വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിത്രങ്ങളുടെ സൂചിക

ചിത്രങ്ങളുടെ സൂചിക

പേജ്‌ അനുക്രമത്തിൽ

  • പുറംചട്ട പൗലോസ്‌, തബീഥ, ഗല്ലിയോൻ, ലൂക്കോസ്‌, ആലയവിചാരകനും അപ്പോസ്‌തലന്മാരും, ഒരു സദൂക്യൻ, പൗലോസിനെ കൈസര്യയിലേക്കു കൊണ്ടുപോകുന്നു, ഉച്ചഭാഷിണി ഘടിപ്പിച്ച കാറും ഗ്രാമഫോണും ഉപയോഗിച്ചുള്ള ആധുനികകാല സാക്ഷീകരണം.

  • പേജ്‌ 1 ചങ്ങലയാൽ ബന്ധിതനായ പൗലോസും ഒപ്പം ലൂക്കോസും റോമിലേക്കുള്ള യാത്രാമധ്യേ ഒരു ചരക്കുകപ്പലിൽ.

  • പേജുകൾ 2, 3 ഭരണസംഘാംഗങ്ങളായിരുന്ന ജെ. ഇ. ബാർ, റ്റി. ജാരറ്റ്‌സ്‌ എന്നീ സഹോദരന്മാർ ലോക ഭൂപടത്തിനു മുമ്പിൽ.

  • പേജ്‌ 11 ഗലീലയിലെ ഒരു മലയിൽവെച്ച്‌ യേശു 11 വിശ്വസ്‌ത അപ്പോസ്‌തലന്മാർക്കും മറ്റ്‌ അനുഗാമികൾക്കും നിയോഗം നൽകുന്നു.

  • പേജ്‌ 14 യേശുവിന്റെ സ്വർഗാരോഹണം; അപ്പോസ്‌തലന്മാർ നോക്കിനിൽക്കുന്നു.

  • പേജ്‌ 20 പെന്തിക്കോസ്‌തുനാളിൽ, യേശുവിന്റെ അനുഗാമികൾ യരുശലേമിൽ എത്തിയവരോട്‌ അവരുടെ ഭാഷയിൽ സംസാരിക്കുന്നു.

  • പേജ്‌ 36 അപ്പോസ്‌തലന്മാർ കുപിതനായ കയ്യഫയുടെ മുമ്പിൽ. അപ്പോസ്‌തലന്മാരെ പിടിച്ചു ബന്ധിക്കാൻ സൻഹെദ്രിന്റെ അനുമതിക്കായി കാത്തുനിൽക്കുന്ന ആലയവിചാരകന്മാർ.

  • പേജ്‌ 44 താഴെ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പൂർവ ജർമനിയിലെ ഒരു കോടതി യഹോവയുടെ സാക്ഷികൾ അമേരിക്കൻ ചാരന്മാരാണെന്ന അടിസ്ഥാനരഹിതമായ പ്രസ്‌താവനയിറക്കി. നിയൂ ബെർലിനർ ഇല്ലസ്റ്റ്രിയർറ്റെ എന്ന ആനുകാലിക പ്രസിദ്ധീകരണം, 1950 ഒക്‌ടോബർ 3.

  • പേജ്‌ 46 കുറ്റാരോപിതനായ സ്‌തെഫാനൊസ്‌ സൻഹെദ്രിന്റെ മുമ്പാകെ നിൽക്കുന്നു. ചിത്രത്തിന്റെ പിൻഭാഗത്ത്‌ സമ്പന്നരായ സദൂക്യരും മുൻഭാഗത്ത്‌ യാഥാസ്ഥിതികരായ പരീശന്മാരും.

  • പേജ്‌ 54 ഒരു പുതിയ ശിഷ്യന്റെമേൽ പത്രോസ്‌ കൈകൾ വെക്കുന്നു; പണസഞ്ചിയുമായി നിൽക്കുന്നത്‌ ശിമോൻ.

  • പേജ്‌ 75 പത്രോസും കൂടെ പോയ പുരുഷന്മാരും കൊർന്നേല്യൊസിന്റെ ഭവനത്തിൽ പ്രവേശിക്കുന്നു. കൊർന്നേല്യൊസിന്റെ ഇടതുതോളിലൂടെ ചുറ്റിയിരിക്കുന്ന പ്രത്യേക വസ്‌ത്രം ശതാധിപൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നു.

  • പേജ്‌ 83 ഒരു ദൂതൻ പത്രോസിനെ നയിച്ചുകൊണ്ടുപോകുന്നു; സാധ്യതയനുസരിച്ച്‌ അന്റോണിയ ഗോപുരത്തിലായിരിക്കണം പത്രോസ്‌ തടവിൽ കഴിഞ്ഞത്‌.

  • പേജ്‌ 84 താഴെ: ജനക്കൂട്ടത്തിന്റെ ആക്രമണം, 1945-ൽ ക്യുബെക്കിലെ മോൺട്രിയലിനടുത്ത്‌.—വീക്കെന്റ്‌ മാഗസിൻ എന്ന ആധുനികകാല പ്രസിദ്ധീകരണം, 1956 ജൂലൈ.

  • പേജ്‌ 91 പൗലോസിനെയും ബർന്നബാസിനെയും പിസിദ്യയിലെ അന്ത്യോക്യയിൽനിന്ന്‌ പുറത്താക്കുന്നു. സാധ്യതയനുസരിച്ച്‌ എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽ പണികഴിപ്പിച്ച പുതിയ നീർപ്പാത്തിയാണ്‌ പശ്ചാത്തലത്തിൽ.

  • പേജ്‌ 94 തങ്ങളെ ആരാധിക്കാനുള്ള ലുസ്‌ത്രക്കാരുടെ ശ്രമം പൗലോസും ബർന്നബാസും തടയുന്നു. ജനങ്ങൾ ഒന്നടങ്കം അർപ്പിച്ചിരുന്ന ബലികൾ മിക്കപ്പോഴും വർണശബളവും സംഗീതസാന്ദ്രവും ശബ്ദമുഖരിതവും ആയിരുന്നു.

  • പേജ്‌ 100 മുകളിൽ: ശീലാസും യൂദാസും സിറിയയിലെ അന്ത്യോക്യയിലുള്ള സഭയെ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃ. 15:30-32) താഴെ: യുഗാണ്ടയിലെ ഒരു സഭയിൽ സർക്കിട്ട്‌ മേൽവിചാരകൻ പ്രസംഗിക്കുന്നു.

  • പേജ്‌ 107 യരുശലേമിലെ സഭ ഒരു സ്വകാര്യ ഭവനത്തിൽ കൂടിവന്നിരിക്കുന്നു.

  • പേജ്‌ 124 പൗലോസും തിമൊഥെയൊസും ഒരു റോമൻ ചരക്കുകപ്പലിൽ യാത്രചെയ്യുന്നു. ദൂരെ പ്രകാശഗോപുരം കാണാം.

  • പേജ്‌ 139 ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ കൈയിൽപ്പെടാതെ പൗലോസും ശീലാസും ഒരു മതിൽക്കെട്ടിനുള്ളിൽ.

  • പേജ്‌ 155 പൗലോസിനെതിരെ ആരോപണം ഉന്നയിച്ചവരെ ഗല്ലിയോൻ ശാസിക്കുന്നു. തന്റെ പദവി വിളിച്ചോതുന്ന, പർപ്പിൾ നിറത്തിലുള്ള വീതിയേറിയ കരയോടുകൂടിയ അയഞ്ഞ വെള്ളയങ്കിയും കാൽസി എന്നറിയപ്പെടുന്ന ഒരുതരം പാദുകങ്ങളും അയാൾ ധരിച്ചിരിക്കുന്നു.

  • പേജ്‌ 158 ദമേത്രിയൊസ്‌ എഫെസൊസിലുള്ള ഒരു വെള്ളിപ്പണിശാലയിലെ ശില്പികളോട്‌ സംസാരിക്കുന്നു. അർത്തെമിസിന്റെ ക്ഷേത്രരൂപങ്ങൾ സ്‌മരണികകളായി വിറ്റഴിച്ചിരുന്നു.

  • പേജ്‌ 171 പൗലോസും കൂട്ടാളികളും കപ്പലിൽ കയറുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തുറമുഖ സ്‌മാരകം പശ്ചാത്തലത്തിൽ.

  • പേജ്‌ 180 താഴെ: 1940-കളിൽ കാനഡയിൽ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചിരുന്നപ്പോൾ, ഒരു യുവസാക്ഷി ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഒളിച്ചു കടത്തുന്നു. (പുനരവതരണം.)

  • പേജ്‌ 182 മൂപ്പന്മാരുടെ നിർദേശത്തിന്‌ പൗലോസ്‌ കീഴ്‌പെടുന്നു. കൊണ്ടുവന്ന സംഭാവനയുമായി ലൂക്കോസും തിമൊഥെയൊസും പിന്നിൽ.

  • പേജ്‌ 190 പൗലോസിന്റെ പെങ്ങളുടെ മകൻ, അന്റോണിയ ഗോപുരത്തിലെത്തി ക്ലൗദ്യൊസ്‌ ലുസിയാസിനോട്‌ സംസാരിക്കുന്നു. സാധ്യതയനുസരിച്ച്‌ പൗലോസ്‌ തടവിൽക്കഴിഞ്ഞത്‌ ഇവിടെയാണ്‌. ഹെരോദിന്റെ ആലയം പശ്ചാത്തലത്തിൽ.

  • പേജ്‌ 206 ചരക്കുകപ്പലിലെ ക്ഷീണിച്ച്‌ അവശരായ യാത്രികർക്കുവേണ്ടി പൗലോസ്‌ പ്രാർഥിക്കുന്നു.

  • പേജ്‌ 222 തടവുകാരനായ പൗലോസ്‌ കാവൽപ്പടയാളിയോടു ബന്ധിതനായി റോമൻ നഗരത്തെ വീക്ഷിക്കുന്നു.