എസ്ഥേർ 4:1-17

4  നടന്നതൊക്കെ അറിഞ്ഞപ്പോൾ+ മൊർദെഖായി+ വസ്‌ത്രം വലിച്ചുകീറി വിലാപവസ്‌ത്രം ധരിച്ച്‌, ദേഹത്തു ചാരം വാരിയിട്ട്‌, അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നഗരമധ്യത്തിലേക്കു ചെന്നു.  രാജകൊട്ടാരത്തിന്റെ കവാടംവരെയേ മൊർദെഖായി ചെന്നുള്ളൂ; കാരണം വിലാപവസ്‌ത്രം ധരിച്ച്‌ ആരും രാജാവിന്റെ കവാടത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു.  രാജകല്‌പനയും തീരുമാനവും എത്തിച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തിലായി; അവർ ഉപവസിച്ച്‌+ കരഞ്ഞ്‌ വിലപിച്ചു. പലരും വിലാപവസ്‌ത്രം വിരിച്ച്‌ അതിൽ ചാരം വാരിയിട്ട്‌ കിടന്നു.+  എസ്ഥേറിന്റെ പരിചാരികമാരും ഷണ്ഡന്മാരും* വന്ന്‌ ഇക്കാര്യം അറിയിച്ചപ്പോൾ രാജ്ഞി ആകെ ദുഃഖത്തിലായി. എസ്ഥേർ മൊർദെഖായിക്ക്‌, വിലാപവസ്‌ത്രം മാറ്റി പകരം ധരിക്കാനുള്ള വസ്‌ത്രങ്ങൾ കൊടുത്തുവിട്ടു. പക്ഷേ മൊർദെഖായി അതു വാങ്ങിയില്ല.  അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡന്മാരിൽ ഒരാളും തന്റെ ശുശ്രൂഷയ്‌ക്കുവേണ്ടി രാജാവ്‌ നിയമിച്ചവനും ആയ ഹഥാക്കിനെ വിളിപ്പിച്ചു. ഇതിന്റെയൊക്കെ അർഥമെന്തെന്നും എന്താണു സംഭവിക്കുന്നതെന്നും മൊർദെഖായിയോടു ചോദിച്ചറിയാൻ എസ്ഥേർ അയാളോടു കല്‌പിച്ചു.  അങ്ങനെ ഹഥാക്ക്‌ രാജകൊട്ടാരത്തിന്റെ കവാടത്തിനു മുന്നിൽ നഗരത്തിലെ പൊതുസ്ഥലത്ത്‌* മൊർദെഖായിയുടെ അടുത്ത്‌ ചെന്നു.  തനിക്കു സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ജൂതന്മാരെ കൊന്നുമുടിക്കുന്നതിനുവേണ്ടി+ രാജാവിന്റെ ഖജനാവിലേക്കു കൊടുക്കാമെന്നു ഹാമാൻ വാഗ്‌ദാനം ചെയ്‌ത കൃത്യമായ തുകയെക്കുറിച്ചും+ മൊർദെഖായി അയാളോടു പറഞ്ഞു.  ജൂതന്മാരെ ഇല്ലായ്‌മ ചെയ്യാൻ എഴുതിയുണ്ടാക്കി ശൂശനിൽ* പ്രസിദ്ധപ്പെടുത്തിയ കല്‌പനയുടെ+ ഒരു പകർപ്പും മൊർദെഖായി അയാൾക്കു കൊടുത്തു. അത്‌ എസ്ഥേറിനെ കാണിച്ച്‌ കാര്യങ്ങൾ വിശദീകരിക്കാൻ മൊർദെഖായി ഹഥാക്കിനോട്‌ ആവശ്യപ്പെട്ടു.+ രാജസന്നിധിയിൽ നേരിട്ട്‌ ചെന്ന്‌ പ്രീതിക്കായി യാചിക്കാനും സ്വന്തം ജനത്തിനുവേണ്ടി രാജാവിനോട്‌ അപേക്ഷിക്കാനും എസ്ഥേറിനോടു പറയണമെന്നും മൊർദെഖായി നിർദേശിച്ചു.  ഹഥാക്ക്‌ ചെന്ന്‌ മൊർദെഖായി പറഞ്ഞത്‌ എസ്ഥേറിനെ അറിയിച്ചു. 10  അപ്പോൾ, മൊർദെഖായിയോട്‌+ ഇങ്ങനെ പറയാൻ എസ്ഥേർ ഹഥാക്കിനോടു പറഞ്ഞു: 11  “ക്ഷണിക്കപ്പെടാതെ ഒരു പുരുഷനോ സ്‌ത്രീയോ രാജസന്നിധിയിലുള്ള അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ,+ നിയമം ഒന്നേ ഉള്ളൂ: അയാളെ വധിക്കണം; രാജാവ്‌ പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടിയാൽ മാത്രമേ അയാൾ ജീവിച്ചിരിക്കൂ.+ ഇക്കാര്യങ്ങൾ രാജാവിന്റെ എല്ലാ ഭൃത്യന്മാർക്കും രാജാവിന്റെ സംസ്ഥാനങ്ങളിലുള്ള ജനത്തിനും അറിയാവുന്നതാണ്‌. എന്നെയാണെങ്കിൽ 30 ദിവസത്തേക്കു രാജാവിന്റെ അടുത്ത്‌ ചെല്ലാൻ വിളിച്ചിട്ടുമില്ല.” 12  എസ്ഥേറിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ 13  ഇങ്ങനെ മറുപടി പറയാൻ മൊർദെഖായി പറഞ്ഞു: “നീ രാജകൊട്ടാരത്തിലായതുകൊണ്ട്‌ മറ്റെല്ലാ ജൂതന്മാരെക്കാളും സുരക്ഷിതയാണെന്നു കരുതേണ്ടാ. 14  നീ ഈ സമയത്ത്‌ മൗനം പാലിച്ചാൽ ജൂതന്മാർക്ക്‌ ആശ്വാസവും മോചനവും മറ്റൊരു ഉറവിൽനിന്ന്‌ വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറിയാം, ഈ രാജ്ഞീപദത്തിലേക്കു നീ വന്നതുതന്നെ ഇങ്ങനെയൊരു സമയത്തിനുവേണ്ടിയാണെങ്കിലോ?”+ 15  അപ്പോൾ മൊർദെഖായിയോട്‌ ഇങ്ങനെ മറുപടി പറയാൻ എസ്ഥേർ പറഞ്ഞു: 16  “പോയി ശൂശനിലുള്ള എല്ലാ ജൂതന്മാരെയും കൂട്ടിവരുത്തി എനിക്കുവേണ്ടി ഉപവസിക്കുക.+ മൂന്നു ദിവസം+ രാവും പകലും തിന്നുകയോ കുടിക്കുകയോ അരുത്‌. ഞാനും എന്റെ പരിചാരികമാരുടെകൂടെ ഉപവസിക്കും. നിയമവിരുദ്ധമാണെങ്കിലും ഞാൻ രാജാവിന്റെ അടുത്ത്‌ ചെല്ലും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.” 17  അങ്ങനെ മൊർദെഖായി പോയി എസ്ഥേർ നിർദേശിച്ചതുപോലെയെല്ലാം ചെയ്‌തു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “സൂസയിൽ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം