ഇയ്യോബ് 18:1-21
18 ശൂഹ്യനായ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “ഇങ്ങനെ സംസാരിക്കുന്നതു നിറുത്താറായില്ലേ?
എല്ലാമൊന്നു മനസ്സിലാക്കാൻ ശ്രമിക്കൂ; പിന്നെ ഞങ്ങൾ നിന്നോടു സംസാരിക്കാം.
3 ഞങ്ങൾ എന്താ മൃഗങ്ങളാണോ?+നീ എന്തിനു ഞങ്ങളെ വിഡ്‌ഢികളായി* കാണുന്നു?
4 നീ കോപത്തോടെ സ്വയം പിച്ചിച്ചീന്തിയാലുംനിനക്കുവേണ്ടി ഭൂമിയെ ഉപേക്ഷിച്ചുകളയുമോ?പാറ അതിന്റെ സ്ഥാനത്തുനിന്ന് ഉരുണ്ടുമാറുമോ?
5 ദുഷ്ടന്റെ പ്രകാശം കെട്ടുപോകും,അവന്റെ തീനാളം പ്രഭ ചൊരിയില്ല.+
6 അവന്റെ കൂടാരത്തിലെ വെളിച്ചം മങ്ങിപ്പോകും;അവന്റെ മേൽ പ്രകാശം ചൊരിയുന്ന വിളക്ക് അണഞ്ഞുപോകും.
7 അവന്റെ നടപ്പിന്റെ വേഗത കുറയും;സ്വന്തം ഉപദേശങ്ങൾതന്നെ അവനെ വീഴിക്കും.+
8 അവന്റെ കാലുകൾ അവനെ വലയിലേക്കു നടത്തും;അവൻ വലക്കണ്ണികളിൽ ചെന്നുപെടും.
9 അവന്റെ ഉപ്പൂറ്റി കെണിയിൽ അകപ്പെടും;അവൻ കുടുക്കിൽ വീഴും.+
10 അവന്റെ വഴിയിൽ ഒരു കയർ ഒളിപ്പിച്ചിരിക്കുന്നു;അവന്റെ പാതയിൽ ഒരു കെണി ഒരുക്കിവെച്ചിരിക്കുന്നു.
11 ഭയം അവനെ നാലുപാടുനിന്നും ആക്രമിക്കുന്നു;അത് അവന്റെ തൊട്ടുപിന്നാലെ പായുന്നു.+
12 അവന്റെ ശക്തി ചോർന്നുപോകുന്നു;ദുരന്തം നിമിത്തം അവൻ വേച്ചുവേച്ച് നടക്കുന്നു.*+
13 അവന്റെ തൊലി അഴുകിപ്പോകുന്നു;മാരകരോഗം* അവന്റെ കൈകാലുകളെ തിന്നുകളയുന്നു.
14 സ്വന്തം കൂടാരത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് അവനെ പറിച്ചുമാറ്റുന്നു;+ഭയത്തിന്റെ രാജാവിനു മുന്നിലേക്ക്* അവനെ നടത്തുന്നു.
15 അവന്റെ കൂടാരത്തിൽ അന്യർ താമസിക്കും;അവന്റെ വീടിനു മേൽ ഗന്ധകം*+ പെയ്യും.
16 അവന്റെ വേരുകൾ ഉണങ്ങിപ്പോകും;ശാഖകൾ വാടിക്കരിയും.
17 അവനെക്കുറിച്ചുള്ള ഓർമ ഭൂമിയിൽനിന്ന് മാഞ്ഞുപോകും;തെരുവുകളിൽ ആരും അവന്റെ പേര് ഓർക്കില്ല.
18 അവനെ വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് ഓടിച്ചുകളയും;ഫലഭൂയിഷ്ഠമായ മണ്ണിൽനിന്ന് അവനെ ആട്ടിയോടിക്കും.
19 സ്വന്തം ജനത്തിന് ഇടയിൽ അവനു സന്തതിപരമ്പരയുണ്ടായിരിക്കില്ല;അവൻ താമസിക്കുന്നിടത്ത്* അവനുള്ള ആരും ശേഷിച്ചിരിക്കില്ല.
20 അവന്റെ ദിവസം വന്നെത്തുമ്പോൾ പടിഞ്ഞാറുള്ളവർ ഞെട്ടിത്തരിക്കും,കിഴക്കുള്ളവരെ ഭയം പിടികൂടും.
21 അധർമം ചെയ്യുന്നവന്റെ കൂടാരങ്ങൾക്കുംദൈവത്തെ അറിഞ്ഞിട്ടില്ലാത്തവന്റെ വാസസ്ഥലങ്ങൾക്കും
സംഭവിക്കുന്നത് ഇതായിരിക്കും.”
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “അശുദ്ധരായി.”
^ അഥവാ “മുടന്തിനടക്കുന്നു.”
^ അക്ഷ. “മരണത്തിന്റെ മൂത്ത മകൻ.”
^ അഥവാ “ഭീകരമായ ഒരു മരണത്തിലേക്ക്.”
^ അതായത്, സൾഫർ.
^ അഥവാ “അവന്റെ താത്കാലിക വാസസ്ഥലത്ത്.”