വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം!

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം!

അധ്യായം 1

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം!

1. നാം സന്തുഷ്ടരായിരിക്കാൻ ദൈവമാഗ്രഹിക്കുന്നുവെന്ന്‌ നമുക്കെങ്ങനെ അറിയാം?

 യോഹന്നാനുണ്ടായ ഒരു വെളിപാട്‌—ബൈബിളിലെ ഈ കോൾമയിർക്കൊളളിക്കുന്ന പുസ്‌തകം ദിവ്യരേഖയെ സന്തോഷകരമായ പാരമ്യത്തിലെത്തിക്കുന്നു. “സന്തോഷകര”മെന്നു ഞങ്ങൾ പറയുന്നതെന്തുകൊണ്ടാണ്‌? കൊളളാം, ബൈബിളിന്റെ രചയിതാവ്‌ തന്നെ സ്‌നേഹിക്കുന്നവരെ “മഹത്തായ സുവാർത്ത” ഭരമേൽപ്പിക്കുന്ന “സന്തുഷ്ടനായ ദൈവം” എന്നു വർണിക്കപ്പെട്ടിരിക്കുന്നു. നാമും സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ തുടക്കത്തിൽതന്നെ വെളിപാട്‌ നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: ‘ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവൻ . . . സന്തുഷ്ടനാകുന്നു.’ അതിന്റെ അവസാനത്തെ അധ്യായത്തിൽ നമ്മോടിങ്ങനെ പറയപ്പെട്ടിരിക്കുന്നു: “ഈ ചുരുളിലെ പ്രവചനത്തിന്റെ വാക്കുകൾ അനുഷ്‌ഠിക്കുന്ന ഏതൊരുവനും സന്തുഷ്ടനാകുന്നു.”—1 തിമോത്തി 1:11; വെളിപാട്‌ 1:3; 22:7NW.

2. വെളിപാടു പുസ്‌തകത്തിലൂടെ സന്തുഷ്ടി കണ്ടെത്തുന്നതിനു നാം എന്തുചെയ്യണം?

2 വെളിപാടു പുസ്‌തകത്തിലൂടെ നാം എങ്ങനെയാണു സന്തുഷ്ടി കണ്ടെത്തുന്നത്‌? അതിലെ സ്‌പഷ്ടമായ അടയാളങ്ങളുടെ അഥവാ പ്രതീകങ്ങളുടെ അർഥമെന്തെന്ന്‌ ആരാഞ്ഞു കണ്ടുപിടിക്കുന്നതിനാലും അതിനുചേർച്ചയിൽ പ്രവർത്തിക്കുന്നതിനാലും നാം അങ്ങനെ ചെയ്യുന്നു. ‘മേലാൽ മരണംപോലുമില്ലാത്ത’ “ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” സ്ഥാപിച്ചുകൊണ്ട്‌ ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെമേൽ ദൈവവും യേശുക്രിസ്‌തുവും ന്യായവിധി നടത്തുമ്പോൾ മനുഷ്യവർഗത്തിന്റെ പ്രക്ഷുബ്ധമായ ചരിത്രം പെട്ടെന്നുതന്നെ വിനാശകരമായ ഒരു പാരമ്യത്തിലെത്തും. (വെളിപാട്‌ 21:1, 4, NW) യഥാർഥ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇങ്ങനെയുളള ഒരു പുതിയലോകത്തിൽ ജീവിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നില്ലേ? വെളിപാടിലെ ഉത്തേജിപ്പിക്കുന്ന പ്രവചനമുൾപ്പെടെ ദൈവവചനത്തിന്റെ പഠനത്തിലൂടെ നാം നമ്മുടെ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്നെങ്കിൽ നമുക്കതിനു സാധിക്കും.

അപ്പോക്കലിപ്‌സ്‌—അതെന്താണ്‌?

3. അപ്പോക്കലിപ്‌സും അർമഗെദോനും എന്തർഥമാക്കുന്നുവെന്നാണ്‌ അനേകമാളുകൾ വിചാരിക്കുന്നത്‌?

3 വെളിപാട്‌ അപ്പോക്കലിപ്‌സ്‌ എന്നും വിളിക്കപ്പെടുന്നില്ലേ? ഗ്രീക്ക്‌ മൂലഗ്രന്ഥത്തിലുളള അപ്പോക്കലിപ്‌സിസ്‌ എന്നതിന്റെ മലയാള പരിഭാഷ “വെളിപാട്‌” എന്നായതിനാൽ അതു ശരിയാണ്‌. അനേകം ആളുകൾ അപ്പോക്കലിപ്‌സിനെ ന്യൂക്ലിയർയുദ്ധത്താലുളള ലോകനാശത്തോടു തുലനം ചെയ്യുന്നു. യു.എസ്‌.എ.യിലെ ടെക്‌സാസിൽ വളരെയധികം ന്യൂക്ലിയർ യുദ്ധായുധങ്ങൾ നിർമിക്കുന്ന ഒരു നഗരത്തിൽ “ആദ്യം പോകുന്നവർ ഞങ്ങളായിരിക്കും” എന്നു മതതത്‌പരരായ ആളുകൾ പറയാറുണ്ട്‌. “അർമഗെദോൻ ഒഴിവാക്കാനാവാത്തതാണെന്നു മാത്രമല്ല വളരെ സമീപിച്ചിരിക്കുന്നുവെന്നും ദൈവത്തിന്റെയും സാത്താന്റെയും ശക്തികൾ, നൻമയുടെയും തിൻമയുടെയും ശക്തികൾ, തമ്മിലുളള അന്ത്യയുദ്ധം ഒരു ന്യൂക്ലിയർ കൂട്ടക്കൊലയായി സംഭവിക്കുമെന്നും” ആ പ്രദേശത്തുളള പുരോഹിതൻമാർക്കു “ബോധ്യപ്പെട്ടിരിക്കുന്ന”തായി പറയപ്പെടുന്നു. a

4. “അപ്പോക്കലിപ്‌സ്‌” എന്ന പദം യഥാർഥത്തിൽ എന്തർഥമാക്കുന്നു, ബൈബിളിലെ അവസാനപുസ്‌തകം “ഒരു വെളിപാട്‌” എന്ന്‌ ഉചിതമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്‌?

4 എന്നാൽ ഒരു അപ്പോക്കലിപ്‌സ്‌ യഥാർഥത്തിൽ എന്താണ്‌? നിഘണ്ടുക്കൾ അതിനെ “ആസന്നമായ ഒരു പ്രാപഞ്ചികവിപത്ത്‌” എന്നിങ്ങനെയുളള പദങ്ങൾ ഉപയോഗിച്ചു നിർവചിക്കുന്നുവെങ്കിലും ഗ്രീക്ക്‌ അപ്പോക്കലിപ്‌സിസ്‌ അടിസ്ഥാനപരമായി അർഥമാക്കുന്നത്‌ “അനാവരണം ചെയ്യൽ” അഥവാ “മറനീക്കൽ” എന്നാണ്‌. അങ്ങനെ, ബൈബിളിലെ അവസാനപുസ്‌തകത്തിന്‌ “ഒരു വെളിപാട്‌” എന്ന്‌ അനുയോജ്യമായി തലക്കെട്ടു നൽകപ്പെട്ടിരിക്കുന്നു. ഇവിടെ നാം ലോകനാശത്തിന്റെ വെറും വിധിവിശ്വാസപരമായ ഒരു സന്ദേശമല്ല മറിച്ച്‌, നമ്മുടെ ഹൃദയങ്ങളിൽ ഭാസുരമായ ഒരു പ്രത്യാശയും അചഞ്ചലമായ വിശ്വാസവും കെട്ടിപ്പടുക്കേണ്ട ദിവ്യസത്യങ്ങളുടെ ഒരു മറനീക്കലാണു കാണുന്നത്‌.

5. (എ) അർമഗെദോനിൽ ആർ നശിപ്പിക്കപ്പെടും, ആർ അതിജീവിക്കും? (ബി) അർമഗെദോൻ അതിജീവകർക്ക്‌ എന്തു മഹത്തായ ഭാവി കാത്തിരിക്കുന്നു?

5 ബൈബിളിലെ അവസാനപുസ്‌തകത്തിൽ അർമഗെദോനെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായി” വർണിച്ചിരിക്കുന്നുവെന്നതു സത്യംതന്നെ. (വെളിപ്പാടു 16:14, 16) പക്ഷേ അതൊരു ന്യൂക്ലിയർ കൂട്ടക്കൊലയിൽനിന്നു വളരെ വിഭിന്നമായിരിക്കും! സാധ്യതയനുസരിച്ച്‌ ഇപ്രകാരമുളള ഒരു കൂട്ടക്കൊല ഭൂമിയിലെ സകല ജീവന്റെയും ഉൻമൂലനത്തെ അർഥമാക്കും. നേരേമറിച്ച്‌, ദൈവത്തിന്റെ നിയന്ത്രണത്തിലുളള ശക്തികളാൽ അവന്റെ ദുഷ്ടരായ എതിരാളികൾ മാത്രമേ നശിപ്പിക്കപ്പെടുകയുളളൂവെന്ന സന്തോഷകരമായ ഉറപ്പ്‌ ദൈവവചനം നൽകുന്നു. (സങ്കീർത്തനം 37:9, 10; 145:20) സകല ജനതകളിൽനിന്നുമുളള ഒരു മഹാപുരുഷാരം ദിവ്യന്യായവിധിയുടെ അർമഗെദോനിലെ പാരമ്യത്തെ അതിജീവിക്കും. യേശുക്രിസ്‌തു തുടർന്ന്‌ ഇവരെ മേയിക്കുകയും പറുദീസാഭൂമിയിലെ നിത്യജീവനിലേക്കു നയിക്കുകയും ചെയ്യും. അവരിലൊരാളായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? സന്തോഷകരമെന്നു പറയട്ടെ നിങ്ങൾക്ക്‌ അങ്ങനെയായിരിക്കാമെന്നു വെളിപാട്‌ പ്രകടമാക്കുന്നു!—വെളിപ്പാടു 7:9, 14, 17.

ദിവ്യരഹസ്യങ്ങളുടെ അന്വേഷണം

6. വെളിപാടിൻമേൽ പ്രകാശം ചൊരിയുന്നതിനു കഴിഞ്ഞകാലങ്ങളിൽ വാച്ച്‌ ടവർ സൊസൈററി ഏതു പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി?

6 വാച്ച്‌ ടവർ സൊസൈററി 1917-ൽതന്നെ പൂർത്തിയായ മർമ്മം (ഇംഗ്ലീഷ്‌) എന്ന ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു ബൈബിൾപുസ്‌തകങ്ങളായ എസെക്കിയേലിന്റെയും വെളിപാടിന്റെയും ഒരു വാക്യാനുവാക്യ വ്യാഖ്യാനം ആയിരുന്നു. പിന്നീട്‌ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായി ലോകസംഭവങ്ങൾ തുടർന്നു ചുരുളഴിഞ്ഞപ്പോൾ സമയോചിതമായി പ്രകാശം (ഇംഗ്ലീഷ്‌) എന്ന പേരിൽ ഒരു ദ്വൈ-വാല്യ ഗ്രന്ഥം തയ്യാറാക്കുകയും 1930-ൽ പ്രകാശനം ചെയ്യുകയുമുണ്ടായി. ഇതു വെളിപാടിന്റെ ഒരു പുതുക്കിയ പഠനം നൽകി. വെളിച്ചം ‘നീതിമാൻമാർക്കുവേണ്ടി മിന്നി’ക്കൊണ്ടിരുന്നു, തൻനിമിത്തം 1963-ൽ സൊസൈററി 704 പേജുളള “മഹാബാബിലോൻ വീണിരിക്കുന്നു!” ദൈവരാജ്യം ഭരിക്കുന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. ഇതു വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ ഉദയവും വീഴ്‌ചയും സംബന്ധിച്ച വിശദമായ ചരിത്രം നൽകി. വെളിപാടിന്റെ അവസാനത്തെ ഒൻപത്‌ അധ്യായങ്ങളുടെ ചർച്ചയിലൂടെ അതിനെ പാരമ്യത്തിലെത്തിക്കുകയും ചെയ്‌തു. പ്രത്യേകിച്ചു സഭാപ്രവർത്തനത്തോടുളള ബന്ധത്തിൽ ‘നീതിമാൻമാരുടെ പാത കൂടുതൽ ശോഭിച്ചപ്പോൾ’ 1969-ൽ 384 പേജുളള “അപ്പോൾ ദൈവത്തിന്റെ മർമ്മം പൂർത്തിയാകുന്നു” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം തുടർന്നു പ്രസിദ്ധീകൃതമായി. ഇതു വെളിപാടിന്റെ ആദ്യത്തെ പതിമൂന്ന്‌ അധ്യായങ്ങൾ ചർച്ചചെയ്‌തു.—സങ്കീർത്തനം 97:11, NW; സദൃശവാക്യങ്ങൾ 4:18.

7. (എ) സൊസൈററി വെളിപാടിനെക്കുറിച്ചുളള ഈ പുസ്‌തകം നൽകിയിരിക്കുന്നതെന്തുകൊണ്ട്‌? (ബി) വായനക്കാരുടെ പ്രയോജനത്തിനായി ഈ പുസ്‌തകത്തിൽ ഏതു ബോധനസഹായികൾ ലഭ്യമാക്കിയിരിക്കുന്നു?

7 ഇക്കാലത്ത്‌ വെളിപാടിനെക്കുറിച്ചു മറെറാരു പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടതെന്തുകൊണ്ട്‌? ഇതിനകം പ്രത്യക്ഷപ്പെട്ട വിവരങ്ങളിലധികവും വളരെ വിശദമായതാണ്‌, അതു വിവർത്തനംചെയ്‌തു ലോകവ്യാപകമായി പല ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനു കഴിഞ്ഞിട്ടുമില്ല. അതിനാൽ ഒററവാല്യത്തിലും അനേകം ഭാഷകളിൽ പെട്ടെന്നു നിർമിക്കാൻ കഴിയുന്ന രൂപത്തിലും വെളിപാടിനെക്കുറിച്ച്‌ ഒരു പുസ്‌തകം ലഭ്യമാക്കുന്നത്‌ ഉചിതമെന്നു കണ്ടു. കൂടാതെ, വിസ്‌മയാവഹമായ ഈ പ്രവചനത്തിന്റെ കോൾമയിർക്കൊളളിക്കുന്ന പൊരുൾ വ്യക്തമായി മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്ന ചിത്രീകരണങ്ങളും ചാർട്ടുകളും സംഗ്രഹങ്ങളും ഉൾപ്പെടെ ബോധനസഹായികൾ ലഭ്യമാക്കാനുളള അവസരവും ഈ വാല്യത്തിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

8. ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന്‌ അതിലും ശക്തമായ ഏതു കാരണമുണ്ട്‌?

8 ഏതൽക്കാലസത്യത്തിന്റെ കാലോചിതമായ അറിവുണ്ടായിരിക്കേണ്ടതിന്റെ ആവശ്യമാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന്റെ കുറേക്കൂടെ ശക്തമായ ഒരു കാരണം. യഹോവ തന്റെ വചനത്തിന്റെ അർഥംസംബന്ധിച്ചു കൂടുതൽ പ്രകാശം തുടർച്ചയായി ചൊരിയുകയാണ്‌. നാം മഹോപദ്രവത്തോട്‌ അടുക്കുന്തോറും മററു പ്രവചനങ്ങളോടൊപ്പം വെളിപാടിനെക്കുറിച്ചുളള നമ്മുടെ അറിവു മൂർച്ചയേറിയതാകുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാൻ കഴിയും. (മത്തായി 24:21; വെളിപ്പാടു 7:14) നാം നല്ല അറിവുളളവരായിരിക്കുന്നതു പ്രധാനമാണ്‌, അപ്പോസ്‌തലനായ പത്രോസ്‌ ദിവ്യപ്രവചനത്തെക്കുറിച്ച്‌ എഴുതിയതുപോലെ: “നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.”—2 പത്രൊസ്‌ 1:19.

9. (എ) മററുപ്രവചനങ്ങളോടൊപ്പം വെളിപാടും ദൈവം എന്തു സൃഷ്ടിക്കുമെന്നു പ്രകടമാക്കുന്നു? (ബി) പുതിയ ലോകം എന്താണ്‌, അതിലേക്കു നിങ്ങൾക്കെങ്ങനെ അതിജീവിക്കാം?

9 പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുന്നതിനു യഹോവ ഉദ്ദേശിക്കുന്നുവെന്നു പ്രകടമാക്കിക്കൊണ്ട്‌ മററനേകം ബൈബിൾ പ്രവചനങ്ങളോട്‌ വെളിപാട്‌ അതിന്റെ സാക്ഷ്യം കൂട്ടുന്നു. (യെശയ്യാവു 65:17; 66:22; 2 പത്രൊസ്‌ 3:13; വെളിപ്പാടു 21:1-5) പുതിയ ആകാശത്തിൽ തന്നോടുകൂടെ സഹഭരണാധികാരികളായിരിക്കാൻ യേശു തന്റെ രക്തത്താൽ വിലയ്‌ക്കുവാങ്ങിയ അഭിഷിക്ത ക്രിസ്‌ത്യാനികളോടാണ്‌ ഇതിലെ സന്ദേശം മുഖ്യമായും സംബോധനചെയ്യപ്പെട്ടിരിക്കുന്നത്‌. (വെളിപ്പാടു 5:9, 10) എന്നിരുന്നാലും ക്രിസ്‌തുവിന്റെ രാജ്യത്തിൻകീഴിൽ നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ വിശ്വാസത്തെയും ഈ സുവാർത്ത ശക്തീകരിക്കും. നിങ്ങൾ അവരിലൊരാളാണോ? ആണെങ്കിൽ, പുതിയ ഭൂമിയുടെ ഭാഗമായി സമാധാനസമൃദ്ധിയും ഉജ്ജ്വലമായ ആരോഗ്യവും ഒരിക്കലും അവസാനിക്കാത്ത ദൈവത്തിന്റെ കരുതലുകളുടെ കവിഞ്ഞൊഴുക്കും ആസ്വദിച്ചുകൊണ്ട്‌ പറുദീസയിൽ ജീവിക്കുന്നതിനുളള നിങ്ങളുടെ പ്രത്യാശയെ വെളിപാട്‌ ബലിഷ്‌ഠമാക്കും. (സങ്കീർത്തനം 37:11, 29, 34; 72:1, 7, 8, 16) നിങ്ങൾ ആ പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കാനാഗ്രഹിക്കുന്നെങ്കിൽ ഇപ്പോൾ ആസന്നമായിരിക്കുന്ന യുഗപ്പിറവിയെകുറിക്കുന്ന പാരമ്യത്തെക്കുറിച്ചുളള വെളിപാടിന്റെ സ്‌പഷ്ടമായ വർണനക്കു നിങ്ങൾ ശ്രദ്ധനൽകുന്നത്‌ അടിയന്തിരമാണ്‌, അതേ, ശ്രദ്ധനൽകിയേ തീരൂ.—സെഫന്യാവു 2:3; യോഹന്നാൻ 13:17.

[അടിക്കുറിപ്പുകൾ]

a സ്യൂററ്‌ഡോയിച്ച്‌ ററ്‌സൈററുങ്‌, മ്യൂണിക്ക്‌, ജർമനി, ജനുവരി 24, 1987.

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രം]