ഇയ്യോബ്‌ 24:1-25

24  “സർവശക്തൻ ഒരു സമയം നിശ്ചയിക്കാത്തത്‌ എന്ത്‌?+ ദൈവത്തെ അറിയുന്നവർ അവിടുത്തെ ദിവസം* കാണാത്തത്‌ എന്ത്‌?   ആളുകൾ ഇതാ, അതിർത്തി മാറ്റുന്നു;+തങ്ങളുടെ മേച്ചിൽപ്പുറങ്ങളിലേക്ക്‌ ആടുകളെ പിടിച്ചുകൊണ്ടുപോകുന്നു.   അവർ അനാഥന്റെ* കഴുതയെ അപഹരിക്കുന്നു;വിധവയുടെ കാളയെ ജാമ്യവസ്‌തുവായി* കൊണ്ടുപോകുന്നു.+   അവർ ദരിദ്രനെ വഴിയിൽനിന്ന്‌ തള്ളിമാറ്റുന്നു;അവരെ കണ്ട്‌ ഭൂമിയിലെ നിസ്സഹായർക്ക്‌ ഒളിക്കേണ്ടിവരുന്നു.+   വിജനഭൂമിയിലെ* കാട്ടുകഴുതയെപ്പോലെ+ ദരിദ്രർ ആഹാരം തേടി അലയുന്നു;കുട്ടികൾക്കായി അവർ മരുഭൂമിയിൽ ഭക്ഷണം തേടുന്നു.   അവർക്ക്‌ അന്യന്റെ വയലുകൾ കൊയ്യേണ്ടിവരുന്നു;*ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കേണ്ടിവരുന്നു.*   അവർ വസ്‌ത്രമില്ലാതെ നഗ്നരായി രാത്രികഴിക്കുന്നു,+തണുപ്പത്ത്‌ പുതയ്‌ക്കാൻ അവർക്ക്‌ ഒന്നുമില്ല.   പർവതങ്ങളിലെ മഴയിൽ അവർ നനഞ്ഞുകുതിരുന്നു;അഭയം തേടി അവർ പാറകളോടു ചേർന്നുനിൽക്കുന്നു.   പിതാവില്ലാത്ത കുഞ്ഞിനെ അമ്മയുടെ മാറിൽനിന്ന്‌ പറിച്ചുമാറ്റുന്നു;+വായ്‌പയുടെ ഈടായി പാവങ്ങളുടെ വസ്‌ത്രങ്ങൾ കൊണ്ടുപോകുന്നു,+ 10  അങ്ങനെ, പാവങ്ങൾ വസ്‌ത്രമില്ലാതെ നഗ്നരായി നടക്കുന്നു,അവർ വിശപ്പു സഹിച്ചുകൊണ്ട്‌ കറ്റകൾ ചുമക്കുന്നു. 11  പൊരിവെയിലത്ത്‌ അവർ മലഞ്ചെരിവുകളിൽ അധ്വാനിക്കുന്നു;*അവർ മുന്തിരിച്ചക്കു* ചവിട്ടുന്നെങ്കിലും ദാഹിച്ചുവലയുന്നു.+ 12  മരിക്കാറായവരുടെ ഞരക്കം നഗരത്തിൽ കേൾക്കുന്നു;മാരകമായി മുറിവേറ്റവർ സഹായത്തിനായി കേഴുന്നു;+എന്നാൽ ദൈവം ഇതൊന്നും കാര്യമാക്കുന്നില്ല.* 13  വെളിച്ചത്തെ എതിർക്കുന്ന ചിലരുണ്ട്‌;+അവർക്കു വെളിച്ചത്തിന്റെ വഴികൾ അറിയില്ല;അവർ അതിന്റെ വഴികളിൽ നടക്കുന്നില്ല. 14  കൊലപാതകി അതിരാവിലെ എഴുന്നേൽക്കുന്നു;അവൻ നിസ്സഹായരെയും പാവപ്പെട്ടവരെയും നിഷ്‌കരുണം കൊല്ലുന്നു;+രാത്രി അവൻ മോഷണം നടത്തുന്നു. 15  സന്ധ്യയാകാൻ വ്യഭിചാരിയുടെ കണ്ണു കാത്തിരിക്കുന്നു;+‘ആരും എന്നെ കാണില്ല!’+ എന്നു പറഞ്ഞ്‌ അവൻ മുഖം മറയ്‌ക്കുന്നു. 16  ഇരുട്ടത്ത്‌ അവർ വീടുകളിൽ അതിക്രമിച്ച്‌ കടക്കുന്നു;*പകൽനേരത്ത്‌ അവർ പുറത്ത്‌ ഇറങ്ങുന്നില്ല. വെളിച്ചം എന്താണെന്ന്‌ അവർക്ക്‌ അറിയില്ല.+ 17  പ്രഭാതം അവർക്കു കൂരിരുട്ടുപോലെയാണ്‌;കൂരിരുട്ടിലെ ഭീതികൾ അവർക്കു സുപരിചിതമാണ്‌. 18  പക്ഷേ, വെള്ളം കുതിച്ചെത്തി അവരെ ഒഴുക്കിക്കൊണ്ടുപോകുന്നു; ദേശത്ത്‌ അവരുടെ അവകാശം ശപിക്കപ്പെട്ടതായിരിക്കും.+ അവർ ഒരിക്കലും അവരുടെ മുന്തിരിത്തോട്ടങ്ങളിലേക്കു മടങ്ങിവരില്ല. 19  മഞ്ഞുരുകിയ വെള്ളത്തെ ചൂടും വരൾച്ചയും ഇല്ലാതാക്കുന്നതുപോലെ,പാപം ചെയ്‌തവരെ ശവക്കുഴി* കൊണ്ടുപോകുന്നു!+ 20  അവന്റെ അമ്മ* അവനെ മറന്നുപോകും; അവൻ പുഴുക്കൾക്കു വിരുന്നാകും; ആരും അവനെ ഇനി ഓർക്കില്ല;+ അനീതി ഒരു മരംപോലെ ഒടിഞ്ഞുപോകും. 21  വന്ധ്യയായ സ്‌ത്രീയെ അവൻ വേട്ടയാടുന്നു;വിധവയോടു മോശമായി പെരുമാറുന്നു. 22  ദൈവം തന്റെ ബലം ഉപയോഗിച്ച്‌ ശക്തരെ ഇല്ലാതാക്കും;എഴുന്നേൽക്കാൻ കഴിഞ്ഞാലും, ജീവിച്ചിരിക്കുമെന്ന്‌ അവർക്കു യാതൊരു പ്രതീക്ഷയുമുണ്ടാകില്ല. 23  അവർക്കു ധൈര്യവും സുരക്ഷിതത്വവും തോന്നാൻ ദൈവം ഇടയാക്കുന്നു;+എന്നാൽ അവർ ചെയ്യുന്നതെല്ലാം* ദൈവത്തിന്റെ കണ്ണുകൾ കാണുന്നു.+ 24  കുറച്ച്‌ കാലത്തേക്ക്‌ അവർ ഉന്നതരായിരിക്കും, പിന്നെ അവർ ഇല്ലാതാകും;+ അവരെ താഴ്‌ത്തുകയും+ എല്ലാവരെയുംപോലെ ശേഖരിക്കുകയും ചെയ്യും.കതിരുകൾപോലെ അവരെ കൊയ്‌തെടുക്കും. 25  ഞാൻ ഒരു നുണയനാണെന്ന്‌ ആർക്കു തെളിയിക്കാനാകും?ആർക്ക്‌ എന്റെ വാക്കുകൾ ഖണ്ഡിക്കാനാകും?”

അടിക്കുറിപ്പുകള്‍

അതായത്‌, ദൈവത്തിന്റെ ന്യായവിധിദിവസം.
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അഥവാ “വായ്‌പയ്‌ക്കുള്ള പണയമായി.”
പദാവലി കാണുക.
മറ്റൊരു സാധ്യത “വയലുകളിൽനിന്ന്‌ മൃഗങ്ങളുടെ തീറ്റ ശേഖരിക്കേണ്ടിവരുന്നു.”
പദാവലി കാണുക.
മറ്റൊരു സാധ്യത “കയ്യാല വെച്ച്‌ തട്ടുതട്ടായി തിരിച്ചിരിക്കുന്ന സ്ഥലത്ത്‌ അവർ എണ്ണയാട്ടുന്നു.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ദൈവം ആരെയും കുറ്റക്കാരായി വിധിക്കുന്നില്ല.”
അക്ഷ. “തുരന്ന്‌ കയറുന്നു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “ഗർഭപാത്രം.”
അക്ഷ. “അവരുടെ വഴികൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം