യശയ്യ 47:1-15

47  കന്യകയായ ബാബിലോൺപുത്രീ,+ഇറങ്ങി പൊടിയിൽ ഇരിക്കുക. കൽദയരുടെ പുത്രിയേ,സിംഹാസനമില്ലാതെ നിലത്ത്‌ ഇരിക്കുക.+ആളുകൾ നിന്നെ ഇനി ലാളിക്കപ്പെട്ടവൾ എന്നും മൃദുല എന്നും വിളിക്കില്ല.   ഒരു തിരികല്ല്‌ എടുത്ത്‌ ധാന്യം പൊടിക്കുക. നിന്റെ മൂടുപടം അഴിച്ചുമാറ്റുക. നിന്റെ മോടിയേറിയ മേൽവസ്‌ത്രം ഉരിഞ്ഞുകളയുക; വസ്‌ത്രം പൊക്കിക്കുത്തുക; കാലുകൾ നഗ്നമാകട്ടെ. നദികൾ കുറുകെ കടക്കുക.   നിന്റെ നഗ്നത എല്ലാവരും കാണും. നിന്റെ ലജ്ജ വെളിപ്പെടും. ഞാൻ പ്രതികാരം ചെയ്യും,+ ഒരു മനുഷ്യനും എന്നെ തടയില്ല.*   “ഞങ്ങളെ വീണ്ടെടുക്കുന്നത്‌ ഇസ്രായേലിന്റെ പരിശുദ്ധനാണ്‌.സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്‌.”+   കൽദയരുടെ പുത്രിയേ,+മിണ്ടാതെ അവിടെ ഇരിക്കുക; ഇരുട്ടിലേക്കു പോകുക.അവർ ഇനി നിന്നെ രാജ്യങ്ങളുടെ യജമാനത്തി* എന്നു വിളിക്കില്ല.+   ഞാൻ എന്റെ ജനത്തോടു കോപിച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോട്‌ ഒട്ടും കരുണ കാട്ടിയില്ല,+ വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+   “ഞാൻ എന്നെന്നും യജമാനത്തിയായിരിക്കും”*+ എന്നു നീ പറഞ്ഞു. നീ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചില്ല;കാര്യങ്ങൾ എങ്ങനെ അവസാനിക്കുമെന്നു നീ ചിന്തിച്ചില്ല.   ഉല്ലാസം പ്രിയപ്പെടുന്നവളേ,+ ഇതു കേൾക്കുക,സുരക്ഷിതയായി ഇരുന്ന്‌ നീ ഇങ്ങനെ മനസ്സിൽ പറയുന്നു: “എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+ ഞാൻ വിധവയാകില്ല. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക്‌ അനുഭവിക്കേണ്ടിവരില്ല.”+   എന്നാൽ ഇവ രണ്ടും പെട്ടെന്ന്‌, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+ 10  നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു. “എന്നെ ആരും കാണുന്നില്ല” എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും അറിവും ആണ്‌ നിന്നെ വഴിതെറ്റിച്ചത്‌.“എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ” എന്നു നീ മനസ്സിൽ പറയുന്നു. 11  എന്നാൽ നിനക്ക്‌ ആപത്തു വരും,നിന്റെ മന്ത്രങ്ങൾക്കൊന്നും അതു തടയാനാകില്ല.* നിനക്കു ദുരന്തം വരും; അതു വഴിതിരിച്ചുവിടാൻ നിനക്കാകില്ല. നീ അനുഭവിച്ചിട്ടില്ലാത്ത തരം നാശം പെട്ടെന്നു നിന്റെ മേൽ വരും.+ 12  അതുകൊണ്ട്‌, ചെറുപ്പംമുതൽ നീ കഷ്ടപ്പെട്ട്‌ ചെയ്‌തുപോരുന്നനിന്റെ മന്ത്രപ്രയോഗങ്ങളും ആഭിചാരക്രിയകളും+ തുടർന്നുകൊള്ളൂ. ചിലപ്പോൾ നിനക്കു പ്രയോജനം കിട്ടിയേക്കും;ജനതകളെ ഭയപ്പെടുത്താൻ നിനക്കു കഴിഞ്ഞേക്കും. 13  ഉപദേശകരുടെ പെരുപ്പം നിമിത്തം നീ ക്ഷീണിച്ചിരിക്കുന്നു. അവർ ആകാശത്തെ ആരാധിക്കുകയും* നക്ഷത്രങ്ങളിൽ കണ്ണു നട്ടിരിക്കുകയും+നിനക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്‌അമാവാസികളിൽ നിന്നെ അറിയിക്കുകയും ചെയ്യുന്നു.അവർ എഴുന്നേറ്റ്‌ നിന്നെ രക്ഷിക്കട്ടെ. 14  അവർ വെറും വയ്‌ക്കോൽപോലെയാണ്‌. തീ അവരെ കത്തിച്ച്‌ ചാമ്പലാക്കും. ശക്തമായ ആ തീജ്വാലയിൽനിന്ന്‌ അവർക്കു രക്ഷപ്പെടാനാകില്ല. അതു തീ കായാനുള്ള കനലോ,അടുത്ത്‌ ഇരുന്ന്‌ തണുപ്പകറ്റാനുള്ള തീയോ അല്ല. 15  നിന്റെ ചെറുപ്പംമുതൽ നിന്നോടുകൂടെ അധ്വാനിച്ചനിന്റെ പാമ്പാട്ടികളുടെ ഗതി അതുതന്നെയാകും. അവരെല്ലാം അലഞ്ഞുനടക്കും; നാലുപാടും ചിതറിപ്പോകും.* നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞാൻ ഒരുവനെയും ദയയോടെ എതിരേൽക്കില്ല.”
അഥവാ “രാജ്ഞി.”
അഥവാ “രാജ്ഞിയായിരിക്കും.”
പദാവലിയിൽ “ആഭിചാരം” കാണുക.
മറ്റൊരു സാധ്യത “മറികടന്ന്‌.”
അഥവാ “മന്ത്രം ചെയ്‌ത്‌ അതു ദൂരെയകറ്റാൻ നിനക്കു കഴിയില്ല.”
മറ്റൊരു സാധ്യത “അവർ ആകാശത്തെ വിഭജിക്കുകയും; ജ്യോത്സ്യന്മാരായ അവർ.”
അക്ഷ. “അവനവന്റെ പ്രദേശത്തേക്കു പോകും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം