ഭാഗം 6
യഹോവ നമ്മളെ സൃഷ്ടിച്ചതിന്റെ കാരണം
യഹോവയെ അറിയുന്നത് നിങ്ങൾക്ക് എന്ത് അർഥമാക്കും? മറ്റു കാര്യങ്ങൾക്കൊപ്പം അത്, ‘നാം ഇവിടെ ആയിരിക്കുന്നത് എന്തിനാണ്’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ജനകോടികളെ കുഴക്കിയിരിക്കുന്ന ആ ചോദ്യം ഏതെങ്കിലും ഒരവസരത്തിൽ നിങ്ങളുടെ മനസ്സിലും ഉയർന്നുവന്നിട്ടുണ്ടാകും. തന്റെ കാലത്തെ ‘സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടു മികച്ചവനായിരുന്ന’ ജ്ഞാനിയായ ഒരു രാജാവ് ജീവിതത്തിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ട അതേ ചോദ്യം പരിചിന്തിക്കുകയുണ്ടായി. (2 ദിനവൃത്താന്തം 9:22; സഭാപ്രസംഗി 2:1-13) ശലോമോൻ എന്നു പേരുള്ള ആ രാജാവിന് വലിയ അളവിലുള്ള അധികാരവും കണക്കറ്റ സമ്പത്തും അതുല്യമായ ജ്ഞാനവും ഉണ്ടായിരുന്നു. ആ ചോദ്യത്തെ കുറിച്ചുള്ള പരിചിന്തനം അദ്ദേഹത്തെ എന്തു നിഗമനത്തിലാണ് കൊണ്ടെത്തിച്ചത്? അദ്ദേഹം ഇങ്ങനെ പറയുന്നു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.” (സഭാപ്രസംഗി 12:13) മിക്ക ആളുകളിൽനിന്നും വ്യത്യസ്തമായി, ജീവിതം അതിന്റെ എല്ലാ അർഥത്തിലും അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയെന്ന നിലയിൽ ശലോമോന്റെ ഈ നിഗമനം ചുരുങ്ങിയപക്ഷം നാം പരിചിന്തിക്കുകയെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.—സഭാപ്രസംഗി 2:12.
2 ദൈവഭയം എന്നതുകൊണ്ട് ഒരു അജ്ഞാത ആത്മരൂപിയോടു തോന്നുന്ന അനാരോഗ്യകരമായ ഭയത്തെയല്ല ശലോമോൻ അർഥമാക്കിയത്. പിന്നെയോ, നാം ഗാഢമായി സ്നേഹിക്കുന്ന ഒരു വ്യക്തിയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയത്തെയാണ്. നിങ്ങൾ ഒരു വ്യക്തിയെ ആഴമായി സ്നേഹിക്കുന്നുവെങ്കിൽ എല്ലായ്പോഴും ആ വ്യക്തിയെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനും അതേസമയം അയാളെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാനും ശ്രമിക്കുമെന്നതു തീർച്ചയാണ്. യഹോവയെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവനോടുള്ള ബന്ധത്തിലും അങ്ങനെതന്നെ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും.
3 ബൈബിൾ വായിക്കുന്നതിലൂടെ നിങ്ങൾക്ക് സ്രഷ്ടാവിന്റെ ഇഷ്ടാനിഷ്ടങ്ങളെയും ഭൂമിയെ സൃഷ്ടിച്ചതിനു പിന്നിലെ അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു മനസ്സിലാക്കാൻ സാധിക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “[യഹോവ] ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.”(ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യെശയ്യാവു 45:18) അതേ, മനുഷ്യർക്കു വസിക്കാൻ വേണ്ടിയാണ് യഹോവ ഭൂമിയെ സൃഷ്ടിച്ചത്. പിന്നീട്, ഭൂമിയെയും അതിലെ ചരാചരങ്ങളെയും പരിപാലിക്കാനുള്ള ചുമതല ദൈവം മനുഷ്യനു നൽകുകയും ചെയ്തു. (ഉല്പത്തി 1:28) എന്നാൽ അവനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം അതു മാത്രമായിരുന്നോ?
ഉല്പത്തി 1:28-30; 3:8-13, 16-19; പ്രവൃത്തികൾ 17:26-28) അങ്ങനെ, ആദാമിനും അവന്റെ ഭാര്യയായ ഹവ്വായ്ക്കും യഹോവയെ മെച്ചമായി അറിയുന്നതിനും അവനുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമാക്കുന്നതിനും ഉള്ള മഹത്തായ അവസരം ഉണ്ടായിരുന്നു. യഹോവ “സന്തുഷ്ടനായ ദൈവം” ആയതുകൊണ്ട് അവനെ അറിയുന്നതും അവനെ അനുകരിക്കുന്നതും അവരുടെ ജീവിതത്തെ സംതൃപ്തമാക്കുമായിരുന്നു. (1 തിമൊഥെയൊസ് 1:11, NW) “സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന” ദൈവമായ യഹോവ, ആദ്യ മനുഷ്യനെ ഏദെൻ തോട്ടം എന്നു പേരുള്ള ഒരു പറുദീസയിൽ ആക്കിവെച്ചു, എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ.—1 തിമൊഥെയൊസ് 6:17; ഉല്പത്തി 2:8, 9, 16, 17.
4 തീർച്ചയായും അല്ല. മനുഷ്യനെ സംബന്ധിച്ച് അതിലും മഹത്തായ ഒരു ഉദ്ദേശ്യം യഹോവയ്ക്ക് ഉണ്ടായിരുന്നു. ആദ്യമനുഷ്യനായ ആദാം യഹോവയുമായി അർഥവത്തായ ഒരു ബന്ധം ആസ്വദിച്ചിരുന്നു. ആദാമിന് സ്രഷ്ടാവുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുമായിരുന്നു. ദൈവം പറയുന്നത് ശ്രദ്ധിക്കാനും അതോടൊപ്പം തന്റെ മനസ്സിലുള്ള കാര്യങ്ങൾ അവനോടു പറയാനും ഉള്ള പദവി ആദാമിന് ഉണ്ടായിരുന്നു. (5 എന്നേക്കും ജീവിക്കാനോ? യുക്തിക്കു നിരക്കാത്ത ഒരു ആശയമായി നിങ്ങൾ അതിനെ തള്ളിക്കളഞ്ഞേക്കാം. എന്നാൽ അങ്ങനെ ചെയ്യാൻ വരട്ടെ. കോശങ്ങൾ വാർധക്യം പ്രാപിക്കുന്നതിന് ഇടയാക്കുന്നത് എന്താണെന്നു തങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നതായി ശാസ്ത്രജ്ഞർ കരുതുന്നു. ക്രോമസോമുകളുടെ അഗ്രഭാഗങ്ങളിൽ ടെലോമിറുകൾ എന്നു വിളിക്കപ്പെടുന്ന, ഡിഎൻഎ-യുടെ ചെറിയ ഖണ്ഡങ്ങൾ ഉണ്ട്. ഓരോ തവണയും കോശം വിഭജിക്കുമ്പോൾ ടെലോമിറുകളുടെ വലിപ്പം കുറയുന്നു. കോശങ്ങൾ 50 മുതൽ 100 വരെ പ്രാവശ്യം വിഭജിച്ചു കഴിയുമ്പോൾ ടെലോമിറുകൾ നിശ്ശേഷം ഇല്ലാതാകും. ടെലോമിറുകൾ ഇല്ലാതാകുന്നതോടെ കോശത്തിന്റെ വിഭജനപ്രാപ്തി നഷ്ടമാകുകയും ചെയ്യുന്നു. എന്നാൽ, ടെലോമിറാസ് എന്നു വിളിക്കപ്പെടുന്ന ഒരു എൻസൈമിന്റെ സഹായത്താൽ മനുഷ്യശരീരത്തിലെ കോശങ്ങൾക്ക് നിത്യമായി വിഭജിക്കാൻ സാധിക്കുമെന്ന് സമീപകാലത്തെ ശാസ്ത്ര കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. യഹോവ നിത്യജീവൻ സാധ്യമാക്കുന്നത് ഈ പ്രത്യേക എൻസൈം മുഖാന്തരമാണ് എന്ന് ഈ കണ്ടെത്തലുകൾ അർഥമാക്കുന്നില്ലെങ്കിലും അത് ഒരു കാര്യം വ്യക്തമാക്കുന്നു: എന്നേക്കുമുള്ള ജീവിതം യുക്തിക്കു നിരക്കുന്ന ഒരു ആശയംതന്നെയാണ്!
6 അതേ, എന്നേക്കും ജീവിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ദൈവം ആദ്യ മനുഷ്യ ജോഡിയെ സൃഷ്ടിച്ചത് എന്ന ബൈബിൾ വിവരണം വിശ്വസനീയമാണ്. യഹോവയുമായുള്ള മനുഷ്യരുടെ ബന്ധം നിത്യതയിലെങ്ങും വളർന്നുവരേണ്ടിയിരുന്നു. മനുഷ്യരെ സംബന്ധിച്ച ദൈവോദ്ദേശ്യം പൂർണമായി തിരിച്ചറിഞ്ഞുകൊണ്ടും അതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ടും തങ്ങളുടെ സ്വർഗീയ പിതാവുമായുള്ള ബന്ധം അവർ ശക്തമാക്കണമായിരുന്നു. അവരുടെ ജീവിതം വിരസതയും ക്ലേശവും നിറഞ്ഞ ഒന്നായിരിക്കുകയില്ലായിരുന്നു. സന്തുഷ്ടരായ, പൂർണതയുള്ള സന്താനങ്ങളെക്കൊണ്ട് ഭൂമിയെ നിറയ്ക്കുകയെന്ന മഹത്തായ പ്രത്യാശ ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്നു. നിത്യതയിലുടനീളം സംതൃപ്തിദായകവും അർഥപൂർണവുമായ വേല ചെയ്യാൻ അവർക്കു സാധിക്കുമായിരുന്നു. അവരുടേത് തീർച്ചയായും ഒരു സംതൃപ്ത ജീവിതം ആയിരിക്കുമായിരുന്നു!—ഉല്പത്തി 1:28.