ആവർത്തനം 20:1-20

20  “ശത്രുക്കൾക്കെതിരെ നിങ്ങൾ യുദ്ധത്തിനു പോകുമ്പോൾ അവരുടെ കുതിരകളെയും രഥങ്ങളെയും നിങ്ങളുടേതിനെക്കാൾ വലിയ സൈന്യങ്ങളെയും കണ്ട്‌ പേടിക്കരുത്‌. കാരണം ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിങ്ങളെ വിടുവിച്ച്‌ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെയുണ്ട്‌.+  നിങ്ങൾ യുദ്ധത്തിനു പോകാൻ ഒരുങ്ങുമ്പോൾ പുരോഹിതൻ വന്ന്‌ ജനത്തോടു സംസാരിക്കണം.+  പുരോഹിതൻ അവരോടു പറയണം: ‘ഇസ്രായേലേ, കേൾക്കുക. നിങ്ങൾ ഇതാ, ശത്രുക്കളോടു യുദ്ധം ചെയ്യാൻപോകുന്നു. നിങ്ങൾ ധൈര്യത്തോടിരിക്കണം. അവർ കാരണം പേടിക്കുകയോ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.  കാരണം നിങ്ങളുടെകൂടെ വരുന്നതു നിങ്ങളുടെ ദൈവമായ യഹോവയാണ്‌. ദൈവം നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.’+  “അധികാരികൾ ജനത്തോട്‌ ഇങ്ങനെ പറയണം: ‘പുതിയ ഒരു വീടു പണിതിട്ട്‌ അതിന്റെ ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ അതിന്റെ ഗൃഹപ്രവേശം നടത്തുകയും ചെയ്‌തേക്കാം.  ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയിട്ട്‌ അതിന്റെ ഫലം അനുഭവിച്ചുതുടങ്ങിയിട്ടില്ലാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്‌തേക്കാം.  വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹിതനാകാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ആ സ്‌ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തേക്കാം.’  അധികാരികൾ ഇങ്ങനെയും ജനത്തോടു പറയണം: ‘ഭീരുവും ദുർബലഹൃദയനും ആയ ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലെങ്കിൽ, തന്റെ സഹോദരന്മാരുടെ ഹൃദയവും അയാൾ ദുർബലമാക്കിയേക്കാം.’*+  ജനത്തോടു സംസാരിച്ചശേഷം അവരെ നയിക്കാൻ അവർ സൈന്യാധിപന്മാരെ നിയമിക്കണം. 10  “യുദ്ധം ചെയ്യാനായി ഒരു നഗരത്തിന്‌ അടുത്ത്‌ എത്തുമ്പോൾ നിങ്ങൾ ആദ്യം സമാധാനത്തിനുള്ള വ്യവസ്ഥകൾ അവരെ അറിയിക്കണം.+ 11  അവർ സമാധാനത്തോടെ നിങ്ങളോടു സംസാരിക്കുകയും കവാടം തുറന്നുതരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള ജനങ്ങളെല്ലാം നിങ്ങൾക്ക്‌ അടിമകളായിരിക്കും; അവർ നിങ്ങളെ സേവിക്കും.+ 12  എന്നാൽ അവർ നിങ്ങളോടു സമാധാനത്തിലായിരിക്കാൻ വിസമ്മതിക്കുകയും നിങ്ങൾക്കെതിരെ യുദ്ധത്തിനു വരുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആ നഗരം ഉപരോധിക്കണം. 13  നിങ്ങളുടെ ദൈവമായ യഹോവ അത്‌ ഉറപ്പായും നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. അവിടെയുള്ള പുരുഷന്മാരെയെല്ലാം നിങ്ങൾ വാളുകൊണ്ട്‌ കൊല്ലണം. 14  എന്നാൽ സ്‌ത്രീകൾ, കുട്ടികൾ, മൃഗങ്ങൾ എന്നിങ്ങനെ ആ നഗരത്തിലുള്ളതെല്ലാം, അവിടെയുള്ളതു മുഴുവനും, നിങ്ങൾക്കു കൊള്ളയടിക്കാം.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ, നിങ്ങളുടെ ശത്രുക്കളുടെ കൊള്ളവസ്‌തുക്കളെല്ലാം നിങ്ങൾ അനുഭവിക്കും.+ 15  “വിദൂരത്തുള്ള എല്ലാ നഗരങ്ങളോടും നിങ്ങൾ ഇങ്ങനെയാണു ചെയ്യേണ്ടത്‌. എന്നാൽ നിങ്ങളുടെ അടുത്തുള്ള ഈ ജനതകളുടെ നഗരങ്ങളിൽ, 16  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക്‌ അവകാശമായി തരുന്ന ഈ ജനങ്ങളുടെ നഗരങ്ങളിൽ, ജീവശ്വാസമുള്ള ഒന്നിനെയും നിങ്ങൾ ശേഷിപ്പിക്കരുത്‌.+ 17  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ചതുപോലെതന്നെ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം. 18  അല്ലാത്തപക്ഷം, അവരുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്ന മ്ലേച്ഛമായ പ്രവൃത്തികളെല്ലാം അനുകരിക്കാൻ അവർ നിങ്ങളെ പഠിപ്പിക്കുകയും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാൻ ഇടവരുകയും ചെയ്‌തേക്കാം.+ 19  “നിങ്ങൾ ഒരു നഗരം പിടിച്ചടക്കാൻവേണ്ടി അതിനെ ഉപരോധിക്കുകയും അതിന്‌ എതിരെ കുറെ ദിവസം പോരാടേണ്ടിവരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള വൃക്ഷങ്ങളിൽ കോടാലി വെക്കരുത്‌. അവയുടെ ഫലം നിങ്ങൾക്കു തിന്നാം; എന്നാൽ അവ വെട്ടിനശിപ്പിക്കരുത്‌.+ അവിടത്തെ വൃക്ഷങ്ങളെ ഉപരോധിക്കാൻ അവ എന്താ മനുഷ്യരാണോ? 20  ഭക്ഷ്യയോഗ്യമല്ലെന്നു നിങ്ങൾക്ക്‌ അറിയാവുന്നവ മാത്രമേ നിങ്ങൾ വെട്ടിയിടാവൂ. അവ വെട്ടി, നിങ്ങൾക്കെതിരെ പോരാടുന്ന ആ നഗരം തോൽക്കുന്നതുവരെ അതിനു ചുറ്റും നിങ്ങൾക്ക്‌ ഉപരോധനിര തീർക്കാം.

അടിക്കുറിപ്പുകള്‍

അഥവാ “തന്റേതുപോലെ സഹോദരന്മാരുടെ ഹൃദയവും ഉരുകിപ്പോകാൻ ഇടയാക്കിയേക്കാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം