എസ്ഥേർ 7:1-10

7  അങ്ങനെ, രാജാവും ഹാമാനും+ എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.  രണ്ടാം ദിവസത്തെ വീഞ്ഞുസത്‌കാരവേളയിൽ രാജാവ്‌ വീണ്ടും എസ്ഥേറിനോടു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+  അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാവിന്‌ എന്നോടു പ്രീതി തോന്നുന്നെങ്കിൽ, അങ്ങയ്‌ക്കു തിരുവുള്ളമെങ്കിൽ, എന്റെ ജീവൻ രക്ഷിക്കേണമേ എന്നാണ്‌ എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്കണമെന്നാണ്‌ എന്റെ അഭ്യർഥന.  കാരണം ഞങ്ങളെ, അതായത്‌ എന്നെയും എന്റെ ജനത്തെയും, കൊന്നുമുടിച്ച്‌ നിശ്ശേഷം സംഹരിക്കാൻ+ വിറ്റുകളഞ്ഞിരിക്കുന്നല്ലോ.+ ഞങ്ങളെ വെറും അടിമകളായി വിറ്റിരുന്നെങ്കിൽപ്പോലും ഞാൻ മൗനം പാലിക്കുമായിരുന്നു. പക്ഷേ ഈ വിപത്ത്‌ രാജാവിനു ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഇതു സംഭവിച്ചുകൂടാ.”  അപ്പോൾ അഹശ്വേരശ്‌ രാജാവ്‌ എസ്ഥേർ രാജ്ഞിയോടു ചോദിച്ചു: “ആരാണ്‌ അയാൾ? ഇങ്ങനെയൊരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?”  അപ്പോൾ എസ്ഥേർ, “ആ എതിരാളിയും ശത്രുവും ദുഷ്ടനായ ഈ ഹാമാനാണ്‌” എന്നു പറഞ്ഞു. രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ഹാമാൻ പേടിച്ചുവിറച്ചു.  രാജാവാകട്ടെ ഉഗ്രകോപത്തോടെ എഴുന്നേറ്റ്‌ വീഞ്ഞുസത്‌കാരശാലയിൽനിന്ന്‌ കൊട്ടാരോദ്യാനത്തിലേക്കു പോയി. പക്ഷേ, രാജാവ്‌ ഉറപ്പായും തന്നെ ശിക്ഷിക്കുമെന്നു മനസ്സിലാക്കിയ ഹാമാൻ ജീവനുവേണ്ടി എസ്ഥേറിനോടു യാചിക്കാൻ അവിടെനിന്ന്‌ എഴുന്നേറ്റു.  കൊട്ടാരോദ്യാനത്തിൽനിന്ന്‌ വീഞ്ഞുസത്‌കാരശാലയിലേക്കു മടങ്ങിവന്ന രാജാവ്‌ കണ്ടതു ഹാമാൻ എസ്ഥേറിനോടു യാചിച്ചുകൊണ്ട്‌ എസ്ഥേർ ഇരിക്കുന്ന മഞ്ചത്തിലേക്കു വീണുകിടക്കുന്നതാണ്‌. അപ്പോൾ രാജാവ്‌, “എന്റെ സ്വന്തം ഭവനത്തിൽവെച്ച്‌ ഇവൻ രാജ്ഞിയെ ബലാത്സംഗം ചെയ്യാനും നോക്കുന്നോ” എന്ന്‌ ആക്രോശിച്ചു. രാജാവിന്റെ വായിൽനിന്ന്‌ ഈ വാക്കുകൾ പുറപ്പെട്ട ഉടനെ അവർ ഹാമാന്റെ മുഖം മൂടി.  രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാരിൽ ഒരാളായ ഹർബോന+ അപ്പോൾ പറഞ്ഞു: “രാജാവിന്റെ ജീവൻ രക്ഷിച്ച+ മൊർദെഖായിയെ+ തൂക്കാൻവേണ്ടി ഹാമാൻ ഉണ്ടാക്കിയ 50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം അയാളുടെ വീട്ടിൽ നിൽപ്പുണ്ട്‌.” അപ്പോൾ രാജാവ്‌, “അയാളെ അതിൽ തൂക്കൂ” എന്നു പറഞ്ഞു. 10  അങ്ങനെ അവർ ഹാമാനെ, അയാൾ മൊർദെഖായിക്കുവേണ്ടി ഒരുക്കിയ സ്‌തംഭത്തിൽത്തന്നെ തൂക്കി. അതോടെ രാജാവിന്റെ ഉഗ്രകോപം അടങ്ങി.

അടിക്കുറിപ്പുകള്‍

ഏകദേശം 22.3 മീ. (73 അടി). അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം