ഇയ്യോബ്‌ 41:1-34

41  “നിനക്കു ലിവ്യാഥാനെ*+ ചൂണ്ടയിട്ട്‌ പിടിക്കാമോ?ഒരു കയറുകൊണ്ട്‌ അതിന്റെ നാവ്‌ അമർത്തിപ്പിടിക്കാമോ?   അതിനു മൂക്കുകയർ ഇടാനോ*ഒരു കൊളുത്തുകൊണ്ട്‌* അതിന്റെ താടിയെല്ല്‌ തുളയ്‌ക്കാനോ നിനക്കു കഴിയുമോ?   അതു നിന്നോടു വീണ്ടുംവീണ്ടും യാചിക്കുമോ?നിന്നോടു മൃദുവായി സംസാരിക്കുമോ?   ജീവിതകാലം മുഴുവൻ നിന്റെ അടിമയായിരിക്കാമെന്ന്‌അതു നിന്നോട്‌ ഉടമ്പടി ചെയ്യുമോ?   ഒരു പക്ഷിയുടെകൂടെ കളിക്കുന്നതുപോലെ നിനക്ക്‌ അതിന്റെകൂടെ കളിക്കാമോ?നീ അതിനു തുടൽ കെട്ടി നിന്റെ പെൺകുട്ടികൾക്കു കളിക്കാൻ കൊടുക്കുമോ?   അതിനെ വാങ്ങാൻ വ്യാപാരികൾ തയ്യാറാകുമോ? അതിനെ കച്ചവടക്കാർക്കു വീതിച്ചുകൊടുക്കുമോ?   അതിന്റെ ശരീരം നിറയെ ചാട്ടുളി കയറ്റാനാകുമോ?+അതിന്റെ തലയിൽ കുന്തങ്ങൾ തറയ്‌ക്കാമോ?   അതിനെ ഒന്നു തൊട്ടുനോക്കൂ;ആ യുദ്ധം നീ ഒരിക്കലും മറക്കില്ല, പിന്നെ അതു ചെയ്യാൻ നീ ധൈര്യപ്പെടില്ല.   അതിനെ കീഴടക്കാമെന്ന്‌ ഒരു പ്രതീക്ഷയും വേണ്ടാ. അതിനെ കാണുമ്പോഴേ നീ പേടിച്ചുവിറയ്‌ക്കും.* 10  അതിനെ ദേഷ്യം പിടിപ്പിക്കാൻ ആരും മുതിരില്ല. അങ്ങനെയെങ്കിൽ, എന്നെ എതിർക്കാൻ ആർക്കു കഴിയും?+ 11  ഞാൻ ആർക്കും ഒന്നും തിരികെ കൊടുക്കാനില്ല; എനിക്ക്‌ ആരും ഒന്നും തന്നിട്ടില്ലല്ലോ.+ ആകാശത്തിനു കീഴിലുള്ളതെല്ലാം എന്റേതാണ്‌.+ 12  അതിന്റെ കാലുകളെക്കുറിച്ചും കരുത്തിനെക്കുറിച്ചുംഅതിന്റെ അതിശയകരമായ ശരീരത്തെക്കുറിച്ചും എനിക്കു പറയാതിരിക്കാനാകില്ല. 13  ആരെങ്കിലും അതിന്റെ പുറംതോൽ ഉരിഞ്ഞെടുത്തിട്ടുണ്ടോ? അതിന്റെ തുറന്നുപിടിച്ച വായിൽ കയറിയിട്ടുണ്ടോ? 14  അതിന്റെ മുഖത്തിന്റെ* കവാടങ്ങൾ ബലം പ്രയോഗിച്ച്‌ തുറക്കാനാകുമോ? അതിന്റെ പല്ലുകൾ കണ്ടാൽ ഭയന്നുപോകും. 15  അതിന്റെ പുറത്ത്‌ നിരനിരയായി ശൽക്കങ്ങളുണ്ട്‌;*വിടവില്ലാതെ അവ ചേർത്തുവെച്ചിരിക്കുന്നു. 16  വായുപോലും കയറാത്ത വിധംഅവ ഒന്നോടൊന്നു ചേർന്നിരിക്കുന്നു. 17  അവ പരസ്‌പരം ഒട്ടിയിരിക്കുന്നു;വേർപെടുത്താനാകാത്ത വിധം ഒട്ടിപ്പിടിച്ചിരിക്കുന്നു. 18  അതു ചീറ്റുമ്പോൾ പ്രകാശം ചിതറുന്നു;അതിന്റെ കണ്ണുകൾ പ്രഭാതകിരണങ്ങൾപോലെയാണ്‌. 19  അതിന്റെ വായിൽനിന്ന്‌ മിന്നൽപ്പിണരുകൾ പുറപ്പെടുന്നു;തീപ്പൊരികൾ ചിതറിത്തെറിക്കുന്നു. 20  ഞാങ്ങണ ഇട്ട്‌ കത്തിക്കുന്ന ഒരു ചൂളപോലെഅതിന്റെ മൂക്കിൽനിന്ന്‌ പുക ഉയരുന്നു. 21  അതിന്റെ ശ്വാസമേറ്റ്‌ കനലുകൾ ജ്വലിക്കുന്നു,അതിന്റെ വായിൽനിന്ന്‌ തീജ്വാല പുറപ്പെടുന്നു. 22  അതിന്റെ കഴുത്തിന്‌ അസാമാന്യശക്തിയുണ്ട്‌;ഭയം അതിനു മുന്നിൽ ഓടുന്നു. 23  അതിന്റെ തൊലിയിലെ മടക്കുകൾ ഒട്ടിച്ചേർന്നിരിക്കുന്നു;ലോഹം വാർത്തുണ്ടാക്കിയതുപോലെ അത്‌ ഉറച്ചിരിക്കുന്നു, അത്‌ ഇളക്കിമാറ്റാനാകില്ല. 24  അതിന്റെ ഹൃദയം കല്ലുപോലെ കട്ടിയുള്ളതാണ്‌;ഒരു തിരികല്ലുപോലെ കടുപ്പമുള്ളതാണ്‌. 25  അത്‌ എഴുന്നേൽക്കുമ്പോൾ വീരന്മാർപോലും പേടിച്ചുപോകുന്നു;അത്‌ ഇളകിമറിയുമ്പോൾ അവർ അന്ധാളിച്ചുപോകുന്നു. 26  വാളിന്‌ അതിനെ കീഴ്‌പെടുത്താനാകില്ല;കുന്തമോ ചാട്ടുളിയോ അമ്പോ ഉപയോഗിച്ചാലും ഫലമില്ല.+ 27  ഇരുമ്പ്‌ അതിനു വയ്‌ക്കോൽപോലെയുംചെമ്പ്‌ അതിനു ദ്രവിച്ച തടിപോലെയും ആണ്‌. 28  അമ്പു കണ്ട്‌ അതു ഭയന്നോടില്ല;കവണക്കല്ലുകൾ അതിന്റെ മുന്നിൽ വെറും വയ്‌ക്കോൽപോലെയാണ്‌. 29  കുറുവടി അതിനു കച്ചിപോലെ തോന്നുന്നു;ശൂലത്തിന്റെ ശബ്ദം കേട്ട്‌ അതു പരിഹസിച്ച്‌ ചിരിക്കുന്നു. 30  അതിന്റെ അടിഭാഗം കൂർത്ത മൺപാത്രക്കഷണങ്ങൾപോലെയാണ്‌;ഒരു മെതിവണ്ടിപോലെ+ പാടുകൾ അവശേഷിപ്പിച്ച്‌ അതു ചെളിയിലൂടെ പോകുന്നു. 31  ആഴി ഒരു കലംപോലെ തിളച്ചുമറിയാൻ അത്‌ ഇടയാക്കുന്നു;അതു കടലിനെ ഒരു തൈലക്കുടംപോലെ ഇളക്കുന്നു. 32  അതു പോകുമ്പോൾ വെള്ളത്തിൽ തിളങ്ങുന്ന ഒരു പാത ഉണ്ടാകുന്നു. അതു കണ്ടാൽ ആഴിക്കു നര ബാധിച്ചെന്നു തോന്നും. 33  ഭൂമിയിൽ അതിനെപ്പോലെ മറ്റൊരു ജന്തുവില്ല;അതിന്‌ ഒന്നിനെയും ഭയമില്ല, അങ്ങനെയാണ്‌ അതിനെ സൃഷ്ടിച്ചിരിക്കുന്നത്‌. 34  അഹങ്കാരമുള്ള എല്ലാത്തിനെയും അതു തുറിച്ചുനോക്കുന്നു. അത്‌ എല്ലാ വന്യമൃഗങ്ങളുടെയും രാജാവാണ്‌.”

അടിക്കുറിപ്പുകള്‍

സാധ്യതയനുസരിച്ച്‌, മുതല.
അക്ഷ. “മൂക്കിലൂടെ ഞാങ്ങണ കടത്താനോ.”
അക്ഷ. “മുള്ളുകൊണ്ട്‌.”
അഥവാ “വീണുപോകും.”
അഥവാ “വായുടെ.”
മറ്റൊരു സാധ്യത “നിരനിരയായുള്ള ശൽക്കങ്ങളാണ്‌ അതിന്റെ അഭിമാനം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം