ഇയ്യോബ്‌ 16:1-22

16  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “ഇങ്ങനെ പലതും ഞാൻ മുമ്പ്‌ കേട്ടിട്ടുണ്ട്‌. നിങ്ങളെല്ലാം വേദനിപ്പിക്കുന്ന ആശ്വാസകരാണ്‌.+   ഈ പൊള്ളയായ വാക്കുകൾക്ക്‌ ഒരു അവസാനമില്ലേ? നിങ്ങൾ എന്തുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നത്‌?   നിങ്ങളെപ്പോലെ സംസാരിക്കാൻ എനിക്കും അറിയാം. നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ,എനിക്കും നിങ്ങളെ കുറ്റപ്പെടുത്താനാകുമായിരുന്നു,നിങ്ങളെ നോക്കി തല ആട്ടാൻ കഴിയുമായിരുന്നു.+   പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല;പകരം, എന്റെ വായിലെ വാക്കുകൾകൊണ്ട്‌ ഞാൻ നിങ്ങളെ ബലപ്പെടുത്തിയേനേ; സാന്ത്വനവാക്കുകൾ പറഞ്ഞ്‌ ആശ്വസിപ്പിച്ചേനേ.+   ഞാൻ സംസാരിച്ചാൽ എന്റെ വേദന മാറില്ല;+സംസാരിക്കാതിരുന്നാലും എന്റെ വേദന കുറയില്ല.   എന്നാൽ ഇപ്പോൾ ദൈവം എന്നെ തളർത്തിക്കളഞ്ഞിരിക്കുന്നു;+എന്റെ കുടുംബത്തെ* ഒന്നടങ്കം ഇല്ലാതാക്കിയിരിക്കുന്നു.   അങ്ങ്‌ എന്നെ പിടിച്ചിരിക്കുന്നു, അത്‌ എല്ലാവർക്കും കാണാം;ഞാൻ എല്ലും തോലും ആയി; അത്‌ എന്റെ മുഖത്ത്‌ നോക്കി എനിക്ക്‌ എതിരെ സാക്ഷി പറയുന്നു.   ദൈവകോപം എന്നെ പിച്ചിച്ചീന്തിയിരിക്കുന്നു, ദൈവം എന്നോടു ശത്രുത വെച്ചുകൊണ്ടിരിക്കുന്നു.+ ദൈവം എന്നെ നോക്കി പല്ലിറുമ്മുന്നു. എന്റെ ശത്രു കണ്ണുകൊണ്ട്‌ എന്നെ കുത്തിത്തുളയ്‌ക്കുന്നു.+ 10  അവർ വായ്‌ തുറന്ന്‌ എന്റെ നേരെ വരുന്നു,+അവർ നിന്ദയോടെ എന്റെ ചെകിട്ടത്ത്‌ അടിക്കുന്നു;എനിക്ക്‌ എതിരെ അവർ കൂട്ടംകൂടുന്നു.+ 11  ദൈവം എന്നെ കുട്ടികളുടെ കൈയിൽ ഏൽപ്പിക്കുന്നു,ദുഷ്ടന്മാരുടെ കൈയിലേക്ക്‌ എന്നെ തള്ളിവിടുന്നു.+ 12  സമാധാനത്തോടെ കഴിഞ്ഞ എന്നെ ദൈവം നശിപ്പിച്ചുകളഞ്ഞു;+എന്റെ പിടലിക്കു പിടിച്ച്‌ എന്നെ തകർത്തുകളഞ്ഞു;ദൈവം ഇതാ, എന്നെ ലക്ഷ്യംവെച്ചിരിക്കുന്നു. 13  ദൈവത്തിന്റെ വില്ലാളികൾ എന്നെ വളയുന്നു,+ഒരു ദയയുമില്ലാതെ എന്റെ വൃക്കകൾ+ തുളയ്‌ക്കുന്നു;ദൈവം എന്റെ പിത്തരസം നിലത്ത്‌ ഒഴിച്ചുകളയുന്നു. 14  ഒരു മതിൽ തകർക്കുന്നതുപോലെ ദൈവം എന്നെ ഇടിച്ചിടിച്ച്‌ തകർക്കുന്നു;ഒരു പോരാളിയെപ്പോലെ എന്റെ നേരെ പാഞ്ഞടുക്കുന്നു. 15  എന്റെ ദേഹം മൂടാൻ ഞാൻ വിലാപവസ്‌ത്രങ്ങൾ കൂട്ടിത്തുന്നി,+എന്റെ അന്തസ്സു* ഞാൻ നിലത്ത്‌ കുഴിച്ചുമൂടി.+ 16  കരഞ്ഞുകരഞ്ഞ്‌ എന്റെ മുഖം ചുവന്നു,+എന്റെ കൺതടങ്ങൾ കറുത്തു.* 17  എന്നാൽ എന്റെ കൈകൾ ദ്രോഹമൊന്നും ചെയ്‌തിട്ടില്ല,എന്റെ പ്രാർഥന ആത്മാർഥമാണ്‌. 18  ഭൂമിയേ, എന്റെ രക്തം മൂടിക്കളയരുതേ!+ എന്റെ നിലവിളിക്ക്‌ ഒളിയിടം നൽകരുതേ! 19  ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലുണ്ട്‌;എനിക്കുവേണ്ടി സാക്ഷി പറയുന്നവൻ ഉയരത്തിലുണ്ട്‌. 20  ദൈവമുമ്പാകെ ഞാൻ കണ്ണീർ പൊഴിക്കുമ്പോൾ*+എന്റെ കൂട്ടുകാർ എന്നെ പരിഹസിക്കുന്നു.+ 21  മനുഷ്യർ തമ്മിലുള്ള പ്രശ്‌നം ഒരുവൻ തീർപ്പാക്കുന്നതുപോലെ,+മനുഷ്യനും ദൈവത്തിനും ഇടയിലുള്ള പ്രശ്‌നവും ആരെങ്കിലും തീർപ്പാക്കട്ടെ. 22  ഇനി എനിക്ക്‌ അധികം വർഷങ്ങളില്ല,തിരിച്ചുവരവില്ലാത്ത പാതയിലൂടെ ഞാൻ യാത്രയാകും.+

അടിക്കുറിപ്പുകള്‍

അഥവാ “എന്നോടൊപ്പം കൂടിവരുന്നവരെ.”
അഥവാ “ശക്തി.” അക്ഷ. “കൊമ്പ്‌.”
അഥവാ “കൺതടങ്ങളിൽ മരണത്തിന്റെ നിഴൽ വീണു.”
മറ്റൊരു സാധ്യത “ഉറങ്ങാതെ ദൈവത്തിലേക്കു നോക്കുമ്പോൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം