യഹസ്‌കേൽ 15:1-8

15  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, മുന്തിരിച്ചെടിയുടെ തണ്ടിനെ ഏതെങ്കിലും മരത്തിന്റെ തടിയോടോ ഒരു കാട്ടുമരത്തിന്റെ ശിഖരത്തോടോ താരതമ്യപ്പെടുത്താൻ പറ്റുമോ?  അതിന്റെ തണ്ട്‌ ഏതെങ്കിലും പണിക്ക്‌ ഉപകരിക്കുമോ? ആരെങ്കിലും വീട്ടുപകരണങ്ങൾ തൂക്കിയിടാൻ പറ്റിയ മരയാണി അതുകൊണ്ട്‌ ഉണ്ടാക്കാറുണ്ടോ?  പക്ഷേ തീ കത്തിക്കാനുള്ള വിറകായി അത്‌ ഉപയോഗിക്കും. തീയിലേക്ക്‌ ഇടുമ്പോൾ അതിന്റെ രണ്ട്‌ അറ്റവും കത്തിത്തീരുന്നു, നടുഭാഗം കരിഞ്ഞുപോകുന്നു. പിന്നെ അത്‌ എന്തിനു കൊള്ളാം?  കത്തിക്കുന്നതിനു മുമ്പുപോലും അത്‌ ഒന്നിനും കൊള്ളില്ലായിരുന്നു. പിന്നെ കത്തിക്കരിഞ്ഞശേഷമുള്ള കാര്യം പറയാനുണ്ടോ?”  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘കാട്ടിലെ മരങ്ങൾക്കിടയിലുള്ള മുന്തിരിച്ചെടിയുടെ തണ്ടു ഞാൻ കത്തിക്കാനുള്ള വിറകാക്കിയില്ലേ? അതുപോലെതന്നെയായിരിക്കും ഞാൻ യരുശലേമിൽ താമസിക്കുന്നവരോടും ചെയ്യുക.+  ഞാൻ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ തീയിൽനിന്ന്‌ ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും തീ അവരെ ദഹിപ്പിക്കുകതന്നെ ചെയ്യും. ഞാൻ അവർക്കെതിരെ തിരിയുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+  “‘അവർ അവിശ്വസ്‌തത കാട്ടിയതുകൊണ്ട്‌+ ഞാൻ ദേശം ഒരു പാഴ്‌നിലമാക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം