ആമോസ്‌ 2:1-16

2  “യഹോവ പറയുന്നത്‌ ഇതാണ്‌:‘“മോവാബ്‌+ പിന്നെയുംപിന്നെയും* ധിക്കാരം കാണിച്ചു.* കുമ്മായം ഉണ്ടാക്കാൻ അവൻ ഏദോമിലെ രാജാവിന്റെ അസ്ഥികൾ കത്തിച്ചു.അതുകൊണ്ട്‌ അവനു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.   മോവാബിനു നേരെ ഞാൻ തീ അയയ്‌ക്കും. അതു കെരീയോത്തിന്റെ+ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.വലിയ ശബ്ദകോലാഹലത്തിനു നടുവിൽ,പോർവിളിയുടെയും കൊമ്പുവിളിയുടെയും നടുവിൽവെച്ച്‌, മോവാബ്‌ മരിക്കും.+   അവളുടെ ഇടയിൽനിന്ന്‌ ഞാൻ ഭരണാധികാരിയെ* നീക്കം ചെയ്യും.അവന്റെകൂടെ അവളുടെ പ്രഭുക്കന്മാരെയും ഞാൻ കൊന്നുകളയും”+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.’   യഹോവ പറയുന്നു:‘യഹൂദ+ പിന്നെയുംപിന്നെയും ധിക്കാരം കാണിച്ചു.അവർ യഹോവയുടെ നിയമം* തള്ളിക്കളഞ്ഞു; ദൈവത്തിന്റെ ചട്ടങ്ങൾ പാലിച്ചില്ല.+അവരുടെ പൂർവികരെ വഴിതെറ്റിച്ച അതേ നുണകൾ അവരെയും വഴിതെറ്റിച്ചിരിക്കുന്നു.+അതുകൊണ്ട്‌ അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.   ഞാൻ യഹൂദയ്‌ക്കു നേരെ തീ അയയ്‌ക്കും,അത്‌ യരുശലേമിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+   യഹോവ ഇങ്ങനെ പറയുന്നു:‘ഇസ്രായേൽ പിന്നെയുംപിന്നെയും ധിക്കാരം കാണിച്ചു.+ അവർ വെള്ളിക്കുവേണ്ടി നീതിമാന്മാരെയുംഒരു ജോടി ചെരിപ്പിനുവേണ്ടി ദരിദ്രരെയും വിൽക്കുന്നു.+അതുകൊണ്ട്‌ അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.   അവർ സാധുക്കളുടെ തല നിലത്തിട്ട്‌ ചവിട്ടുന്നു,+സൗമ്യരുടെ വഴി മുടക്കുന്നു.+ അപ്പനും മകനും ഒരേ സ്‌ത്രീയുമായി ബന്ധം പുലർത്തുന്നു.അങ്ങനെ അവർ എന്റെ വിശുദ്ധനാമം കളങ്കപ്പെടുത്തുന്നു.   മറ്റുള്ളവരിൽനിന്ന്‌ പണയമായി* പിടിച്ചെടുത്ത വസ്‌ത്രങ്ങൾ+ വിരിച്ച്‌ അവർ യാഗപീഠങ്ങൾക്കരികെ കിടക്കുന്നു.+മറ്റുള്ളവരിൽനിന്ന്‌ പിഴയായി ഈടാക്കിയ വീഞ്ഞ്‌ അവർ തങ്ങളുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽവെച്ച്‌ കുടിക്കുന്നു.’   ‘ദേവദാരുപോലെ പൊക്കമുള്ളവരും ഓക്ക്‌ മരംപോലെ ശക്തരും ആയ അമോര്യരെ+എന്റെ ജനത്തിന്റെ മുന്നിൽനിന്ന്‌ നീക്കിക്കളഞ്ഞതു ഞാനാണ്‌.ഞാൻ അവന്റെ വേരും ഫലവും നശിപ്പിച്ചുകളഞ്ഞു.+ 10  നിങ്ങൾ അമോര്യരുടെ ദേശം അവകാശമാക്കാൻഞാൻ നിങ്ങളെ ഈജിപ്‌തിൽനിന്ന്‌ മോചിപ്പിച്ചു,+40 വർഷം നിങ്ങളെ വിജനഭൂമിയിലൂടെ* നടത്തി.+ 11  ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരും+നിങ്ങളുടെ യുവാക്കളിൽ ചിലരെ നാസീർവ്രതക്കാരും ആക്കി.+ ഇസ്രായേൽ ജനമേ, ഞാൻ ഈ പറഞ്ഞതൊക്കെ ശരിയല്ലേ’ എന്ന്‌ യഹോവ ചോദിക്കുന്നു. 12  ‘എന്നാൽ നിങ്ങൾ നാസീർവ്രതക്കാർക്കു കുടിക്കാൻ വീഞ്ഞു കൊടുത്തു,+“പ്രവചിക്കരുത്‌” എന്നു പ്രവാചകന്മാരോടു കല്‌പിച്ചു.+ 13  അതുകൊണ്ട്‌, കറ്റ നിറച്ച വണ്ടി അടിയിലുള്ളവ ഞെരുക്കിക്കളയുന്നതുപോലെ,ഞാൻ നിങ്ങളുടെ ദേശത്തുവെച്ച്‌ നിങ്ങളെ ഞെരിച്ചുകളയും. 14  വേഗതയുള്ളവന്‌ ഓടിപ്പോകാൻ ഇടമുണ്ടാകില്ല.+ശക്തന്റെ ശക്തി നിലനിൽക്കില്ല.യോദ്ധാവിനു തന്റെ ജീവൻ രക്ഷിക്കാനാകില്ല. 15  വില്ലാളി ഉറച്ചുനിൽക്കില്ല,വേഗതയുള്ളവൻ രക്ഷപ്പെടില്ല,കുതിരക്കാരനു തന്റെ ജീവൻ രക്ഷിക്കാനാകില്ല. 16  അതിധീരനായ* യോദ്ധാവുപോലുംഅന്നു നഗ്നനായി ഓടിപ്പോകും’+ എന്ന്‌ യഹോവ പറയുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “മൂന്നു തവണയും നാലു തവണയും.”
അഥവാ “കുറ്റകൃത്യം ചെയ്‌തു.”
അക്ഷ. “ന്യായാധിപനെ.”
അഥവാ “ഉപദേശം.” പദാവലി കാണുക.
അഥവാ “ഈടായി.”
പദാവലി കാണുക.
അഥവാ “ചങ്കൂറ്റമുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം