ന്യായാധിപന്മാർ 10:1-18

10  അബീമേലെക്കിനു ശേഷം ദോദൊയുടെ മകനായ പൂവയുടെ മകൻ തോല ഇസ്രായേലിന്റെ രക്ഷകനായി എഴുന്നേറ്റു.+ തോല ഒരു യിസ്സാഖാര്യനായിരുന്നു. എഫ്രയീംമലനാട്ടിലെ ശാമീരിലാണു തോല താമസിച്ചിരുന്നത്‌.  തോല 23 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. പിന്നെ തോല മരിച്ചു, തോലയെ ശാമീരിൽ അടക്കം ചെയ്‌തു.  തോലയ്‌ക്കു ശേഷം ഗിലെയാദ്യനായ യായീർ 22 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.  യായീരിന്‌ 30 ആൺമക്കളുണ്ടായിരുന്നു. അവർ 30 കഴുതകളുടെ പുറത്ത്‌ സഞ്ചരിച്ചു; ഗിലെയാദ്‌ ദേശത്ത്‌ അവർക്ക്‌ 30 നഗരങ്ങളുമുണ്ടായിരുന്നു. അവയുടെ പേര്‌ ഇന്നും ഹവ്വോത്ത്‌-യായീർ+ എന്നാണ്‌.  പിന്നെ യായീർ മരിച്ചു, യായീരിനെ കാമോനിൽ അടക്കം ചെയ്‌തു.  ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്‌തോരെത്ത്‌ വിഗ്രഹങ്ങളെയും അരാമിലെ* ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മോവാബിലെ ദൈവങ്ങളെയും+ അമ്മോന്യരുടെ ദൈവങ്ങളെയും+ ഫെലിസ്‌ത്യരുടെ ദൈവങ്ങളെയും+ സേവിച്ചുതുടങ്ങി. അവർ യഹോവയെ ഉപേക്ഷിച്ചു, തങ്ങളുടെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.  അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ ഫെലിസ്‌ത്യർക്കും അമ്മോന്യർക്കും വിറ്റു.+  അവർ ആ വർഷം ഇസ്രായേല്യരെ വല്ലാതെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്‌തു. ഗിലെയാദിലെ അമോര്യരുടെ ദേശമായിരുന്ന യോർദാന്റെ തീരപ്രദേശത്ത്‌ താമസിച്ച ഇസ്രായേല്യരെയെല്ലാം അവർ 18 വർഷം അടക്കിഭരിച്ചു.  മാത്രമല്ല, അമ്മോന്യർ യോർദാൻ കടന്നുചെന്ന്‌ യഹൂദയോടും ബന്യാമീനോടും എഫ്രയീംഭവനത്തോടും പോരാടുമായിരുന്നു. അങ്ങനെ ഇസ്രായേൽ വലിയ കഷ്ടത്തിലായി. 10  അപ്പോൾ ഇസ്രായേല്യർ സഹായത്തിനുവേണ്ടി യഹോവയോടു നിലവിളിച്ചു.+ അവർ പറഞ്ഞു: “ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച്‌ ബാൽ ദൈവങ്ങളെ സേവിച്ചുകൊണ്ട്‌+ അങ്ങയോടു പാപം ചെയ്‌തിരിക്കുന്നു.” 11  പക്ഷേ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളെ അടിച്ചമർത്തിയ ഈജിപ്‌തുകാരുടെയും+ അമോര്യരുടെയും+ അമ്മോന്യരുടെയും ഫെലിസ്‌ത്യരുടെയും+ 12  സീദോന്യരുടെയും അമാലേക്കിന്റെയും മിദ്യാന്റെയും കൈയിൽനിന്ന്‌ ഞാൻ നിങ്ങളെ രക്ഷിച്ചില്ലേ? നിങ്ങൾ എന്നോടു കരഞ്ഞുനിലവിളിച്ചപ്പോൾ അവരുടെ കൈയിൽനിന്ന്‌ ഞാൻ നിങ്ങളെ വിടുവിച്ചു. 13  എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷിച്ച്‌ മറ്റു ദൈവങ്ങളെ സേവിച്ചു.+ അതുകൊണ്ട്‌ ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+ 14  നിങ്ങൾ തിരഞ്ഞെടുത്ത ദൈവങ്ങളുടെ അടുത്ത്‌ ചെന്ന്‌ അവരോടു യാചിക്കുക.+ ഈ കഷ്ടപ്പാടിൽനിന്ന്‌ അവർ നിങ്ങളെ രക്ഷിക്കട്ടെ.”+ 15  അപ്പോൾ ഇസ്രായേല്യർ യഹോവയോടു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്‌തുപോയി. അങ്ങയ്‌ക്ക്‌ ഇഷ്ടമുള്ളതുപോലെയെല്ലാം ഞങ്ങളോടു ചെയ്‌തുകൊള്ളുക. പക്ഷേ ഇപ്പോൾ, ഇന്നൊരു ദിവസത്തേക്കു ഞങ്ങളെ രക്ഷിക്കേണമേ.” 16  അവർ അവർക്കിടയിലുണ്ടായിരുന്ന അന്യദൈവങ്ങളെ നീക്കി+ യഹോവയെ സേവിച്ചു. ഇസ്രായേല്യർ കഷ്ടപ്പെടുന്നതു കണ്ടുനിൽക്കാൻ പിന്നെ ദൈവത്തിനു കഴിഞ്ഞില്ല.+ 17  അക്കാലത്ത്‌ അമ്മോന്യരെല്ലാം+ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമടിച്ചു. അപ്പോൾ ഇസ്രായേല്യരും ഒന്നിച്ചുകൂടി. അവർ മിസ്‌പയിൽ പാളയമടിച്ചു. 18  ഗിലെയാദിലെ പ്രഭുക്കന്മാരും ജനങ്ങളും പരസ്‌പരം ഇങ്ങനെ പറഞ്ഞു: “അമ്മോന്യർക്കെതിരെയുള്ള യുദ്ധത്തിൽ നമ്മളെ ആരു നയിക്കും?+ അയാൾ ഗിലെയാദിലെ നിവാസികൾക്കെല്ലാം തലവനാകും.”

അടിക്കുറിപ്പുകള്‍

അഥവാ “സിറിയയിലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം