ഭാഗം ഒന്ന്
“സ്വർഗം തുറന്നു”
മുഖ്യവിഷയം: യഹോവയുടെ സ്വർഗീയമണ്ഡലത്തിലേക്ക് ഒരു യാത്ര
യഹോവയെ, സർവശക്തനായ ദൈവത്തെ, കണ്ടിട്ട് ഒരു മനുഷ്യനും ജീവനോടിരിക്കാനാകില്ല. (പുറ. 33:20) എന്നാൽ യഹോവ യഹസ്കേലിനു തന്റെ സംഘടനയുടെ സ്വർഗീയഭാഗത്തെക്കുറിച്ചുള്ള ദർശനങ്ങൾ നൽകി, ഭയാദരവ് ജനിപ്പിക്കുന്ന ദർശനങ്ങൾ! ഏകസത്യദൈവത്തെ ആരാധിക്കാൻ നമുക്കു ലഭിച്ച ബഹുമതി എത്രയോ അമൂല്യമാണെന്ന് അവ നമ്മളെ ഓർമിപ്പിക്കുന്നു.
ഈ വിഭാഗത്തിൽ
അധ്യായം 3
“ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി”
യഹസ്‌കേൽ കണ്ട ആദ്യദർശനം അദ്ദേഹത്തെ അത്ഭുതപരവശനാക്കി. ഇന്നത്തെ വിശ്വസ്തദൈവദാസന്മാർക്ക് അതിൽനിന്ന് ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്.
അധ്യായം 4
‘നാലു മുഖമുള്ള ആ ജീവികൾ’ ആരാണ്?
കാണാത്ത യാഥാർഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നതിന് യഹോവ യഹസ്കേലിനു ദൃശ്യസഹായികൾ നൽകി. അത്തരം സഹായമില്ലാതെ നമുക്ക് അതു മനസ്സിലാകില്ലെന്ന് യഹോവയ്ക്ക് അറിയാം.