വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേഗത്തിൽ സംഭവിക്കേണ്ട കാര്യങ്ങൾ

വേഗത്തിൽ സംഭവിക്കേണ്ട കാര്യങ്ങൾ

അധ്യായം 3

വേഗത്തിൽ സംഭവിക്കേണ്ട കാര്യങ്ങൾ

1. ഈ ലോകത്തിൻമേലുളള യഹോവയുടെ ന്യായവിധി നിർവഹണത്തിൽനിന്നു നിങ്ങൾക്കെങ്ങനെ രക്ഷപെടാൻ കഴിയും?

 ഇന്നത്തെ ലോകസംഭവങ്ങൾ സംബന്ധിച്ചു നിങ്ങൾ ആഴമായി തത്‌പരരായിരിക്കേണ്ടതാണ്‌. അതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ന്യായവിധിനിർവഹണത്തിൽനിന്ന്‌ ഈ ലോകത്തിനു രക്ഷപെടാൻ കഴിയില്ല. എന്നാൽ നിങ്ങൾക്കു രക്ഷപെടാൻ കഴിയും. നിങ്ങളെത്തന്നെ നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ‘ലോകത്തിന്റെ ഭാഗമല്ലാ’താക്കിക്കൊണ്ട്‌ ഇതു ചെയ്യാൻ കഴിയും. സുഖഭോഗവിമുക്തമായ ഒരു സന്ന്യാസജീവിതം നയിക്കണമെന്ന്‌ ഇതർഥമാക്കുന്നില്ല. ആരോഗ്യകരമായ, അർഥപൂർണമായ ഒരു ജീവിതം ആസ്വദിക്കെത്തന്നെ നിങ്ങൾ രാഷ്‌ട്രീയ അഴിമതിയിൽനിന്നും അത്യാർത്തിപൂണ്ട വാണിജ്യത്തിൽനിന്നും ദൈവനിന്ദക മതത്തിൽനിന്നും അതുപോലെതന്നെ അക്രമാസക്തവും അധാർമികവുമായ പെരുമാററത്തിൽനിന്നും നിങ്ങളെത്തന്നെ വേർപെടുത്തുന്നതിനെ അതർഥമാക്കുന്നു. അതേസമയംതന്നെ നിങ്ങൾ നടത്ത സംബന്ധിച്ചുളള ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾ പിന്തുടരുകയും അവന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുകയും വേണം. (യോഹന്നാൻ 17:14-16; സെഫന്യാവു 2:2, 3; വെളിപ്പാടു 21:8) നിങ്ങളുടെ ജീവിതരീതിയിൽ ആവശ്യമായ മാററങ്ങൾ വരുത്തിക്കൊണ്ട്‌ ഇക്കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നത്‌ എത്ര പ്രധാനമാണെന്നു ബൈബിൾപുസ്‌തകമായ വെളിപാട്‌ പ്രകടമാക്കുന്നു.

2. വെളിപാടിലെ മഹത്തായ പ്രവചനം അപ്പോസ്‌തലനായ യോഹന്നാൻ അവതരിപ്പിക്കുന്നതെങ്ങനെ, ദൈവം ഈ ഘനമേറിയ ദൂതു നൽകിയതാർക്ക്‌?

2 അപ്പോസ്‌തലനായ യോഹന്നാൻ ഈ മഹത്തായ പ്രവചനം “യേശുക്രിസ്‌തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുളളതു തന്റെ ദാസൻമാരെ [അടിമകളെ, NW] കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു എന്ന വാക്കുകളോടെ അവതരിപ്പിക്കുന്നു. (വെളിപ്പാടു 1:1എ) അതുകൊണ്ട്‌, ദൈവത്തിൽനിന്ന്‌ ഈ ഘനമേറിയ ദൂതു ലഭിച്ചത്‌ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തുവിനായിരുന്നു. ഒരു നിഗൂഢത്രിത്വത്തിന്റെ ഭാഗമായിരിക്കാതെ യേശു തന്റെ പിതാവിനു വിധേയനായിരിക്കുന്നതായി ഇവിടെ കാണിച്ചിരിക്കുന്നു. അതേവിധത്തിൽ ക്രിസ്‌തീയസഭയായിത്തീരുന്ന ‘അടിമകൾ’ യേശുക്രിസ്‌തുവിനു വിധേയരാണ്‌, തൻമൂലം അവർ ‘അവൻ പോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്നു.’ (വെളിപ്പാടു 14:4; എഫെസ്യർ 5:24) എന്നാൽ ഇന്നു യഥാർഥത്തിൽ ദൈവത്തിന്റെ ‘അടിമകൾ’ ആരാണ്‌, വെളിപാട്‌ അവർക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

3. (എ) യേശുക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുന്ന ‘അടിമകൾ’ ആരാണ്‌? (ബി) ദൂതമാർഗനിർദേശത്തിൻകീഴിൽ വിശ്വസ്‌ത ‘അടിമകൾ’ ഏതു വേല ചെയ്‌തുകൊണ്ടിരിക്കുന്നു?

3 വെളിപാട്‌ എഴുതിയ അപ്പോസ്‌തലനായ യോഹന്നാൻ തന്നേത്തന്നെ അത്തരം ഒരു അടിമയായി വർണിക്കുന്നു. അവൻ ജീവിച്ചിരിക്കുന്ന അവസാനത്തെ അപ്പോസ്‌തലനും സ്വർഗത്തിൽ അമർത്ത്യജീവൻ അവകാശമാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ആത്മാഭിഷിക്ത “അടിമ”കളുടെ സംഘത്തിലെ ഒരാളും ആയിരുന്നു. ഇന്ന്‌ അവരിൽ ഏതാനും ആയിരങ്ങൾമാത്രം ഭൂമിയിൽ ശേഷിക്കുന്നുണ്ട്‌. ദൈവത്തിനു മററുദാസൻമാരും ഉണ്ട്‌, ഇപ്പോൾ എണ്ണത്തിൽ ലക്ഷങ്ങൾവരുന്ന പുരുഷൻമാരും സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു മഹാപുരുഷാരം തന്നെ. ദൂതമാർഗനിർദേശത്തിൻകീഴിൽ മുഴുമനുഷ്യവർഗത്തോടും നിത്യസുവാർത്ത ഘോഷിക്കുന്നതിൽ ഇവർ അഭിഷിക്ത “അടിമക”ളോടുകൂടെ പങ്കെടുക്കുന്നു. ഓ, രക്ഷ കണ്ടെത്താൻ ഭൂമിയിലുളള സൗമ്യരെ സഹായിക്കുന്നതിന്‌ ഈ ‘അടിമകൾ’ എല്ലാം തങ്ങളെത്തന്നെ എത്രയധികം ചെലവിടുന്നു! (മത്തായി 24:14; വെളിപ്പാടു 7:9, 14; 14:6) സന്തുഷ്ടരാക്കുന്ന സുവാർത്തയിൽനിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾ എന്തു ചെയ്യണമെന്നു വെളിപാട്‌ സൂചിപ്പിക്കുന്നു.

4. (എ) ഏതാണ്ട്‌ 1,900 വർഷങ്ങൾക്കു മുമ്പാണു യോഹന്നാൻ വെളിപാട്‌ എഴുതിയതെന്നതുകൊണ്ട്‌ “വേഗത്തിൽ സംഭവിപ്പാനുളള”തിനെക്കുറിച്ച്‌ അദ്ദേഹത്തിനു പറയാൻ കഴിഞ്ഞതെങ്ങനെ? (ബി) മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ഇപ്പോൾ തെളിവ്‌ എന്തു സൂചിപ്പിക്കുന്നു?

4 എങ്കിലും, “വേഗത്തിൽ സംഭവിപ്പാനുളളതു” ഈ “അടിമകളെ” കാണിച്ചുകൊടുക്കുമെന്നു യോഹന്നാനു പറയാൻ കഴിഞ്ഞതെങ്ങനെ? ആ വാക്കുകൾ പറഞ്ഞത്‌ ഏതാണ്ട്‌ 1,900 വർഷങ്ങൾക്കു മുമ്പായിരുന്നില്ലേ? തന്റെ ദൃഷ്ടിയിൽ ആയിരം വർഷം “ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ” ആയിരിക്കുന്ന യഹോവയുടെ വീക്ഷണത്തിൽ 1,900 വർഷങ്ങൾ ഭൂമിയെ സൃഷ്ടിക്കാനും മനുഷ്യവാസത്തിനുവേണ്ടി അതിനെ ഒരുക്കാനും ചെലവഴിച്ച യുഗങ്ങളോടു താരതമ്യം ചെയ്യുമ്പോൾ ഒരു ചുരുങ്ങിയ സമയമാണ്‌. (സങ്കീർത്തനം 90:4) അപ്പോസ്‌തലനായ പൗലോസ്‌ തന്റെ സ്വന്തം ‘പ്രതീക്ഷയും പ്രത്യാശയും’ സംബന്ധിച്ചെഴുതി, എന്തുകൊണ്ടെന്നാൽ തന്റെ പ്രതിഫലത്തിന്റെ യാഥാർഥ്യം അവനെ സംബന്ധിച്ചിടത്തോളം വളരെ അടുത്തെത്തിയിരുന്നതായി തോന്നി. (ഫിലിപ്പിയർ 1:20) എന്നിരുന്നാലും, മുൻകൂട്ടി പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പട്ടികയനുസരിച്ചു സംഭവിക്കുമെന്നുളളതിന്‌ ഇന്നു തെളിവു വർധിച്ചുവരുന്നു. ചരിത്രത്തിൽ മുമ്പൊരിക്കലും മനുഷ്യവർഗത്തിന്റെ അതിജീവനംതന്നെ അപകടത്തിലായിരുന്നിട്ടില്ല. ദൈവത്തിനു മാത്രമേ പരിഹാരമുളളൂ!—യെശയ്യാവു 45:21.

ആശയവിനിമയ സരണി

5. അപ്പോസ്‌തലനായ യോഹന്നാനും പിന്നീടു സഭകൾക്കും വെളിപാട്‌ അറിയിച്ചുകൊടുക്കപ്പെട്ടതെങ്ങനെ?

5 വെളിപ്പാടു 1:1ബി, 2 തുടർന്നു പറയുന്നു: “അവൻ [യേശു] അതു [വെളിപാട്‌] തന്റെ ദൂതൻമുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു [അടയാളങ്ങളാൽ, NW] പ്രദർശിപ്പിച്ചു. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്‌തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.” അങ്ങനെ സന്ദേശവാഹകനായ ഒരു ദൂതൻ മുഖാന്തരം യോഹന്നാനു നിശ്വസ്‌തരേഖ ലഭിച്ചു. അദ്ദേഹം അതൊരു ചുരുളിലെഴുതി തന്റെ കാലത്തെ സഭകൾക്ക്‌ അയച്ചുകൊടുത്തു. ദൈവം ഇന്നു ഭൂമിയിലുളള തന്റെ ഏകീകൃതദാസൻമാരുടെ 73,000-ത്തിലധികം സഭകളുടെ പ്രോത്സാഹനത്തിനായി അതു കാത്തുസൂക്ഷിച്ചുവെന്നതു നമുക്കു സന്തോഷകരംതന്നെ.

6. ഇന്നു തന്റെ ‘അടിമകൾക്ക്‌’ ആത്മീയാഹാരം നൽകുന്നതിനു താൻ ഉപയോഗിക്കാനിരിക്കുന്ന സരണിയെ യേശു തിരിച്ചറിയിച്ചതെങ്ങനെ?

6 യോഹന്നാന്റെ നാളിൽ വെളിപാട്‌ അറിയിച്ചുകൊടുക്കാൻ ദൈവത്തിന്‌ ഒരു സരണിയുണ്ടായിരുന്നു, യോഹന്നാൻ ആ സരണിയുടെ ഭൗമികഭാഗമായിരുന്നു. അതുപോലെ ഇന്ന്‌ തന്റെ ‘അടിമകൾക്ക്‌’ ആത്മീയപോഷണം നൽകാൻ ദൈവത്തിന്‌ ഒരു സരണിയുണ്ട്‌. വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചുളള തന്റെ മഹത്തായ പ്രവചനത്തിൽ ഈ സരണിയുടെ ഭൗമികഭാഗം “യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ [വിവേകിയുമായ അടിമ, NW]” ആയിരിക്കുന്നതായി യേശു തിരിച്ചറിയിച്ചു. (മത്തായി 24:3, 45-47) പ്രവചനത്തിന്റെ അർഥം വെളിപ്പെടുത്തുന്നതിന്‌ അവൻ ഈ യോഹന്നാൻവർഗത്തെ ഉപയോഗിക്കുന്നു.

7. (എ) വെളിപാടിൽ കാണുന്ന അടയാളങ്ങൾ നമ്മെ എങ്ങനെ ബാധിക്കണം? (ബി) വെളിപാടിലെ ദർശനങ്ങളുടെ നിവൃത്തിയിൽ യോഹന്നാൻവർഗത്തിൽ ചിലർ എത്രനാൾ പങ്കുവഹിച്ചിട്ടുണ്ട്‌?

7 യേശു “അടയാളങ്ങളാൽ” അഥവാ പ്രതീകങ്ങളാൽ വെളിപാട്‌ അവതരിപ്പിച്ചതായി അപ്പോസ്‌തലനായ യോഹന്നാൻ എഴുതുന്നു. ഇവ പരിശോധിക്കുന്നത്‌ ഉജ്ജ്വലവും പുളകപ്രദവുമാണ്‌. അവ ഊർജസ്വലമായ പ്രവർത്തനത്തെ വർണിക്കുന്നു, ക്രമത്തിൽ പ്രവചനവും അതിന്റെ അർഥവും മററുളളവരെ അറിയിക്കുന്നതിന്‌ തീക്ഷ്‌ണമായ ശ്രമങ്ങൾ നടത്താൻ അവ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്‌. വെളിപാട്‌ നമുക്കുവേണ്ടി നിരവധി പുളകപ്രദമായ ദർശനങ്ങൾ അവതരിപ്പിക്കുന്നു, അവയിൽ ഓരോന്നിലും യോഹന്നാൻ സജീവമായോ ഒരു നിരീക്ഷകനെന്ന നിലയിലോ പങ്കുവഹിച്ചു. യോഹന്നാൻവർഗത്തിലുളളവർ, അവർക്ക്‌ ഈ ദർശനങ്ങൾ മററുളളവരോടു വിശദീകരിക്കാൻ കഴിയത്തക്കവണ്ണം ദൈവത്തിന്റെ ആത്മാവ്‌ അതിന്റെ അർഥം വെളിപ്പെടുത്തിക്കൊടുത്തതിൽ സന്തുഷ്ടരാണ്‌, അവരിൽ ചിലർ ഇവയുടെ നിവൃത്തിയിൽ 70-ൽ അധികം വർഷങ്ങൾ പങ്കുവഹിച്ചിരിക്കുന്നു.

8. (എ) വെളിപാടു ദർശനങ്ങളിൽ ഓരോന്നിനും എന്തു പ്രത്യേകതയുണ്ട്‌? (ബി) വെളിപാടിലെ മൃഗങ്ങളുടെ താദാത്മ്യം മനസ്സിലാക്കാൻ ദാനിയേലിന്റെ പ്രവചനം നമ്മെ സഹായിക്കുന്നതെങ്ങനെ?

8 വെളിപാടിലെ ഈ ദർശനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു കാലാനുക്രമമായിട്ടല്ല. ഓരോന്നിനും അതിന്റേതായ നിവൃത്തിയുടെ കാലഘട്ടമുണ്ട്‌. പല ദർശനങ്ങളും അതിന്റെ വ്യാഖ്യാനത്തിനു സഹായകമായ സൂചനകൾ നൽകുന്ന മുൻപ്രവചനങ്ങളിലെ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. ഉദാഹരണത്തിന്‌, ദാനിയേലിന്റെ പ്രവചനം നാലു ഭയാനകങ്ങളായ മൃഗങ്ങളെ വർണിച്ചു, ഇവ ഭൂമിയിലെ ഭരണാധികാരങ്ങളെ ചിത്രീകരിക്കുന്നതായി വിശദീകരിച്ചുകൊണ്ടുതന്നെ. അതുകൊണ്ട്‌ വെളിപാടിലെ മൃഗങ്ങൾ ഇപ്പോൾ സ്ഥിതിചെയ്യുന്നതുൾപ്പെടെ രാഷ്‌ട്രീയ അസ്‌തിത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി മനസ്സിലാക്കാൻ നാം സഹായിക്കപ്പെടുന്നു.—ദാനീയേൽ 7:1-8, 17; വെളിപ്പാടു 13:2, 11-13; 17:3.

9. (എ) യോഹന്നാനെപ്പോലെ യോഹന്നാൻവർഗം ഏതു മനോഭാവം പ്രകടമാക്കിയിരിക്കുന്നു? (ബി) നമുക്കു സന്തുഷ്ടരായിത്തീരാനുളള മാർഗം യോഹന്നാൻ കാണിച്ചുതരുന്നതെങ്ങനെ?

9 ദൈവം യേശുക്രിസ്‌തു മുഖാന്തരം നൽകിയ സന്ദേശത്തിനു സാക്ഷ്യം വഹിക്കുന്നതിൽ യോഹന്നാൻ വിശ്വസ്‌തനായിരുന്നു. “താൻ കണ്ടതു ഒക്കെയും” അവൻ വിശദമായി വർണിച്ചു. പ്രവചനം പൂർണമായി മനസ്സിലാക്കാനും അതിലെ വിശിഷ്ടമായ ആശയങ്ങൾ ദൈവജനത്തെ അറിയിക്കാനുംവേണ്ടി യോഹന്നാൻവർഗം ആത്മാർഥമായി ദൈവത്തിൽനിന്നും യേശുക്രിസ്‌തുവിൽനിന്നും മാർഗനിർദേശം തേടിയിട്ടുണ്ട്‌. അഭിഷിക്ത സഭയുടെ (അതുപോലെ മഹോപദ്രവത്തിലൂടെ ദൈവം ജീവനോടെ കാത്തുസൂക്ഷിക്കുന്ന സാർവദേശീയ മഹാപുരുഷാരത്തിന്റെയും) പ്രയോജനത്തിനുവേണ്ടി യോഹന്നാൻ എഴുതുന്നു: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാൻമാർ; [സന്തുഷ്ടർ, NW] സമയം [നിയമിതസമയം, NW] അടുത്തിരിക്കുന്നു.”—വെളിപ്പാടു 1:3.

10. സന്തുഷ്ടി നേടുന്നതിനു വെളിപാട്‌ സംബന്ധിച്ചു നാം എന്തുചെയ്യണം?

10 നിങ്ങൾ വെളിപാട്‌ വായിക്കുന്നതിനാൽ, അതിലേറെ അതിലെഴുതിയിരിക്കുന്നത്‌ അനുഷ്‌ഠിക്കുന്നതിനാൽ നിങ്ങൾക്കു വലിയ അളവിൽ പ്രയോജനം ലഭിക്കും. യോഹന്നാൻ തന്റെ ഒരു ലേഖനത്തിൽ ഇപ്രകാരം വിശദീകരിച്ചു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുളള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുളളവയല്ല. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (ചെരിച്ചെഴുത്ത്‌ ഞങ്ങളുടേത്‌. [1 യോഹന്നാൻ 5:3, 4]) അത്തരം ഒരു വിശ്വാസം കെട്ടുപണിചെയ്യുന്നതിനാൽ നിങ്ങൾക്ക്‌ അത്യന്തം സന്തുഷ്ടരായിരിക്കാൻ കഴിയും!

11. (എ) നാം പ്രവചനത്തിലെ വചനങ്ങൾ അനുഷ്‌ഠിക്കുന്നത്‌ അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) ഏതു സമയം ഇപ്പോൾ ആപത്‌കരമായി അടുത്തെത്തിയിരിക്കണം?

11 നാം പ്രവചനത്തിലെ വചനങ്ങൾ അനുഷ്‌ഠിക്കുന്നത്‌ അടിയന്തിരമാണ്‌, എന്തെന്നാൽ “നിയമിതസമയം അടുത്തിരിക്കുന്നു.” എന്തിനുളള നിയമിതസമയം? ദൈവത്തിന്റെ ന്യായവിധികളുൾപ്പെടെ വെളിപാടിലെ പ്രവചനങ്ങൾ നിവൃത്തിയേറാനുളള സമയം. ദൈവവും യേശുക്രിസ്‌തുവും സാത്താന്റെ ലോകവ്യവസ്ഥിതിയുടെമേൽ അന്തിമന്യായവിധി നടപ്പാക്കാനുളള സമയം സമീപിച്ചിരിക്കുന്നു. യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ “ആ നാളും നാഴികയും” പിതാവിനു മാത്രമേ അറിയൂ എന്നു പ്രസ്‌താവിച്ചു. ഒന്നാം ലോകമഹായുദ്ധം മുതൽ ഭൂമിയിൽ പെരുകിയിട്ടുളള കുഴപ്പങ്ങളിലേക്കു മുന്നമേ നോക്കിക്കൊണ്ട്‌ യേശു ഇങ്ങനെകൂടെ പറഞ്ഞു: “ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.” അതുകൊണ്ട്‌ ദൈവത്തിന്റെ നിശ്ചയം നടപ്പിലാക്കുന്നതിനുളള നിയമിതസമയം ആപത്‌കരമായി അടുത്തുവരികയായിരിക്കണം. (മർക്കൊസ്‌ 13:8, 30-32) ഹബക്കൂക്ക്‌ 2:3 പ്രസ്‌താവിക്കുന്നതുപോലെ: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്‌തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല.” മഹോപദ്രവത്തിലൂടെയുളള നമ്മുടെ രക്ഷ ദൈവത്തിന്റെ പ്രാവചനികവചനം നാം അനുഷ്‌ഠിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—മത്തായി 24:20-22.

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചതുരം]

വെളിപാടുപുസ്‌തകം മനസ്സിലാക്കുന്നതിനു നമുക്ക്‌

● യഹോവയുടെ ആത്മാവിന്റെ സഹായം ലഭിക്കേണ്ടതാവശ്യമാണ്‌

● കർത്താവിന്റെ ദിവസം എപ്പോൾ ആരംഭിച്ചെന്ന്‌ വിവേചിച്ചറിയേണ്ടതാവശ്യമാണ്‌

● ഇന്നത്തെ വിശ്വസ്‌തനും വിവേകിയുമായ അടിമയെ തിരിച്ചറിയേണ്ടതാവശ്യമാണ്‌