ഇയ്യോബ് 15:1-35
15 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
2 “ബുദ്ധിമാനായ ഒരാൾ പൊള്ളയായ വാദങ്ങൾ നിരത്തുമോ?*അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറു നിറയ്ക്കുമോ?
3 വെറുതേ കുറെ വാക്കുകളാൽ ശാസിക്കുന്നതുകൊണ്ട് പ്രയോജനമില്ല,സംസാരിച്ചു എന്നതുകൊണ്ട് മാത്രം ഗുണമുണ്ടാകില്ല.
4 നീ നിമിത്തം ദൈവഭയമില്ലാതായിരിക്കുന്നു,ദൈവത്തെക്കുറിച്ചുള്ള ചിന്ത കുറഞ്ഞുപോയിരിക്കുന്നു.
5 നിന്റെ അപരാധമാണു നിന്നെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്,നീ ഇതാ, കൗശലത്തോടെ സംസാരിക്കുന്നു.
6 ഞാനല്ല, നിന്റെ വായ്തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്,നിന്റെ നാവുതന്നെ നിനക്ക് എതിരെ സാക്ഷി പറയുന്നു.+
7 നീയാണോ ഏറ്റവും ആദ്യം പിറന്ന മനുഷ്യൻ?കുന്നുകൾ ഉണ്ടാകുംമുമ്പേ നീ ജനിച്ചിരുന്നോ?
8 ദൈവം തന്റെ രഹസ്യങ്ങൾ നിന്നോടു പറഞ്ഞിട്ടുണ്ടോ?നിനക്കു മാത്രമേ ജ്ഞാനമുള്ളോ?
9 ഞങ്ങൾക്ക് അറിയില്ലാത്ത എന്താണു നിനക്ക് അറിയാവുന്നത്?+
ഞങ്ങൾക്കു മനസ്സിലാകാത്ത എന്താണു നിനക്കു മനസ്സിലായത്?
10 പ്രായമായവരും തല നരച്ചവരും ഞങ്ങൾക്കിടയിലുണ്ട്,+നിന്റെ അപ്പനെക്കാൾ പ്രായമുള്ളവർപോലുമുണ്ട്.
11 ദൈവം ഇനിയും നിന്നെ ആശ്വസിപ്പിക്കണമെന്നാണോ?ഇതുവരെ നിന്നോടു സൗമ്യമായി സംസാരിച്ചിട്ടും നിനക്കു തൃപ്തിയായില്ലേ?
12 എന്തുകൊണ്ടാണു നിന്റെ ഹൃദയം നിന്നെ വഴി തെറ്റിക്കുന്നത്?എന്തിനാണു നിന്റെ കണ്ണുകൾ കോപംകൊണ്ട് ജ്വലിക്കുന്നത്?
13 നീ ദൈവത്തിന് എതിരെ തിരിയുന്നു,നിന്റെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്ത് വരുന്നു.
14 നശ്വരനായ മനുഷ്യനു ശുദ്ധിയുള്ളവനായിരിക്കാൻ കഴിയുമോ?സ്ത്രീ പ്രസവിച്ച മനുഷ്യനു നീതിമാനായിരിക്കാൻ പറ്റുമോ?+
15 ദൈവത്തിനു തന്റെ വിശുദ്ധരെപ്പോലും വിശ്വാസമില്ല,സ്വർഗംപോലും ദൈവത്തിന്റെ കണ്ണിൽ ശുദ്ധമല്ല.+
16 ആ സ്ഥിതിക്ക് അധമനും വഷളനും ആയ ഒരു മനുഷ്യന്റെ കാര്യമോ?+അനീതി വെള്ളംപോലെ കുടിക്കുന്നവന്റെ കാര്യമോ?
17 ഞാൻ നിനക്കു പറഞ്ഞുതരാം, ശ്രദ്ധിച്ചുകേട്ടുകൊള്ളൂ.
ഞാൻ കണ്ട കാര്യങ്ങൾ നിനക്കു വിവരിച്ചുതരാം.
18 ജ്ഞാനികൾ അവരുടെ പിതാക്കന്മാരിൽനിന്ന് കേട്ട കാര്യങ്ങൾ,+അവരുടെ പിതാക്കന്മാർ അവരിൽനിന്ന് മറച്ചുവെക്കാത്ത കാര്യങ്ങൾ, ഞാൻ നിന്നെ അറിയിക്കാം.
19 ആ പിതാക്കന്മാർക്കു മാത്രമാണു ദേശം ലഭിച്ചത്,അന്യർ ആരും അവർക്കിടയിലൂടെ കടന്നുപോയിട്ടില്ല.
20 ദുഷ്ടൻ ജീവിതകാലം മുഴുവൻ കഷ്ടതകൾ അനുഭവിക്കുന്നു,തനിക്കായി മാറ്റിവെച്ചിരിക്കുന്ന വർഷങ്ങൾ മുഴുവൻ ആ മർദകൻ കഷ്ടപ്പെടുന്നു.
21 അവന്റെ കാതുകളിൽ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ മുഴങ്ങുന്നു;+സമാധാനകാലത്ത് അവനെ കൊള്ളക്കാർ ആക്രമിക്കുന്നു.
22 അന്ധകാരത്തിൽനിന്ന് താൻ രക്ഷപ്പെടുമെന്ന് അവൻ വിശ്വസിക്കുന്നില്ല;+അവനായി ഒരു വാൾ കാത്തിരിക്കുന്നു.
23 അവൻ ആഹാരം തേടി അലയുന്നു; ‘അത് എവിടെ’ എന്നു ചോദിക്കുന്നു,
അന്ധകാരത്തിന്റെ ദിവസം അടുത്ത് എത്തിയെന്ന് അവൻ അറിയുന്നു.
24 കഷ്ടപ്പാടും വേദനയും എന്നും അവനെ ഭയപ്പെടുത്തുന്നു;യുദ്ധസജ്ജനായ ഒരു രാജാവിനെപ്പോലെ അവ അവനെ കീഴ്പെടുത്തുന്നു.
25 അവൻ ദൈവത്തിന് എതിരെ കൈ ഉയർത്തുന്നല്ലോ,സർവശക്തനെ ധിക്കരിക്കാൻ* അവൻ മുതിരുന്നു.
26 അവൻ ഒരു വലിയ പരിചയുമായി*ധിക്കാരപൂർവം ദൈവത്തിനു നേരെ പാഞ്ഞടുക്കുന്നു.
27 അവന്റെ മുഖം തടിച്ചുകൊഴുത്തിരിക്കുന്നു,അവന്റെ അരക്കെട്ട് തടിച്ചുരുണ്ടിരിക്കുന്നു.
28 നശിക്കാനിരിക്കുന്ന നഗരങ്ങളിലുംആരും വസിക്കില്ലാത്ത, കൽക്കൂമ്പാരമാകാനിരിക്കുന്ന വീടുകളിലുംഅവൻ താമസിക്കുന്നു.
29 അവൻ ധനികനാകില്ല, അവന്റെ സമ്പാദ്യം പെരുകില്ല,അവന്റെ സമ്പത്തു ദേശത്ത് വ്യാപിക്കില്ല.
30 കൂരിരുട്ടിൽനിന്ന് അവൻ രക്ഷപ്പെടില്ല;ഒരു തീജ്വാലയിൽ അവന്റെ പുതുനാമ്പ്* കരിഞ്ഞുപോകും,ദൈവത്തിന്റെ വായിൽനിന്നുള്ള ഒരു ശ്വാസത്താൽ അവൻ ഇല്ലാതാകും.+
31 അവൻ വഴിതെറ്റി, ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ ആശ്രയിക്കാതിരിക്കട്ടെ,അങ്ങനെ ചെയ്യുന്നവനു ഗുണമില്ലാത്തതുതന്നെ തിരികെ കിട്ടും.
32 അത് അവന്റെ ദിവസത്തിനു മുമ്പേ സംഭവിക്കും,അവന്റെ ശാഖകൾ ഒരിക്കലും പടർന്നുപന്തലിക്കില്ല.+
33 പഴുക്കുംമുമ്പേ മുന്തിരി പൊഴിച്ചുകളയുന്ന ഒരു മുന്തിരിവള്ളിപോലെയും,പൂക്കൾ കൊഴിച്ചുകളയുന്ന ഒരു ഒലിവ് മരംപോലെയും ആണ് അവൻ.
34 ദുഷ്ടന്മാർ* കൂട്ടംകൂടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല;+കൈക്കൂലിക്കാരുടെ കൂടാരങ്ങൾ കത്തിനശിക്കും.
35 അവർ കുഴപ്പം ഗർഭം ധരിച്ച് ദുഷ്ടത പ്രസവിക്കുന്നു.അവരുടെ ഗർഭപാത്രത്തിൽനിന്ന് വഞ്ചന പുറത്ത് വരുന്നു.”
അടിക്കുറിപ്പുകള്
^ അഥവാ “ഊതിവീർപ്പിച്ച അറിവ് വിളമ്പുമോ?”
^ അഥവാ “ജയിക്കാൻ.”
^ അക്ഷ. “കട്ടിയേറിയ പരിചമൊട്ടുകളുമായി.”
^ അതായത്, അവന്റെ പ്രതീക്ഷ.
^ അഥവാ “വിശ്വാസത്യാഗികൾ.”