വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

“ലോകത്തിൽനിന്ന്‌ അങ്ങ്‌ എനിക്കു തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര്‌ വെളിപ്പെടുത്തിയിരിക്കുന്നു. . . . ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.”—യോഹന്നാൻ 17:6, 26.

യേശു പറഞ്ഞതിന്റെ അർഥം: യേശു ദൈവത്തിന്റെ പേര്‌ അറിയിച്ചത്‌ ശുശ്രൂഷയിൽ ആയിരുന്നപ്പോൾ അത്‌ ഉപയോഗിച്ചുകൊണ്ടാണ്‌. യേശു പലപ്പോഴും തിരുവെഴുത്തുകളിൽനിന്ന്‌ വായിച്ചുകേൾപ്പിക്കുമായിരുന്നു. അപ്പോൾ ആ ഭാഗങ്ങളിലുള്ള ദൈവത്തിന്റെ സ്വന്തം പേരും യേശു വായിച്ചിട്ടുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. (ലൂക്കോസ്‌ 4:16-21) “പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ” എന്ന്‌ പ്രാർഥിക്കാനും യേശു അനുഗാമികളെ പഠിപ്പിച്ചു.—ലൂക്കോസ്‌ 11:2.

ആദ്യകാലത്തെ ക്രിസ്‌ത്യാനികൾ അനുസരിച്ചു: ദൈവം “തന്റെ പേരിനായി ഒരു ജനത്തെ” ജനതകളിൽനിന്ന്‌ തിരഞ്ഞെടുത്തതിനെക്കുറിച്ച്‌ അപ്പോസ്‌തലനായ പത്രോസ്‌ യരുശലേമിൽ ഉള്ളവരോട്‌ പറയുകയുണ്ടായി. (പ്രവൃത്തികൾ 15:14) അതുപോലെ, “യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും” എന്ന്‌ അപ്പോസ്‌തലന്മാരും മറ്റുള്ളവരും പ്രസംഗിച്ചു. (പ്രവൃത്തികൾ 2:21; റോമർ 10:13) അവർ ബൈബിൾ ഭാഗങ്ങൾ എഴുതിയപ്പോഴും ദൈവത്തിന്റെ പേര്‌ ഉൾപ്പെടുത്തി. ഏകദേശം എ.ഡി. 300-ൽ പൂർത്തിയായ യഹൂദനിയമങ്ങളുടെ ഒരു ശേഖരമാണ്‌ ടോസെഫ്‌റ്റാ. അതിൽ ശത്രുക്കൾ ക്രിസ്‌തീയ എഴുത്തുകൾ കത്തിക്കുന്നതിനെക്കുറിച്ച്‌ പറയുന്ന ഭാഗത്ത്‌ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘സുവിശേഷകരുടെയും മിനിമുകളുടെയും (ജൂതക്രിസ്‌ത്യാനികളെന്നു കരുതപ്പെടുന്നു) പുസ്‌തകങ്ങൾ അവർ തീയിൽനിന്ന്‌ എടുത്തുമാറ്റാറില്ല. അവയിൽ ദൈവനാമം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ എല്ലാം അവിടെക്കിടന്ന്‌ എരിഞ്ഞുതീരാൻ വിടുന്നു.’

ആരാണ്‌ ഇന്ന്‌ അനുസരിക്കുന്നത്‌?: ഐക്യനാടുകളിലെ ക്രൈസ്‌തവ സഭകളുടെ ദേശീയ സമിതി അംഗീകരിച്ച പരിഷ്‌കരിച്ച പ്രമാണഭാഷാന്തരം (ഇംഗ്ലീഷ്‌) എന്ന ബൈബിളിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു: “മറ്റു ദൈവങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ ഏകദൈവത്തെ അവരിൽനിന്ന്‌ വേർതിരിച്ച്‌ കാണിക്കേണ്ടത്‌ ആവശ്യമാണെന്നും തോന്നിപ്പിക്കുന്ന വിധത്തിൽ ദൈവത്തിന്‌ വ്യക്തിപരമായ നാമം ഉപയോഗിക്കുന്ന രീതി ക്രിസ്‌തീയ കാലത്തിനു മുമ്പുതന്നെ യഹൂദ മതവ്യവസ്ഥിതി ഉപേക്ഷിച്ചിരുന്നു. അത്‌ ക്രിസ്‌തീയ സഭയുടെ സാർവത്രിക വിശ്വാസത്തോട്‌ ചേർച്ചയിലുമല്ല.” അതുകൊണ്ട്‌ ആ ബൈബിളിൽ ദൈവത്തിന്റെ പേരിനു പകരം “കർത്താവ്‌” എന്ന സ്ഥാനപ്പേരാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ബിഷപ്പുമാർക്ക്‌ വത്തിക്കാൻ ഈ നിർദേശം നൽകി: “YHWH * എന്ന ചതുരക്ഷരിയുടെ രൂപത്തിൽവരുന്ന ദൈവത്തിന്റെ പേര്‌ പാട്ടുകളിലും പ്രാർഥനകളിലും ഉപയോഗിക്കാനോ ഉച്ചരിക്കാനോ പാടില്ല.”

ഇന്ന്‌ ആരാണ്‌ ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുകയും അറിയിക്കുകയും ചെയ്യുന്നത്‌? കിർഗിസ്ഥാനിലുള്ള സെർഗിയുടെ കാര്യമെടുക്കാം. ഏതാണ്ട്‌ 15 വയസ്സുള്ളപ്പോൾ കണ്ട ഒരു സിനിമയിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ സെർഗി അറിയാൻ ഇടയായി. പിന്നെ 10 വർഷത്തോളം സെർഗി ആ പേര്‌ കേട്ടതേയില്ല. പിന്നീട്‌ സെർഗി ഐക്യനാടുകളിലേക്കു താമസം മാറി. അവിടെവെച്ച്‌ രണ്ട്‌ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അവർ ബൈബിളിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ അദ്ദേഹത്തിന്‌ കാണിച്ചുകൊടുത്തു. യഹോവ എന്ന പേര്‌ ഉപയോഗിക്കുന്ന ഒരു മതവിഭാഗം ഉണ്ടെന്ന്‌ അറിഞ്ഞപ്പോൾ സെർഗിക്ക്‌ സന്തോഷം അടക്കാനായില്ല. ഒരു ഇംഗ്ലീഷ്‌ നിഘണ്ടു (Webster’s Third New International Dictionary) യഹോവ എന്നതിന്‌ കൊടുത്തിരിക്കുന്ന നിർവചനം, “യഹോവയുടെ സാക്ഷികൾ അംഗീകരിക്കുന്ന ഒരു പരമോന്നത ദൈവം, അവർ ആരാധിക്കുന്ന ഒരേ ഒരു ദൈവം” എന്നാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 മലയാളത്തിൽ ദൈവത്തിന്റെ പേര്‌ സാധാരണയായി “യഹോവ” എന്നാണ്‌ പറയുന്നത്‌.