ഇയ്യോബ് 27:1-23
27 ഇയ്യോബ് സംഭാഷണം* തുടർന്നു:
2 “എനിക്കു നീതി നിഷേധിച്ച ദൈവമാണെ,+എന്റെ ജീവിതം കയ്പേറിയതാക്കിയ സർവശക്തനാണെ,+
3 എനിക്കു ശ്വാസമുള്ളിടത്തോളം,ദൈവത്തിൽനിന്നുള്ള ആത്മാവ് എന്റെ മൂക്കിലുള്ളിടത്തോളം,+
4 എന്റെ വായ് അനീതി സംസാരിക്കില്ല;എന്റെ നാവ് വഞ്ചന മന്ത്രിക്കില്ല!
5 നിങ്ങളെ നീതിമാന്മാരെന്നു വിളിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല!
മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത* ഞാൻ ഉപേക്ഷിക്കില്ല!+
6 ഞാൻ ഒരിക്കലും എന്റെ നീതി വിട്ടുകളയില്ല;+ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തില്ല.*
7 എന്റെ ശത്രു ദുഷ്ടനെപ്പോലെയുംഎന്നെ ഉപദ്രവിക്കുന്നവർ അനീതി കാട്ടുന്നവരെപ്പോലെയും ആകട്ടെ.
8 ദൈവം ദുഷ്ടനെ* ഇല്ലാതാക്കിയാൽ പിന്നെ അവന് എന്തു പ്രത്യാശ?+ദൈവം അവന്റെ ജീവനെടുത്താൽ പിന്നെ പ്രത്യാശയ്ക്കു വകയുണ്ടോ?
9 അവനു കഷ്ടതകൾ വരുമ്പോൾദൈവം അവന്റെ നിലവിളി കേൾക്കുമോ?+
10 അവൻ സർവശക്തനിൽ സന്തോഷിക്കുമോ?
അവൻ എപ്പോഴും ദൈവത്തോടു പ്രാർഥിക്കുമോ?
11 ദൈവത്തിന്റെ ശക്തിയെക്കുറിച്ച്* ഞാൻ നിങ്ങളെ പഠിപ്പിക്കാം;സർവശക്തനെക്കുറിച്ച് ഞാൻ ഒന്നും നിങ്ങളിൽനിന്ന് ഒളിക്കില്ല.
12 നിങ്ങളെല്ലാം ദിവ്യദർശനങ്ങൾ കണ്ടെങ്കിൽ,പിന്നെ എന്താണ് ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത്?
13 ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരിയും+സർവശക്തൻ മർദകഭരണാധികാരികൾക്കു നൽകുന്ന അവകാശവും ഇതാണ്.
14 അവന് ഒരുപാട് ആൺമക്കൾ ഉണ്ടായാലും അവർ വെട്ടേറ്റ് വീഴും;+അവന്റെ വംശജർക്ക് ആവശ്യത്തിന് ആഹാരം കിട്ടില്ല.
15 അവന്റെ മരണശേഷം കുടുംബത്തിലുള്ളവരെ ഒരു മാരകരോഗം കുഴിച്ചുമൂടും,അവരുടെ വിധവമാർ അവർക്കുവേണ്ടി കരയില്ല.
16 അവൻ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലുംകളിമണ്ണുപോലെ വിശേഷവസ്ത്രങ്ങൾ വാരിക്കൂട്ടിയാലും,
17 അവൻ അതു കൂട്ടിവെക്കാമെന്നേ ഉള്ളൂ;നീതിമാൻ അതു ധരിക്കും,+നിഷ്കളങ്കർ അവന്റെ വെള്ളി പങ്കിട്ടെടുക്കും.
18 അവൻ ഉണ്ടാക്കുന്ന വീടു നിശാശലഭത്തിന്റെ കൂടുപോലെ* ലോലമാണ്;അത് ഒരു കാവൽമാടം+ മാത്രമാണ്.
19 അവൻ സമ്പന്നനായി ഉറങ്ങാൻ കിടക്കും, എന്നാൽ അവൻ ഒന്നും കൊയ്തെടുക്കില്ല;അവൻ കണ്ണു തുറക്കുമ്പോഴേക്കും എല്ലാം പൊയ്പോയിരിക്കും.
20 ഒരു പ്രളയംപോലെ ഭയം അവനെ പിടികൂടും;ഒരു കൊടുങ്കാറ്റു രാത്രിയിൽ അവനെ തട്ടിയെടുത്തുകൊണ്ടുപോകും.+
21 ഒരു കിഴക്കൻ കാറ്റ് അവനെ പറപ്പിച്ചുകൊണ്ടുപോകും, അവൻ പൊയ്പോകും;അത് അവനെ അവന്റെ സ്ഥലത്തുനിന്ന് തൂത്തെറിയും.+
22 അതിന്റെ ശക്തിയിൽനിന്ന് ഓടിയകലാൻ അവൻ കിണഞ്ഞ് ശ്രമിക്കുമ്പോൾ+ഒരു കരുണയുമില്ലാതെ അത് അവന്റെ മേൽ വീശിയടിക്കും.+
23 അത് അതിന്റെ* സ്ഥലത്തുനിന്ന് അവനെ നോക്കി കൈ കൊട്ടും;അവനു നേരെ ചൂളമടിക്കും.+
അടിക്കുറിപ്പുകള്
^ അക്ഷ. “പഴഞ്ചൊല്ല്.”
^ അഥവാ “നിഷ്കളങ്കത; ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “പരിഹസിക്കില്ല.”
^ അഥവാ “വിശ്വാസത്യാഗിയെ.”
^ മറ്റൊരു സാധ്യത “സഹായത്താൽ.”
^ അഥവാ “കൊക്കൂൺപോലെ.”
^ മറ്റൊരു സാധ്യത “അവർ അവരുടെ.”