ഇയ്യോബ്‌ 9:1-35

9  ഇയ്യോബ്‌ പറഞ്ഞു:   “അത്‌ അങ്ങനെതന്നെയാണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ ദൈവമാണ്‌ എതിർകക്ഷിയെങ്കിൽ മർത്യന്റെ ഭാഗം ശരിയാണെന്ന്‌ എങ്ങനെ പറയും?+   ആരെങ്കിലും ദൈവത്തോടു വാദിക്കാൻ* മുതിർന്നാൽ,+ദൈവത്തിന്റെ ചോദ്യങ്ങളിൽ ആയിരത്തിൽ ഒന്നിനെങ്കിലും ഉത്തരം പറയാൻ അവനു കഴിയുമോ?   ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+ ദൈവത്തോട്‌ എതിർത്തിട്ട്‌ പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+   ആരും അറിയാതെ ദൈവം പർവതങ്ങളെ തള്ളിനീക്കുന്നു;*ഉഗ്രമായി കോപിച്ച്‌ അവയെ മറിച്ചിടുന്നു.   ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന്‌ ഇളക്കിമാറ്റുന്നു,അങ്ങനെ അതിന്റെ തൂണുകൾ കുലുങ്ങുന്നു.+   പ്രകാശിക്കരുതെന്നു സൂര്യനോടു കല്‌പിക്കുന്നു,നക്ഷത്രങ്ങളുടെ+ പ്രകാശം തടഞ്ഞുവെക്കുന്നു.   ദൈവം ആകാശത്തെ വിരിക്കുന്നു,+സമുദ്രത്തിൽ കുതിച്ചുപൊങ്ങുന്ന തിരമാലകളെ ചവിട്ടിമെതിക്കുന്നു.+   ആഷ്‌,* കെസിൽ,* കിമാ* എന്നീ നക്ഷത്രസമൂഹങ്ങളെ+ ദൈവം നിർമിച്ചു;തെക്കുള്ള നക്ഷത്രസമൂഹങ്ങളെയും* ഉണ്ടാക്കി. 10  ആർക്കും മനസ്സിലാക്കാനാകാത്ത മഹാകാര്യങ്ങൾ+ ദൈവം ചെയ്യുന്നു,എണ്ണിത്തീർക്കാൻ പറ്റാത്തത്ര അത്ഭുതകാര്യങ്ങൾ പ്രവർത്തിക്കുന്നു.+ 11  ദൈവം എന്റെ അരികിലൂടെ കടന്നുപോകുന്നു; പക്ഷേ എനിക്കു കാണാൻ കഴിയുന്നില്ല.എന്റെ സമീപത്തുകൂടി നടന്നുപോകുന്നു; പക്ഷേ എനിക്കു തിരിച്ചറിയാനാകുന്നില്ല. 12  ദൈവം എന്തെങ്കിലും പിടിച്ചെടുക്കുമ്പോൾ ആർക്ക്‌ എതിർക്കാനാകും? ‘എന്താണ്‌ ഈ ചെയ്യുന്നത്‌’ എന്നു ചോദിക്കാൻ ആർക്കു ധൈര്യം വരും?+ 13  ദൈവം കോപം അടക്കിവെക്കില്ല,+രാഹാബിന്റെ*+ സഹായികൾപോലും തിരുമുമ്പിൽ കുമ്പിടുന്നു. 14  അപ്പോൾപ്പിന്നെ ഈ ഞാനോ?ദൈവത്തോടു വാദിക്കുമ്പോൾ ഞാനും സൂക്ഷിച്ച്‌ സംസാരിക്കേണ്ടേ? 15  എന്റെ ഭാഗം ശരിയാണെങ്കിലും ഞാൻ ദൈവത്തോട്‌ ഒന്നും പറയില്ല.+ എന്റെ ന്യായാധിപനോടു* കരുണയ്‌ക്കായി അപേക്ഷിക്കാനല്ലേ എനിക്കു കഴിയൂ? 16  ഞാൻ വിളിച്ചാൽ ദൈവം വിളി കേൾക്കുമോ? ഞാൻ പറയുന്നതു ദൈവം കേൾക്കുമെന്നു ഞാൻ കരുതുന്നില്ല. 17  ഒരു കൊടുങ്കാറ്റുകൊണ്ട്‌ ദൈവം എന്നെ തകർക്കുന്നു,ഒരു കാരണവുമില്ലാതെ എന്നെ വീണ്ടുംവീണ്ടും മുറിവേൽപ്പിക്കുന്നു.+ 18  ഒന്നു ശ്വാസം എടുക്കാൻപോലും എന്നെ അനുവദിക്കുന്നില്ല,ഒന്നൊന്നായി എന്നിൽ കഷ്ടതകൾ നിറയ്‌ക്കുന്നു. 19  ശക്തിയുടെ കാര്യത്തിൽ സംശയമില്ല, ദൈവംതന്നെ ശക്തൻ,+ നീതിയുടെ കാര്യത്തിലോ? ‘എന്നിൽ കുറ്റം കണ്ടെത്താൻ* ആർക്കു സാധിക്കും’ എന്നു ദൈവം ചോദിക്കുന്നു. 20  എന്റെ ഭാഗം ശരിയാണെങ്കിലും എന്റെ വായ്‌തന്നെ എന്നെ കുറ്റപ്പെടുത്തും;ഞാൻ നിഷ്‌കളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധിക്കും. 21  ഞാൻ നിഷ്‌കളങ്കനായി ജീവിക്കുന്നെങ്കിലും* എനിക്ക്‌ എന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല;എന്റെ ഈ ജീവിതം എനിക്കു മതിയായി.* 22  എല്ലാം ഒരുപോലെയാണ്‌.‘ദൈവം നല്ലവരെയും* ദുഷ്ടരെയും ഒരുപോലെ നശിപ്പിച്ചുകളയുന്നു’ എന്നു ഞാൻ പറയുന്നത്‌ അതുകൊണ്ടാണ്‌. 23  മലവെള്ളം കുതിച്ചെത്തി മരണം വിതച്ചാലും,നിരപരാധികളുടെ ദുരിതം കണ്ട്‌ ദൈവം അവരെ പരിഹസിക്കും. 24  ഭൂമിയെ ദുഷ്ടന്മാരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു;+ദൈവം അതിലെ ന്യായാധിപന്മാരുടെ കണ്ണുകൾ* മൂടുന്നു. ദൈവമല്ലെങ്കിൽപ്പിന്നെ ആരാണ്‌ അതു ചെയ്യുന്നത്‌? 25  എന്റെ നാളുകൾ ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ ഓടുന്നു;+നന്മയൊന്നും കാണാതെ അവ ഓടിമറയുന്നു. 26  ഈറ്റവഞ്ചികൾപോലെ അവ തെന്നിനീങ്ങുന്നു;ഇരയുടെ മേൽ പറന്നിറങ്ങുന്ന കഴുകന്മാരെപ്പോലെ പറക്കുന്നു. 27  ‘ഞാൻ എന്റെ പരാതികളെല്ലാം മറന്നുകളയും,സങ്കടപ്പെടുന്നതു നിറുത്തി സന്തോഷത്തോടിരിക്കും’ എന്നു പറഞ്ഞാലും 28  എന്റെ വേദനകൾ ഓർത്ത്‌ ഞാൻ ഭയപ്പെടും;+അങ്ങ്‌ എന്നെ നിഷ്‌കളങ്കനായി കാണില്ലെന്ന്‌ എനിക്ക്‌ അറിയാം. 29  അങ്ങ്‌ എന്നെ കുറ്റക്കാരനെന്നു* വിധിക്കും. പിന്നെ ഞാൻ എന്തിനു വെറുതേ കഷ്ടപ്പെടണം?+ 30  മഞ്ഞുരുകിയ വെള്ളത്തിൽ ഞാൻ കുളിച്ചാലുംചാരവെള്ളത്തിൽ*+ എന്റെ കൈകൾ കഴുകിയാലും 31  അങ്ങ്‌ എന്നെ ചെളിക്കുഴിയിൽ മുക്കും;എന്റെ വസ്‌ത്രങ്ങൾക്കുപോലും എന്നോട്‌ അറപ്പു തോന്നും. 32  ഞാൻ ദൈവത്തോടു വാദിക്കാനും ദൈവത്തെ കോടതികയറ്റാനും*ദൈവം എന്നെപ്പോലൊരു മനുഷ്യനല്ലല്ലോ!+ 33  ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം തീർക്കാനും*ഞങ്ങളുടെ ന്യായാധിപനാകാനും കഴിവുള്ള ആരുമില്ല. 34  ദൈവം എന്നെ അടിക്കുന്നതു നിറുത്തുകയുംഎന്നെ ഭയപ്പെടുത്തുന്നതു മതിയാക്കുകയും ചെയ്യുമെങ്കിൽ+ 35  ഞാൻ പേടി കൂടാതെ ദൈവത്തോടു സംസാരിക്കും.ഭയന്നിരിക്കെ സംസാരിക്കാൻ എനിക്കാകില്ല.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തെ കോടതി കയറ്റാൻ.”
അഥവാ “നീക്കിക്കളയുന്നു.”
വലിയ കരടി (സപ്‌തർഷി) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്‌.
അക്ഷ. “തെക്കിന്റെ ഉള്ളറകളെയും.”
ഇടവരാശി (കാർത്തിക) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ്‌ നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്‌.
വേട്ടക്കാരൻ (മകയിരം) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്‌.
ഭീമാകാരമായ ഒരു കടൽജീവിയെയായിരിക്കാം പരാമർശിക്കുന്നത്‌.
മറ്റൊരു സാധ്യത “എതിർകക്ഷിയോട്‌.”
അക്ഷ. “എന്നെ വിളിച്ചുവരുത്താൻ.”
അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്‌ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അക്ഷ. “വക്രതയുള്ളവനെന്ന്‌.”
അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്‌ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “ഈ ജീവിതത്തോട്‌ എനിക്കു വെറുപ്പാണ്‌.”
അഥവാ “ധർമനിഷ്‌ഠ പാലിക്കുന്നവരെയും.”
അക്ഷ. “മുഖം.”
അക്ഷ. “ദുഷ്ടനെന്ന്‌.”
അഥവാ “ക്ഷാരത്തിൽ.”
അഥവാ “ദൈവത്തോടൊപ്പം കോടതിയിലേക്കു പോകാനും.”
അഥവാ “ഞങ്ങളുടെ മധ്യസ്ഥനാകാനും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം