ഇയ്യോബ്‌ 30:1-31

30  “എന്നാൽ ഇപ്പോൾ, എന്നെക്കാൾ പ്രായം കുറഞ്ഞവർ എന്നെ പരിഹസിക്കുന്നു.+എന്റെ ആട്ടിൻപറ്റത്തെ കാക്കുന്ന പട്ടികളോടൊപ്പം നിറുത്താനുള്ള യോഗ്യതപോലുംഅവരുടെ അപ്പന്മാർക്കുണ്ടായിരുന്നില്ല.   അവരുടെ കൈക്കരുത്തുകൊണ്ട്‌ എനിക്ക്‌ എന്തു ഗുണം? അവരുടെ ചുറുചുറുക്ക്‌ ഇല്ലാതായിരിക്കുന്നു.   ഇല്ലായ്‌മയും വിശപ്പും കൊണ്ട്‌ അവർ തളർന്നിരിക്കുന്നു;നശിച്ച്‌ വിജനമായിക്കിടക്കുന്ന വരണ്ട ഭൂമിയിലെ മണ്ണ്‌അവർ ചവച്ചുതിന്നുന്നു.   അവർ കുറ്റിക്കാടുകളിൽനിന്ന്‌ ഉപ്പുചെടി പറിക്കുന്നു;കുറ്റിച്ചെടികളുടെ കിഴങ്ങാണ്‌ അവരുടെ ആഹാരം.   സമൂഹം അവരെ ആട്ടിയകറ്റുന്നു;+ഒരു കള്ളനെ നോക്കി ഒച്ചയിടുന്നതുപോലെ അവരെ നോക്കി ഒച്ചയിടുന്നു.   അവർ ചെങ്കുത്തായ മലഞ്ചെരിവുകളിൽ താമസിക്കുന്നു;പാറകളിലും നിലത്തെ കുഴികളിലും വസിക്കുന്നു.   കുറ്റിക്കാടുകളിൽ ഇരുന്ന്‌ അവർ നിലവിളിക്കുന്നു,അവർ ഒരുമിച്ച്‌ ചൊറിയണങ്ങൾക്കിടയിൽ കൂനിക്കൂടി ഇരിക്കുന്നു.   അവർ വിഡ്‌ഢികളുടെയും നീചന്മാരുടെയും മക്കളാണ്‌;അതുകൊണ്ട്‌ അവരെ ദേശത്തുനിന്ന്‌ ആട്ടിയോടിച്ചിരിക്കുന്നു.*   എന്നാൽ ഇപ്പോൾ അവരുടെ പാട്ടുകളിൽപ്പോലും എന്നോടുള്ള പരിഹാസമുണ്ട്‌;+ഞാൻ അവർക്കൊരു പരിഹാസപാത്രമായിരിക്കുന്നു.*+ 10  അവർ എന്നെ വെറുക്കുകയും എന്നിൽനിന്ന്‌ അകലം പാലിക്കുകയും ചെയ്യുന്നു;+എന്റെ മുഖത്ത്‌ തുപ്പാൻ+ അവർക്കു മടി തോന്നുന്നില്ല. 11  ദൈവം എന്നെ നിരായുധനാക്കി;* എന്നെ താഴ്‌ത്തിക്കളഞ്ഞു;അതുകൊണ്ട്‌ എന്നോട്‌ എന്തു ചെയ്യാനും അവർക്ക്‌ ഒരു മടിയുമില്ല.* 12  ഒരു ജനക്കൂട്ടത്തെപ്പോലെ അവർ എന്റെ വലതുവശത്തേക്കു പാഞ്ഞടുക്കുന്നു;അവർ എന്നെ ആട്ടിയോടിക്കുന്നു;എന്റെ വഴിയിൽ നാശകരമായ തടസ്സങ്ങൾ വെക്കുന്നു. 13  അവർ എന്റെ പാതകൾ തകർത്തുകളയുന്നു;എന്റെ യാതനകൾ വർധിപ്പിക്കുന്നു.+ആരും അവരെ തടയുന്നില്ല.* 14  മതിലിലെ വലിയ വിള്ളലിലൂടെ എന്നപോലെ അവർ ഇരച്ചുകയറുന്നു;നശിച്ചുകിടക്കുന്ന സ്ഥലത്തേക്ക്‌ അവർ പാഞ്ഞുകയറുന്നു. 15  ഭയം എന്നെ കീഴ്‌പെടുത്തുന്നു;എന്റെ അന്തസ്സ്‌ ഒരു കാറ്റുപോലെ പറന്നുപോകുന്നു;എന്റെ രക്ഷ ഒരു മേഘംപോലെ മാഞ്ഞുപോകുന്നു. 16  എന്റെ ജീവൻ എന്നിൽനിന്ന്‌ കൊഴിഞ്ഞുപോകുന്നു;+കഷ്ടപ്പാടിന്റെ ദിവസങ്ങൾ എന്നെ പിടികൂടിയിരിക്കുന്നു.+ 17  രാത്രിയിൽ വേദന എന്റെ അസ്ഥികളെ തുളയ്‌ക്കുന്നു;+തീരാവേദന എന്നെ കാർന്നുതിന്നുന്നു.+ 18  ഉഗ്രശക്തികൊണ്ട്‌ എന്റെ വസ്‌ത്രം വികൃതമാക്കിയിരിക്കുന്നു;*എന്റെ കുപ്പായക്കഴുത്തുപോലെ അത്‌ എന്നെ ശ്വാസം മുട്ടിക്കുന്നു. 19  ദൈവം എന്നെ ചെളിയിൽ തള്ളിയിട്ടിരിക്കുന്നു;ഞാൻ വെറും പൊടിയും ചാരവും ആയി. 20  ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു, എന്നാൽ അങ്ങ്‌ എന്നെ സഹായിച്ചില്ല;+ഞാൻ എഴുന്നേറ്റുനിന്നു; എന്നാൽ അങ്ങ്‌ വെറുതേ നോക്കുക മാത്രം ചെയ്‌തു. 21  അങ്ങ്‌ ക്രൂരമായി എനിക്കു നേരെ തിരിഞ്ഞു;+സർവശക്തിയുമെടുത്ത്‌ അങ്ങയുടെ കൈ എന്നെ ആക്രമിച്ചു. 22  അങ്ങ്‌ എന്നെ എടുത്ത്‌ കാറ്റിൽ പറത്തിക്കൊണ്ട്‌ പോകുന്നു;എന്നിട്ട്‌ എന്നെ കൊടുങ്കാറ്റിൽ അമ്മാനമാടുന്നു.* 23  അങ്ങ്‌ എന്നെ മരണത്തിലേക്ക്‌,ജീവനുള്ള സകലരും കണ്ടുമുട്ടുന്ന വീട്ടിലേക്ക്‌, കൊണ്ടുപോകും എന്ന്‌ എനിക്ക്‌ അറിയാം. 24  എന്നാൽ തകർന്നിരിക്കുന്ന മനുഷ്യൻ*+കഷ്ടതയുടെ സമയത്ത്‌ സഹായത്തിനായി നിലവിളിക്കുമ്പോൾ ആരെങ്കിലും അവനെ അടിക്കുമോ? 25  കഷ്ടപ്പാട്‌ അനുഭവിക്കുന്നവരെ ഓർത്ത്‌ ഞാൻ കരഞ്ഞിട്ടില്ലേ? പാവപ്പെട്ടവരെ ഓർത്ത്‌ ഞാൻ സങ്കടപ്പെട്ടിട്ടില്ലേ?+ 26  നന്മ വരുമെന്നു ഞാൻ പ്രതീക്ഷിച്ചു, എന്നാൽ തിന്മയാണു വന്നത്‌;ഞാൻ വെളിച്ചത്തിനായി കാത്തിരുന്നു, എന്നാൽ ഇരുട്ടാണു വന്നത്‌. 27  എന്റെ ഉള്ളം ഇളകിമറിയുന്നു, അതു ശാന്തമാകുന്നില്ല;യാതനയുടെ ദിവസങ്ങൾ എന്നെ എതിരേറ്റിരിക്കുന്നു. 28  ഞാൻ നിരാശനായി നടക്കുന്നു,+ സൂര്യൻ പ്രകാശം ചൊരിയുന്നില്ല; ഞാൻ ജനക്കൂട്ടത്തിനു നടുവിൽ എഴുന്നേറ്റുനിന്ന്‌ സഹായത്തിനായി യാചിക്കുന്നു. 29  ഞാൻ കുറുനരികൾക്കു സഹോദരനുംഒട്ടകപ്പക്ഷികൾക്കു കൂട്ടുകാരനും ആയിരിക്കുന്നു.+ 30  എന്റെ തൊലി കറുത്ത്‌ പൊളിഞ്ഞുപോകുന്നു;+ചൂടേറ്റ്‌* എന്റെ എല്ലുകൾ എരിയുന്നു. 31  എന്റെ കിന്നരത്തിൽനിന്ന്‌ വിലാപവുംഎന്റെ കുഴൽവാദ്യത്തിൽനിന്ന്‌ കരച്ചിലും മാത്രം പുറപ്പെടുന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ചമ്മട്ടികൊണ്ട്‌ അടിച്ചോടിച്ചിരിക്കുന്നു.”
അക്ഷ. “പഴഞ്ചൊല്ലായിരിക്കുന്നു.”
അക്ഷ. “എന്റെ ഞാൺ അഴിച്ചു.”
അഥവാ “ഒരു നിയന്ത്രണവുമില്ലാതെ അവർ പെരുമാറുന്നു.”
മറ്റൊരു സാധ്യത “സഹായിക്കുന്നില്ല.”
മറ്റൊരു സാധ്യത “എന്റെ കഷ്ടതയുടെ തീവ്രത എന്നെ വിരൂപനാക്കുന്നു.”
മറ്റൊരു സാധ്യത “ഉഗ്രശബ്ദത്തിൽ എന്നെ അലിയിച്ചുകളയുന്നു.”
അക്ഷ. “എന്നാൽ നാശകൂമ്പാരം.”
മറ്റൊരു സാധ്യത “പനികൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം