ഇയ്യോബ് 39:1-30
39 “നിനക്കു മലയാടിന്റെ+ പ്രസവകാലം അറിയാമോ?
മാൻ പ്രസവിക്കുന്നതു നീ കണ്ടിട്ടുണ്ടോ?+
2 അവയ്‌ക്കു മാസം തികയുന്നത് എപ്പോഴാണെന്നു നീ കണക്കുകൂട്ടാറുണ്ടോ?
അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3 അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു;അതോടെ അവയുടെ പ്രസവവേദന അവസാനിക്കുന്നു.
4 അവയുടെ കുഞ്ഞുങ്ങൾ ശക്തി പ്രാപിക്കുന്നു, പുൽമേടുകളിൽ വളരുന്നു;കുഞ്ഞുങ്ങൾ അവയെ വിട്ട് പോകുന്നു, പിന്നെ തിരിച്ചുവരുന്നില്ല.
5 കാട്ടുകഴുതയെ*+ സ്വതന്ത്രമായി വിട്ടത് ആരാണ്?ആരാണ് അതിന്റെ കയറുകൾ അഴിച്ചുവിട്ടത്?
6 ഞാൻ മരുപ്രദേശം അതിന്റെ ആവാസകേന്ദ്രവുംഉപ്പുദേശം അതിന്റെ താമസസ്ഥലവും ആക്കി.
7 അതു പട്ടണത്തിലെ ബഹളത്തെ പരിഹസിക്കുന്നു;പണിയെടുപ്പിക്കുന്നവന്റെ ശബ്ദം അതു കേൾക്കുന്നില്ല.
8 മേച്ചിൽപ്പുറം തേടി അതു മലകളിലൂടെ നടക്കുന്നു;അതു പച്ചപ്പു തേടി അലയുന്നു.
9 കാട്ടുപോത്ത്* നിനക്കുവേണ്ടി പണിയെടുക്കുമോ?+
അതു രാത്രി നിന്റെ തൊഴുത്തിൽ* കിടക്കുമോ?
10 അതിനു കയറിട്ട് ഉഴവുചാൽ കീറാമോ?താഴ്‌വര ഉഴാൻ* അതു നിന്റെ പുറകേ വരുമോ?
11 നീ അതിന്റെ കരുത്തിൽ ആശ്രയിച്ച്അതിനെ നിന്റെ പണി ഏൽപ്പിക്കുമോ?
12 നിന്റെ വിളവ് കൊണ്ടുവരാൻ നീ അതിനെ ആശ്രയിക്കുമോ?നിന്റെ വിളവുമായി അതു നിന്റെ മെതിക്കളത്തിലേക്കു വരുമോ?
13 ഒട്ടകപ്പക്ഷി സന്തോഷിച്ച് ചിറക് അടിക്കുന്നു;എന്നാൽ അതിന്റെ പപ്പും ചിറകും കൊക്കിന്റേതുപോലെയാണോ?+
14 അവൾ നിലത്ത് മുട്ടകൾ ഉപേക്ഷിക്കുന്നു;ചൂടു കിട്ടാൻ അവ മണ്ണിൽ വെക്കുന്നു.
15 ആരെങ്കിലും ചവിട്ടി അവ പൊട്ടിപ്പോകുമെന്നോവന്യമൃഗങ്ങൾ അവയിൽ ചവിട്ടുമെന്നോ അവൾ ചിന്തിക്കുന്നില്ല.
16 സ്വന്തം കുഞ്ഞുങ്ങളാണെന്ന് ഓർക്കാതെ അവൾ അവയോടു ക്രൂരമായി പെരുമാറുന്നു;+തന്റെ കഷ്ടപ്പാടു വെറുതേയാകുമെന്ന പേടി അവൾക്കില്ല.
17 ദൈവം അവൾക്കു ജ്ഞാനം കൊടുത്തില്ല;*വിവേകത്തിന്റെ ഒരു അംശംപോലും അവൾക്കു നൽകിയില്ല.
18 എന്നാൽ എഴുന്നേറ്റ് ചിറകടിച്ച് ഓടുമ്പോൾഅവൾ കുതിരയെയും കുതിരക്കാരനെയും കളിയാക്കിച്ചിരിക്കുന്നു.
19 നീയാണോ കുതിരയ്ക്കു ശക്തി നൽകുന്നത്,+
അതിന്റെ കഴുത്തിൽ കുഞ്ചിരോമം അണിയിക്കുന്നത്?
20 അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാൻ നിനക്കു പറ്റുമോ?
അതിന്റെ ശക്തമായ ചീറ്റൽ ആരെയും ഭയപ്പെടുത്തും.+
21 താഴ്‌വരയിൽ നിൽക്കുമ്പോൾ അതു നിലത്ത് മാന്തുന്നു;അതു കരുത്തോടെ ചാടുന്നു,+ പടക്കളത്തിലേക്കു കുതിച്ചുപായുന്നു.+
22 അതു ഭയത്തെ പരിഹസിക്കുന്നു, അതിന് ഒന്നിനെയും പേടിയില്ല.+
വാൾ കണ്ട് അതു തിരിഞ്ഞോടുന്നില്ല.
23 അതിന്റെ പുറത്ത് ആവനാഴിയുടെ കിലുക്കം കേൾക്കുന്നു;കുന്തവും ശൂലവും വെട്ടിത്തിളങ്ങുന്നു.
24 ആവേശത്തോടെ അതു കുതിച്ചുചാടുന്നു;*കൊമ്പുവിളി കേട്ടാൽപ്പിന്നെ അതിന് അടങ്ങിനിൽക്കാനാകില്ല.*
25 കൊമ്പുവിളി മുഴങ്ങുമ്പോൾ അത് ‘ഹാ, ഹാ’ എന്നു പറയുന്നു;
ദൂരെനിന്നേ യുദ്ധം മണത്തറിയുന്നു;അതു സൈന്യാധിപന്മാരുടെ ശബ്ദവും പോർവിളിയും കേൾക്കുന്നു.+
26 നീ നൽകിയ ജ്ഞാനംകൊണ്ടാണോ പ്രാപ്പിടിയൻ പറന്നുയരുന്നത്?തെക്കോട്ടു ചിറകു വിരിച്ച് പറക്കുന്നത്?
27 നിന്റെ കല്പനയനുസരിച്ചാണോ കഴുകൻ പറന്നുയരുകയും+ഉയരത്തിൽ കൂടു കൂട്ടുകയും ചെയ്യുന്നത്?+
28 ചെങ്കുത്തായ പാറക്കെട്ടിൽ രാത്രികഴിക്കുകയുംപാറയിലെ സുരക്ഷിതസ്ഥലത്ത്* വസിക്കുകയും ചെയ്യുന്നത്?
29 അവിടെ ഇരുന്ന് അതു ഭക്ഷണം തേടുന്നു;+അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കുന്നു.
30 അതിന്റെ കുഞ്ഞുങ്ങൾ രക്തം വലിച്ചുകുടിക്കുന്നു;ശവമുള്ളിടത്തെല്ലാം അതുമുണ്ട്.”+
അടിക്കുറിപ്പുകള്‍
^ അഥവാ “ഒണജരിനെ.”
^ അക്ഷ. “കാട്ടുകാള.”
^ അഥവാ “പുൽത്തൊട്ടിക്കരികെ.”
^ അഥവാ “കട്ടകൾ ഉടച്ച് നിലം നിരപ്പാക്കാൻ.”
^ അക്ഷ. “അവൾ ജ്ഞാനം മറന്നുപോകാൻ ദൈവം ഇടയാക്കി.”
^ അക്ഷ. “അതു നിലം (ഭൂമി) വിഴുങ്ങുന്നു.”
^ മറ്റൊരു സാധ്യത “കൊമ്പുവിളി കേട്ടിട്ട് അതിനു വിശ്വാസം വരുന്നില്ല.”
^ അക്ഷ. “പാറയുടെ പല്ലിൽ.”