ഭാഗം നാല്
“എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും”—ശുദ്ധാരാധന ആക്രമണത്തെ അതിജീവിക്കുന്നു
മുഖ്യവിഷയം: മഹാകഷ്ടതയുടെ സമയത്ത് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു
യഹോവയ്ക്കു മനുഷ്യരെ ഇഷ്ടമാണ്. എന്നാൽ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾക്ക് യഹോവ നമ്മളോടു കണക്കു ചോദിക്കും. തന്നെ ആരാധിക്കുന്നെന്ന് അവകാശപ്പെടുകയും അതേസമയം പ്രവൃത്തികളാൽ തന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നവരോട് യഹോവയ്ക്ക് എന്താണു തോന്നുക? മഹാകഷ്ടതയെ ആരൊക്കെ അതിജീവിക്കണമെന്ന് യഹോവ എങ്ങനെയാണു തീരുമാനിക്കുന്നത്? നമ്മുടെ ദൈവം വളരെ സ്നേഹമുള്ളവനായിട്ടും ദശലക്ഷക്കണക്കിനുവരുന്ന ദുഷ്ടന്മാരെ നശിപ്പിക്കാനിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ വിഭാഗത്തിൽ
അധ്യായം 15
“നിന്റെ വേശ്യാവൃത്തി ഞാൻ അവസാനിപ്പിക്കും”
വേശ്യകളെക്കുറിച്ച് യഹസ്കേലിലും വെളിപാടിലും നൽകിയിരിക്കുന്ന വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
അധ്യായം 16
“നെറ്റിയിൽ അടയാളമിടുക”
യഹസ്കേലിന്റെ നാളിലെ വിശ്വസ്തർക്ക് അടയാളം കിട്ടിയ സംഭവത്തിനു നമ്മുടെ നാളിൽ പ്രസക്തിയുണ്ട്.
അധ്യായം 17
“ഗോഗേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്”
മാഗോഗിലെ ഗോഗ് ആരാണ്, ഏതു ദേശത്തെയാണു ഗോഗ് ആക്രമിക്കുന്നത്?
അധ്യായം 18
“എന്റെ ഉഗ്രകോപം കത്തിക്കാളും”
ഗോഗ് ആക്രമിക്കുമ്പോൾ യഹോവയുടെ കോപം ജ്വലിക്കും. തന്റെ ജനത്തെ സംരക്ഷിക്കാൻ ദൈവം അപ്പോൾ ഇടപെടും.