നെഹമ്യ 5:1-19

5  എന്നാൽ, ജനത്തിലെ പുരുഷന്മാരും അവരുടെ ഭാര്യമാരും അവരുടെ ജൂതസഹോദരന്മാർക്കെതിരെ വലിയ മുറവിളി കൂട്ടി.+  ചിലർ പറഞ്ഞു: “ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ ഞങ്ങൾ കുറെയധികം പേരുണ്ട്‌. പട്ടിണി കിടന്ന്‌ ചാകാതിരിക്കാൻ ഞങ്ങൾക്കു ധാന്യം കിട്ടണം.”  വേറെ ചിലരാകട്ടെ, “ക്ഷാമകാലത്ത്‌ ധാന്യം കിട്ടാൻ ഞങ്ങൾ ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയംവെക്കുകയാണ്‌” എന്നു പറഞ്ഞു.  മറ്റു ചിലരുടെ പരാതി ഇതായിരുന്നു: “രാജാവിനു കപ്പം* കൊടുക്കാൻ ഞങ്ങൾക്കു ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഈടുവെച്ച്‌ പണം കടം വാങ്ങേണ്ടിവന്നു.+  ഞങ്ങളുടെ സഹോദരന്മാരുടെ അതേ ചോരയും മാംസവും ആണ്‌ ഞങ്ങളുടേതും. അവരുടെ മക്കളെപ്പോലെതന്നെയാണു ഞങ്ങളുടെ മക്കളും. എന്നിട്ടും, ഞങ്ങൾക്കു ഞങ്ങളുടെ മക്കളെ അടിമകളായി വിടേണ്ടിവരുന്നു. ഞങ്ങളുടെ പെൺമക്കളിൽ ചിലർ ഇതിനോടകം അടിമകളായിക്കഴിഞ്ഞിരിക്കുന്നു.+ എന്നാൽ, ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും മറ്റുള്ളവരുടെ കൈവശമിരിക്കുന്നിടത്തോളം ഇത്‌ അവസാനിപ്പിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല.”  അവരുടെ മുറവിളിയും പരാതിയും കേട്ടപ്പോൾ എനിക്കു വല്ലാതെ ദേഷ്യം വന്നു.  ഞാൻ ഇതിനെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിച്ചു. എന്നിട്ട്‌, പ്രധാനികളോടും ഉപഭരണാധികാരികളോടും അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട്‌, “നിങ്ങൾ നിങ്ങളുടെ സ്വന്തം സഹോദരന്മാരിൽനിന്നാണു പലിശ* ഈടാക്കുന്നത്‌”+ എന്നു പറഞ്ഞു. കൂടാതെ, അവരുടെ ഈ പ്രവൃത്തി കാരണം ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടുകയും ചെയ്‌തു.  ഞാൻ അവരോടു പറഞ്ഞു: “ജനതകൾക്കു വിൽക്കപ്പെട്ടിരുന്ന നമ്മുടെ ജൂതസഹോദരന്മാരിൽ കഴിയുന്നത്ര പേരെ ഞങ്ങൾ തിരികെ വാങ്ങിയതാണ്‌. എന്നിട്ട്‌ ഇപ്പോൾ, നിങ്ങളുടെ ആ സ്വന്തം സഹോദരങ്ങളെ നിങ്ങൾ വിൽക്കുകയാണോ?+ ഞങ്ങൾ വീണ്ടും അവരെ തിരികെ വാങ്ങണമെന്നാണോ?” അതോടെ അവരുടെ വായടഞ്ഞു; അവർക്ക്‌ ഒന്നും പറയാനുണ്ടായിരുന്നില്ല.  തുടർന്ന്‌ ഞാൻ പറഞ്ഞു: “നിങ്ങൾ ഈ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളായ ഈ ജനതകൾ നമ്മളെ അപമാനിക്കാതിരിക്കാൻ നിങ്ങൾ ദൈവഭയത്തോടെ+ നടക്കേണ്ടതല്ലേ? 10  മാത്രമല്ല, അവർക്കു പണവും ധാന്യങ്ങളും കടം കൊടുക്കാൻ ഞാനും എന്റെ സഹോദരങ്ങളും പരിചാരകന്മാരും ഉണ്ട്‌. അതുകൊണ്ട്‌, പലിശയ്‌ക്കു കടം കൊടുക്കുന്നതു നമുക്കു ദയവായി അവസാനിപ്പിക്കാം.+ 11  ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും ദയവുചെയ്‌ത്‌ തിരികെ കൊടുക്കണം.+ ഒപ്പം, അവരിൽനിന്ന്‌ നൂറിലൊന്ന്‌* എന്ന കണക്കിൽ പലിശയായി വാങ്ങിയിട്ടുള്ള പണം, ധാന്യം, പുതുവീഞ്ഞ്‌, എണ്ണ എന്നിവയും മടക്കിക്കൊടുക്കണം.” 12  അപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ മടക്കിക്കൊടുത്തുകൊള്ളാം. അവരിൽനിന്ന്‌ ഇനി ഒന്നും ആവശ്യപ്പെടുകയുമില്ല. അങ്ങ്‌ പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അതുകൊണ്ട്‌, ഞാൻ പുരോഹിതന്മാരെ വിളിപ്പിച്ചു. വാക്കു പാലിക്കുമെന്ന്‌ അവരെക്കൊണ്ട്‌ പുരോഹിതന്മാരുടെ മുന്നിൽവെച്ച്‌ സത്യം ചെയ്യിച്ചു. 13  കൂടാതെ, വസ്‌ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്‌ ഞാൻ പറഞ്ഞു: “വാക്കു പാലിക്കാത്തവരെയെല്ലാം സത്യദൈവം തന്റെ ഭവനത്തിൽനിന്നും തന്റെ അവകാശത്തിൽനിന്നും ഇതേ വിധത്തിൽ കുടഞ്ഞുകളയട്ടെ. അയാളെ ഇതുപോലെ കുടഞ്ഞുകളഞ്ഞ്‌ ഒന്നുമില്ലാത്തവനാക്കട്ടെ.” അപ്പോൾ, സഭ മുഴുവനും “ആമേൻ!”* എന്നു പറഞ്ഞു. അവർ യഹോവയെ സ്‌തുതിച്ചു. ജനം വാക്കു പാലിച്ചു. 14  ഇനി മറ്റൊരു കാര്യം: അർഥഹ്‌ശഷ്ട+ രാജാവിന്റെ വാഴ്‌ചയുടെ 20-ാം വർഷമാണു+ ഞാൻ യഹൂദാദേശത്തിന്റെ ഗവർണറായി+ നിയമിതനാകുന്നത്‌. അന്നുമുതൽ അവന്റെ 32-ാം ഭരണവർഷംവരെയുള്ള+ 12 വർഷം ഞാനോ എന്റെ സഹോദരന്മാരോ ഗവർണർക്ക്‌ അവകാശപ്പെട്ട ഭക്ഷണവിഹിതം വാങ്ങിയിട്ടില്ല.+ 15  പക്ഷേ, എനിക്കു മുമ്പുണ്ടായിരുന്ന ഗവർണർമാർ ജനത്തെ ഭാരപ്പെടുത്തിയിരുന്നു. അപ്പത്തിനും വീഞ്ഞിനും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളിയാണ്‌ ജനത്തിന്റെ കൈയിൽനിന്ന്‌ വാങ്ങിയിരുന്നത്‌. ഇതിനു പുറമേ, അവരുടെ പരിചാരകരും ജനത്തെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്‌+ ഞാൻ അതു ചെയ്‌തില്ല.+ 16  മാത്രമല്ല, ഞാനും മതിൽപ്പണിയിൽ പങ്കെടുത്തു. ജോലി ചെയ്യാൻ എന്റെ എല്ലാ പരിചാരകരും അവിടെ എത്തിയിരുന്നു. ഞങ്ങൾ സ്വന്തമായി ഒരു നിലംപോലും സമ്പാദിച്ചില്ല.+ 17  ഉപഭരണാധികാരികളും 150 ജൂതന്മാരും എന്നോടൊപ്പമാണു ഭക്ഷണം കഴിച്ചിരുന്നത്‌. കൂടാതെ, ജനതകളിൽനിന്ന്‌ ഞങ്ങളുടെ അടുത്ത്‌ വരുന്നവർക്കും ആഹാരം കൊടുത്തിരുന്നു. 18  ദിവസേന ഒരു കാള, ഏറ്റവും നല്ല ആറു ചെമ്മരിയാട്‌, പക്ഷികൾ എന്നിവയെയാണ്‌ എനിക്കുവേണ്ടി* പാകം ചെയ്‌തിരുന്നത്‌. പത്തു ദിവസത്തിലൊരിക്കൽ എല്ലാ തരം വീഞ്ഞും ഇഷ്ടംപോലെ വിളമ്പുമായിരുന്നു. എങ്കിലും, ഗവർണർക്ക്‌ അവകാശപ്പെട്ട ഭക്ഷണവിഹിതം ഞാൻ ആവശ്യപ്പെട്ടില്ല. കാരണം, ജനം അപ്പോൾത്തന്നെ ആകെ ഭാരപ്പെട്ടിരിക്കുകയായിരുന്നു. 19  എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്‌തതൊക്കെയും ഓർത്ത്‌ എന്നിൽ പ്രസാദിക്കേണമേ.*+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കൊള്ളപ്പലിശ.”
അഥവാ “(മാസംതോറും) ഒരു ശതമാനം.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “എന്റെ ചെലവിൽ.”
അഥവാ “ചെയ്‌തതിന്റെയെല്ലാം പേരിൽ എന്നെ എന്നെന്നും ഓർക്കേണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം