്രമുഖ സംഗതി ആയിരിക്കുകയില്ല.

[അടിക്കുറിപ്പുകൾ]

a “തങ്ങൾ പഠന വിധേയരാക്കിയ [വിവാഹമോചനം നേടിയ മാതാപിതാക്കളുടെ] ഏററം ഇളയകുട്ടികളിൽ അഞ്ചിൽ നാലുഭാഗത്തിനും മതിയായ ഒരു വിശദീകരണമോ തങ്ങൾക്ക്‌ തുടർന്ന്‌ പരിപാലനം ലഭിക്കും എന്നതു സംബന്ധിച്ച്‌ എന്തെങ്കിലും ഉറപ്പോ ലഭിച്ചില്ല” എന്ന്‌ ഗവേഷകരായ വാല്ലെർസ്‌ററീനും കെല്ലിയും കണ്ടെത്തി. “ഫലത്തിൽ ഒരു ദിവസം രാവിലെ അവർ ഉണർന്നപ്പോൾ മാതാപിതാക്കളിൽ ഒരാൾ സ്ഥലം വിട്ടിരുന്നു.”

ചർച്ചക്കുളള ചോദ്യങ്ങൾ

◻ മാതാപിതാക്കൾ തമ്മിൽ പിരിയുന്നതിന്റെ ചില കാരണങ്ങൾ ഏവയാണ്‌?

◻ നിങ്ങളുടെ മാതാപിതാക്കൾക്ക്‌ അതെപ്പററി സംസാരിക്കുന്നത്‌ പ്രയാസമായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ടാണ്‌? അവർ സംസാരിക്കാൻ അത്തരം വിമുഖത കാണിക്കുന്നുവെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

◻ കഴിഞ്ഞ കാര്യങ്ങളെപ്പററി ചിന്തിച്ചുകൊണ്ടിരിക്കുന്നതോ നിങ്ങളുടെ മാതാപിതാക്കളെ വീണ്ടും ഒന്നിപ്പിക്കാമെന്നുളള ദിവാസ്വപ്‌നം വച്ചു പുലർത്തുന്നതോ പ്രയോജനരഹിതമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ വിവാഹമോചനത്തിന്റെ പ്രശ്‌നത്തെ വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്കു ചെയ്യാവുന്ന ക്രിയാത്മകമായ ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

◻ നിങ്ങളുടെ മാതാപിതാക്കളോട്‌ നിങ്ങൾക്ക്‌ തോന്നിയേക്കാവുന്ന കോപത്തെ നിങ്ങൾക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

[36, 37 പേജുകളിലെ ചതുരം]

‘ആ വിവാഹമോചനം എന്റെ ജീവിതത്തെ നശിപ്പിക്കുമോ?’

തങ്ങളുടെ മാതാപിതാക്കളുടെ വിവാഹമോചനത്തെ തുടർന്ന്‌ ചില ചെറുപ്പക്കാർ ഫലത്തിൽ അവരുടെ ജീവിതം നശിപ്പിക്കുന്നു. ചിലർ സ്‌കൂൾ പഠനം ഉപേക്ഷിക്കുന്നതുപോലെയുളള ചില ചിന്താശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു. വിവാഹമോചനം നേടിയതിന്‌ തങ്ങളുടെ മാതാപിതാക്കളെ ശിക്ഷിക്കാനെന്നവണ്ണം അവർ തങ്ങളുടെ മോഹഭംഗവും കോപവും ദുഷ്‌പെരുമാററത്തിലൂടെ പ്രകടമാക്കുന്നു. ഡെന്നി ഇപ്രകാരം അനുസ്‌മരിക്കുന്നു: “എന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം എനിക്ക്‌ അസന്തുഷ്ടിയും മ്ലാനതയും അനുഭവപ്പെട്ടു. സ്‌കൂളിൽ എനിക്ക്‌ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു തുടങ്ങി, ഞാൻ ഒരു വർഷം തോൽക്കുകയും ചെയ്‌തു. അതിനുശേഷം . . . ഞാൻ ക്ലാസ്സിലെ വിഡ്‌ഢിവേഷക്കാരനായി മാറി, ഞാൻ വളരെയധികം വഴക്കുകളിൽ ഉൾപ്പെട്ടു.”

ഞെട്ടിപ്പിക്കുന്ന പെരുമാററം ഒരുവന്റെ മാതാപിതാക്കളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. എന്നാൽ ഇപ്പോൾതന്നെ വളരെയധികം സമ്മർദ്ദങ്ങൾ ഉളള ഒരു സാഹചര്യത്തോട്‌ സമ്മർദ്ദങ്ങൾ കൂട്ടുന്നു എന്നതല്ലാതെ യഥാർത്ഥത്തിൽ എന്തു നേട്ടമാണ്‌ അതുകൊണ്ട്‌ ഉണ്ടാവുക? വാസ്‌തവത്തിൽ തെററു ചെയ്യുന്നതിനാൽ ശിക്ഷിക്കപ്പെടുന്നത്‌ അതു ചെയ്‌തയാളാണ്‌. (ഗലാത്യർ 6:7) നിങ്ങളുടെ മാതാപിതാക്കളും കഷ്ടപ്പെടുന്നുണ്ട്‌ എന്ന്‌ മനസ്സിലാക്കാൻ ശ്രമിക്കുക. അവർ നിങ്ങളെ അവഗണിക്കുന്നതായി തോന്നുന്നുവെങ്കിൽ അത്‌ ദുരുദ്ദേശ്യത്തോടെയല്ല. ഡെന്നിയുടെ അമ്മ ഇപ്രകാരം ഏററുപറഞ്ഞു: “ഞാൻ തീർച്ചയായും എന്റെ കുട്ടികളെ അവഗണിച്ചു. വിവാഹമോചനത്തിനുശേഷം ഞാൻ തന്നെ വല്ലാത്ത കുഴഞ്ഞ അവസ്ഥയിലായിരുന്നു. എനിക്ക്‌ അവരെ സഹായിക്കാൻ കഴിയുമായിരുന്നില്ല.”

എബ്രായർ 12:13-ൽ ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “മുടന്തുളളത്‌ ഉളുക്കിപ്പോകാതിരിക്കേണ്ടതിന്‌ നിങ്ങളുടെ പാദങ്ങൾക്ക്‌ പാത നേരെയാക്കുന്നതിൽ തുടരുക.” മാതാപിതാക്കളിൽ നിന്നുളള ശിക്ഷണം ഇല്ലാത്തപ്പോൾ പോലും ദുഷ്‌പെരുമാററത്തിന്‌ യാതൊരു ന്യായീകരണവുമില്ല. (യാക്കോബ്‌ 4:17) നിങ്ങളുടെ പ്രവൃത്തി സംബന്ധിച്ച ഉത്തരവാദിത്വം സ്വയം ഏറെറടുക്കുകയും ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യുക.—1 കൊരിന്ത്യർ 9:27.

വീടുവിട്ട്‌ ഇറങ്ങിപ്പോകുന്നതുപോലുളള ചിന്താശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നതും ഒഴിവാക്കുക. “സൂക്ഷ്‌മബുദ്ധി തന്റെ കാലടികൾ സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) ഈ ഘട്ടത്തിൽ നിങ്ങളെ ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം നിങ്ങളുടെ മാതാപിതാക്കൾ കുഴഞ്ഞ അവസ്ഥയിലാണെങ്കിൽ നിങ്ങളുടെ തീരുമാനങ്ങൾ സംബന്ധിച്ച്‌ പ്രായമുളള ഒരു സുഹൃത്തിനോട്‌ എന്തുകൊണ്ട്‌ സംസാരിച്ചുകൂടാ?

അപ്പോഴും നിങ്ങൾക്ക്‌ ഭാവിയെ സംബന്ധിച്ച്‌ പല ഉൽക്കണ്‌ഠകളും ഉണ്ടായിരിക്കാം. നിങ്ങളുടെ മാതാപിതാക്കൾ അവരുടെ വിവാഹജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നതിനാൽ വിജയകരമായ ഒരു വിവാഹജീവിതം ആസ്വദിക്കുന്നതിനുളള ഭാവി പ്രതീക്ഷയെപ്പററി നിങ്ങൾ ഉൽക്കണ്‌ഠപ്പെടുന്നത്‌ മനസ്സിലാക്കാവുന്നതേയുളളു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ വൈവാഹിക അസന്തുഷ്ടി—ത്വക്കിലുണ്ടാകുന്ന പുളളിക്കുത്തുകൾ പോലെ, മാതാപിതാക്കളിൽ നിന്ന്‌ പാരമ്പര്യമായി ലഭിക്കുന്നതല്ല. നിങ്ങൾ തികച്ചും വ്യത്യസ്‌തനായ ഒരു വ്യക്തിയാണ്‌, നിങ്ങളുടെ ഏതെങ്കിലും ഭാവിവിവാഹം എങ്ങനെയുളളതായിരിക്കും എന്നത്‌ നിങ്ങളുടെ മാതാപിതാക്കളുടെ പരാജയത്തെ ആശ്രയിച്ചല്ല, മറിച്ച്‌ നിങ്ങളും നിങ്ങളുടെ ഇണയും ഏതളവോളം ദൈവത്തിന്റെ വചനം ബാധകമാക്കും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌.

നിങ്ങൾ ആവശ്യപ്പെടാതെതന്നെ നിങ്ങൾക്ക്‌ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, പണം എന്നിവ സംബന്ധിച്ചും നിങ്ങൾ ഉൽക്കണ്‌ഠപ്പെടുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. എന്നിരുന്നാലും സാധാരണയായി ഒരു വിവാഹമോചനത്തിനുശേഷം മക്കളെ പരിപാലിക്കാനുളള മാർഗ്ഗം മാതാപിതാക്കൾതന്നെ കണ്ടെത്തുന്നു, അതിനുവേണ്ടി മമ്മി ഒരു ലൗകിക ജോലി ഏറെറടുക്കേണ്ടതാവശ്യമായിരുന്നെങ്കിൽപോലും അങ്ങനെ ചെയ്യുന്നു. എന്നിരുന്നാലും സർവൈവിംഗ്‌ ദി ബ്രേക്കപ്പ്‌ (തകർച്ചയെ അതിജീവിക്കൽ) എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം യാഥാർത്ഥ്യബോധത്തോടെ ഇപ്രകാരം മുന്നറിയിപ്പ്‌ നൽകുന്നു: “കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ജീവിതനിലവാരത്തിന്‌ നിർബന്ധമായും ഒരു അധോഗതിക്ക്‌ ഇടയാക്കിക്കൊണ്ട്‌, ഒരിക്കൽ ഒരു കുടുംബത്തെ പോററിയിരുന്ന വക കൊണ്ട്‌ ഇപ്പോൾ രണ്ടു കുടുംബങ്ങളെ പോറേറണ്ടിയിരിക്കുന്നു.”

അതുകൊണ്ട്‌, പുതിയ വസ്‌ത്രങ്ങൾ പോലെ, ഒരിക്കൽ നിങ്ങൾക്ക്‌ ലഭിച്ചിരുന്ന ചില വസ്‌തുക്കൾ കൂടാതെ കഴിഞ്ഞുകൂടാൻ നിങ്ങൾ ശീലിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ ബൈബിൾ നമ്മെ ഇപ്രകാരം അനുസ്‌മരിപ്പിക്കുന്നു: “നാം ഈ ലോകത്തിലേക്ക്‌ യാതൊന്നും കൊണ്ടുവന്നിട്ടില്ല, ഇവിടെ നിന്ന്‌ യാതൊന്നും കൊണ്ടുപോകാനും കഴിയുകയില്ല. അതുകൊണ്ട്‌ ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ നമുക്ക്‌ അതിൽ സംതൃപ്‌തരായിരിക്കാം.” (1 തിമൊഥെയോസ്‌ 6:7, 8) ഒരുപക്ഷേ ഒരു പുതിയ കുടുംബ ബജററ്‌ തയ്യാറാക്കുന്നതിന്‌ നിങ്ങൾക്ക്‌ സഹായിക്കാൻ പോലും കഴിഞ്ഞേക്കും. യഹോവ “പിതാവില്ലാത്ത ബാലൻമാർക്ക്‌ ഒരു പിതാവാണെന്നും” കൂടെ ഓർമ്മിക്കുക. (സങ്കീർത്തനം 68:5) നിങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ അവൻ ആഴമായ താൽപര്യമുളളവനാണ്‌ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുളളവരായിരിക്കാൻ കഴിയും.

“യൗവനത്തിൽ നുകം വഹിക്കുന്നത്‌ ഒരു ശേഷിമാനായ മനുഷ്യന്‌ നല്ലത്‌,” എന്ന്‌ യിരെമ്യാവ്‌ നിരീക്ഷിച്ചു. (വിലാപങ്ങൾ 3:27) മാതാപിതാക്കൾ തമ്മിൽ പിരിയുന്നത്‌ കാണുന്നതിൽ ഒട്ടും തന്നെ “നൻമ”യില്ല എന്നത്‌ വാസ്‌തവമാണ്‌. എന്നാൽ ഈ മോശമായ അനുഭവംപോലും നിങ്ങൾക്ക്‌ പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ തിരിച്ചു വിടാൻ കഴിയും.

ഗവേഷകയായ ജൂഡിത്ത്‌ വാലർസ്‌ററീൻ ഇപ്രകാരം നിരീക്ഷിച്ചു: “[വിവാഹമോചനം നേടിയ മാതാപിതാക്കളുടെ കുട്ടികൾക്കിടയിലെ] വൈകാരികവും ബൗദ്ധികവുമായ വളർച്ച, കുടുംബ പ്രശ്‌നങ്ങളാൽ ത്വരിപ്പിക്കപ്പെട്ട വളർച്ച, വിസ്‌മയാവഹവും ചിലപ്പോൾ ഹൃദയസ്‌പർശകവുമായിരുന്നു. യുവജനങ്ങൾ . . . തങ്ങളുടെ മാതാപിതാക്കളുടെ അനുഭവങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുകയും തങ്ങളുടെ ഭാവി സംബന്ധിച്ച്‌ സുചിന്തിതമായ തീരുമാനങ്ങളിലെത്തിച്ചേരുകയും ചെയ്‌തു. തങ്ങളുടെ മാതാപിതാക്കൾക്കു പററിയ പിശകുകൾ ഒഴിവാക്കാനുളള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നതു സംബന്ധിച്ച്‌ അവർ തൽപരരായിരുന്നു.”

നിങ്ങളുടെ മാതാപിതാക്കളുടെ വേർപിരിയൽ നിങ്ങളുടെ ജീവിതത്തിൻമേൽ അതിന്റെ അടയാളം അവശേഷിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ആ അടയാളം സാവകാശം മായുന്ന ഒരു പാടാണോ പഴുത്ത വ്രണമാണോ എന്നത്‌ വലിയ ഒരളവുവരെ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

[35-ാം പേജിലെ ചിത്രം]

നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം തകരുന്നത്‌ കാണുക എന്നത്‌ നിങ്ങൾക്ക്‌ വിഭാവനം ചെയ്യാൻ കഴിയുന്നതിലേക്കും ഏററം വേദനാജനകമായ ഒരു അനുഭവമായിരിക്കാൻ കഴിയും

[38-ാം പേജിലെ ചിത്രം]

ജീവിതം മുമ്പെങ്ങനെയായിരുന്നു എന്നതിനെപ്പററി ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ കൂടുതൽ മ്ലാനതക്ക്‌ ഇടയാക്കിയേക്കാം