വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിൽനിന്നുള്ള കത്ത്‌

ഭരണസംഘത്തിൽനിന്നുള്ള കത്ത്‌

പ്രിയ സഹോദരങ്ങളേ,

യഹസ്‌കേൽ പ്രവാചകനു ബി.സി. ഏഴാം നൂറ്റാണ്ടിൽ അത്യുജ്ജ്വലമായ ഒരു ദർശനം ലഭിച്ചു. പ്രപഞ്ചത്തിന്‍റെ പരമാധികാരി നിയന്ത്രിക്കുന്ന ഒരു പടുകൂറ്റൻ വാഹനം, അതായത്‌ ഒരു സ്വർഗീയരഥം, ആണ്‌ അദ്ദേഹം കണ്ടത്‌. ആ വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതു സഞ്ചരിക്കുന്ന വിധമാണ്‌. മിന്നൽവേഗത്തിലാണ്‌ ആ വാഹനം പായുന്നത്‌. പെട്ടെന്ന്, വേഗത കുറയ്‌ക്കാതെ സഞ്ചാരദിശ മാറ്റാൻ അതിനു കഴിയും.—യഹ. 1:4, 9, 12, 14, 16-27.

യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം എപ്പോഴും പ്രവർത്തനനിരതമാണെന്ന് ഈ ദർശനം നമ്മളെ ഓർമിപ്പിക്കുന്നു. എന്നാൽ ഭൗമികഭാഗമോ? ഭൂമിയിലെ തന്‍റെ സംഘടിതജനത്തെയും, അത്ഭുതപ്പെടുത്തുന്ന വേഗതയിൽ യഹോവ മുമ്പോട്ടു കൊണ്ടുപോകുന്നു. കഴിഞ്ഞ സേവനവർഷത്തെ പ്രവർത്തനം അതാണു വ്യക്തമായി കാണിക്കുന്നത്‌.

യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം എപ്പോഴും പ്രവർത്തനനിരതമാണ്‌

ഇവിടെ, ഐക്യനാടുകളിലെ ബഥേൽകുടുംബാംഗങ്ങൾ ബ്രൂക്‌ലിനിൽനിന്ന് ന്യൂയോർക്കിലെ വാർവിക്കിലുള്ള പുതിയ ലോകാസ്ഥാനത്തേക്കും മറ്റു കെട്ടിടസമുച്ചയങ്ങളിലേക്കും മാറുന്ന തിരക്കിലാണ്‌. ഇനിയും വേറെ ചിലർ ബഥേലിലെ നിയമനങ്ങളിൽനിന്ന് മാറി വയലിൽ പ്രവർത്തിക്കാനായി ഒരുക്കങ്ങൾ നടത്തുന്നു. ലോകവ്യാപകമായി മറ്റു ബ്രാഞ്ചുകളിലും ഇതുപോലുള്ള മാറ്റങ്ങൾ തകൃതിയായി നടക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കുക, നിലവിലുള്ളവ പുതുക്കിപ്പണിയുക, ബ്രാഞ്ചുകളും ഡിപ്പാർട്ടുമെന്‍റുകളും ഒന്നിപ്പിക്കുക, മറ്റു പുതിയ സ്ഥലങ്ങളിലേക്കു മാറുക എന്നീ കാര്യങ്ങളുടെയൊക്കെ തിരക്കിലാണ്‌ അവിടത്തെ ബഥേലംഗങ്ങൾ. നിങ്ങളെ സംബന്ധിച്ചോ? ഇതുപോലുള്ള തിരക്കുകളായിരിക്കില്ല നിങ്ങൾക്കുള്ളത്‌. എന്നാൽ മറ്റു വിധങ്ങളിൽ നിങ്ങളും തിരക്കുള്ളവരാണ്‌ എന്നതിൽ ഒരു സംശയവുമില്ല.

ദൈവജനം യഹോവയുടെ സംഘടനയോടൊത്ത്‌ മുമ്പ് എന്നത്തെക്കാളും അധികം തിരക്കോടെ നീങ്ങുന്നതു ഭരണസംഘത്തെ ആഴത്തിൽ സ്‌പർശിച്ചിട്ടുണ്ട്, പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അനേകർ ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കാനായി പോയിരിക്കുന്നു. വേറെ ചിലർ അന്യഭാഷാവയൽ പോലെയുള്ള പുതിയ സേവനപാതയിലേക്കു നീങ്ങിയിട്ടുണ്ട്. ധാരാളം പേർ തങ്ങൾക്കു പരിചയമില്ലാത്ത പുതിയ സാക്ഷീകരണവിധങ്ങൾ പരീക്ഷിച്ചിരിക്കുന്നു. മറ്റു വിധങ്ങളിൽ ശുശ്രൂഷ വികസിപ്പിച്ചവരുമുണ്ട്. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഉൾപ്പെടെ വിശ്വസ്‌തരായ എല്ലാ ക്രിസ്‌ത്യാനികളും മടുത്തുപോകാതെ ജീവനുവേണ്ടിയുള്ള ഓട്ടം തുടരുകയാണ്‌. അവർ യഹോവയുടെ സേവനത്തിൽ മുന്നേറിക്കൊണ്ട് സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിൽ തങ്ങളുടെ പങ്കു വഹിക്കുന്നു.—1 കൊരി. 9:24.

നിങ്ങളുടെ തീക്ഷ്ണതയും ഉത്സാഹവും യഹോവ കാണാതെ പോകില്ലെന്ന് ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) നിങ്ങളുടെ ഈ മനോഭാവം കാണുമ്പോൾ ഞങ്ങൾ അബ്രാഹാമിനെയും സാറയെയും ഓർത്തുപോകുകയാണ്‌. അബ്രാഹാം കുടുംബത്തെയും കൂട്ടി ഊർ എന്ന കൽദയദേശത്തുനിന്ന് അങ്ങു ദൂരെയുള്ള കനാനിലേക്കു യാത്രതിരിക്കുമ്പോൾ അദ്ദേഹം തന്‍റെ 70-കളിൽ ആയിരുന്നു. പിന്നീട്‌, നൂറു വർഷംകൂടി ജീവിച്ച അബ്രാഹാം ആ കാലം മുഴുവൻ കൂടാരങ്ങളിലാണു താമസിച്ചത്‌. അബ്രാഹാമും പ്രിയപ്പെട്ട ഭാര്യ സാറയും എത്ര നല്ല മനസ്സൊരുക്കമാണു കാണിച്ചത്‌!—ഉൽപ. 11:31; പ്രവൃ. 7:2, 3.

നിങ്ങളുടെ മനോഭാവവും അതുതന്നെയല്ലേ? വെല്ലുവിളി നിറഞ്ഞ ഈ കാലത്ത്‌ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്ന നിങ്ങളെല്ലാം യേശു നമ്മളോട്‌ പറഞ്ഞകാര്യമാണു ചെയ്യുന്നത്‌. യേശു ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും” ചെയ്യുവിൻ.—മത്താ. 28:19.

‘പോകുക’ എന്നു പറഞ്ഞപ്പോൾ, നമ്മൾ സജീവമായി പ്രവർത്തിക്കുന്നവരായിരിക്കണം എന്നാണു യേശു ഉദ്ദേശിച്ചത്‌. ആ ആഹ്വാനത്തിനു ചേർച്ചയിൽ ക്രിസ്‌തുവിന്‍റെ തീക്ഷ്ണതയുള്ള അനുഗാമികൾ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടം കാണുന്നത്‌ എത്ര സന്തോഷകരമാണ്‌! എല്ലാ ജനതകളിലുംപെട്ട ആളുകളോടു ദൈവരാജ്യത്തിന്‍റെ സന്തോഷവാർത്ത അറിയിക്കുന്നതിനു പിന്നിൽ യഹോവയുടെ ശക്തമായ കൈ ഉണ്ടെന്നുള്ളത്‌ വ്യക്തമാണ്‌.—മർക്കോ. 13:10.

ധാരാളം പേർ രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നു. കഴിഞ്ഞ വർഷത്തെ നമ്മുടെ പ്രചാരകരുടെ ഏറ്റവും കൂടിയ എണ്ണം 83,40,847 ആയിരുന്നു. ഓരോ മാസത്തെയും ശരാശരി ബൈബിൾപഠനങ്ങളുടെ എണ്ണം 1,01,15,264-ഉം. തീർച്ചയായും സ്വർഗീയരഥം അതിവേഗം സഞ്ചരിക്കുകയാണ്‌, അതുപോലെ നിങ്ങളും! അതുകൊണ്ട്, യഹോവ രക്ഷയുടെ കവാടം അടയ്‌ക്കുന്നതിനു മുമ്പായി ശേഷിച്ചിരിക്കുന്ന ചുരുങ്ങിയ സമയം നന്നായി ഉപയോഗിക്കുക.

2017-ലെ നമ്മുടെ വാർഷികവാക്യം എത്ര ഉചിതമാണ്‌! അത്‌ പറയുന്നു: “യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!” (സങ്കീ. 37:3) ആ വാക്കുകൾ അനുസരിക്കുമ്പോൾ നിങ്ങൾ യഹോവയ്‌ക്കു വിശുദ്ധസേവനം അർപ്പിച്ചുകൊണ്ട് നല്ലതു ചെയ്യുകയാണ്‌. അതെ, യഹോവയിൽ ആശ്രയിക്കുന്നുണ്ടെന്നു കാണിക്കുകയാണ്‌. ഇക്കാര്യം എപ്പോഴും ഓർക്കുക, നിങ്ങൾ ഒരിക്കലും ഒറ്റയ്‌ക്കല്ല. “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്” എന്ന യേശുവിന്‍റെ വാക്കുകൾ ഇന്നും സത്യമാണ്‌.—മത്താ. 28:20.

വാർഷികവാക്യം 2017:

“യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”

യഹോവ നിങ്ങളുടെ വിശ്വസ്‌തസേവനത്തെ തുടർന്നും അനുഗ്രഹിക്കും എന്നതിൽ ഒരു സംശയവും വേണ്ടാ. നിങ്ങൾ ചെയ്യുന്നതിന്‍റെ അളവല്ല പ്രധാനം. അതു നിങ്ങളുടെ ഏറ്റവും മെച്ചമായതാണോ, നിങ്ങൾ അതു നല്ല ഉദ്ദേശ്യത്തോടെ നൽകിയതാണോ എന്നാണ്‌ യഹോവ നോക്കുന്നത്‌. അത്തരം സമ്മാനങ്ങളെല്ലാം യഹോവയുടെ ഹൃദയത്തെ സ്‌പർശിക്കും. യഹോവ അംഗീകാരത്തിന്‍റെ മന്ദസ്‌മിതം തൂകുകയും ചെയ്യും. (2 കൊരി. 9:6, 7) അതുകൊണ്ട് പതിവായി പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും ക്രിസ്‌തീയമീറ്റിങ്ങുകൾക്കു പോകുകയും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്യുക. അങ്ങനെ സ്‌നേഹവാനായ പിതാവിലേക്കു നിങ്ങൾക്കു കൂടുതൽക്കൂടുതൽ അടുത്തു ചെല്ലാം.

പിശാചിന്‌ അനുവദിച്ചിരിക്കുന്ന ‘കുറച്ച് കാലം’ തീരാൻപോകുകയാണ്‌. അതിനു മുമ്പായി യഹോവയോടുള്ള വിശ്വസ്‌തഗതിയിൽനിന്ന് നമ്മളെ വഴിതെറ്റിക്കാൻ ദുഷ്ടനായ ആ മത്സരി എന്തും ചെയ്യാൻ ഉറച്ചിരിക്കുകയാണ്‌. (വെളി. 12:12) അതുകൊണ്ട് യഹോവയോടു പറ്റി നിൽക്കുക. പിശാച്‌ അവന്‍റെ എല്ലാ ശ്രമങ്ങളിലും പരാജയപ്പെടുകതന്നെ ചെയ്യും. (സങ്കീ. 16:8) ഞങ്ങൾ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. ഈ ‘അവസാനകാലത്ത്‌’ ദൈവരാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ നിങ്ങൾ നൽകുന്ന സഹായം ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു.

നിങ്ങളുടെ സഹോദരങ്ങൾ,

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം