വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 9ഡി

അടിമത്തത്തെയും പുനഃസ്ഥാപനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ

അടിമത്തത്തെയും പുനഃസ്ഥാപനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ

ജൂതന്മാർ പുരാതനബാബിലോണിൽ അടിമത്തത്തിൽ കഴിഞ്ഞതിനെക്കുറിച്ചുള്ള പല പ്രവചനങ്ങൾക്കും ഏറെ നാളുകൾക്കു ശേഷം ക്രിസ്‌തീയസഭയുടെ കാര്യത്തിൽ വലിയൊരു നിവൃത്തിയുണ്ടായി. സഭ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായപ്പോഴായിരുന്നു രണ്ടാമത്തെ ആ നിവൃത്തി. ചില ഉദാഹരണങ്ങൾ നോക്കാം.

1. മുന്നറിയിപ്പുകൾ

2. അടിമത്തം

3. പുനഃസ്ഥാപനം

ആദ്യനിവൃത്തി

ബി.സി. 607-നു മുമ്പ്‌—യശയ്യ, യിരെമ്യ, യഹസ്‌കേൽ എന്നിവർ യഹോവയുടെ ജനത്തിനു മുന്നറിയിപ്പു കൊടുക്കുന്നു; എന്നിട്ടും വിശ്വാസത്യാഗം പടർന്നുപിടിക്കുന്നു

ബി.സി. 607—യരുശലേം നശിപ്പിക്കപ്പെടുന്നു; ദൈവജനത്തെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോകുന്നു

ബി.സി. 537-ഉം തുടർന്നും—വിശ്വസ്‌തരുടെ ഒരു ശേഷിപ്പ്‌ യരുശലേമിലേക്കു മടങ്ങുന്നു, ദേവാലയം പുതുക്കിപ്പണിയുന്നു, ശുദ്ധാരാധന പുനരാരംഭിക്കുന്നു

വലിയ നിവൃത്തി

എ.ഡി. ഒന്നാം നൂറ്റാണ്ട്‌—യേശു, പൗലോസ്‌, യോഹന്നാൻ എന്നിവർ ക്രിസ്‌തീയസഭയ്‌ക്കു മുന്നറിയിപ്പു കൊടുക്കുന്നു; എങ്കിലും വിശ്വാസത്യാഗം പടർന്നുപിടിക്കുന്നു

എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ—സത്യക്രിസ്‌ത്യാനികൾ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽ കഴിയുന്നു

എ.ഡി. 1919-ഉം തുടർന്നും—യേശുവിന്റെ രാജത്വത്തിൻകീഴിൽ വിശ്വസ്‌തരായ അഭിഷിക്തർ അവരുടെ ആത്മീയപ്രവാസത്തിന്റെ അവസാനത്തിനും ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തിനും സാക്ഷ്യം വഹിച്ചു