മലാഖി 4:1-6

4  “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന്‌ എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.  “എന്നാൽ എന്റെ പേരിനെ ആദരിക്കുന്നവരായ* നിങ്ങളുടെ മേൽ നീതിസൂര്യൻ ഉദിക്കും; അതിന്റെ കിരണങ്ങൾ* രോഗശാന്തി നൽകും; കൊഴുപ്പിച്ച കാളക്കുട്ടികളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും.”  സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ദുഷ്ടന്മാരെ നിങ്ങൾ ചവിട്ടിമെതിക്കും. ഞാൻ നടപടിയെടുക്കുന്ന ദിവസം അവർ നിങ്ങളുടെ കാലിന്‌ അടിയിലെ പൊടിപോലെയാകും.  “ഹോരേബിൽവെച്ച്‌ ഞാൻ തന്ന, എന്റെ ദാസനായ മോശയുടെ നിയമം നിങ്ങൾ മറക്കരുത്‌. ഇസ്രായേല്യരെല്ലാം അനുസരിക്കണമെന്നു ഞാൻ കല്‌പിച്ച ചട്ടങ്ങളും വിധികളും ആണല്ലോ അതിലുള്ളത്‌.+  “യഹോവയുടെ വലുതും ഭയങ്കരവും ആയ ദിവസം വരുന്നതിനു മുമ്പ്‌+ ഞാൻ ഇതാ ഏലിയ പ്രവാചകനെ+ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു.  ഞാൻ വന്ന്‌ ഭൂമിയെ അടിച്ച്‌ അതിനെ നിശ്ശേഷം നശിപ്പിക്കാതിരിക്കാൻ, അവൻ പിതാക്കന്മാരുടെ ഹൃദയങ്ങൾ പുത്രന്മാരുടേതുപോലെയും+ പുത്രന്മാരുടെ ഹൃദയങ്ങൾ പിതാക്കന്മാരുടേതുപോലെയും ആക്കും.”*

അടിക്കുറിപ്പുകള്‍

അക്ഷ. “ഭയപ്പെടുന്നവരായ.”
അക്ഷ. “ചിറകുകൾ.”
അഥവാ “പിതാക്കന്മാരുടെ ഹൃദയങ്ങൾ പുത്രന്മാരിലേക്കും പുത്രന്മാരുടെ ഹൃദയങ്ങൾ പിതാക്കന്മാരിലേക്കും തിരിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം