പുറപ്പാട്‌ 26:1-37

26  “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു കൂടാരത്തുണി ഉപയോഗിച്ച്‌ വിശുദ്ധകൂടാരം+ ഉണ്ടാക്കണം. ആ തുണികളിൽ കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊണ്ട്‌ ചിത്രപ്പണിയായി+ ഉണ്ടാക്കണം.  ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. എല്ലാ കൂടാരത്തുണികൾക്കും+ ഒരേ വലുപ്പമായിരിക്കണം.  അഞ്ചു കൂടാരത്തുണികൾ ഒറ്റ നിരയായി വരുന്ന വിധത്തിൽ ഒന്നോടൊന്നു യോജിപ്പിക്കണം. മറ്റേ അഞ്ചു കൂടാരത്തുണികളും ഒറ്റ നിരയായി യോജിപ്പിക്കണം.  നിരയുടെ അറ്റത്തുള്ള ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ നീലനൂലുകൊണ്ട്‌ കണ്ണികൾ ഉണ്ടാക്കണം. മറ്റേ നിരയുടെ ഏറ്റവും അറ്റത്തുള്ള കൂടാരത്തുണിയുടെ വിളുമ്പിൽ നിരകൾ തമ്മിൽ ചേരുന്ന ഭാഗത്തും ഇങ്ങനെതന്നെ ചെയ്യണം.  ആ കൂടാരത്തുണിയിൽ 50 കണ്ണി ഉണ്ടാക്കണം. മറ്റേ കൂടാരത്തുണിയുടെ അറ്റത്തും 50 കണ്ണി വേണം. നിരകൾ തമ്മിൽ ചേരുന്ന ഭാഗത്ത്‌ കണ്ണികൾ നേർക്കുനേർ വരുന്ന രീതിയിലായിരിക്കണം അവ ഉണ്ടാക്കേണ്ടത്‌.  സ്വർണംകൊണ്ട്‌ 50 കൊളുത്ത്‌ ഉണ്ടാക്കി, അവകൊണ്ട്‌ കൂടാരത്തുണികൾ തമ്മിൽ യോജിപ്പിക്കണം. അങ്ങനെ, അത്‌ ഒരൊറ്റ വിശുദ്ധകൂടാരമായിത്തീരും.+  “വിശുദ്ധകൂടാരത്തിനു മീതെ ആവരണമായി ഇടാൻ കോലാട്ടുരോമംകൊണ്ടുള്ള+ തുണികളും വേണം. മൊത്തം 11 കൂടാരത്തുണി ഉണ്ടാക്കണം.+  ഓരോ കൂടാരത്തുണിക്കും 30 മുഴം നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. 11 കൂടാരത്തുണിക്കും ഒരേ വലുപ്പമായിരിക്കണം.  കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊന്നു യോജിപ്പിക്കണം. മറ്റേ ആറു കൂടാരത്തുണിയും ഒന്നോടൊന്നു യോജിപ്പിക്കണം. കൂടാരത്തിന്റെ മുൻഭാഗത്തുള്ള ആറാമത്തെ തുണി മടക്കിയിടണം. 10  നിരയുടെ ഏറ്റവും അറ്റത്തുള്ള ഒരു കൂടാരത്തുണിയുടെ വിളുമ്പിൽ 50 കണ്ണി ഉണ്ടാക്കണം. മറ്റേ നിരയിൽ, നിരകൾ തമ്മിൽ ചേരുന്നിടത്തെ കൂടാരത്തുണിയുടെ വിളുമ്പിലും 50 കണ്ണി ഉണ്ടാക്കണം. 11  ചെമ്പുകൊളുത്ത്‌ 50 എണ്ണം ഉണ്ടാക്കി അവ കണ്ണികളിൽ കൊളുത്തി ഇവ രണ്ടും ചേർത്ത്‌ ഒരൊറ്റ ആവരണമാക്കണം. 12  കൂടാരത്തുണികളുടെ മിച്ചമുള്ള ഭാഗം തൂങ്ങിക്കിടക്കും. കൂടാരത്തുണിയുടെ മിച്ചമുള്ള പകുതി വിശുദ്ധകൂടാരത്തിനു പിൻഭാഗത്ത്‌ തൂങ്ങിക്കിടക്കും. 13  കൂടാരത്തുണികളുടെ നീളത്തിൽ മിച്ചമുള്ള ഭാഗം വിശുദ്ധകൂടാരത്തിന്റെ രണ്ടു വശവും മറച്ച്‌ അതിന്റെ രണ്ടു വശത്തും ഓരോ മുഴം വീതം തൂങ്ങിക്കിടക്കും. 14  “ആ ആവരണത്തിനു മീതെ ഇടാൻ ആൺചെമ്മരിയാടിന്റെ തോലുകൊണ്ടുള്ള, ചുവപ്പുചായം പിടിപ്പിച്ച ഒരു ആവരണവും അതിനു മീതെ ഇടാൻ കടൽനായ്‌ത്തോലുകൾകൊണ്ടുള്ള മറ്റൊരു ആവരണവും ഉണ്ടാക്കണം.+ 15  “വിശുദ്ധകൂടാരത്തിനു കരുവേലത്തടികൊണ്ട്‌, ലംബമായി നിൽക്കുന്ന ചട്ടങ്ങൾ+ ഉണ്ടാക്കണം.+ 16  ഓരോ ചട്ടവും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉള്ളതായിരിക്കണം. 17  ഓരോ ചട്ടത്തിനും പരസ്‌പരം ബന്ധിച്ചിരിക്കുന്ന രണ്ടു കുടുമ* വീതമുണ്ടായിരിക്കണം. ഈ രീതിയിലാണു വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങളെല്ലാം ഉണ്ടാക്കേണ്ടത്‌. 18  വിശുദ്ധകൂടാരത്തിന്റെ തെക്കുവശത്തിനുവേണ്ടി 20 ചട്ടം വേണം. 19  “ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്‌ക്കു കീഴെ 40 വെള്ളിച്ചുവട്‌+ ഉണ്ടാക്കണം: ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്‌ക്കുവേണ്ടി രണ്ടു ചുവട്‌. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്‌ക്കു രണ്ടു ചുവടുണ്ടായിരിക്കണം.+ 20  വിശുദ്ധകൂടാരത്തിന്റെ മറുവശത്തിനുവേണ്ടി, അതായത്‌ വടക്കുവശത്തിനുവേണ്ടി, 20 ചട്ടവും 21  അവയ്‌ക്ക്‌ 40 വെള്ളിച്ചുവടും വേണം. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്‌. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കണം. 22  വിശുദ്ധകൂടാരത്തിന്റെ പിൻവശത്തിനുവേണ്ടി, അതായത്‌ പടിഞ്ഞാറുവശത്തിനുവേണ്ടി, ആറു ചട്ടം വേണം.+ 23  വിശുദ്ധകൂടാരത്തിന്റെ പിൻവശത്തെ രണ്ടു മൂലയ്‌ക്കും ഓരോ മൂലക്കാലായി നിൽക്കാൻ രണ്ടു ചട്ടം ഉണ്ടാക്കണം. 24  ആ ചട്ടങ്ങളുടെ വശങ്ങൾ താഴെ അകന്നും മുകളിൽ, അതായത്‌ ആദ്യത്തെ വളയത്തിന്‌ അടുത്ത്‌, യോജിച്ചും ഇരിക്കണം. രണ്ടു കാലിന്റെയും കാര്യത്തിൽ ഇങ്ങനെതന്നെ ചെയ്യണം. അവ രണ്ടും മൂലക്കാലുകളായി നിൽക്കും. 25  അങ്ങനെ എട്ടു ചട്ടവും അവയ്‌ക്ക്‌ 16 വെള്ളിച്ചുവടും ഉണ്ടായിരിക്കും. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്‌. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കും. 26  “കരുവേലത്തടികൊണ്ട്‌ കഴകൾ ഉണ്ടാക്കണം. വിശുദ്ധകൂടാരത്തിന്റെ ഒരു വശത്തുള്ള ചട്ടങ്ങൾക്ക്‌ അഞ്ചു കഴയും+ 27  വിശുദ്ധകൂടാരത്തിന്റെ മറുവശത്തുള്ള ചട്ടങ്ങൾക്ക്‌ അഞ്ചു കഴയും വിശുദ്ധകൂടാരത്തിന്റെ പിൻവശത്തുള്ള, അതായത്‌ പടിഞ്ഞാറുവശത്തുള്ള, ചട്ടങ്ങൾക്ക്‌ അഞ്ചു കഴയും ഉണ്ടാക്കണം. 28  ചട്ടങ്ങളുടെ നടുഭാഗത്തുകൂടി പോകുന്ന കഴ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം. 29  “ചട്ടങ്ങൾ സ്വർണംകൊണ്ട്‌ പൊതിയുകയും+ കഴകൾ പിടിപ്പിക്കാനുള്ള അവയിലെ വളയങ്ങൾ സ്വർണംകൊണ്ട്‌ ഉണ്ടാക്കുകയും വേണം. കഴകളും സ്വർണംകൊണ്ട്‌ പൊതിയണം. 30  പർവതത്തിൽവെച്ച്‌ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ വിശുദ്ധകൂടാരം ഉണ്ടാക്കണം.+ 31  “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട്‌ ഒരു തിരശ്ശീല+ ഉണ്ടാക്കണം. കെരൂബുകളുടെ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരിക്കണം. 32  സ്വർണംകൊണ്ട്‌ പൊതിഞ്ഞ നാലു കരുവേലത്തൂണിൽ അതു തൂക്കിയിടണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. വെള്ളികൊണ്ടുള്ള നാലു ചുവടിന്മേലാണു തൂണുകൾ നിൽക്കേണ്ടത്‌. 33  കൊളുത്തുകൾക്കു കീഴെ തിരശ്ശീല തൂക്കിയശേഷം സാക്ഷ്യപ്പെട്ടകം+ കൊണ്ടുവന്ന്‌ തിരശ്ശീലയ്‌ക്ക്‌ അകത്ത്‌ വെക്കണം. ഈ തിരശ്ശീല വിശുദ്ധത്തെയും+ അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കും.+ 34  അതിന്റെ മൂടി അതിവിശുദ്ധത്തിലെ സാക്ഷ്യപ്പെട്ടകത്തിനു മീതെ വെക്കണം. 35  “തിരശ്ശീലയ്‌ക്കു വെളിയിലായി മേശയും മേശയുടെ എതിർവശത്ത്‌ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത്‌ തണ്ടുവിളക്കും+ വെക്കണം. മേശ വടക്കുവശത്തായിരിക്കണം. 36  കൂടാരത്തിന്റെ പ്രവേശനകവാടത്തിനുവേണ്ടി നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിച്ച്‌ ഒരു യവനിക* നെയ്‌തുണ്ടാക്കണം.+ 37  യവനികയ്‌ക്കുവേണ്ടി കരുവേലംകൊണ്ട്‌ അഞ്ചു തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട്‌ പൊതിയണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. തൂണുകൾക്കു ചെമ്പുകൊണ്ടുള്ള അഞ്ചു ചുവടും വാർത്തുണ്ടാക്കണം.

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “ലംബമായ രണ്ടു കാൽ.”
അഥവാ “തിരശ്ശീല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം