എസ്ഥേർ 5:1-14

5  മൂന്നാം ദിവസം+ എസ്ഥേർ രാജകീയവസ്‌ത്രം അണിഞ്ഞ്‌ കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ, രാജഗൃഹത്തിനു നേരെയായി വന്ന്‌ നിന്നു. രാജാവ്‌ അപ്പോൾ അവിടെ തന്റെ സിംഹാസനത്തിൽ വാതിലിന്‌ അഭിമുഖമായി ഇരിക്കുകയായിരുന്നു.  എസ്ഥേർ രാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ രാജാവിനു രാജ്ഞിയോടു പ്രീതി തോന്നി കൈയിലെ പൊൻചെങ്കോൽ രാജ്ഞിയുടെ നേരെ നീട്ടി.+ അപ്പോൾ എസ്ഥേർ അടുത്ത്‌ ചെന്ന്‌ ചെങ്കോലിന്റെ അഗ്രത്തിൽ തൊട്ടു.  രാജാവ്‌ ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ അപേക്ഷ? രാജ്യത്തിന്റെ പകുതിയായാലും അതു നിനക്കു തന്നിരിക്കും!”  അപ്പോൾ എസ്ഥേർ, “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്‌ക്കായി ഞാൻ ഒരുക്കിയ വിരുന്നിന്‌ ഇന്നു രാജാവും ഹാമാനും+ വന്നാലും” എന്നു പറഞ്ഞു.  അപ്പോൾ രാജാവ്‌ ആളുകളോട്‌, “എസ്ഥേറിന്റെ അഭ്യർഥനപോലെ ഹാമാനോട്‌ ഉടൻ വരാൻ പറയൂ” എന്നു കല്‌പിച്ചു. അങ്ങനെ എസ്ഥേർ ഒരുക്കിയ വിരുന്നിനു രാജാവും ഹാമാനും പോയി.  വീഞ്ഞുസത്‌കാരവേളയിൽ രാജാവ്‌ എസ്ഥേറിനോടു ചോദിച്ചു: “എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+  അപ്പോൾ എസ്ഥേർ പറഞ്ഞു: “എന്റെ അപേക്ഷയും അഭ്യർഥനയും ഇതാണ്‌:  രാജാവിന്‌ എന്നോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളമെങ്കിൽ, നാളെ ഞാൻ രാജാവിനും ഹാമാനും വേണ്ടി ഒരുക്കുന്ന വിരുന്നിനു വന്നാലും. അപ്പോൾ എന്റെ ആഗ്രഹം ഞാൻ രാജാവിനോടു പറഞ്ഞുകൊള്ളാം.”  ഹാമാനു സന്തോഷമായി. ഹൃദയാനന്ദത്തോടെ അയാൾ അവിടെനിന്ന്‌ പോയി. പോകുന്ന വഴി അയാൾ രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്ന മൊർദെഖായിയെ കണ്ടു. പക്ഷേ, മൊർദെഖായി തന്നെ കണ്ടിട്ടും എഴുന്നേൽക്കുകയോ പേടിച്ചുവിറയ്‌ക്കുകയോ ചെയ്യാത്തതുകൊണ്ട്‌ ഹാമാനു കടുത്ത കോപം തോന്നി.+ 10  എങ്കിലും സ്വയം നിയന്ത്രിച്ച്‌ അയാൾ വീട്ടിലേക്കു പോയി. പിന്നെ ഹാമാൻ സ്‌നേഹിതരെയും ഭാര്യ സേരെശിനെയും+ വിളിപ്പിച്ചു. 11  ഹാമാൻ തന്റെ ധനമാഹാത്മ്യത്തെയും പുത്രസമ്പത്തിനെയും+ കുറിച്ചും രാജാവ്‌ തനിക്കു സ്ഥാനക്കയറ്റം തന്ന്‌ രാജാവിന്റെ പ്രഭുക്കന്മാരെക്കാളും ദാസന്മാരെക്കാളും ഉയർത്തിയതിനെക്കുറിച്ചും+ വീമ്പിളക്കി. 12  ഹാമാൻ ഇങ്ങനെയും പറഞ്ഞു: “അതു മാത്രമല്ല, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു രാജാവിനോടൊപ്പം ചെല്ലാൻ എന്നെയല്ലാതെ മറ്റാരെയും രാജ്ഞി ക്ഷണിച്ചില്ല.+ രാജാവിനോടും രാജ്ഞിയോടും ഒപ്പമായിരിക്കാൻ നാളെയും എനിക്കു ക്ഷണമുണ്ട്‌.+ 13  പക്ഷേ, ജൂതനായ ആ മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എന്നെ സന്തോഷിപ്പിക്കില്ല.” 14  അതു കേട്ട്‌, ഭാര്യ സേരെശും ഹാമാന്റെ സ്‌നേഹിതരും അയാളോടു പറഞ്ഞു: “50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം നാട്ടുക. എന്നിട്ട്‌, മൊർദെഖായിയെ അതിൽ തൂക്കണമെന്നു രാവിലെ രാജാവിനോടു പറയണം.+ പിന്നെ രാജാവിനോടൊപ്പം വിരുന്നിനു പോയി സന്തോഷിച്ചുകൊള്ളൂ.” ഈ നിർദേശം ഹാമാന്‌ ഇഷ്ടപ്പെട്ടു. അയാൾ സ്‌തംഭം നാട്ടി.

അടിക്കുറിപ്പുകള്‍

ഏകദേശം 22.3 മീ. (73 അടി). അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം