ഇയ്യോബ്‌ 18:1-21

18  ശൂഹ്യനായ ബിൽദാദ്‌+ അപ്പോൾ പറഞ്ഞു:   “ഇങ്ങനെ സംസാരിക്കുന്നതു നിറുത്താറായില്ലേ? എല്ലാമൊന്നു മനസ്സിലാക്കാൻ ശ്രമിക്കൂ; പിന്നെ ഞങ്ങൾ നിന്നോടു സംസാരിക്കാം.   ഞങ്ങൾ എന്താ മൃഗങ്ങളാണോ?+നീ എന്തിനു ഞങ്ങളെ വിഡ്‌ഢികളായി* കാണുന്നു?   നീ കോപത്തോടെ സ്വയം പിച്ചിച്ചീന്തിയാലുംനിനക്കുവേണ്ടി ഭൂമിയെ ഉപേക്ഷിച്ചുകളയുമോ?പാറ അതിന്റെ സ്ഥാനത്തുനിന്ന്‌ ഉരുണ്ടുമാറുമോ?   ദുഷ്ടന്റെ പ്രകാശം കെട്ടുപോകും,അവന്റെ തീനാളം പ്രഭ ചൊരിയില്ല.+   അവന്റെ കൂടാരത്തിലെ വെളിച്ചം മങ്ങിപ്പോകും;അവന്റെ മേൽ പ്രകാശം ചൊരിയുന്ന വിളക്ക്‌ അണഞ്ഞുപോകും.   അവന്റെ നടപ്പിന്റെ വേഗത കുറയും;സ്വന്തം ഉപദേശങ്ങൾതന്നെ അവനെ വീഴിക്കും.+   അവന്റെ കാലുകൾ അവനെ വലയിലേക്കു നടത്തും;അവൻ വലക്കണ്ണികളിൽ ചെന്നുപെടും.   അവന്റെ ഉപ്പൂറ്റി കെണിയിൽ അകപ്പെടും;അവൻ കുടുക്കിൽ വീഴും.+ 10  അവന്റെ വഴിയിൽ ഒരു കയർ ഒളിപ്പിച്ചിരിക്കുന്നു;അവന്റെ പാതയിൽ ഒരു കെണി ഒരുക്കിവെച്ചിരിക്കുന്നു. 11  ഭയം അവനെ നാലുപാടുനിന്നും ആക്രമിക്കുന്നു;അത്‌ അവന്റെ തൊട്ടുപിന്നാലെ പായുന്നു.+ 12  അവന്റെ ശക്തി ചോർന്നുപോകുന്നു;ദുരന്തം നിമിത്തം അവൻ വേച്ചുവേച്ച്‌ നടക്കുന്നു.*+ 13  അവന്റെ തൊലി അഴുകിപ്പോകുന്നു;മാരകരോഗം* അവന്റെ കൈകാലുകളെ തിന്നുകളയുന്നു. 14  സ്വന്തം കൂടാരത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന്‌ അവനെ പറിച്ചുമാറ്റുന്നു;+ഭയത്തിന്റെ രാജാവിനു മുന്നിലേക്ക്‌* അവനെ നടത്തുന്നു. 15  അവന്റെ കൂടാരത്തിൽ അന്യർ താമസിക്കും;അവന്റെ വീടിനു മേൽ ഗന്ധകം*+ പെയ്യും. 16  അവന്റെ വേരുകൾ ഉണങ്ങിപ്പോകും;ശാഖകൾ വാടിക്കരിയും. 17  അവനെക്കുറിച്ചുള്ള ഓർമ ഭൂമിയിൽനിന്ന്‌ മാഞ്ഞുപോകും;തെരുവുകളിൽ ആരും അവന്റെ പേര്‌ ഓർക്കില്ല. 18  അവനെ വെളിച്ചത്തിൽനിന്ന്‌ ഇരുട്ടിലേക്ക്‌ ഓടിച്ചുകളയും;ഫലഭൂയിഷ്‌ഠമായ മണ്ണിൽനിന്ന്‌ അവനെ ആട്ടിയോടിക്കും. 19  സ്വന്തം ജനത്തിന്‌ ഇടയിൽ അവനു സന്തതിപരമ്പരയുണ്ടായിരിക്കില്ല;അവൻ താമസിക്കുന്നിടത്ത്‌* അവനുള്ള ആരും ശേഷിച്ചിരിക്കില്ല. 20  അവന്റെ ദിവസം വന്നെത്തുമ്പോൾ പടിഞ്ഞാറുള്ളവർ ഞെട്ടിത്തരിക്കും,കിഴക്കുള്ളവരെ ഭയം പിടികൂടും. 21  അധർമം ചെയ്യുന്നവന്റെ കൂടാരങ്ങൾക്കുംദൈവത്തെ അറിഞ്ഞിട്ടില്ലാത്തവന്റെ വാസസ്ഥലങ്ങൾക്കും സംഭവിക്കുന്നത്‌ ഇതായിരിക്കും.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അശുദ്ധരായി.”
അഥവാ “മുടന്തിനടക്കുന്നു.”
അക്ഷ. “മരണത്തിന്റെ മൂത്ത മകൻ.”
അഥവാ “ഭീകരമായ ഒരു മരണത്തിലേക്ക്‌.”
അതായത്‌, സൾഫർ.
അഥവാ “അവന്റെ താത്‌കാലിക വാസസ്ഥലത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം