ആവർത്തനം 10:1-22

10  “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നീ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി,+ എന്റെ അടുത്ത്‌ മലയിലേക്കു വരുക. തടികൊണ്ടുള്ള ഒരു പെട്ടകവും* നീ ഉണ്ടാക്കണം.  നീ എറിഞ്ഞുടച്ച ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവ പെട്ടകത്തിൽ വെക്കണം.’  അങ്ങനെ ഞാൻ കരുവേലത്തടികൊണ്ട്‌* ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകളും വെട്ടിയെടുത്തു. പിന്നെ ഞാൻ ആ രണ്ടു പലകകളും കൈയിൽ എടുത്ത്‌ മലകയറി.+  ദൈവം മുമ്പ്‌ എഴുതിയിരുന്ന വാക്കുകൾ, ജനത്തെ കൂട്ടിവരുത്തിയ ദിവസം+ യഹോവ മലയിൽവെച്ച്‌ തീയുടെ മധ്യേനിന്ന്‌ നിങ്ങളോടു പറഞ്ഞ+ ആ പത്തു കല്‌പനകൾ,*+ ആ കൽപ്പലകകളിൽ എഴുതി.+ പിന്നെ യഹോവ അവ എനിക്കു തന്നു.  തുടർന്ന്‌ ഞാൻ മലയിൽനിന്ന്‌ ഇറങ്ങിവന്ന്‌+ യഹോവ എന്നോടു കല്‌പിച്ചതുപോലെ, ഞാൻ ഉണ്ടാക്കിയ പെട്ടകത്തിൽ ആ കൽപ്പലകകൾ വെച്ചു; അത്‌ ഇന്നും അവിടെയുണ്ട്‌.  “പിന്നീട്‌ ഇസ്രായേല്യർ ബേരോത്ത്‌ ബനേ-ആക്കാനിൽനിന്ന്‌ മോസരയിലേക്കു പുറപ്പെട്ടു. അവിടെവെച്ച്‌ അഹരോൻ മരിച്ചു;+ അഹരോനെ അവിടെ അടക്കി. തുടർന്ന്‌ മകനായ എലെയാസർ അഹരോനു പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.+  അവിടെനിന്ന്‌ അവർ ഗുദ്‌ഗോദയിലേക്കു പുറപ്പെട്ടു. പിന്നെ അവർ ഗുദ്‌ഗോദയിൽനിന്ന്‌ അരുവികളുടെ* ദേശമായ യൊത്‌ബാഥയിലേക്കു+ പുറപ്പെട്ടു.  “ആ സമയത്ത്‌ യഹോവ ലേവി ഗോത്രത്തെ,+ അവർ ഇന്നോളം ചെയ്‌തുപോരുന്നതുപോലെ, യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാനും+ യഹോവയുടെ മുമ്പാകെ നിന്ന്‌ ശുശ്രൂഷ ചെയ്യാനും ദൈവനാമത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതിരിച്ചു.  അതുകൊണ്ടാണ്‌ ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്‌. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം. 10  ആദ്യത്തെപ്പോലെ 40 രാവും 40 പകലും ഞാൻ ആ മലയിൽ തങ്ങി.+ ആ സന്ദർഭത്തിലും യഹോവ എന്റെ വാക്കു കേട്ടു;+ നിങ്ങളെ കൊന്നുകളയാൻ യഹോവയ്‌ക്കു മനസ്സുവന്നില്ല. 11  പിന്നീട്‌ യഹോവ എന്നോടു പറഞ്ഞു: ‘ഞാൻ അവർക്കു കൊടുക്കുമെന്ന്‌ അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശം+ അവർ കൈവശമാക്കേണ്ടതിനു നിങ്ങൾ പുറപ്പെടാൻ തയ്യാറാകുക. നീ അവർക്കു മുമ്പായി പോകുക.’ 12  “അതുകൊണ്ട്‌ ഇസ്രായേലേ, എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട്‌ ആവശ്യപ്പെടുന്നത്‌?+ നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും+ ദൈവത്തെ സ്‌നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+ 13  നിന്റെ നന്മയ്‌ക്കുവേണ്ടി ഞാൻ ഇന്നു നിന്നോടു കല്‌പിക്കുന്ന യഹോവയുടെ കല്‌പനകളും നിയമങ്ങളും പാലിക്കുകയും ചെയ്യുക—ഇത്ര മാത്രം.+ 14  ഇതാ, ആകാശവും ആകാശങ്ങളുടെ ആകാശവും* ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയുടേതാണ്‌.+ 15  എങ്കിലും, നിന്റെ പൂർവികരോടു മാത്രമാണ്‌ യഹോവയ്‌ക്ക്‌ അടുപ്പം തോന്നിയത്‌; അവരെ മാത്രമാണു ദൈവം സ്‌നേഹിച്ചത്‌. അവരുടെ സന്തതിയായ നിന്നെ,+ ഇതാ നീ ഇന്നായിരിക്കുന്നതുപോലെ, എല്ലാ ജനങ്ങളിൽനിന്നും തിരഞ്ഞെടുത്തിരിക്കുന്നു. 16  നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുകയും*+ നിങ്ങളുടെ ഈ ശാഠ്യം ഉപേക്ഷിക്കുകയും വേണം.+ 17  കാരണം നിന്റെ ദൈവമായ യഹോവ ദൈവാധിദൈവവും+ കർത്താധികർത്താവും ആണ്‌. അവിടുന്ന്‌ മഹാദൈവവും ശക്തനും ഭയാദരവ്‌ ഉണർത്തുന്നവനും ആണ്‌; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. 18  വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തിക്കൊടുക്കുന്നു.+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയെ സ്‌നേഹിച്ച്‌+ ദൈവം അയാൾക്ക്‌ ആഹാരവും വസ്‌ത്രവും നൽകുന്നു. 19  നിങ്ങളും നിങ്ങൾക്കിടയിൽ വന്നുതാമസമാക്കിയ വിദേശിയെ സ്‌നേഹിക്കണം. കാരണം നിങ്ങളും ഒരിക്കൽ ഈജിപ്‌ത്‌ ദേശത്ത്‌ വിദേശികളായി താമസിച്ചിരുന്നു.+ 20  “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്‌;+ ഈ ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്‌; ഈ ദൈവത്തിന്റെ നാമത്തിലാണു നിങ്ങൾ സത്യം ചെയ്യേണ്ടത്‌. 21  ഈ ദൈവത്തെയാണു നിങ്ങൾ സ്‌തുതിക്കേണ്ടത്‌.+ അവിടുന്നാണു നിങ്ങളുടെ ദൈവം. നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ഭയാദരവ്‌ ഉണർത്തുന്ന ഈ മഹാകാര്യങ്ങളെല്ലാം നിങ്ങൾക്കുവേണ്ടി ചെയ്‌തത്‌ ഈ ദൈവമാണ്‌!+ 22  നിങ്ങളുടെ പൂർവികർ ഈജിപ്‌തിലേക്കു പോയപ്പോൾ അവർ 70 പേരായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായി നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “പെട്ടിയും.”
ഒരുതരം അക്കേഷ്യ മരത്തിന്റെ തടി.
അക്ഷ. “പത്തു വചനങ്ങൾ.”
അഥവാ “നീർച്ചാലുകളുടെ.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഏറ്റവും ഉന്നതമായ ആകാശവും.”
അക്ഷ. “ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്യുകയും.”
അഥവാ “പിതാവില്ലാത്ത കുട്ടിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം