യശയ്യ 51:1-23

51  “നീതിമാർഗത്തിൽ നടക്കുന്നവരേ,യഹോവയെ അന്വേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.നിങ്ങളെ വെട്ടിയെടുത്ത കൽക്കുഴിയിലേക്കും നിങ്ങളെ പൊട്ടിച്ചെടുത്ത പാറയിലേക്കും നോക്കുക.   നിങ്ങളുടെ അപ്പനായ അബ്രാഹാമിലേക്കുംനിങ്ങൾക്കു ജന്മം നൽകിയ* സാറയിലേക്കും+ നോക്കുക. ഞാൻ വിളിച്ചപ്പോൾ അബ്രാഹാം ഏകനായിരുന്നു,+ഞാൻ അബ്രാഹാമിനെ അനുഗ്രഹിച്ച്‌ അസംഖ്യമായി വർധിപ്പിച്ചു.+   യഹോവ സീയോനെ സാന്ത്വനിപ്പിക്കും.+ സീയോന്റെ നാശാവശിഷ്ടങ്ങൾക്കെല്ലാം ദൈവം ആശ്വാസം നൽകും;+ദൈവം സീയോന്റെ വിജനമായ പ്രദേശങ്ങൾ ഏദെൻപോലെയും+അവളുടെ മരുപ്രദേശം യഹോവയുടെ തോട്ടംപോലെയും ആക്കും.+ ഉല്ലാസവും ആനന്ദവും അവളിൽ നിറയും,നന്ദിവാക്കുകളും ശ്രുതിമധുരമായ ഗാനങ്ങളും സീയോനിൽ അലതല്ലും.+   എന്റെ ജനമേ, ഞാൻ പറയുന്നതു കേൾക്കുക,+എന്റെ ജനതയേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക. എന്നിൽനിന്ന്‌ ഒരു നിയമം പുറപ്പെടും,+ജനങ്ങൾക്ക്‌ ഒരു പ്രകാശമായി ഞാൻ എന്റെ നീതി സ്ഥാപിക്കും.+   എന്റെ നീതി അടുത്തടുത്ത്‌ വരുന്നു.+ എന്നിൽനിന്ന്‌ രക്ഷ പുറപ്പെടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധിക്കും.+ ദ്വീപുകൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തിരിക്കും.   നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക്‌ ഉയർത്തുവിൻ,താഴെ ഭൂമിയിലേക്കു നോക്കുവിൻ. ആകാശം പുകപോലെ മാഞ്ഞുപോകും,ഭൂമി ഒരു വസ്‌ത്രംപോലെ ദ്രവിച്ചുപോകും,അതിലെ നിവാസികൾ കൊതുകുകളെപ്പോലെ ചത്തുവീഴും. എന്നാൽ എന്റെ രക്ഷ ശാശ്വതമായിരിക്കും,+എന്റെ നീതി ഒരിക്കലും പരാജയപ്പെടില്ല.*+   നീതി എന്തെന്ന്‌ അറിയുന്നവരേ,എന്റെ നിയമം* ഹൃദയത്തിലുള്ള ജനമേ,+ ഞാൻ പറയുന്നതു കേൾക്കുക.മർത്യരുടെ ആക്ഷേപവാക്കുകൾ കേട്ട്‌ പേടിക്കേണ്ടാ, അവരുടെ പരിഹാസവചനങ്ങൾ കേട്ട്‌ ഭയപ്പെടേണ്ടാ.   പ്രാണികൾ അവരെ ഒരു വസ്‌ത്രംപോലെ തിന്നുകളയും;കീടങ്ങൾ* അവരെ കമ്പിളിത്തുണിപോലെ തിന്നുതീർക്കും.+ എന്നാൽ എന്റെ നീതി എന്നെന്നും നിലനിൽക്കും,ഞാൻ നൽകുന്ന രക്ഷ തലമുറതലമുറയോളം നിൽക്കും.”+   യഹോവയുടെ കൈയേ,+ ഉണരൂ!ഉണർന്ന്‌ ശക്തി ധരിക്കൂ. പണ്ടത്തെപ്പോലെയും പുരാതനതലമുറകളിൽ എന്നപോലെയും ഉണരൂ! അങ്ങല്ലേ രാഹാബിനെ* തകർത്ത്‌+ ചിതറിച്ചുകളഞ്ഞത്‌?കടലിലെ ഭീമാകാരജന്തുവിനെ കുത്തിത്തുളച്ചത്‌?+ 10  അങ്ങല്ലേ സമുദ്രത്തെ, ആഴിയിലെ ആഴമുള്ള വെള്ളത്തെ, വറ്റിച്ചുകളഞ്ഞത്‌?+ അങ്ങ്‌ വീണ്ടെടുത്ത ജനത്തിനു മറുകര കടക്കാൻ സമുദ്രത്തിന്റെ ആഴങ്ങളിലൂടെ പാതയൊരുക്കിയത്‌ അങ്ങല്ലേ?+ 11  യഹോവ വീണ്ടെടുത്തവർ തിരിച്ചുവരും.+ അവർ സന്തോഷാരവങ്ങളോടെ സീയോനിലേക്കു വരും,+ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ ആഹ്ലാദവും ഉല്ലാസവും അവരിൽ നിറയും,ദുഃഖവും നെടുവീർപ്പും ഓടിയകലും.+ 12  “ഞാനല്ലേ നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ?+ പിന്നെ എന്തിനു നീ നശ്വരനായ മനുഷ്യനെ ഭയപ്പെടണം?+പുല്ലുപോലെ വാടിപ്പോകുന്ന മനുഷ്യപുത്രനെ പേടിക്കണം? 13  ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക്‌ അടിസ്ഥാനം ഇടുകയും ചെയ്‌ത,നിന്റെ സ്രഷ്ടാവായ യഹോവയെ+ നീ മറക്കുന്നത്‌ എന്തിന്‌? മർദകനു* നിന്നെ നശിപ്പിക്കാൻ പ്രാപ്‌തിയുണ്ടെന്നു നീ കരുതി;ദിവസം മുഴുവൻ നീ അവന്റെ ക്രോധത്തെ ഭയന്നുകഴിഞ്ഞു. എന്നാൽ അവന്റെ ക്രോധം ഇപ്പോൾ എവിടെ? 14  ചങ്ങലകളിൽ ബന്ധിതനായി കുനിഞ്ഞുനടക്കുന്നയാൾ ഉടൻ സ്വതന്ത്രനാകും,+അയാൾ മരിക്കില്ല; കുഴിയിലേക്ക്‌ ഇറങ്ങില്ല.അയാൾക്ക്‌ അപ്പം കിട്ടാതിരിക്കില്ല. 15  നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ!തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്നവൻ!+—സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ്‌ എന്റെ പേര്‌.+ 16  ആകാശത്തെ സ്ഥാപിക്കാനും ഭൂമിക്ക്‌ അടിസ്ഥാനം ഇടാനും+സീയോനോട്‌, ‘നിങ്ങൾ എന്റെ ജനമാണ്‌’+ എന്നു പറയാനുംഞാൻ എന്റെ വചനങ്ങൾ നിന്റെ നാവിൽ തരും,എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്‌ക്കും.+ 17  യരുശലേമേ, ഉണരൂ! ഉണർന്ന്‌ എഴുന്നേൽക്കൂ!+നീ യഹോവയുടെ കൈയിലെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന്‌ കുടിച്ചിരിക്കുന്നു. നീ വീഞ്ഞുപാത്രത്തിൽനിന്ന്‌ കുടിച്ചിരിക്കുന്നു,ആടിയാടിനടക്കാൻ ഇടയാക്കുന്ന പാത്രം നീ വറ്റിച്ചിരിക്കുന്നു.+ 18  അവൾ പ്രസവിച്ച പുത്രന്മാർ ആരും അവളെ നയിക്കാൻ വന്നില്ല,അവൾ പോറ്റിവളർത്തിയ പുത്രന്മാർ ആരും അവളെ കൈപിടിച്ച്‌ നടത്തിയില്ല. 19  വിപത്തും വിനാശവും, വിശപ്പും വാളും!+ ഇവ രണ്ടും നിന്റെ മേൽ വന്നിരിക്കുന്നു. ആരാണു നിന്നോടു സഹതാപം കാണിക്കുക? ആരാണു നിന്നെ ആശ്വസിപ്പിക്കുക?+ 20  നിന്റെ പുത്രന്മാർ ബോധംകെട്ട്‌ വീണിരിക്കുന്നു.+ കാട്ടാടു വലയിൽ വീണുകിടക്കുന്നതുപോലെഓരോ തെരുവുകളുടെ കോണിലും* അവർ വീണുകിടക്കുന്നു.യഹോവയുടെ ക്രോധം മുഴുവൻ അവരുടെ മേൽ ചൊരിഞ്ഞിരിക്കുന്നു; നിന്റെ ദൈവത്തിന്റെ ശകാരവും വർഷിച്ചിരിക്കുന്നു.” 21  വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചിരിക്കുന്നവളേ,കഷ്ടത അനുഭവിക്കുന്ന സ്‌ത്രീയേ, ദയവായി ഇതു കേൾക്കുക. 22  നിന്റെ കർത്താവായ യഹോവ, തന്റെ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്റെ ദൈവം, ഇങ്ങനെ പറയുന്നു: “നീ ആടിയാടിനടക്കാൻ കാരണമായ പാനപാത്രം, എന്റെ ക്രോധത്തിന്റെ വീഞ്ഞുപാത്രം,+ഞാൻ നിന്റെ കൈയിൽനിന്ന്‌ എടുത്തുമാറ്റും,ഇനി ഒരിക്കലും നിനക്ക്‌ അതിൽനിന്ന്‌ കുടിക്കേണ്ടിവരില്ല.+ 23  ഞാൻ അത്‌ എടുത്ത്‌ നിന്നെ ഉപദ്രവിക്കുന്നവരുടെ കൈയിൽ കൊടുക്കും.+‘കുനിഞ്ഞുനിൽക്കൂ; ഞങ്ങൾ നിന്റെ പുറത്തുകൂടി നടന്നുപോകട്ടെ’ എന്ന്‌ അവർ നിന്നോടു പറഞ്ഞില്ലേ? അപ്പോൾ നീ നിന്റെ മുതുകു നിലംപോലെയുംഅവർക്കു നടക്കാനുള്ള ഒരു പൊതുവഴിപോലെയും ആക്കി.”

അടിക്കുറിപ്പുകള്‍

അഥവാ “നിങ്ങളെ വേദനയോടെ പ്രസവിച്ച.”
അഥവാ “ശക്തിക്കായി.”
അഥവാ “ചിതറിക്കപ്പെടില്ല.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “പുഴു.”
പദാവലി കാണുക.
അഥവാ “നിന്നെ വളഞ്ഞിരിക്കുന്നവന്‌.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്‌ക്കൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം