പഠനചതുരം 10ബി
‘ഉണങ്ങിയ അസ്ഥികളും’ ‘രണ്ടു സാക്ഷികളും’ തമ്മിലുള്ള ബന്ധം
പരസ്പരബന്ധമുള്ള രണ്ടു പ്രവചനങ്ങൾ 1919-ൽ നിറവേറി: ഒന്ന്, “ഉണങ്ങിയ അസ്ഥി”കളെക്കുറിച്ചുള്ളതും മറ്റേത്, “രണ്ടു സാക്ഷികളെ”ക്കുറിച്ചുള്ളതും. “ഉണങ്ങിയ അസ്ഥി”കളെക്കുറിച്ചുള്ള ദിവ്യദർശനം അനേകം നൂറ്റാണ്ടുകൾ ദൈർഘ്യമുള്ള ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ദൈവജനത്തിന്റെ ഒരു വലിയ കൂട്ടം ജീവനിലേക്കു വരുന്നതോടെ അവസാനിക്കുന്ന ഒരു കാലഘട്ടമാണ് അത്. (യഹ. 37:2-4; വെളി. 11:1-3, 7-13) എന്നാൽ ‘രണ്ടു സാക്ഷികളെക്കുറിച്ചുള്ള’ ബൈബിൾപ്രവചനം, ദൈവദാസന്മാരുടെ ഒരു ചെറിയ കൂട്ടം ജീവനിലേക്കു വരുന്നതോടെ അവസാനിക്കുന്ന ഒരു ഹ്രസ്വകാലത്തെ (1914-ന്റെ അവസാനംമുതൽ 1919-ന്റെ ആദ്യഭാഗംവരെ.) സൂചിപ്പിച്ചു. രണ്ടു പ്രവചനങ്ങളും അർഥമാക്കിയത് ആലങ്കാരികമായ ഒരു പുനരുത്ഥാനത്തെയാണ്. രണ്ടിനും 1919-ൽ ആധുനികകാല നിവൃത്തിയുമുണ്ടായി. യഹോവ തന്റെ അഭിഷിക്തദാസന്മാരെ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ച്, പുനഃസ്ഥാപിക്കപ്പെട്ട സഭയിലേക്കു കൂട്ടിച്ചേർത്തുകൊണ്ട് അവരെ ‘എഴുന്നേൽപ്പിച്ചുനിറുത്തിയപ്പോഴായിരുന്നു’ അത്.—യഹ. 37:10.
എന്നാൽ ഈ രണ്ടു പ്രവചനങ്ങളുടെയും നിവൃത്തിക്കു സുപ്രധാനമായ ഒരു വ്യത്യാസമുണ്ട്. “ഉണങ്ങിയ അസ്ഥി”കളെക്കുറിച്ചുള്ള പ്രവചനം അഭിഷിക്തശേഷിപ്പിൽപ്പെട്ട എല്ലാവരും ജീവനിലേക്കു വരുന്നതിനെയാണു സൂചിപ്പിച്ചത്. എന്നാൽ “രണ്ടു സാക്ഷികളെ”ക്കുറിച്ചുള്ള പ്രവചനമാകട്ടെ, ദൈവത്തിന്റെ അഭിഷിക്തശേഷിപ്പിലെ ചില അംഗങ്ങൾ—സംഘടനയിൽ അപ്പോൾ നേതൃത്വമെടുത്തിരുന്നവർ—ജീവനിലേക്കു വരുന്നതിനെ അർഥമാക്കി. അവർ ‘വിശ്വസ്തനും വിവേകിയും ആയ അടിമയായി’ നിയമിതരായി.—മത്താ. 24:45; വെളി. 11:6. a
“താഴ്വര . . . മുഴുവൻ അസ്ഥികളായിരുന്നു”—യഹ. 37:1
-
എ.ഡി. 100-നു ശേഷം
എ.ഡി. 2-ാം നൂറ്റാണ്ടിൽ ആലങ്കാരികമായി അഭിഷിക്തക്രിസ്തീയസഭ കൊല്ലപ്പെട്ടതുമുതൽ “താഴ്വര” മുഴുവൻ ‘അസ്ഥികൾകൊണ്ട്’ നിറഞ്ഞിരുന്നു
-
1919-ന്റെ ആദ്യഭാഗം
1919: ‘ഉണങ്ങിയ അസ്ഥികൾ’ ജീവനിലേക്കു വന്നു. യഹോവ എല്ലാ അഭിഷിക്തരെയും ബാബിലോൺ എന്ന മഹതിയുടെ കീഴിൽനിന്ന് മോചിപ്പിക്കുകയും പുനഃസ്ഥാപിക്കപ്പെട്ട സഭയിലേക്കു കൂട്ടിച്ചേർക്കുകയും ചെയ്തതോടെയായിരുന്നു അത്
‘രണ്ടു സാക്ഷികൾ’—വെളി. 11:3
-
1914-ന്റെ അവസാനഭാഗം
“വിലാപവസ്ത്രം ധരിച്ച്” പ്രസംഗിക്കുന്നു
1914: ‘രണ്ടു സാക്ഷികൾ’ “വിലാപവസ്ത്രം ധരിച്ച്” മൂന്നര വർഷം പ്രസംഗിച്ചു. ആ കാലഘട്ടം അവസാനിച്ചപ്പോൾ അവർ ആലങ്കാരികമായി കൊല്ലപ്പെട്ടു
-
ആലങ്കാരികമരണം
-
1919-ന്റെ ആദ്യഭാഗം
1919: ‘രണ്ടു സാക്ഷികൾ’ ജീവനിലേക്കു വന്നു. സംഘടനയിൽ അപ്പോൾ നേതൃത്വമെടുത്തിരുന്ന അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടത്തെ “വിശ്വസ്തനും വിവേകിയും ആയ അടിമ”യായി സേവിക്കാൻ നിയമിച്ചപ്പോഴായിരുന്നു അത്
a 2016 മാർച്ച് ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.