ആമോസ്‌ 1:1-15

1  തെക്കോവയിൽനിന്നുള്ള+ ആടുവളർത്തുകാരിൽ ഒരാളായ ആമോസിന്‌* ഇസ്രായേലിനെക്കുറിച്ച്‌ ഒരു ദിവ്യദർശനം ലഭിച്ചു. യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഉസ്സീയ+ യഹൂദയിലും ഭരിക്കുന്ന കാലത്താണ്‌ ആമോസിന്‌ അതു ലഭിച്ചത്‌. ഭൂചലനത്തിനു+ രണ്ടു വർഷം മുമ്പായിരുന്നു അത്‌.  ആമോസ്‌ ഇങ്ങനെ പ്രവചിച്ചു: “യഹോവ സീയോനിൽനിന്ന്‌ ഗർജിക്കും,യരുശലേമിൽനിന്ന്‌ ദൈവം ശബ്ദം ഉയർത്തും, ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+   “യഹോവ പറയുന്നത്‌ ഇതാണ്‌:‘“ദമസ്‌കൊസ്‌ പിന്നെയുംപിന്നെയും* എന്നെ ധിക്കരിച്ചു. ഇരുമ്പുമെതിവണ്ടികൾകൊണ്ട്‌ അവർ ഗിലെയാദിനെ മെതിച്ചു.+അതുകൊണ്ട്‌ അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.   ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്‌ക്കും,+അതു ബൻ-ഹദദിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.+   ദമസ്‌കൊസിന്റെ ഓടാമ്പലുകൾ ഞാൻ തകർത്തുകളയും,+ബിഖാത്‌-ആവെനിൽ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.ബേത്ത്‌-ഏദെനിലെ ഭരണാധികാരിയെയും* ഞാൻ കൊല്ലും.സിറിയയിലെ ജനങ്ങൾ കീരിലേക്കു ബന്ദികളായി പോകും”+ എന്ന്‌ യഹോവ പറയുന്നു.’   യഹോവ പറയുന്നത്‌ ഇതാണ്‌:‘“ഗസ്സ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.അവർ ബന്ദികളെ മുഴുവൻ ഏദോമിനു കൈമാറാൻ കൊണ്ടുപോയി.+അതുകൊണ്ട്‌ അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.   ഗസ്സയുടെ മതിലിനു നേരെ ഞാൻ തീ അയയ്‌ക്കും.+അത്‌ അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.   അസ്‌തോദിൽ+ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.അസ്‌കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.എക്രോനു+ നേരെ ഞാൻ തിരിയും.ബാക്കിയുള്ള ഫെലിസ്‌ത്യരെല്ലാം നശിച്ചുപോകും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’   യഹോവ പറയുന്നത്‌ ഇതാണ്‌:‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി. സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+അതുകൊണ്ട്‌ അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല. 10  സോരിന്റെ മതിലിനു നേരെ ഞാൻ തീ അയയ്‌ക്കും.അത്‌ അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+ 11  യഹോവ പറയുന്നത്‌ ഇതാണ്‌:‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.അതുകൊണ്ട്‌ അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല. കോപം പൂണ്ട്‌ അവൻ അവരെ നിഷ്‌കരുണം വലിച്ചുകീറുന്നു.അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+ 12  അതുകൊണ്ട്‌ തേമാനിലേക്കു+ ഞാൻ തീ അയയ്‌ക്കും.അതു ബൊസ്രയിലെ+ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.’ 13  യഹോവ പറയുന്നത്‌ ഇതാണ്‌:‘“അമ്മോന്യർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു. അവരുടെ പ്രദേശം വ്യാപിപ്പിക്കുന്നതിനുവേണ്ടി ഗിലെയാദിലെ ഗർഭിണികളെ അവർ കീറിപ്പിളർന്നു.+അതുകൊണ്ട്‌ അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല. 14  യുദ്ധദിവസത്തിലെ പോർവിളിയുടെയും,കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെരബ്ബയുടെ മതിലിനു ഞാൻ തീയിടും.+അത്‌ അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും. 15  അവരുടെ രാജാവ്‌ അവന്റെ പ്രഭുക്കന്മാരോടൊപ്പം പ്രവാസത്തിലേക്കു പോകും”+ എന്ന്‌ യഹോവ പറയുന്നു.’

അടിക്കുറിപ്പുകള്‍

അർഥം: “ഒരു ഭാരമായിരിക്കുന്ന” അല്ലെങ്കിൽ “ഭാരം വഹിക്കുന്ന.”
അക്ഷ. “മൂന്നു തവണയും നാലു തവണയും.”
അക്ഷ. “ചെങ്കോൽ പിടിച്ചിരിക്കുന്നവനെയും.”
അക്ഷ. “ചെങ്കോൽ പിടിച്ചിരിക്കുന്നവനെയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം