ഇയ്യോബ്‌ 39:1-30

39  “നിനക്കു മലയാടിന്റെ+ പ്രസവകാലം അറിയാമോ? മാൻ പ്രസവിക്കുന്നതു നീ കണ്ടിട്ടുണ്ടോ?+   അവയ്‌ക്കു മാസം തികയുന്നത്‌ എപ്പോഴാണെന്നു നീ കണക്കുകൂട്ടാറുണ്ടോ? അവയുടെ പ്രസവകാലം നിനക്ക്‌ അറിയാമോ?   അവ കുനിഞ്ഞ്‌ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു;അതോടെ അവയുടെ പ്രസവവേദന അവസാനിക്കുന്നു.   അവയുടെ കുഞ്ഞുങ്ങൾ ശക്തി പ്രാപിക്കുന്നു, പുൽമേടുകളിൽ വളരുന്നു;കുഞ്ഞുങ്ങൾ അവയെ വിട്ട്‌ പോകുന്നു, പിന്നെ തിരിച്ചുവരുന്നില്ല.   കാട്ടുകഴുതയെ*+ സ്വതന്ത്രമായി വിട്ടത്‌ ആരാണ്‌?ആരാണ്‌ അതിന്റെ കയറുകൾ അഴിച്ചുവിട്ടത്‌?   ഞാൻ മരുപ്രദേശം അതിന്റെ ആവാസകേന്ദ്രവുംഉപ്പുദേശം അതിന്റെ താമസസ്ഥലവും ആക്കി.   അതു പട്ടണത്തിലെ ബഹളത്തെ പരിഹസിക്കുന്നു;പണിയെടുപ്പിക്കുന്നവന്റെ ശബ്ദം അതു കേൾക്കുന്നില്ല.   മേച്ചിൽപ്പുറം തേടി അതു മലകളിലൂടെ നടക്കുന്നു;അതു പച്ചപ്പു തേടി അലയുന്നു.   കാട്ടുപോത്ത്‌* നിനക്കുവേണ്ടി പണിയെടുക്കുമോ?+ അതു രാത്രി നിന്റെ തൊഴുത്തിൽ* കിടക്കുമോ? 10  അതിനു കയറിട്ട്‌ ഉഴവുചാൽ കീറാമോ?താഴ്‌വര ഉഴാൻ* അതു നിന്റെ പുറകേ വരുമോ? 11  നീ അതിന്റെ കരുത്തിൽ ആശ്രയിച്ച്‌അതിനെ നിന്റെ പണി ഏൽപ്പിക്കുമോ? 12  നിന്റെ വിളവ്‌ കൊണ്ടുവരാൻ നീ അതിനെ ആശ്രയിക്കുമോ?നിന്റെ വിളവുമായി അതു നിന്റെ മെതിക്കളത്തിലേക്കു വരുമോ? 13  ഒട്ടകപ്പക്ഷി സന്തോഷിച്ച്‌ ചിറക്‌ അടിക്കുന്നു;എന്നാൽ അതിന്റെ പപ്പും ചിറകും കൊക്കിന്റേതുപോലെയാണോ?+ 14  അവൾ നിലത്ത്‌ മുട്ടകൾ ഉപേക്ഷിക്കുന്നു;ചൂടു കിട്ടാൻ അവ മണ്ണിൽ വെക്കുന്നു. 15  ആരെങ്കിലും ചവിട്ടി അവ പൊട്ടിപ്പോകുമെന്നോവന്യമൃഗങ്ങൾ അവയിൽ ചവിട്ടുമെന്നോ അവൾ ചിന്തിക്കുന്നില്ല. 16  സ്വന്തം കുഞ്ഞുങ്ങളാണെന്ന്‌ ഓർക്കാതെ അവൾ അവയോടു ക്രൂരമായി പെരുമാറുന്നു;+തന്റെ കഷ്ടപ്പാടു വെറുതേയാകുമെന്ന പേടി അവൾക്കില്ല. 17  ദൈവം അവൾക്കു ജ്ഞാനം കൊടുത്തില്ല;*വിവേകത്തിന്റെ ഒരു അംശംപോലും അവൾക്കു നൽകിയില്ല. 18  എന്നാൽ എഴുന്നേറ്റ്‌ ചിറകടിച്ച്‌ ഓടുമ്പോൾഅവൾ കുതിരയെയും കുതിരക്കാരനെയും കളിയാക്കിച്ചിരിക്കുന്നു. 19  നീയാണോ കുതിരയ്‌ക്കു ശക്തി നൽകുന്നത്‌,+ അതിന്റെ കഴുത്തിൽ കുഞ്ചിരോമം അണിയിക്കുന്നത്‌? 20  അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാൻ നിനക്കു പറ്റുമോ? അതിന്റെ ശക്തമായ ചീറ്റൽ ആരെയും ഭയപ്പെടുത്തും.+ 21  താഴ്‌വരയിൽ നിൽക്കുമ്പോൾ അതു നിലത്ത്‌ മാന്തുന്നു;അതു കരുത്തോടെ ചാടുന്നു,+ പടക്കളത്തിലേക്കു കുതിച്ചുപായുന്നു.+ 22  അതു ഭയത്തെ പരിഹസിക്കുന്നു, അതിന്‌ ഒന്നിനെയും പേടിയില്ല.+ വാൾ കണ്ട്‌ അതു തിരിഞ്ഞോടുന്നില്ല. 23  അതിന്റെ പുറത്ത്‌ ആവനാഴിയുടെ കിലുക്കം കേൾക്കുന്നു;കുന്തവും ശൂലവും വെട്ടിത്തിളങ്ങുന്നു. 24  ആവേശത്തോടെ അതു കുതിച്ചുചാടുന്നു;*കൊമ്പുവിളി കേട്ടാൽപ്പിന്നെ അതിന്‌ അടങ്ങിനിൽക്കാനാകില്ല.* 25  കൊമ്പുവിളി മുഴങ്ങുമ്പോൾ അത്‌ ‘ഹാ, ഹാ’ എന്നു പറയുന്നു; ദൂരെനിന്നേ യുദ്ധം മണത്തറിയുന്നു;അതു സൈന്യാധിപന്മാരുടെ ശബ്ദവും പോർവിളിയും കേൾക്കുന്നു.+ 26  നീ നൽകിയ ജ്ഞാനംകൊണ്ടാണോ പ്രാപ്പിടിയൻ പറന്നുയരുന്നത്‌?തെക്കോട്ടു ചിറകു വിരിച്ച്‌ പറക്കുന്നത്‌? 27  നിന്റെ കല്‌പനയനുസരിച്ചാണോ കഴുകൻ പറന്നുയരുകയും+ഉയരത്തിൽ കൂടു കൂട്ടുകയും ചെയ്യുന്നത്‌?+ 28  ചെങ്കുത്തായ പാറക്കെട്ടിൽ രാത്രികഴിക്കുകയുംപാറയിലെ സുരക്ഷിതസ്ഥലത്ത്‌* വസിക്കുകയും ചെയ്യുന്നത്‌? 29  അവിടെ ഇരുന്ന്‌ അതു ഭക്ഷണം തേടുന്നു;+അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കുന്നു. 30  അതിന്റെ കുഞ്ഞുങ്ങൾ രക്തം വലിച്ചുകുടിക്കുന്നു;ശവമുള്ളിടത്തെല്ലാം അതുമുണ്ട്‌.”+

അടിക്കുറിപ്പുകള്‍

അഥവാ “ഒണജരിനെ.”
അക്ഷ. “കാട്ടുകാള.”
അഥവാ “പുൽത്തൊട്ടിക്കരികെ.”
അഥവാ “കട്ടകൾ ഉടച്ച്‌ നിലം നിരപ്പാക്കാൻ.”
അക്ഷ. “അവൾ ജ്ഞാനം മറന്നുപോകാൻ ദൈവം ഇടയാക്കി.”
അക്ഷ. “അതു നിലം (ഭൂമി) വിഴുങ്ങുന്നു.”
മറ്റൊരു സാധ്യത “കൊമ്പുവിളി കേട്ടിട്ട്‌ അതിനു വിശ്വാസം വരുന്നില്ല.”
അക്ഷ. “പാറയുടെ പല്ലിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം