വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം മൂന്ന്‌

‘ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും’—ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നുള്ള വാഗ്‌ദാനം

‘ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും’—ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നുള്ള വാഗ്‌ദാനം

യഹസ്‌കേൽ 20:41

മുഖ്യവിഷയം: പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യഹസ്‌കേലിന്റെ പ്രവചനങ്ങൾ

ഇസ്രായേലിന്റെ അവസ്ഥ ആകെ പരിതാപകരമാണ്‌. വിശ്വാസത്യാഗം അവളുടെ ഐക്യം തകർത്തിരിക്കുന്നു. ഇതെല്ലാം അവൾ ചെയ്‌തുകൂട്ടിയതിന്റെ അനന്തരഫലങ്ങളാണ്‌—അവൾ ശുദ്ധാരാധനയെ അശുദ്ധമാക്കി, ദൈവനാമത്തെ അപകീർത്തിപ്പെടുത്തി. എന്നാൽ ഈയൊരു അവസ്ഥയിൽപ്പോലും പ്രതീക്ഷയ്‌ക്കു വക നൽകുന്ന പ്രവചനങ്ങൾ യഹോവ ഒന്നിനു പുറകേ ഒന്നായി യഹസ്‌കേലിലൂടെ അറിയിക്കുന്നു. ഉജ്ജ്വലമായ വാങ്‌മയചിത്രങ്ങളും ഭയാദരവ്‌ ഉണർത്തുന്ന ദർശനങ്ങളും അടങ്ങുന്ന പ്രവചനങ്ങൾ! ബന്ദികളായി പോകേണ്ടിവന്ന ഇസ്രായേല്യർക്കു മാത്രമല്ല ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും പ്രോത്സാഹനം പകരുന്നവയാണ്‌ അവ.

ഈ വിഭാഗത്തിൽ

അധ്യായം 8

“ഞാൻ . . . ഒരു ഇടയനെ എഴുന്നേൽപ്പിക്കും”

തന്റെ ജനത്തിന്റെ ഭാവിഭരണാധികാരിയും ഇടയനും ആയ മിശിഹയെക്കുറിച്ചുള്ള ഒരു പ്രവചനം രേഖപ്പെടുത്താൻ യഹോവ യഹസ്‌കേലിനെ പ്രചോദിപ്പിച്ചു. ആ ഭരണാധികാരി ശുദ്ധാരാധന എന്നേക്കുമായി പുനഃസ്ഥാപിക്കുമായിരുന്നു.

അധ്യായം 9

“ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടുക്കും”

ബാബിലോണിൽ കഴിഞ്ഞിരുന്ന വിശ്വസ്‌തരായ ജൂതപ്രവാസികൾക്കു നൽകിയ പ്രവചനങ്ങൾക്ക്‌ ഇന്ന്‌ എന്തു പ്രസക്തിയാണുള്ളത്‌?

അധ്യായം 10

“നിങ്ങൾ ജീവനിലേക്കു വരും”

ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വരയും ആ അസ്ഥികൾ ജീവനിലേക്കു വരുന്നതും യഹസ്‌കേൽ ഒരു ദർശനത്തിൽ കാണുന്നു. എന്തായിരുന്നു അതിന്റെ അർഥം?

അധ്യായം 11

‘ഞാൻ നിന്നെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു’

ഈ കാവൽക്കാരന്റെ ചുമതലയും ഉത്തരവാദിത്വങ്ങളും എന്തൊക്കെയാണ്‌? ഏതു മുന്നറിയിപ്പാണ്‌ അയാൾ നൽകേണ്ടത്‌?

അധ്യായം 12

“ഞാൻ അവരെ . . . ഒറ്റ ജനതയാക്കും”

തന്റെ ജനതയെ ഒരുമിപ്പിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്യുന്നു.

അധ്യായം 13

“ദേവാലയത്തെക്കുറിച്ച്‌ വിവരിക്കൂ!”

യഹസ്‌കേൽ കണ്ട ദർശനത്തിലെ ദേവാലയത്തിന്റെ അർഥം എന്താണ്‌?

അധ്യായം 14

“ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്‌”

യഹസ്‌കേൽ കണ്ട ദേവാലയദർശനത്തിൽനിന്ന്‌ പ്രവാസികളായ ജൂതന്മാർക്ക്‌ എന്തെല്ലാം പ്രായോഗികപാഠങ്ങൾ ലഭിച്ചുകാണും? ആ ദർശനം ശുദ്ധാരാധനയെക്കുറിച്ച്‌ ഇന്നു നമ്മളെ എന്തു പഠിപ്പിക്കുന്നു?