ഇയ്യോബ്‌ 11:1-20

11  നയമാത്യനായ സോഫർ+ അപ്പോൾ ഇങ്ങനെ പറഞ്ഞു:   “നീ ഈ പറഞ്ഞതിനെല്ലാം മറുപടി ലഭിക്കാതിരിക്കുമോ?അധികം സംസാരിച്ചെന്നു കരുതി ഒരുവൻ* നീതിമാനായിത്തീരുമോ?   നിന്റെ മണ്ടത്തരം കേട്ട്‌ ആളുകൾ മിണ്ടാതിരിക്കുമോ? നിന്റെ പരിഹാസവാക്കുകൾ കേട്ട്‌ നിന്നെ ശാസിക്കാതിരിക്കുമോ?+   ‘ഞാൻ പഠിപ്പിച്ചതെല്ലാം സത്യമാണ്‌,+ഞാൻ തിരുമുമ്പാകെ ശുദ്ധിയുള്ളവനാണ്‌’+ എന്നു നീ പറയുന്നല്ലോ.   ദൈവം നിന്നോടു മറുപടി പറഞ്ഞിരുന്നെങ്കിൽ,വായ്‌ തുറന്ന്‌ നിന്നോടു സംസാരിച്ചിരുന്നെങ്കിൽ,+ എത്ര നന്നായിരുന്നു!   അപ്പോൾ ദൈവം നിനക്കു ജ്ഞാനത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേനേ,ജ്ഞാനത്തിനു* പല വശങ്ങളുണ്ടല്ലോ. ദൈവം നിന്റെ ചില തെറ്റുകൾ മറന്നുകളഞ്ഞെന്ന്‌ അപ്പോൾ നീ മനസ്സിലാക്കിയേനേ.   ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ നിനക്കാകുമോ?സർവശക്തനെക്കുറിച്ചുള്ള സകല വിവരങ്ങളും* കണ്ടെത്താൻ നിനക്കു കഴിയുമോ?   അത്‌ ആകാശത്തെക്കാൾ ഉയർന്നതാണ്‌, നീ എവിടെവരെ എത്തും? അതു ശവക്കുഴിയെക്കാൾ* ആഴമുള്ളതാണ്‌, നിനക്ക്‌ എത്രത്തോളം മനസ്സിലാകും?   അതിനു ഭൂമിയെക്കാൾ നീളവുംസമുദ്രത്തെക്കാൾ വീതിയും ഉണ്ട്‌. 10  ദൈവം കടന്നുപോകുമ്പോൾ ഒരുവനെ പിടിച്ച്‌ വിസ്‌തരിച്ചാൽആർക്കു തടയാനാകും? 11  മനുഷ്യർ വഞ്ചന കാട്ടുമ്പോൾ ദൈവത്തിനു മനസ്സിലാകാതിരിക്കുമോ? ദുഷ്ടത കാണുമ്പോൾ ദൈവം ശ്രദ്ധിക്കാതിരിക്കുമോ? 12  കാട്ടുകഴുത മനുഷ്യനെ പ്രസവിച്ചാലേ*വിഡ്‌ഢികൾക്കു കാര്യം മനസ്സിലാകൂ. 13  നീ നിന്റെ ഹൃദയം നേരെയാക്കിദൈവത്തിലേക്കു കൈ നീട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! 14  നിന്റെ കൈകൾ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ അത്‌ ഉപേക്ഷിച്ചുകളയുക,നിന്റെ കൂടാരങ്ങളിൽ അനീതി വസിക്കാതിരിക്കട്ടെ. 15  അപ്പോൾ നിനക്കു കളങ്കമൊന്നും കൂടാതെ നിന്റെ മുഖം ഉയർത്താനാകും;പേടി കൂടാതെ ധൈര്യമായി നിൽക്കാനാകും. 16  അപ്പോൾ നീ നിന്റെ പ്രശ്‌നങ്ങളെല്ലാം മറക്കും;അരികിലൂടെ ഒഴുകിപ്പോയ വെള്ളംപോലെയേ നീ അവയെ ഓർക്കൂ. 17  നിന്റെ ജീവിതം നട്ടുച്ചയെക്കാൾ പ്രകാശമുള്ളതായിരിക്കും;അതിലെ ഇരുട്ടുപോലും പ്രഭാതംപോലെയായിരിക്കും. 18  നിനക്കു പ്രത്യാശയുള്ളതുകൊണ്ട്‌ നീ ധൈര്യമായിരിക്കും,നീ ചുറ്റും നോക്കിയിട്ട്‌ സമാധാനത്തോടെ കിടന്നുറങ്ങും. 19  നീ സ്വസ്ഥമായി കിടക്കും, ആരും നിന്നെ പേടിപ്പിക്കില്ല;നിന്റെ പ്രീതി തേടി അനേകർ വരും. 20  എന്നാൽ ദുഷ്ടന്മാരുടെ കണ്ണുകൾ മങ്ങിപ്പോകും;രക്ഷപ്പെട്ട്‌ ഓടാൻ അവർക്ക്‌ ഒരിടവുമുണ്ടാകില്ല,മരണം മാത്രമായിരിക്കും അവരുടെ പ്രത്യാശ.”+

അടിക്കുറിപ്പുകള്‍

അഥവാ “പൊങ്ങച്ചം പറയുന്നവൻ.”
അഥവാ “പ്രായോഗികജ്ഞാനത്തിന്‌.”
അഥവാ “സർവശക്തന്റെ പരിധി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “കാട്ടുകഴുത മനുഷ്യനായി പിറന്നാലേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം