വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

അധ്യായം 18

എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

ഒരു പററം പ്രൈമറി സ്‌കൂൾ കുട്ടികളോട്‌ ‘നിങ്ങൾ ഏററം അധികം ഉൽക്കണ്‌ഠപ്പെടുന്നത്‌ എന്തിനെപ്പററിയാണ്‌?’ എന്ന്‌ ചോദിച്ചപ്പോൾ 51 ശതമാനം പേർ പറഞ്ഞു, “ഗ്രെയിഡുകൾ”!

യുവജനങ്ങൾക്കിടയിൽ സ്‌കൂൾ ഗ്രെയിഡുകൾ ഉൽക്കണ്‌ഠയുടെ ഒരു മുഖ്യ ഉറവായിരിക്കുന്നതിൽ അതിശയമില്ല. ഗ്രെയിഡുകൾക്ക്‌, സ്‌കൂളിൽ നിന്ന്‌ ജയിക്കുന്നതിന്റെയും തോൽപ്പിക്കപ്പെടുന്നതിന്റെയും, നല്ല ശമ്പളമുളള ഒരു ജോലി ലഭിക്കുന്നതിന്റെയും ഏററം കുറഞ്ഞ കൂലിമാത്രം ലഭിക്കുന്നതിന്റെയും, മാതാപിതാക്കളുടെ പ്രശംസക്ക്‌ പാത്രമാകുന്നതിന്റെയും അവരുടെ കോപത്തിന്‌ ഇരയാകുന്നതിന്റെയും, വ്യത്യാസങ്ങളെ അർത്ഥമാക്കാൻ കഴിയും. ഗ്രെയിഡുകൾക്കും പരീക്ഷകൾക്കും അവയുടെതായ സ്ഥാനമുണ്ടെന്ന്‌ നാം സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തിന്‌, യേശുക്രിസ്‌തു പലപ്പോഴും തന്റെ ശിഷ്യൻമാർക്ക്‌ ചിലകാര്യങ്ങളിലുളള ഗ്രാഹ്യത്തെ പരീക്ഷിച്ചു. (ലൂക്കോസ്‌ 9:18) സ്‌കൂളുകളിലെ അളവും വിലയിരുത്തലും എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം പറയുന്നതനുസരിച്ച്‌, “പരീക്ഷാഫലങ്ങൾക്ക്‌ ഓരോ കുട്ടിയുടെയും ബലവത്തായ വശങ്ങളും ബലഹീന വശങ്ങളും വെളിപ്പെടുത്തുന്നതിനും ഭാവി പഠനങ്ങൾക്ക്‌ ഒരു പ്രേരകശക്തിയായിത്തീരുന്നതിനും കഴിയും.” ഗ്രെയിഡുകൾ നിങ്ങൾ സ്‌കൂളിൽ എങ്ങനെ പ്രവർത്തിക്കുന്നു—മെച്ചമായിട്ടോ മോശമായിട്ടോ—എന്ന്‌ നിങ്ങളുടെ മാതാപിതാക്കൾക്ക്‌ ഏതാണ്ടൊരു ആശയം നൽകുന്നതിനും ഉതകുന്നു.

സമനില കണ്ടെത്തൽ

എന്നാൽ ഗ്രെയിഡുകളെ സംബന്ധിച്ച അതിരുകടന്ന ഉൽക്കണ്‌ഠ തളർത്തുന്ന സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയും കടുത്ത മത്സരത്തിന്‌ തിരികൊളുത്തുകയും ചെയ്‌തേക്കാം. കൗമാരപ്രായക്കാരെക്കുറിച്ചുളള ഒരു പാഠ പുസ്‌തകം നിരീക്ഷിക്കുന്നത്‌ കോളേജിൽ പോകാൻ ലക്ഷ്യം വച്ചിരിക്കുന്ന കുട്ടികൾ വിശേഷിച്ചും “പഠനത്തേക്കാൾ ഗ്രെയിഡുകൾക്കും ക്ലാസ്സിലെ റാങ്കിനും ഊന്നൽകൊടുക്കുന്ന ഒരു മത്സര വൈതരണിയിൽ കുരുങ്ങുന്നു,” എന്നാണ്‌. അതിന്റെ ഫലമായി, ഡോ. വില്ല്യം ഗ്ലാസ്സറെ ഉദ്ധരിച്ചാൽ സ്‌കൂളിൽ ചേരുമ്പോൾതന്നെ വിദ്യാർത്ഥികൾ “പരീക്ഷക്ക്‌ എന്താണ്‌ വരിക എന്ന്‌ അന്വേഷിക്കാൻ ശീലിക്കുകയും . . . അതുമാത്രം പഠിക്കുകയും ചെയ്യുന്നു.”

ശലോമോൻ രാജാവ്‌ ഇപ്രകാരം മുന്നറിയിപ്പ്‌ നൽകി: “എല്ലാ കഠിനപ്രയത്‌നവും ജോലിയിലെ എല്ലാ കാര്യക്ഷമതയും ഒരുവന്‌ മറെറാരുവനോടുളള മത്സരത്തെ അർത്ഥമാക്കുന്നു എന്നു ഞാൻ കണ്ടു; അതും മായയും കാററിനെ പിടിക്കാനുളള ശ്രമവും അത്രേ.” (സഭാപ്രസംഗി 4:4) കടുത്ത മത്സരം, അതു ഭൗതിക ധനത്തിനുവേണ്ടിയായാലും പണ്ഡിതപട്ടത്തിനുവേണ്ടിയായാലും, വ്യർത്ഥമാണ്‌. സ്‌കൂളിലായിരിക്കുമ്പോൾ പഠനകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യം ദൈവഭയമുളള യുവജനങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ വിദ്യാഭ്യാസം തങ്ങളുടെ ജീവിതത്തിലെ ഏററം പ്രമുഖ സംഗതിയാക്കുന്നതിനുപകരം തങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേററുന്ന കാര്യത്തിൽ ദൈവത്തെ ആശ്രയിച്ചുകൊണ്ട്‌ അവർ ആത്‌മീയ താല്‌പര്യങ്ങളെ പിന്തുടരുന്നു.—മത്തായി 6:33; തൊഴിൽ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ 22-ാം അദ്ധ്യായം കാണുക.

കൂടാതെ വിദ്യാഭ്യാസം പരീക്ഷക്ക്‌ മാർക്കുകൾ വാരിക്കൂട്ടുന്നതിനെക്കാൾ അധികം അർത്ഥമാക്കുന്നു. “ചിന്താപ്രാപ്‌തി” എന്ന്‌ ശലോമോൻ വിളിച്ചത്‌ വികസിപ്പിക്കുന്നതിനെ അതു അർത്ഥമാക്കുന്നു, അതായത്‌ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന്‌ ശരിയും പ്രായോഗികവുമായ നിഗമനങ്ങളിൽ എത്താനുളള പ്രാപ്‌തി. (സദൃശവാക്യങ്ങൾ 1:4) ഉത്തരം ഊഹിച്ചെടുക്കുന്നതിലൂടെയോ, വിവരങ്ങൾ മനഃപാഠമാക്കുന്നതിലൂടെയോ അല്ലെങ്കിൽ വഞ്ചന കാണിക്കുന്നതിലൂടെയോ പോലുമോ പാസ്സാകാനുളള ഗ്രെയിഡ്‌ വാങ്ങുന്ന ഒരു കുട്ടി വാസ്‌തവത്തിൽ ഒരിക്കലും ചിന്തിക്കാൻ പഠിക്കുന്നില്ല. പിൽക്കാലത്ത്‌ ഒരു ചെക്കു ബുക്കു ബാലൻസ്‌ ചെയ്യാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ കണക്കിൽ ഉയർന്ന ഗ്രെയിഡ്‌ കിട്ടിയതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോജനമാണുളളത്‌?

അതുകൊണ്ട്‌ ഗ്രെയിഡുകളെ നിങ്ങൾ അവയിൽ തന്നെ ഒരു ലക്ഷ്യമായി വീക്ഷിക്കാതെ സ്‌കൂളിലെ നിങ്ങളുടെ പുരോഗതി അളക്കാൻ സഹായകമായ ഒരു മാർഗ്ഗമായി മാത്രം വീക്ഷിക്കുന്നത്‌ പ്രധാനമാണ്‌. എന്നാൽ നിങ്ങളുടെ പ്രാപ്‌തികളെ പ്രതിഫലിപ്പിക്കുന്ന ഗ്രെയിഡുകൾ നിങ്ങൾക്ക്‌ എങ്ങനെ നേടാൻ കഴിയും?

പഠിക്കാനുളള ഉത്തരവാദിത്വം ഏറെറടുക്കുക!

അദ്ധ്യാപികയായ ലിൻഡ നീൽസെന്റെ അഭിപ്രായമനുസരിച്ച്‌ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ “അവരുടെ മോശമായ പ്രകടനത്തിന്‌ അവരുടെ നിയന്ത്രണത്തിന്‌ അതീതമായ കാരണങ്ങളുടെമേൽ പഴിചാരാൻ ചായ്‌വുകാണിക്കുന്നു: “ന്യായമില്ലാത്ത ചോദ്യങ്ങൾ, മുൻവിധിയുളള അദ്ധ്യാപകർ, ഭാഗ്യദോഷം, വിധി, കാലാവസ്ഥ എന്നിങ്ങനെ പലതും.” എന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “മടിയൻ ആഗ്രഹം പ്രകടമാക്കുന്നുവെങ്കിലും അവന്റെ ദേഹിക്ക്‌ ഒന്നും കിട്ടുന്നില്ല.” (സദൃശവാക്യങ്ങൾ 13:4) അതെ, മിക്കപ്പോഴും താഴ്‌ന്ന ഗ്രെയിഡ്‌ കിട്ടുന്നതിന്റെ യഥാർത്ഥ കാരണം മടിയാണ്‌.

എന്നിരുന്നാലും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾ പഠിക്കാനുളള ഉത്തരവാദിത്വം സ്വയം ഏറെറടുക്കുന്നു. ഒരിക്കൽ ററീൻ മാസിക പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തി. അവരുടെ നേട്ടത്തിന്റെ രഹസ്യമെന്തായിരുന്നു? “വ്യക്തിപരമായ ഉൾപ്രേരണ നിങ്ങളെ മുൻപോട്ടു നയിക്കുന്നു” എന്ന്‌ ഒരു കുട്ടി പറഞ്ഞു. “ഒരു സമയപ്പട്ടികയുണ്ടായിരിക്കുന്നതും നിങ്ങളുടെ സമയം നന്നായി സംവിധാനം ചെയ്യുന്നതും,” മറെറാരാൾ പറഞ്ഞു. “നിങ്ങൾ നിങ്ങൾക്കായിത്തന്നെ ലാക്കുകൾ വയ്‌ക്കേണ്ടതുണ്ട്‌” എന്ന്‌ മൂന്നാമതൊരാൾ പറഞ്ഞു. അതെ, നിങ്ങളുടെ ഗ്രെയിഡ്‌ എത്ര നല്ലതാണ്‌ എന്നത്‌ മുഖ്യമായും നിങ്ങളുടെ നിയന്ത്രണത്തിന്‌ അതീതമായ ഘടകങ്ങളെയല്ല മറിച്ച്‌ നിങ്ങളെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌—എത്ര കഠിനമായി നിങ്ങൾ പഠിക്കാനും അദ്ധ്വാനിക്കാനും തയ്യാറാണ്‌ എന്നതിനെ.

‘എന്നാൽ ഞാൻ പഠിക്കുന്നുണ്ട്‌

ഇതാണ്‌ ചില യുവജനങ്ങൾ അവകാശപ്പെട്ടേക്കാവുന്നത്‌. അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഒരു ഫലവുമില്ലെന്നും അവർ ആത്മാർത്ഥമായി വിചാരിക്കുന്നു. എന്നിരുന്നാലും ഏതാനും വർഷങ്ങൾക്കു മുമ്പ്‌ സ്‌ററാൻഫോർഡ്‌ യൂണിവേഴ്‌സിററിയിലെ (യു. എസ്സ്‌. എ.) ഗവേഷകർ 770 വിദ്യാർത്ഥികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ്‌ നടത്തുകയും അവർ അവരുടെ പഠനകാര്യത്തിൽ എത്രത്തോളം ശ്രമം ചെയ്യുന്നതായി അവർ വിചാരിക്കുന്നു എന്ന്‌ അവരോട്‌ ചോദിക്കുകയും ചെയ്‌തു. വിചിത്രമെന്നു പറയട്ടെ താഴ്‌ന്ന ഗ്രെയിഡുളള വിദ്യാർത്ഥികൾ തങ്ങൾ മററാരെയും പോലെ കഠിനമായി അദ്ധ്വാനിക്കുന്നുണ്ട്‌ എന്നു വിചാരിച്ചു! എന്നാൽ അവരുടെ പഠന ശീലങ്ങൾ പരിശോധിക്കപ്പെട്ടപ്പോൾ മുൻപന്തിയിൽ നിന്ന അവരുടെ സഹപാഠികളെക്കാൾ അവർ വാസ്‌തവത്തിൽ വളരെ കുറച്ചു ഗൃഹപാഠമേ ചെയ്‌തിരുന്നുളളു എന്ന്‌ തെളിഞ്ഞു.

ഇതിൽനിന്നുളള പാഠമോ? ഒരുപക്ഷേ നിങ്ങളും നിങ്ങൾ വിചാരിക്കുന്നതുപോലെ കഠിനമായി പഠിക്കുന്നില്ലായിരിക്കും, ചില മാററങ്ങൾ വരുത്തുന്നത്‌ ഉചിതവുമായിരിക്കും. “ഗൃഹപാഠത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന സമയത്തിന്റെ വർദ്ധനവിന്‌ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ ഗ്രെയിഡിൻമേൽ ഒരു ക്രിയാത്മക ഫലമുണ്ട്‌,” എന്ന്‌ ജേർണൽ ഓഫ്‌ എഡ്യൂക്കേഷനൽ സൈക്കോളജിയിൽ വന്ന ഒരു ലേഖനം പ്രകടമാക്കി. വാസ്‌തവത്തിൽ “ആഴ്‌ചയിൽ 1 മുതൽ 3 വരെ മണിക്കൂർ സമയം ഗൃഹപാഠത്തിനുവേണ്ടി ചെലവഴിക്കുന്നുവെങ്കിൽ പ്രാപ്‌തി കുറഞ്ഞ ഒരു വിദ്യാർത്ഥിക്ക്‌ ഗൃഹപാഠം ചെയ്യാത്ത പ്രാപ്‌തിയുളള ഒരു വിദ്യാർത്ഥിയുടേതിനോട്‌ ഒപ്പമുളള ഗ്രെയിഡുകൾ നേടാൻ കഴിയും.”

അപ്പോസ്‌തലനായ പൗലോസിന്‌ തന്റെ ലാക്കുകൾ നേടുന്നതിന്‌ ആലങ്കാരികമായി തന്റെ ‘ശരീരത്തെ ദണ്ഡിപ്പിക്കേണ്ടതു’ണ്ടായിരുന്നു. (1 കൊരിന്ത്യർ 9:27) നിങ്ങൾക്കും അതുപോലെ നിങ്ങളോടു തന്നെ കഠിനമായി പെരുമാറേണ്ട ആവശ്യം ഉണ്ടായിരിക്കാം, വിശേഷിച്ച്‌ ററി. വിയോ മറെറന്തെങ്കിലും ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളോ നിങ്ങളുടെ ശ്രദ്ധ എളുപ്പം നിങ്ങളുടെ പഠനത്തിൽ നിന്ന്‌ വ്യതിചലിപ്പിക്കുമെങ്കിൽ. “ഗൃഹപാഠം കഴിയുന്നതു വരെ ററി. വി. വേണ്ട!” എന്നൊരു ചിഹ്നം എഴുതി ററി. വി. സെററിൻമേൽ വയ്‌ക്കുന്നതും നിങ്ങൾക്ക്‌ പരീക്ഷിച്ചു നോക്കാം.

നിങ്ങളുടെ പഠനച്ചുററുപാട്‌

പഠനത്തിനായി വേർതിരിച്ചിരിക്കുന്ന ശാന്തമായ ഒരു സ്ഥലമുണ്ടായിരിക്കുന്നത്‌ നമ്മിൽ മിക്കവർക്കും പ്രയോജനകരമായിരിക്കും. നിങ്ങൾ മറെറാരാളുടെ കൂടെ ഒരേ മുറിയിലാണ്‌ താമസിക്കുന്നതെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ സ്ഥലം പരിമിതമാണെങ്കിൽ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിക്കുക! ഒരുപക്ഷേ അടുക്കളയോ മററാരുടെയെങ്കിലും കിടപ്പു മുറിയോ എന്നും വൈകിട്ട്‌ ഒരു മണിക്കൂർ സമയത്തേയ്‌ക്കോ മറേറാ നിങ്ങളുടെ പഠനമുറിയായി പ്രഖ്യാപിക്കാവുന്നതാണ്‌. അല്ലെങ്കിൽ ഒരു അവസാന കൈ എന്ന നിലയിൽ ഒരു പബ്ലിക്‌ ലൈബ്രറിയോ ഒരു സുഹൃത്തിന്റെ ഭവനമോ പരീക്ഷിച്ചു നോക്കുക.

സാധിക്കുമെങ്കിൽ നിങ്ങളുടെ പുസ്‌തകങ്ങളും നോട്ടു ബുക്കുകളും മററും തുറന്നു വയ്‌ക്കാൻ ഇടമുളള ഒരു ഡെസ്‌ക്കോ മേശയോ ഉപയോഗിക്കുക. കൂടെക്കൂടെ എഴുന്നേൽക്കേണ്ട ആവശ്യം ഉണ്ടാകാതിരിക്കാൻ പെൻസിലും കടലാസും അതുപോലുളള മററ്‌ സാധനങ്ങളും കൈ എത്തുന്നിടത്ത്‌ സൂക്ഷിക്കുക. അതു പറയാൻ ഖേദമുണ്ടെങ്കിലും, ററി. വിയോ റേഡിയോയോ പ്രവർത്തിപ്പിക്കുന്നതും അതുപോലെ ടെലിഫോൺ സംഭാഷണങ്ങളും ആളുകളുടെ സന്ദർശനങ്ങളും മററും പൊതുവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു.

കണ്ണഞ്ചിക്കാത്തതും മതിയായ തോതിലുളളതുമായ വെളിച്ചം ഉണ്ടെന്നുംകൂടെ ഉറപ്പുവരുത്തുക. നല്ല വെളിച്ചം പഠനത്തിൽ തോന്നുന്ന ക്ഷീണം കുറയ്‌ക്കുകയും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. സാദ്ധ്യമെങ്കിൽ മുറിയിൽ വേണ്ടത്ര വായു സഞ്ചാരവും സുഖപ്രദമായ ഊഷ്‌മനിലയും ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക. ചൂടുളള ഒരു മുറിയേക്കാൾ ശീതളമായ ഒരു മുറിയാണ്‌ കൂടുതൽ ഉൻമേഷദായകമായ പഠനചുററുപാട്‌ പ്രദാനം ചെയ്യുന്നത്‌.

എന്നാൽ നിങ്ങൾക്ക്‌ പഠിക്കാൻ ഒരു താല്‌പര്യവും തോന്നുന്നില്ലെങ്കിലോ? നമ്മുടെ താല്‌പര്യമോ താല്‌പര്യമില്ലായ്‌മയോ മാത്രം നോക്കി പ്രവർത്തിക്കാനുളള സുഖസൗകര്യം ജീവിതം മിക്കപ്പോഴും നമുക്ക്‌ അനുവദിക്കുന്നില്ല. ഒരു ലൗകിക ജോലിയിലാണെങ്കിൽ—നിങ്ങൾക്ക്‌ താല്‌പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും—നിങ്ങൾ എല്ലാ ദിവസവും ജോലി ചെയ്യേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഗൃഹപാഠത്തെ സ്വയശിക്ഷണത്തിനുളള ഒരു അഭ്യാസമായി, പിൽക്കാല ജോലിക്കുവേണ്ടിയുളള ഒരു പരിശീലനമായി വീക്ഷിക്കുക. അത്‌ ഗൗരവമായിത്തന്നെ എടുക്കുക. ഒരു വിദ്യാഭ്യാസ പ്രവർത്തകൻ ഇപ്രകാരം നിർദ്ദേശിക്കുന്നു: “സാദ്ധ്യമെങ്കിൽ എല്ലാ ദിവസവും ഒരേ സ്ഥലത്തും ഒരേ സമയത്തും ഇരുന്നു പഠിക്കണം. അപ്രകാരം, ക്രമമായ പഠനം ഒരു ശീലമായിത്തീരുകയും . . . പഠനത്തോടുളള നിങ്ങളുടെ എതിർപ്പ്‌ കുറയുകയും ചെയ്യും.”

നിങ്ങളുടെ അനുദിന പഠനക്രമം

ഫിലിപ്യർ 3:16-ൽ “അതേ ക്രമം അനുസരിച്ച്‌ നടക്കുന്നതിൽ തുടരാൻ” പൗലോസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. പൗലോസ്‌ ക്രിസ്‌തീയ ജീവിതത്തിന്റെ ക്രമത്തെപ്പററിയാണ്‌ സംസാരിച്ചത്‌. എന്നിരുന്നാലും നിങ്ങളുടെ പഠനരീതിയിലും ഒരു ക്രമം, കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു ചിട്ട ഉണ്ടായിരിക്കുന്നത്‌ സഹായകമാണ്‌. ഉദാഹരണത്തിന്‌ നിങ്ങൾ പഠിക്കാൻ പോകുന്ന കാര്യങ്ങൾ ഒന്ന്‌ സംവിധാനം ചെയ്യാൻ ശ്രമിക്കുക. സമാനമായ രണ്ടു വിഷയങ്ങൾ (രണ്ടു വിദേശ ഭാഷകൾ) ഒന്നിനു പുറകെ ഒന്നായി പഠിക്കുന്നത്‌ ഒഴിവാക്കുക. വിവിധ വിഷയങ്ങൾക്കിടയിൽ ഹ്രസ്വമായ ഇടവേളകൾ ഉണ്ടായിരിക്കാൻ ആസൂത്രണം ചെയ്യുക, വിശേഷിച്ചും നിങ്ങളുടെ ഗൃഹപാഠം ഭാരിച്ചതാണെങ്കിൽ.

നിങ്ങളുടെ നിയമിത വേലയിൽ വളരെയധികം വായിക്കുന്നത്‌ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിൻവരുന്ന രീതി നിങ്ങൾക്ക്‌ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ആദ്യമായി വായിക്കാനുളള ഭാഗം ഒന്നു പരിശോധിച്ച്‌ തിട്ടപ്പെടുത്തുക. നിയുക്ത ഭാഗത്തിന്റെ ഒരു ആകമാന വീക്ഷണം കിട്ടുന്നതിന്‌ ഉപതലക്കെട്ടുകളും ചാർട്ടുകളും മററും നോക്കിക്കൊണ്ട്‌ എല്ലാം ഒന്നു മറിച്ചു നോക്കുക. അടുത്തതായി അദ്ധ്യായങ്ങളുടെ ശീർഷകങ്ങളെയോ വിഷയങ്ങളെയോ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുക. (ഇത്‌ വായിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും.) അതിനുശേഷം ഈ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ തെരഞ്ഞുകൊണ്ട്‌ വായിക്കുക. ഓരോ ഖണ്ഡികയും അല്ലെങ്കിൽ ഭാഗവും വായിച്ചശേഷം പുസ്‌തകത്തിൽ നോക്കാതെ നിങ്ങൾ വായിച്ച കാര്യങ്ങൾ ഓർമ്മയിലേക്ക്‌ കൊണ്ടുവരിക. നിയമിതഭാഗം മുഴുവൻ പൂർത്തിയാക്കിക്കഴിയുമ്പോൾ ഉപശീർഷകങ്ങൾ മറിച്ചു നോക്കിക്കൊണ്ടും ഓരോ ഭാഗത്തെയും സംബന്ധിച്ച നിങ്ങളുടെ ഓർമ്മ പരിശോധിച്ചുകൊണ്ടും പുനരവലോകനം നടത്തുക. ഈ രീതി, വായിക്കുന്നതിന്റെ 80 ശതമാനം വരെ ഓർമ്മയിൽ വയ്‌ക്കാൻ വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ടെന്ന്‌ ചിലർ അവകാശപ്പെടുന്നു!

ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടുതലായി ഇപ്രകാരം പറയുന്നു: “ഒരു വിവരം ഒരിക്കലും ഒററയ്‌ക്കായിരിക്കാതെ എപ്പോഴും മററു വിവരങ്ങളോട്‌ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ഒരു വിദ്യാർത്ഥിക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നത്‌ പ്രധാനമാണ്‌.” അതുകൊണ്ട്‌ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാവുന്നവയോടും നിങ്ങൾ അനുഭവിച്ചിട്ടുളള കാര്യങ്ങളോടും ബന്ധപ്പെടുത്താൻ ശ്രമിക്കുക. നിങ്ങൾ പഠിക്കുന്നതിന്റെ പ്രായോഗിക മൂല്യം ആരായുക.

രസാവഹമായി, ദൈവഭയമുളള യുവജനങ്ങൾക്ക്‌ ഇവിടെ ഒരു യഥാർത്ഥ നേട്ടമുണ്ട്‌. കാരണം ബൈബിൾ പറയുന്നു: “യഹോവാഭയം അറിവിന്റെ ആരംഭമാകുന്നു.” (സദൃശവാക്യങ്ങൾ 1:7) ഉദാഹരണത്തിന്‌ ഭൗതിക ശാസ്‌ത്രത്തിലെ നിയമങ്ങൾ പഠിക്കുന്നതു നിങ്ങൾക്ക്‌ വല്ലാത്ത മടുപ്പായി തോന്നിയേക്കാം. എന്നാൽ സൃഷ്ടിയിലൂടെ “ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ വ്യക്തമായി കാണപ്പെടുന്നു” എന്ന്‌ അറിയുന്നത്‌ നിങ്ങൾ പഠിക്കുന്ന കാര്യങ്ങളെ കൂടുതൽ അർത്ഥവത്താക്കുന്നു. (റോമർ 1:20) അതുപോലെ ചരിത്രം പലപ്പോഴും യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവൃത്തിയാകുന്നതിനോട്‌ ബന്ധപ്പെട്ടിരിക്കുന്നു. (ഇന്നത്തെ ആംഗ്ലോ അമേരിക്കൻ സഖ്യം ഉൾപ്പെടെ) ഏഴു ലോകശക്തികളെപ്പററി ബൈബിളിൽതന്നെ ചർച്ച ചെയ്‌തിരിക്കുന്നു!—വെളിപ്പാട്‌ 17:10; ദാനിയേൽ അദ്ധ്യായം 7.

നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാവുന്നതിനോട്‌ അല്ലെങ്കിൽ നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തോട്‌ ബന്ധപ്പെടുത്തുകവഴി വസ്‌തുതകൾ നിങ്ങൾക്ക്‌ അർത്ഥവത്തായിത്തീരുന്നു, അറിവ്‌ വിവേകമായി വികാസം പ്രാപിക്കുന്നു. ശലോമോൻ പ്രസ്‌താവിച്ചതുപോലെ, “വിവേകമുളളവന്‌ പരിജ്ഞാനം ഒരു എളുപ്പസംഗതിയാണ്‌.”—സദൃശവാക്യങ്ങൾ 14:6.

‘അടുത്ത ആഴ്‌ചയിൽ ഒരു ക്ലാസ്സ്‌ പരീക്ഷ ഉണ്ടായിരിക്കും’

ഈ വാക്കുകൾ നിങ്ങളെ സംഭ്രമിപ്പിക്കേണ്ടതില്ല. ഒന്നാമതായി അദ്ധ്യാപകരുടെ അഭിപ്രായ പ്രകടനങ്ങളിൽ നിന്നും അത്‌ എങ്ങനെയുളള ഒരു പരീക്ഷയാണെന്ന്‌, ഉപന്യാസരൂപത്തിലുളളതോ പലതിൽ നിന്ന്‌ തെരഞ്ഞെടുത്ത്‌ ഉത്തരം പറയാവുന്നതോ എന്നും മററും തിരിച്ചറിയാൻ ശ്രമിക്കുക. കൂടാതെ പരീക്ഷയുടെ തൊട്ടു മുമ്പുളള ദിവസങ്ങളിൽ പരീക്ഷയിൽ എന്തു പ്രതീക്ഷിക്കാം എന്നതു സംബന്ധിച്ച സൂചനകൾക്കുവേണ്ടി ശ്രദ്ധിക്കുക. (“ഈ അടുത്ത പോയിൻറ്‌ വളരെ പ്രധാനമാണ്‌” അല്ലെങ്കിൽ “ഇതു തീർച്ചയായും ഓർത്തിരിക്കുക” എന്നിവ സാധാരണ സൂചനകളാണ്‌ എന്ന്‌ സീനിയർ സ്‌കൊളാസ്‌ററിക്‌ മാസിക പറയുന്നു.) അടുത്തതായി നിങ്ങളുടെ നോട്ടുകളും പാഠപുസ്‌തകങ്ങളും ഗൃഹപാഠങ്ങളും പുനരവലേകനം ചെയ്യുക.

“ഇരുമ്പ്‌ ഇരുമ്പിന്‌ മൂർച്ച കൂട്ടുന്നു. അതുപോലെ ഒരു മനുഷ്യൻ മറെറാരു മമനുഷ്യന്റെ മുഖത്തിന്‌ മൂർച്ച കൂട്ടുന്നു,” എന്ന്‌ ശലോമോൻ നമ്മെ അനുസ്‌മരിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:17) ഒരുപക്ഷേ ഒരു സുഹൃത്തോ മാതാപിതാക്കളിൽ ഒരാളോ നിങ്ങളോട്‌ ചോദ്യങ്ങൾ ചോദിച്ചു നിങ്ങളെ പരിശീലിപ്പിക്കാനോ അല്ലെങ്കിൽ നിങ്ങൾ ക്ലാസ്‌ പാഠങ്ങൾ ഉരുവിടുമ്പോൾ അതു ശ്രദ്ധിക്കാനൊ സന്തോഷമുളളവരായിരിക്കും. പിന്നീട്‌ പരീക്ഷയുടെ തലേരാത്രിയിൽ അധികം ആയാസപ്പെടാതെ നന്നായി ഒന്ന്‌ ഉറങ്ങാൻ ശ്രമിക്കുക. “ഉൽക്കണ്‌ഠപ്പെടുന്നതിനാൽ തന്റെ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ ആർക്ക്‌ കഴിയും?” എന്ന്‌ യേശു ചോദിച്ചു.—മത്തായി 6:27.

പരാജയം

ഒരു പരീക്ഷയിൽ—വിശേഷിച്ചും അതിൽ വിജയിക്കാൻ വേണ്ടി കഠിനശ്രമം ചെയ്‌തശേഷം—പരാജയപ്പെടുന്നത്‌ നിങ്ങളുടെ ആത്മാഭിമാനത്തെ നശിപ്പിച്ചേക്കാം. എന്നാൽ വിദ്യാഭ്യാസ പ്രവർത്തകനായ മാക്‌സ്‌ റാഫെർട്ടി നമ്മെ അനുസ്‌മരിപ്പിക്കുന്നു: “നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം നമുക്ക്‌ അറിയാവുന്നതിന്റെ, നാം എത്ര ഫലപ്രദമായി പ്രവർത്തിക്കും എന്നതിന്റെ, അടിസ്ഥാനത്തിൽ നാം ഗ്രെയിഡ്‌ ചെയ്യപ്പെടുന്നു . . . സ്‌കൂൾ ജീവിതം എന്നാൽ വെറുമൊരു ആഘോഷം മാത്രമാണ്‌ എന്ന്‌ ചിന്തിക്കാൻ തക്കവണ്ണം കുട്ടികളെ കബളിപ്പിക്കുന്ന സ്‌കൂൾ ഒരു സ്‌കൂളേ അല്ല. അതൊരു സ്വപ്‌ന നിർമ്മാണശാലയാണ്‌.” ഒരു പരീക്ഷയിൽ പരാജയപ്പെടുന്നതിന്റെ അപമാനം, സംഭവിച്ച പിശകുകളിൽനിന്ന്‌ പഠിക്കുന്നതിനും മെച്ചപ്പെടുന്നതിനും നിങ്ങളെ ഉത്തേജിപ്പിക്കുന്നുവെങ്കിൽ അതു വിലപ്പെട്ടതാണ്‌.

എന്നാൽ മോശമായ ഒരു റിപ്പോർട്ട്‌ കാർഡും കൊണ്ട്‌ നിരാശരായ മാതാപിതാക്കളെ അഭിമുഖീകരിക്കുന്നതു സംബന്ധിച്ചെന്ത്‌? അതു ചെയ്യാനുളള ഭയം ചിലപ്പോൾ വളരെ വിപുലമായ അടവുകൾക്ക്‌ ജന്‌മം നൽകിയിട്ടുണ്ട്‌. “ഞാൻ എന്റെ റിപ്പോർട്ട്‌ കാർഡ്‌ അടുക്കളയിലെ മേശയിൽ വച്ചിട്ട്‌ മുകളിൽ പോയി പിറേറദിവസം വരെ കിടന്നുറങ്ങുമായിരുന്നു,” എന്ന്‌ ഒരു യുവാവ്‌ അനുസ്‌മരിക്കുന്നു. മറെറാരുവൻ പറയുന്നു: “അതു അമ്മയെ കാണിക്കാതെ അവസാന നിമിഷം വരെ വച്ചുതാമസിപ്പിക്കുക എന്നതായിരുന്നു ഞാൻ ചെയ്‌തിരുന്നത്‌. രാവിലെ അമ്മ ജോലിക്ക്‌ പോകാനായി ഒരുങ്ങി ഇറങ്ങുമ്പോൾ ഞാൻ കാർഡ്‌ കൊണ്ടുപോയി കാണിച്ചിട്ട്‌ പറയും, ‘ഇതാ അമ്മ ഇതൊന്ന്‌ ഒപ്പിട്ട്‌ തരണം.’ എന്നെ കൈകാര്യം ചെയ്യാൻ അപ്പോൾ അമ്മയ്‌ക്ക്‌ സമയം ഉണ്ടാകില്ല,”—ആ നിമിഷം ഏതായാലും സമയം ഉണ്ടാകില്ല. ചില യുവജനങ്ങൾ അവരുടെ കാർഡിൽ തെററായ ഗ്രെയിഡുകൾ വ്യാജമായി എഴുതിച്ചേർക്കുകപോലും ചെയ്‌തിട്ടുണ്ട്‌!

എന്നാൽ നിങ്ങൾ എങ്ങനെ സ്‌കൂളിൽ പുരോഗമിക്കുന്നു എന്നറിയാൻ നിങ്ങളുടെ മാതാപിതാക്കൾക്ക്‌ അവകാശമുണ്ട്‌. സ്വാഭാവികമായും നിങ്ങളുടെ ഗ്രെയിഡുകൾ നിങ്ങളുടെ പ്രാപ്‌തികളെ പ്രതിഫലിപ്പിക്കാൻ അവർ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഗ്രെയിഡുകൾ ആ പ്രതീക്ഷയ്‌ക്കൊപ്പം എത്തുന്നില്ല എങ്കിൽ നിങ്ങൾ ശരിക്കും അർപ്പിക്കുന്ന ശിക്ഷണം ലഭിക്കാൻ നിങ്ങൾക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ മാതാപിതാക്കളോട്‌ സത്യസന്ധരായിരിക്കുക. “അപ്പന്റെ ശിക്ഷണത്തിന്‌ ചെവികൊടുക്കുകയും അമ്മയുടെ നിയമങ്ങൾ വിട്ടുകളയാതിരിക്കുകയും ചെയ്യുക.” (സദൃശവാക്യങ്ങൾ 1:8) നിങ്ങളിൽ നിന്ന്‌ വളരെ കൂടുതലാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌ എന്ന്‌ നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അവരോട്‌ അതേപ്പററി സംസാരിക്കുക.—രണ്ടാം അദ്ധ്യായത്തിലെ “എനിക്ക്‌ എന്റെ മാതാപിതാക്കളോട്‌ എങ്ങനെ പറയാൻ കഴിയും?” എന്ന ശീർഷകത്തിലുളള അനുബന്ധം കാണുക.

ഗ്രെയിഡുകൾ പ്രധാനമാണെങ്കിലും അതു ഒരു വ്യക്തി എന്ന നിലയിലുളള നിങ്ങളുടെ മൂല്യത്തിന്റെ അന്തിമ വിധി തീർപ്പല്ല. എന്നിരുന്നാലും നിങ്ങൾ സ്‌കൂളിൽ ചെലവഴിക്കുന്ന സമയത്തിൽ നിന്നു പ്രയോജനം നേടുകയും നിങ്ങൾക്ക്‌ കഴിയുന്നിടത്തോളം പഠിക്കുകയും ചെയ്യുക. സാധാരണയായി ആ ശ്രമം നിങ്ങളുടെ ഗ്രെയിഡിൽ പ്രതിഫലിച്ചു കാണുകയും അതു നിങ്ങളെ—നിങ്ങളുടെ മാതാപിതാക്കളെയും—സന്തുഷ്ടരും സംതൃപ്‌തരും ആക്കുകയും ചെയ്യും.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ ഗ്രെയിഡുകൾ എന്തുദ്ദേശ്യത്തിൽ ഉപകരിക്കുന്നു, അവയെ സംബന്ധിച്ച്‌ ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ പഠിക്കുന്നതിന്‌ നിങ്ങൾ വ്യക്തിപരമായി ഉത്തരവാദിത്വമെടുക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ സ്‌കൂൾ സമയത്തിന്‌ ശേഷമുളള പരിപാടികളിൽ ഉൾപ്പെടുന്നതു സംബന്ധിച്ച്‌ പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഏവ?

◻ നിങ്ങൾക്ക്‌ നിങ്ങളുടെ ഗ്രെയിഡ്‌ മെച്ചപ്പെടുത്താനുളള ചില വഴികൾ ഏവ?

◻ പരീക്ഷകൾക്കുവേണ്ടി എങ്ങനെ ഒരുങ്ങാൻ കഴിയും?

◻ പരാജയങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം, അത്തരം പരാജയങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന്‌ മറച്ചു വയ്‌ക്കണമോ?

[141-ാം പേജിലെ ആകർഷകവാക്യം]

ഉത്തരങ്ങൾ ഊഹിക്കുന്നതിലൂടെയും മനഃപാഠമാക്കുന്നതിലൂടെയും അല്ലെങ്കിൽ വഞ്ചന കാണിക്കുന്നതിലൂടെപോലും പാസ്സാകുന്ന കുട്ടികൾ വാസ്‌തവത്തിൽ ഒരിക്കലും ചിന്തിക്കാൻ പഠിക്കു ന്നില്ല

[144, 145-ാം പേജിലെ ചിത്രം/ചതുരം]

സ്‌കൂൾ സമയം കഴിഞ്ഞുളള പ്രവർത്തനങ്ങളെ സംബന്ധിച്ചെന്ത്‌?

സ്‌കൂൾ സമയം കഴിഞ്ഞുളള പ്രവർത്തനങ്ങൾ തങ്ങൾക്ക്‌ നേട്ടത്തിന്റെതായ ഒരു ബോധം കൈവരുത്തുന്നു എന്ന്‌ അനേകം യുവജനങ്ങൾ കണ്ടെത്തുന്നു. “ഞാൻ അവിടെയുണ്ടായിരുന്ന ഏതാണ്ട്‌ എല്ലാ ക്ലബ്ബിലും തന്നെ അംഗമായിരുന്നു,” എന്ന്‌ മേരിലാൻഡിലെ (യു. എസ്സ്‌. എ.) ബാൾട്ടിമോറിൽനിന്നുളള ഒരു ആൺകുട്ടി അനുസ്‌മരിക്കുന്നു. “എനിക്ക്‌ ഇഷ്ടപ്പെട്ട സാധനങ്ങൾ കൊണ്ടുളള പ്രവർത്തനം എന്നെ സന്തുഷ്ടനാക്കി. എനിക്ക്‌ കാറുകൾ ഇഷ്ടമായിരുന്നതിനാൽ ഞാൻ ഒരു ഓട്ടോമോട്ടീവ്‌ ക്ലബ്ബിൽ അംഗമായി. എനിക്ക്‌ കമ്പ്യൂട്ടറുകൾ ഇഷ്ടമായിരുന്നതിനാൽ ഞാൻ ആ ക്ലബ്ബിൽ ചേർന്നു. എനിക്ക്‌ ശ്രവണയന്ത്രങ്ങളിൽ താല്‌പര്യമുണ്ടായിരുന്നതിനാൽ ഞാൻ ആ ക്ലബ്ബിലും ചേർന്നു.” കോളേജിൽ പോകാൻ ലക്ഷ്യം വച്ചിരിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ സമയത്തിനുശേഷമുളള പ്രവർത്തനങ്ങളിൽ പങ്കുചേരാൻ വിശേഷാൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

എന്നിരുന്നാലും ഒരു യു. എസ്സ്‌. ഫെഡറൽ ഗവൺമെൻറ്‌ ഉദ്യോഗസ്ഥൻ—അദ്ദേഹം നേരത്തെ ഒരു അദ്ധ്യാപകനായിരുന്നുഎവേക്ക്‌!നോട്‌ ഇപ്രകാരം പറഞ്ഞു: “ഒരുപക്ഷേ വിദ്യാർത്ഥികൾ സ്‌കൂൾ പഠനത്തിന്‌ ഉപയോഗിക്കുന്നതിനേക്കാൾ അധികം സമയം പാഠ്യേതര വിഷയങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ ഉയർന്ന ഗ്രെയിഡ്‌ നിലനിർത്തുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്നു.” അതെ, പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുക എളുപ്പല്ല. സ്‌കൂളിന്റെ സോഫ്‌ററ്‌ ബോൾ ടീമിൽ കളിച്ചിരുന്ന കാത്തി എന്നു പേരായ പെൺകുട്ടി പറയുന്നു: “പ്രാക്‌ററീസ്‌ കഴിയുമ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്തവണ്ണം ഞാൻ ക്ഷീണിക്കുമായിരുന്നു. അതു എന്റെ പഠനത്തെ ബാധിച്ചു. അതുകൊണ്ട്‌ ഈ വർഷം ഞാൻ ടീമിൽ ചേർന്നില്ല.”

ആത്മീയാപകടങ്ങളുമുണ്ട്‌. തന്റെ കൗമാരവർഷങ്ങളിലേക്ക്‌ പിന്തിരിഞ്ഞുനോക്കിക്കൊണ്ട്‌ ഒരു ക്രിസ്‌ത്യാനി പറയുന്നു: “മൂന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകാൻ കഴിയുമെന്ന്‌ ഞാൻ വിചാരിച്ചിരുന്നു: “പഠനം, മത്സര ഓട്ടത്തിനുളള പരിശീലനം, ആത്മീയ പ്രവർത്തനങ്ങൾ. എന്നാൽ ഈ മൂന്നും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴെല്ലാം എന്റെ ജീവിതത്തിന്റെ ആത്മീയ വശം ഞാൻ ബലി കഴിക്കേണ്ടിവന്നു.”

സ്‌കൂളിലെ രണ്ടു സ്‌പോർട്ട്‌സ്‌ ടീമുകളിൽ അംഗമായിരുന്ന യുവപ്രായക്കാരൻ തെമൺ ഇതിനോട്‌ യോജിക്കുന്നു: “എനിക്ക്‌ [രാജ്യഹാളിലെ] മീററിംഗുകളിൽ [ആത്മീയ പ്രബോധനത്തിനുവേണ്ടിയുളളവ] സംബന്ധിക്കാൻ കഴിഞ്ഞില്ല, കാരണം ചൊവ്വാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെയായിരിക്കും, വ്യാഴാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെയായിരിക്കും, ശനിയാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെയായിരിക്കും, വെളുപ്പിന്‌ രണ്ടു മണിക്ക്‌ മുമ്പ്‌ തിരിച്ചെത്തിയിരുന്നുമില്ല.” “ശരീരാഭ്യാസം അല്‌പ പ്രയോജനമുളളതാണെ”ങ്കിലും “ദൈവിക ഭക്തി സകലത്തിനും പ്രയോജനമുളളതാണ്‌” എന്ന്‌ ഓർത്തിരിക്കുന്നത്‌ ജീവൽപ്രധാനമാണ്‌.—1 തിമൊഥെയോസ്‌ 4:8.

ധാർമ്മിക അപകടങ്ങളെപ്പററിയും കൂടെ ചിന്തിക്കുക. ഒരു നല്ല ധാർമ്മിക സ്വാധീനമായിരിക്കാവുന്ന ഉത്തമ സുഹൃത്തുക്കളുമായിട്ടാണോ നിങ്ങൾ സഹവസിക്കുന്നത്‌? സംസാരവിഷയം എങ്ങനെയുളളതാണ്‌? ടീമംഗങ്ങളുടെ അല്ലെങ്കിൽ ക്ലബ്ബിലെ അംഗങ്ങളുടെ സ്വാധീനം നിങ്ങളുടെമേൽ ഒരു മോശമായ ഫലം ഉളവാക്കുമോ? “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന്‌ 1 കൊരിന്ത്യർ 15:33 പറയുന്നു.

രസാവഹമായി, യഹോവയുടെ സാക്ഷികൾക്കിടയിലെ അനേകം യുവജനങ്ങൾ സ്‌കൂൾ കഴിഞ്ഞുളള സമയം സ്‌പോർട്ട്‌സിനേക്കാൾ വളരെ പ്രയോജനകരമായ ഒരു കാര്യത്തിനുവേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നു: സ്രഷ്ടാവിനെ അറിയാൻ മററുളളവരെ സഹായിക്കുന്നതിന്‌. കൊലൊസ്യർ 4:5 ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾക്കായിത്തന്നെ അനുകൂലസമയം വിലക്കു വാങ്ങിക്കൊണ്ട്‌ പുറത്തുളളവരോടുളള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കുന്നതിൽ തുടരുവിൻ.”

[143-ാം പേജിലെ ചിത്രങ്ങൾ]

വിദ്യാർത്ഥികൾ മിക്കപ്പോഴും കുത്തഴിഞ്ഞ പഠനശീലങ്ങൾക്ക്‌ . . . താഴ്‌ന്ന ഗ്രെയിഡുകൾ കൊണ്ട്‌ വില ഒടുക്കുന്നു

[146-ാം പേജിലെ ചിത്രങ്ങൾ]

സ്‌കൂൾ സമയത്തിനുശേഷമുളള പ്രവർത്തനങ്ങളും ഗൃഹപാഠങ്ങളും ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്നത്‌ എളുപ്പമല്ല

[148-ാം പേജിലെ ചിത്രം]

മോശമായ ഒരു റിപ്പോർട്ട്‌ കാർഡിന്റെ പേരിൽ മാതാപിതാക്കൾ തീർച്ചയായും അസ്വസ്ഥരാകും. എന്നാൽ അവർ വളരെ കൂടുതൽ നിങ്ങളിൽ നിന്ന്‌ പ്രതീക്ഷിക്കുന്നു എന്ന്‌ നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അവരോട്‌ അതേപ്പററി സംസാരിക്കുക