ഭാഗം അഞ്ച്
‘ഞാൻ ജനത്തോടൊപ്പം കഴിയും’—യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു
മുഖ്യവിഷയം: ദേവാലയദർശനത്തിന്റെ സവിശേഷതകളും ശുദ്ധാരാധനയെക്കുറിച്ച് നമുക്കുള്ള പാഠങ്ങളും
യഹോവ യഹസ്കേൽ പ്രവാചകനും യോഹന്നാൻ അപ്പോസ്തലനും ചില ദർശനങ്ങൾ നൽകി. അവ തമ്മിലുള്ള സമാനതകൾ വളരെ ശ്രദ്ധേയമാണ്. ആ ദർശനങ്ങളുടെ ചില സവിശേഷതകൾ വിലയേറിയ ചില പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. അവ യഹോവയെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാൻ ഇന്നു നമ്മളെ സഹായിക്കും, ഒപ്പം ദൈവരാജ്യത്തിൻകീഴിലുള്ള പറുദീസാഭൂമിയിലേക്ക് ഒരു ജാലകം തുറന്നിടുകയും ചെയ്യുന്നു.
ഈ വിഭാഗത്തിൽ
അധ്യായം 19
“നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും”
ദേവാലയത്തിൽനിന്ന് ഒരു നദി ഒഴുകുന്നതായി യഹസ്കേൽ കണ്ട ദർശനം ഇതിനോടകം നിവൃത്തിയായെന്നും ഇപ്പോൾ നിവൃത്തിയായിക്കൊണ്ടിരിക്കുന്നെന്നും ഭാവിയിൽ അതിന് ഒരു നിവൃത്തിയുണ്ടാകുമെന്നും പറയാനാകുന്നത് എന്തുകൊണ്ട്?
അധ്യായം 20
‘ദേശം വീതംവെച്ച് അവകാശം കൊടുക്കുക’
വാഗ്ദത്തദേശം ഇസ്രായേൽഗോത്രങ്ങൾക്കു വീതിച്ചുകൊടുക്കാൻ ദൈവം ഒരു ദർശനത്തിൽ യഹസ്കേലിനോടും മറ്റു പ്രവാസികളോടും പറയുന്നു.
അധ്യായം 21
“നഗരത്തിന്റെ പേര് ‘യഹോവ അവിടെയുണ്ട്’ എന്നായിരിക്കും”
യഹസ്കേലിന്റെ ദർശനത്തിലെ നഗരത്തിൽനിന്നും അതിന്റെ അർഥസമ്പുഷ്ടമായ പേരിൽനിന്നും നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
അധ്യായം 22
“ദൈവത്തെയാണ് ആരാധിക്കേണ്ടത്”
ദൈവമായ യഹോവയെ മാത്രം ആരാധിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം.