ഇയ്യോബ്‌ 20:1-29

20  നയമാത്യനായ സോഫർ+ അപ്പോൾ പറഞ്ഞു:   “അസ്വസ്ഥമായ എന്റെ മനസ്സ്‌ എന്നെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു;എന്റെ മനസ്സ്‌ ആകെ ഇളകിമറിയുന്നു.   എന്നെ അപമാനിക്കുന്ന ഒരു ശാസന എനിക്കു ലഭിച്ചു;എന്നാൽ കാര്യങ്ങളെക്കുറിച്ച്‌ ഗ്രാഹ്യമുള്ളതുകൊണ്ട്‌ എനിക്കു മറുപടി പറയാതിരിക്കാൻ പറ്റില്ല.   മനുഷ്യൻ* ഭൂമിയിൽ ഉണ്ടായതുമുതൽ ഒരു കാര്യം സത്യമാണ്‌:—അതും നിനക്ക്‌ അറിയാമായിരിക്കുമല്ലോ.+   ദുഷ്ടന്റെ സന്തോഷം നീണ്ടുനിൽക്കില്ല;അധർമിയുടെ* ആനന്ദം ഒരു നിമിഷത്തേക്കു മാത്രം.+   അവന്റെ മഹത്ത്വം ആകാശത്തോളം ഉയർന്നാലുംഅവന്റെ തല മേഘങ്ങളോളം പൊങ്ങിയാലും,   സ്വന്തം മലംപോലെ അവൻ ഇല്ലാതാകും;അവനെ എന്നും കണ്ടിരുന്നവർ, ‘അവൻ എവിടെ’ എന്നു ചോദിക്കും.   ഒരു സ്വപ്‌നംപോലെ അവൻ പറന്നുപോകും; പിന്നെ അവർ അവനെ കാണില്ല;രാത്രിയിൽ കാണുന്ന ഒരു ദിവ്യദർശനംപോലെ അവൻ പോയ്‌മറയും.   അവനെ കണ്ടിട്ടുള്ള കണ്ണുകൾ പിന്നെ അവനെ കാണില്ല;പിന്നെ ഒരിക്കലും അവന്റെ ദേശം അവനെ കാണില്ല.+ 10  അവന്റെ മക്കൾ ദരിദ്രനോടു കരുണയ്‌ക്കായി യാചിക്കും;സമ്പാദിച്ചതെല്ലാം അവന്റെ കൈതന്നെ തിരികെ നൽകും.+ 11  അവന്റെ അസ്ഥികളിൽ യുവത്വം തുളുമ്പിനിന്നിരുന്നു;എന്നാൽ അത്‌* അവനോടൊപ്പം പൊടിയിൽ ചേരും. 12  അവന്റെ വായ്‌ക്കു തിന്മ മധുരമായി തോന്നിയാൽ,നാവിന്‌ അടിയിൽ അവൻ അത്‌ ഒളിപ്പിച്ചാൽ, 13  അത്‌ ഇറക്കാതെ നുണഞ്ഞുകൊണ്ടിരുന്നാൽ,വായിൽത്തന്നെ വെച്ചുകൊണ്ടിരുന്നാൽ, 14  അവന്റെ വയറ്റിൽ ആ ഭക്ഷണം പുളിക്കും;അവന്റെ ഉള്ളിൽ അതു മൂർഖന്റെ വിഷമായി മാറും. 15  അവൻ സമ്പത്തു വിഴുങ്ങിയിരിക്കുന്നു; എന്നാൽ അവൻ അതു ഛർദിക്കും;ദൈവം അവന്റെ വയറ്റിൽനിന്ന്‌ അതു മുഴുവൻ പുറത്ത്‌ കൊണ്ടുവരും. 16  അവൻ മൂർഖന്റെ വിഷം വലിച്ചുകുടിക്കും;അണലിയുടെ വിഷപ്പല്ലുകൾ* അവനെ കൊല്ലും. 17  അവൻ ഒരിക്കലും അരുവികൾ കാണില്ല,തേനും വെണ്ണയും ഒഴുകുന്ന നദികൾ കാണില്ല. 18  ഉപയോഗിക്കാതെ അവനു തന്റെ വസ്‌തുക്കൾ മടക്കിക്കൊടുക്കേണ്ടിവരും;വ്യാപാരത്തിലൂടെ നേടിയ സമ്പത്ത്‌ അനുഭവിക്കാൻ അവനാകില്ല.+ 19  അവൻ ദരിദ്രനെ തകർക്കുകയും ഉപേക്ഷിക്കുകയും ചെയ്‌തല്ലോ;താൻ പണിയാത്ത വീട്‌ അവൻ പിടിച്ചെടുത്തു. 20  എന്നാൽ അവന്‌ ഒരു മനസ്സമാധാനവും കാണില്ല;എത്ര സമ്പത്തുണ്ടെങ്കിലും അവൻ രക്ഷപ്പെടില്ല. 21  അവൻ വിഴുങ്ങാത്തതായി ഒന്നും ബാക്കിയില്ല;അതുകൊണ്ട്‌ അവന്റെ സമൃദ്ധി ഇല്ലാതാകും. 22  സമ്പത്തിന്റെ കൊടുമുടിയിൽ ഉത്‌കണ്‌ഠ അവനെ പിടികൂടും;ദുരന്തങ്ങൾ അവന്റെ മേൽ ആഞ്ഞടിക്കും. 23  അവൻ വയറു നിറയ്‌ക്കുമ്പോൾദൈവം തന്റെ ഉഗ്രകോപം അവനു നേരെ അയയ്‌ക്കും;അത്‌ അവന്റെ മേൽ പെയ്‌തിറങ്ങും; അവന്റെ കുടലുകളോളം ചെല്ലും. 24  ഇരുമ്പായുധങ്ങളിൽനിന്ന്‌ അവൻ ഓടിയൊളിക്കുമ്പോൾചെമ്പുവില്ലിൽനിന്നുള്ള അസ്‌ത്രങ്ങൾ അവനിൽ തുളഞ്ഞുകയറും. 25  അവൻ മുതുകിൽനിന്ന്‌ ഒരു അസ്‌ത്രം ഊരിയെടുക്കുന്നു;വെട്ടിത്തിളങ്ങുന്ന ഒരു ആയുധം വയറ്റിൽനിന്ന്‌* വലിച്ചൂരുന്നു.ഭയം അവനെ പിടികൂടുന്നു.+ 26  കൂരിരുട്ടിൽ അവന്റെ നിധികൾ പൊയ്‌പോകും;ആരും ഊതിക്കത്തിക്കാത്ത ഒരു തീജ്വാല അവനെ വിഴുങ്ങിക്കളയും;അവന്റെ കൂടാരത്തിൽ ശേഷിച്ച സകലരെയും ദുരന്തം കാത്തിരിക്കുന്നു. 27  ആകാശം അവന്റെ തെറ്റു തുറന്നുകാട്ടും;ഭൂമി അവനു നേരെ വരും. 28  ദൈവത്തിന്റെ കോപദിവസത്തിൽ വെള്ളം കുത്തിയൊലിച്ച്‌ വരും;വെള്ളപ്പൊക്കത്തിൽ അവന്റെ വീട്‌ ഒലിച്ചുപോകും. 29  ഇതാണു ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരി;ദൈവം അവനു നിയമിച്ചുകൊടുത്തിരിക്കുന്ന അവകാശം.”

അടിക്കുറിപ്പുകള്‍

അഥവാ “മനുഷ്യകുലം; ആദാം.”
അഥവാ “വിശ്വാസത്യാഗിയുടെ.”
അതായത്‌, യുവത്വം.
അക്ഷ. “നാവ്‌.”
അഥവാ “പിത്താശയത്തിൽനിന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം