ഉത്തമഗീതം 4:1-16

4  “എന്റെ പ്രിയേ, നീ എത്ര സുന്ദരി! നീ അതിസുന്ദരി! മൂടുപടത്തിനു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ. നിന്റെ മുടിയോ ഗിലെയാദുമലകൾ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെ.+   നിന്റെ പല്ലുകൾ, പുതുതായി രോമം കത്രിച്ച്‌കുളിപ്പിച്ച്‌ കൊണ്ടുവരുന്ന ചെമ്മരിയാട്ടിൻപറ്റംപോലെ.അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.   നിന്റെ ചുണ്ടുകൾ കടുഞ്ചുവപ്പുനൂലുപോലെ.നിന്റെ സംസാരം എത്ര ഹൃദ്യം! മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*മുറിച്ചുവെച്ച മാതളപ്പഴംപോലെ.   നിരനിരയായി കല്ലുകൾ അടുക്കി പണിതദാവീദിൻഗോപുരംപോലെയാണു+ നിന്റെ കഴുത്ത്‌.+ഒരായിരം പരിചകൾ അതിൽ തൂക്കിയിട്ടിരിക്കുന്നു,എല്ലാം വീരന്മാരുടെ വൃത്താകൃതിയിലുള്ള പരിചകൾ.+   നിന്റെ സ്‌തനങ്ങൾ രണ്ടും രണ്ടു മാൻകിടാങ്ങൾപോലെ.ലില്ലികൾക്കിടയിൽ മേഞ്ഞുനടക്കുന്നചെറുമാനിന്റെ ഇരട്ടക്കുട്ടികൾപോലെ.”+   “ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,ഞാൻ മീറയിൻമലയിലേക്കുംകുന്തിരിക്കക്കുന്നിലേക്കും പോകും.”+   “എന്റെ പ്രിയേ, നീ സർവാംഗസുന്ദരി!+നിന്നിൽ ഒരു കുറവുമില്ല.   എൻ മണവാട്ടീ, ലബാനോനിൽനിന്ന്‌+ എന്നോടൊപ്പം വരൂ.ലബാനോനിൽനിന്ന്‌ എന്റെകൂടെ പോരൂ. അമാനയുടെ* കൊടുമുടിയിൽനിന്ന്‌,സെനീർ പർവതശിഖരത്തിൽനിന്ന്‌, ഹെർമോൻശൃംഗത്തിൽനിന്ന്‌,+ ഇറങ്ങിവരൂ.സിംഹമടകളിൽനിന്ന്‌, പുള്ളിപ്പുലികളുടെ പർവതങ്ങളിൽനിന്ന്‌, താഴേക്കു വരൂ.   എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.ഒറ്റ നോട്ടംകൊണ്ട്‌, നിന്റെ മാലയിലെ ഒരൊറ്റ മണികൊണ്ട്‌,+നീ എന്റെ ഹൃദയം കീഴടക്കി. 10  എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോഹരം! നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ ഏറെ ഹൃദ്യം.+നിന്റെ പരിമളദ്രവ്യത്തിന്റെ സൗരഭ്യം ഏതു സുഗന്ധവ്യഞ്‌ജനത്തെക്കാളും ഉത്തമം.+ 11  എന്റെ മണവാട്ടീ, നിന്റെ ചുണ്ടുകളിൽനിന്ന്‌ തേനടയിലെ തേൻ ഇറ്റിറ്റുവീഴുന്നു.+ നിന്റെ നാവിൻകീഴെ തേനും പാലും ഉണ്ട്‌.+നിന്റെ വസ്‌ത്രങ്ങളുടെ വാസന ലബാനോന്റെ പരിമളംപോലെ. 12  അടച്ചുപൂട്ടിയ ഒരു തോട്ടമാണ്‌ എന്റെ സോദരി, എന്റെ മണവാട്ടി.അതെ, അടച്ചുപൂട്ടിയ ഒരു തോട്ടം, അടച്ച്‌ ഭദ്രമാക്കിയ ഒരു നീരുറവ. 13  നിന്റെ മുളകൾ* മാതളപ്പഴത്തിൻപറുദീസ.*വിശിഷ്ടമായ പഴങ്ങളും മയിലാഞ്ചിച്ചെടികളും ജടാമാംസിച്ചെടികളും വളരുന്ന തോട്ടം. 14  അതെ, ജടാമാംസിയുടെയും+ കുങ്കുമപ്പൂവിന്റെയും ഇഞ്ചിപ്പുല്ലിന്റെയും*+ കറുവാപ്പട്ടയുടെയും+എല്ലാ തരം കുന്തിരിക്കമരങ്ങളുടെയും മീറയുടെയും അകിലിന്റെയും+അതിവിശിഷ്ടമായ എല്ലാ തരം പരിമളദ്രവ്യങ്ങളുടെയും+ പറുദീസ.* 15  നീ തോട്ടത്തിലെ നീരുറവ, ശുദ്ധജലം തരുന്ന കിണർ,ലബാനോനിൽനിന്ന്‌ ഒഴുകിവരുന്ന അരുവി.+ 16  വടക്കൻ കാറ്റേ, ഉണരൂ!തെക്കൻ കാറ്റേ, കടന്നുവരൂ! എന്റെ തോട്ടത്തിൽ മന്ദമായി വീശൂ. അതിന്റെ സൗരഭ്യം പരക്കട്ടെ.” “എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്കു കടന്നുവന്ന്‌അതിലെ വിശിഷ്ടഫലങ്ങൾ രുചിക്കട്ടെ.”

അടിക്കുറിപ്പുകള്‍

അഥവാ “ചെന്നികൾ.”
അക്ഷ. “പകൽ മന്ദമായി വീശുംമുമ്പേ.”
അഥവാ “ആന്റി-ലബാനോൻ.”
മറ്റൊരു സാധ്യത “ചർമം.”
അഥവാ “മാതളപ്പഴത്തോട്ടം.”
വാസനയുള്ള ഒരിനം പുല്ല്‌.
അഥവാ “തോട്ടം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം