ആമോസ്‌ 3:1-15

3  “ഇസ്രായേൽ ജനമേ നിങ്ങളെക്കുറിച്ച്‌, ഞാൻ ഈജിപ്‌തിൽനിന്ന്‌ മോചിപ്പിച്ചുകൊണ്ടുവന്ന നിങ്ങളുടെ മുഴുകുടുംബത്തെയുംകുറിച്ച്‌, യഹോവയ്‌ക്കു പറയാനുള്ളതു കേൾക്കൂ:   ‘ഭൂമിയിലെ എല്ലാ കുടുംബങ്ങളിലുംവെച്ച്‌ നിങ്ങളെ മാത്രമാണു ഞാൻ അറിഞ്ഞിട്ടുള്ളത്‌.+ അതുകൊണ്ട്‌ ഞാൻ നിങ്ങളുടെ എല്ലാ തെറ്റുകൾക്കും കണക്കു ചോദിക്കും.+   പറഞ്ഞൊക്കാതെ* രണ്ടു പേർ ഒരുമിച്ച്‌ നടക്കുമോ?   ഇര കിട്ടാതെ സിംഹം ഗർജിക്കാറുണ്ടോ? ഇര പിടിക്കാതെ, യുവസിംഹം* ഗുഹയിൽനിന്ന്‌ മുരളാറുണ്ടോ?   കുടുക്കില്ലാതിരിക്കെ* ഒരു പക്ഷി കെണിയിൽപ്പെടുമോ? ഇര അകപ്പെടാതെ, നിലത്ത്‌ വെച്ചിരിക്കുന്ന ഒരു കെണി വീഴുമോ?   നഗരത്തിൽ കൊമ്പുവിളി കേട്ടാൽ ആളുകൾ പേടിക്കില്ലേ? നഗരത്തിൽ ആപത്തുണ്ടായാൽ അത്‌ യഹോവ പ്രവർത്തിച്ചതായിരിക്കില്ലേ?   രഹസ്യമാക്കി വെച്ചിരിക്കുന്ന ഏതൊരു കാര്യവും ചെയ്യുന്നതിനു മുമ്പ്‌പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക്‌ അതു വെളിപ്പെടുത്തിക്കൊടുക്കും.+   സിംഹം ഗർജിച്ചിരിക്കുന്നു!+ ആർ പേടിക്കാതിരിക്കും? പരമാധികാരിയായ യഹോവ സംസാരിച്ചിരിക്കുന്നു! ആർ പ്രവചിക്കാതിരിക്കും?’+   ‘അസ്‌തോദിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലുംഈജിപ്‌തിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും ഇതു ഘോഷിക്കുക.ഇങ്ങനെ പറയുക: “ശമര്യയിലെ പർവതങ്ങളുടെ നേർക്ക്‌ ഒന്നിച്ചുകൂടി+അവളുടെ ഇടയിൽ നടക്കുന്ന കലാപവും ചതിയും കാണൂ.+ 10  ശരി ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അവർക്ക്‌ അറിയില്ല” എന്ന്‌ യഹോവ പറയുന്നു.“അവരുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അക്രമവും വിനാശവും അവർ സംഭരിക്കുന്നു.”’ 11  അതുകൊണ്ട്‌ പരമാധികാരിയായ യഹോവ പറയുന്നു:‘ശത്രു വന്ന്‌ ദേശം വളയും;+അവൻ നിന്റെ ശക്തി ചോർത്തിക്കളയും,നിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കൊള്ളയടിക്കും.’+ 12  യഹോവ പറയുന്നത്‌ ഇതാണ്‌:‘സിംഹത്തിന്റെ വായിൽനിന്ന്‌ രണ്ടു കാലുകളോ ഒരു ചെവിക്കഷണമോ ഇടയൻ വലിച്ചെടുക്കുന്നതുപോലെഇസ്രായേൽ ജനത്തെ ഞാൻ വലിച്ചെടുക്കും.അവർ ഇപ്പോൾ ശമര്യയിൽ, പട്ടുമെത്തയിലും അലങ്കാരക്കട്ടിലിലും* ഇരിക്കുകയാണല്ലോ.’+ 13  ‘ഇതു കേട്ടിട്ട്‌ യാക്കോബുഗൃഹത്തിനു മുന്നറിയിപ്പു കൊടുക്കൂ’* എന്നു സൈന്യങ്ങളുടെ ദൈവം, പരമാധികാരിയായ യഹോവ, പ്രഖ്യാപിക്കുന്നു. 14  ‘ഇസ്രായേലിന്റെ ധിക്കാരങ്ങൾക്കു* കണക്കു ചോദിക്കുന്ന ദിവസം+ഞാൻ ബഥേലിലെ യാഗപീഠങ്ങൾക്കെതിരെയും+ കണക്കു തീർക്കും.യാഗപീഠത്തിന്റെ കൊമ്പുകൾ ഞാൻ വെട്ടി നിലത്ത്‌ ഇടും.+ 15  ശീതകാലവസതിയും വേനൽക്കാലവസതിയും ഞാൻ പൊളിച്ചുകളയും.’ ‘ദന്തനിർമിതഭവനങ്ങൾ നശിച്ചുപോകും,+മണിമാളികകൾ* നാമാവശേഷമാകും,’+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “മുൻകൂട്ടി തീരുമാനിക്കാതെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
മറ്റൊരു സാധ്യത “ഇരയില്ലാതിരിക്കെ.”
അഥവാ “ദമസ്‌കൊസിൽനിന്നുള്ള കട്ടിലിലും.”
അഥവാ “എതിരെ സാക്ഷി പറയൂ.”
അഥവാ “കുറ്റകൃത്യങ്ങൾക്ക്‌.”
മറ്റൊരു സാധ്യത “ധാരാളം വീടുകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം