മീഖ 2:1-13

2  “കിടക്കയിൽ കിടന്ന്‌ ദുഷ്ടത ചിന്തിച്ചുകൂട്ടുകയുംദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്‌തിയും ഉള്ളതുകൊണ്ട്‌നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+   അവർ നിലങ്ങൾ കണ്ട്‌ മോഹിച്ച്‌ അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+   അതുകൊണ്ട്‌ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ കുടുംബത്തിന്‌ ഒരു ആപത്തു വരുത്താൻ പദ്ധതിയിടുന്നു;+ അതിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.*+ അതു കഷ്ടത നിറഞ്ഞ ഒരു സമയമായിരിക്കും;+ പിന്നെ ഒരിക്കലും നിങ്ങൾ അഹങ്കരിക്കില്ല.+   അന്നു ജനം നിങ്ങളെക്കുറിച്ച്‌ ഒരു പഴഞ്ചൊല്ലു പറയും; നിങ്ങളെ ഓർത്ത്‌ പൊട്ടിക്കരയും.+അവർ പറയും: “ഞങ്ങൾ അപ്പാടേ നശിച്ചുപോയി!+ എന്റെ ജനത്തിന്റെ ഓഹരി കൈമറിഞ്ഞുപോകാൻ ദൈവം ഇടയാക്കിയിരിക്കുന്നു; ദൈവം അത്‌ എന്നിൽനിന്ന്‌ എടുത്തുമാറ്റി!+ ഞങ്ങളുടെ നിലങ്ങൾ ദൈവം അവിശ്വസ്‌തനു കൊടുത്തിരിക്കുന്നു.”   നറുക്കിട്ട്‌ ദേശം അളവുനൂൽകൊണ്ട്‌ അളന്ന്‌ തരാൻയഹോവയുടെ സഭയിൽ നിനക്ക്‌ ആരുമുണ്ടായിരിക്കില്ല.   “പ്രസംഗിക്കുന്നതു നിറുത്തൂ!” എന്ന്‌ അവർ പ്രസംഗിക്കുന്നു,“അവർ ഇക്കാര്യങ്ങൾ പ്രസംഗിക്കരുത്‌;നമുക്ക്‌ അപമാനം വരില്ല!”   യാക്കോബുഗൃഹമേ, ജനം ഇങ്ങനെ പറയുന്നു: “യഹോവയുടെ ആത്മാവ്‌ കോപിച്ചെന്നോ? ദൈവമാണോ ഇതെല്ലാം ചെയ്‌തത്‌?” നേരോടെ നടക്കുന്നവർക്ക്‌ എന്റെ വാക്കുകൾ നന്മ വരുത്തില്ലേ?   എന്നാൽ ഇപ്പോൾ എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു. യുദ്ധം കഴിഞ്ഞ്‌ മടങ്ങുന്നവരെപ്പോലെ നിർഭയം യാത്ര ചെയ്യുന്നവരുടെ വസ്‌ത്രവുംവിശേഷപ്പെട്ട ആഭരണവും* നിങ്ങൾ പരസ്യമായി പിടിച്ചുപറിക്കുന്നു.   എന്റെ ജനത്തിലെ സ്‌ത്രീകളെ അവർ സുഖമായി കഴിഞ്ഞിരുന്ന വീടുകളിൽനിന്ന്‌ നിങ്ങൾ ഓടിച്ചുകളയുന്നു;അവരുടെ മക്കളിൽനിന്ന്‌ നിങ്ങൾ എന്നേക്കുമായി എന്റെ തേജസ്സ്‌ എടുത്തുകളയുന്നു. 10  എഴുന്നേറ്റ്‌ പോകൂ, ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. അശുദ്ധി നിമിത്തം+ നാശം, സമ്പൂർണനാശംതന്നെ, വന്നിരിക്കുന്നു.+ 11  ഒരുവൻ കാറ്റിന്റെയും വഞ്ചനയുടെയും വഴിയിൽ നടന്ന്‌, “വീഞ്ഞിനെയും മദ്യത്തെയും കുറിച്ച്‌ ഞാൻ നിങ്ങളോടു പ്രസംഗിക്കാം” എന്നു നുണ പറഞ്ഞാൽ, അവൻതന്നെയാണ്‌ ഈ ജനത്തിനു യോജിച്ച ഉപദേശകൻ.+ 12  യാക്കോബേ, ഞാൻ നിങ്ങളെയെല്ലാം കൂട്ടിച്ചേർക്കും.ഇസ്രായേലിന്റെ ശേഷിച്ചവരെയെല്ലാം ഞാൻ വിളിച്ചുകൂട്ടും.+ ഞാൻ അവരെ തൊഴുത്തിലെ ആടുകളെപ്പോലെ,മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റത്തെപ്പോലെ, ഒരുമിച്ചുചേർക്കും.+ അവിടെ ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കും.’+ 13  തടസ്സങ്ങൾ തകർക്കുന്നവൻ അവരുടെ മുന്നിൽ പോകും;അവർ കവാടം തകർത്ത്‌ പുറത്തേക്കു പോകും.+ അവരുടെ രാജാവ്‌ അവർക്കു മുന്നിൽ പോകും,അവരുടെ തലപ്പത്ത്‌ യഹോവയുണ്ടായിരിക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നിങ്ങളുടെ കഴുത്ത്‌ നിങ്ങൾ മാറ്റില്ല.”
മറ്റൊരു സാധ്യത “വസ്‌ത്രത്തിൽനിന്ന്‌ വിശേഷപ്പെട്ട അലങ്കാരം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം