വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം

വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം

വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം

“ഗൗരവബുദ്ധിയോടെ കാണേണ്ട ഒന്നല്ല ബൈബിൾ.” തുറന്നു സംസാരിക്കുന്ന പ്രകൃതമുള്ള ഒരു യുവതിയോട്‌ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസർ പറഞ്ഞതാണത്‌.

“താങ്കൾ എന്നെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ?” അവൾ ചോദിച്ചു.

അമ്പരന്നുപോയ ആ പ്രൊഫസർക്ക്‌, താൻ അതു വായിച്ചിട്ടില്ലെന്നു സമ്മതിക്കേണ്ടിവന്നു.

“ഒരിക്കലും വായിക്കാത്ത ഒരു ഗ്രന്ഥത്തെക്കുറിച്ചു താങ്കൾക്ക്‌ ഒരു ഉറച്ച അഭിപ്രായം പറയാൻ എങ്ങനെ സാധിക്കും?”

അവൾ പറഞ്ഞതിൽ കഴമ്പുണ്ടായിരുന്നു. ബൈബിൾ വായിച്ച്‌ അതേക്കുറിച്ച്‌ ഒരഭിപ്രായം രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു.

അറുപത്താറ്‌ ചെറുഗ്രന്ഥങ്ങളടങ്ങിയ ബൈബിളിനെ, “സാധ്യതയനുസരിച്ച്‌ മാനവചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള ഗ്രന്ഥശേഖരം” എന്നാണു വർണിച്ചിട്ടുള്ളത്‌.1 കല, സാഹിത്യം, സംഗീതം എന്നീ രംഗങ്ങളിലെ ചില ലോകോത്തര സൃഷ്ടികളിന്മേൽ അതു തീർച്ചയായും പ്രഭാവം ചെലുത്തിയിട്ടുണ്ട്‌. നിയമസംഹിതയിൽ അതു ചെലുത്തിയിട്ടുള്ള സ്വാധീനം ഗണ്യമാണ്‌. സാഹിത്യശൈലിക്ക്‌ വാഴ്‌ത്തപ്പെട്ടിട്ടുള്ള അതിനെ അഭ്യസ്‌തവിദ്യരായ അനേകരും വലിയ ആദരവോടെയാണു വീക്ഷിക്കുന്നത്‌. സമൂഹത്തിലെ സമസ്‌തതലങ്ങളിലുമുള്ളവരുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം പ്രത്യേകിച്ചും ശക്തമാണ്‌. അതിന്റെ പല വായനക്കാരിലും ശ്രദ്ധേയമായ അളവിൽ വിശ്വസ്‌തത നട്ടുവളർത്താൻ അതിനു കഴിഞ്ഞിട്ടുണ്ട്‌. കേവലം അതൊന്നു വായിക്കുന്നതിനു വേണ്ടി ചിലർ ജീവൻപോലും തൃണവത്‌ഗണിച്ചിട്ടുണ്ട്‌.

അതേസമയം, ബൈബിളിനെക്കുറിച്ചു സന്ദേഹവുമുണ്ട്‌. ഒരിക്കലും അതു വായിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ച്‌ ഉറച്ച അഭിപ്രായങ്ങളുള്ളവരുണ്ട്‌. അതിന്റെ സാഹിത്യപരമോ ചരിത്രപരമോ ആയ മൂല്യത്തെ അംഗീകരിച്ചേക്കാമെങ്കിലും അവർ ഇവ്വണ്ണം സംശയിക്കുന്നു: ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിന്‌ ഈ ആധുനിക ലോകത്തിൽ പ്രസക്തിയുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ? നാം ജീവിക്കുന്നത്‌ “വിജ്ഞാനയുഗ”ത്തിലാണ്‌. നടപ്പുസംഭവങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച ഏറ്റവും നൂതന വിവരങ്ങൾ നമ്മുടെ വിരൽത്തുമ്പിലാണ്‌. ആധുനിക ജീവിതത്തിലെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള “വിദഗ്‌ധ” ഉപദേശം ഉടനടി ലഭ്യമാണ്‌. യഥാർഥത്തിൽ, ഇന്നു പ്രായോഗികമായ വിവരങ്ങൾ ബൈബിളിൽ ഉണ്ടായിരിക്കുമോ?

അത്തരം ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാണ്‌ ഈ ലഘുപത്രിക ശ്രമിക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം മതപരമായ വീക്ഷണങ്ങളോ വിശ്വാസങ്ങളോ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച്‌ ചരിത്രപരമായി സ്വാധീനമുള്ള ഗ്രന്ഥമായ ബൈബിൾ നിങ്ങളുടെ പരിചിന്തനത്തിനുതക്ക മൂല്യമുള്ള ഒന്നാണെന്നു കാണിക്കുകയാണ്‌. ബൈബിൾ പാശ്ചാത്യ സംസ്‌കാരത്തിൽ ആഴത്തിൽ മുഖമുദ്ര പതിപ്പിച്ചിരിക്കുന്നുവെന്നും “മതവിശ്വാസിയാണെങ്കിലും അല്ലെങ്കിലും ബൈബിളിന്റെ പഠിപ്പിക്കലുകളും വൃത്താന്തങ്ങളും പരിചിതമല്ലാത്ത ഏതൊരാളും സാംസ്‌കാരിക അർഥത്തിൽ അനഭ്യസ്‌തനായിരിക്കു”മെന്നും ചില വിദ്യാഭ്യാസവിചക്ഷണർക്കു ശക്തമായ അഭിപ്രായമുണ്ടെന്ന്‌ 1994-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ വ്യക്തമാക്കി.2

ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ചശേഷം, മതവിശ്വാസിയാണെങ്കിലും അല്ലെങ്കിലും, ഓരോരുത്തരും ചുരുങ്ങിയപക്ഷം വായിച്ചിരിക്കുകയെങ്കിലും ചെയ്യേണ്ട ഒരു ഗ്രന്ഥമാണു ബൈബിളെന്ന്‌ ഒരുപക്ഷേ നിങ്ങൾ സമ്മതിക്കുമായിരിക്കും.

[3-ാം പേജിലെ ചതുരം/ചിത്രം]

“വാസ്‌തവത്തിൽ എന്റെ പ്രബുദ്ധതയ്‌ക്കു ഞാൻ കടപ്പെട്ടിരിക്കുന്നത്‌ ഞാൻ വായിച്ച ഒരു ഗ്രന്ഥത്തോടാണ്‌.—ഒരു ഗ്രന്ഥത്തോടോ? അതേ, അതു ലളിതമായ ഒരു പഴയ ഗ്രന്ഥമാണ്‌, പ്രകൃതിയെപ്പോലെ നാട്യമില്ലാത്തത്‌, സാരള്യമുള്ളത്‌ . . . ആ ഗ്രന്ഥത്തിന്റെ പേര്‌ തികച്ചും ലളിതമാണ്‌, ബൈബിൾ.”—ഹൈൻറിച്ച്‌ ഹൈന, 19-ാം നൂറ്റാണ്ടിലെ ജർമൻ എഴുത്തുകാരൻ.3