യഹസ്‌കേൽ 16:1-63

16  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2  “മനുഷ്യപുത്രാ, യരുശലേമിനെ അവളുടെ വൃത്തികെട്ട ആചാരങ്ങൾ+ ബോധ്യപ്പെടുത്തുക. 3  നീ പറയണം: ‘യരുശലേമിനോടു പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: “കനാന്യന്റെ ദേശത്തായിരുന്നു നിന്റെ ഉത്ഭവവും ജനനവും. അമോര്യനായിരുന്നു+ നിന്റെ അപ്പൻ; അമ്മ ഒരു ഹിത്യസ്‌ത്രീയും.+ 4  നിന്റെ ജനനത്തെക്കുറിച്ച്‌ പറയുകയാണെങ്കിൽ, നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചില്ല. നിന്നെ കുളിപ്പിച്ച്‌ വൃത്തിയാക്കുകയോ നിന്റെ ദേഹത്ത്‌ ഉപ്പു തേക്കുകയോ നിന്നെ തുണിയിൽ പൊതിയുകയോ ചെയ്‌തില്ല. 5  നിനക്ക്‌ ഇവയിൽ ഒന്നുപോലും ചെയ്‌തുതരാൻ ആരും കനിവ്‌ കാണിച്ചില്ല. ആർക്കും നിന്നോട്‌ അനുകമ്പ തോന്നിയില്ല. പകരം, ജനിച്ച ദിവസംതന്നെ നിന്നോടു വെറുപ്പു തോന്നിയിട്ട്‌ നിന്നെ വെളിമ്പ്രദേശത്തേക്ക്‌ എറിയുകയാണുണ്ടായത്‌. 6  “‘“ഞാൻ അതുവഴി പോയപ്പോൾ നീ സ്വന്തം രക്തത്തിൽ കിടന്ന്‌ കാലിട്ടടിക്കുന്നതു കണ്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിന്നെ നോക്കി, ‘നീ ജീവിക്കണം!’ എന്നു ഞാൻ പറഞ്ഞു. അതെ, രക്തത്തിൽ കുളിച്ചുകിടക്കുന്ന നിന്നോട്‌, ‘നീ ജീവിക്കണം!’ എന്നു പറഞ്ഞു. 7  നിലത്തെല്ലാം മുളച്ചുപൊങ്ങുന്ന ചെടികൾപോലെ ഞാൻ നിന്നെ വളരെ വലിയ ഒരു ജനസമൂഹമാക്കി. നീ വളർന്ന്‌ വലുതായി; ഏറ്റവും നല്ല ആഭരണങ്ങൾ അണിഞ്ഞു. നിന്റെ സ്‌തനങ്ങളും മുടിയും വളർന്നു. പക്ഷേ അപ്പോഴും നീ ഉടുതുണിയില്ലാത്തവളും നഗ്നയും ആയിരുന്നു.”’ 8  “‘അതുവഴി പോയപ്പോൾ ഞാൻ വീണ്ടും നിന്നെ കണ്ടു. നിനക്കു പ്രേമം തോന്നാനുള്ള പ്രായമായെന്ന്‌ എനിക്കു മനസ്സിലായി. അതുകൊണ്ട്‌ ഞാൻ എന്റെ വസ്‌ത്രം* നിന്റെ മേൽ വിരിച്ച്‌+ നിന്റെ നഗ്നത മറച്ചു. ഞാൻ ആണയിട്ട്‌ നീയുമായി ഒരു ഉടമ്പടി ചെയ്‌തു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ നീ എന്റേതായി. 9  ഞാൻ നിന്നെ കുളിപ്പിച്ചു. രക്തം കഴുകിക്കളഞ്ഞു. എന്നിട്ട്‌, ദേഹത്ത്‌ എണ്ണ തേച്ചു.+ 10  പിന്നെ ഞാൻ നിന്നെ ചിത്രത്തുന്നലുള്ള വസ്‌ത്രം ധരിപ്പിച്ചു. നിനക്കു മേത്തരം തുകൽച്ചെരിപ്പു* തന്നു. മേന്മയേറിയ ലിനൻ നിന്നെ അണിയിച്ചു. വിലപിടിപ്പുള്ള വസ്‌ത്രം ധരിപ്പിച്ചു. 11  ഞാൻ നിന്നെ ആഭരണങ്ങൾകൊണ്ട്‌ അലങ്കരിച്ചു. നിന്റെ കൈയിൽ വളകളും കഴുത്തിൽ മാലയും അണിയിച്ചു. 12  ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ഇട്ടു; തലയിൽ മനോഹരമായ കിരീടം വെച്ചു. 13  നീ എപ്പോഴും സ്വർണവും വെള്ളിയും അണിഞ്ഞ്‌ നടന്നു. മേന്മയേറിയ ലിനനും വിലയേറിയ തുണിത്തരങ്ങളും ചിത്രത്തുന്നലുള്ള വസ്‌ത്രങ്ങളും ആണ്‌ നീ ധരിച്ചിരുന്നത്‌. നേർത്ത ധാന്യപ്പൊടിയും തേനും എണ്ണയും ആയിരുന്നു നിന്റെ ആഹാരം. നീ അതീവസുന്ദരിയായി.+ അങ്ങനെ ഒരു രാജ്ഞിയാകാൻ* നീ യോഗ്യയായി.’” 14  “‘സൗന്ദര്യംകൊണ്ട്‌ ജനതകൾക്കിടയിൽ നീ പ്രശസ്‌തയായിത്തുടങ്ങി.*+ പക്ഷേ, ഞാൻ നിനക്കു തന്ന എന്റെ തേജസ്സാണു+ നിന്റെ സൗന്ദര്യത്തിനു പരിപൂർണത തന്നത്‌’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.” 15  “‘പക്ഷേ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിക്കാൻതുടങ്ങി.+ നിന്റെ പ്രശസ്‌തി നിന്നെ ഒരു വേശ്യയാക്കി.+ എല്ലാ വഴിപോക്കരുമായും നീ തോന്നിയതുപോലെ വേശ്യാവൃത്തിയിൽ മുഴുകി.+ അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായി. 16  നീ നിന്റെ വസ്‌ത്രങ്ങളിൽ ചിലത്‌ എടുത്ത്‌ ആരാധനാസ്ഥലങ്ങൾ* വർണപ്പകിട്ടുള്ളതാക്കി. അവിടെ നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ ഇത്തരം കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്‌. ഇനി ഒരിക്കലും ഇങ്ങനെ നടക്കാൻ പാടില്ല. 17  ഞാൻ നിനക്കു തന്ന സ്വർണവും വെള്ളിയും കൊണ്ട്‌ ഉണ്ടാക്കിയ മനോഹരമായ ആഭരണങ്ങൾ എടുത്ത്‌ നീ പുരുഷവിഗ്രഹങ്ങൾ ഉണ്ടാക്കി അവയുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ 18  നീ ചിത്രത്തയ്യലുള്ള നിന്റെ വസ്‌ത്രങ്ങൾ എടുത്ത്‌ അവയെ അണിയിച്ചു. എന്റെ എണ്ണയും സുഗന്ധക്കൂട്ടും അവയ്‌ക്ക്‌ അർപ്പിച്ചു.+ 19  ഞാൻ നിനക്കു തന്ന അപ്പം, അതായത്‌ ഞാൻ നിനക്ക്‌ ആഹാരമായി തന്ന നേർത്ത ധാന്യപ്പൊടിയും എണ്ണയും തേനും കൊണ്ടുള്ള അപ്പം, പ്രസാദിപ്പിക്കുന്ന* ഒരു സുഗന്ധമായി അവയ്‌ക്ക്‌ അർപ്പിച്ചു.+ ഇതൊക്കെയാണു നടന്നത്‌’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 20  “‘എനിക്കു നിന്നിലുണ്ടായ നിന്റെ പുത്രന്മാരെയും പുത്രിമാരെയും+ നീ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു.+ നിന്റെ വേശ്യാവൃത്തികൊണ്ട്‌ മതിയാകാഞ്ഞിട്ടാണോ നീ ഇതുംകൂടെ ചെയ്‌തത്‌? 21  നീ എന്റെ പുത്രന്മാരെ കശാപ്പു ചെയ്‌തു. നീ അവരെ തീയിൽ ബലി അർപ്പിച്ചു.*+ 22  വൃത്തികെട്ട ആചാരങ്ങളിലും വേശ്യാവൃത്തിയിലും നീ മുഴുകിയപ്പോൾ, ഉടുതുണിയില്ലാതെ നഗ്നയായി രക്തത്തിൽ കിടന്ന്‌ കാലിട്ടടിച്ച ആ ചെറുപ്പകാലം നീ ഓർത്തില്ല. 23  നിന്റെ എല്ലാ ദുഷ്ടതയും കാരണം നീ നശിച്ചുപോകട്ടെ! നിന്റെ കാര്യം കഷ്ടം!’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 24  ‘പൊതുസ്ഥലങ്ങളിലെല്ലാം* നീ നിനക്കുവേണ്ടി ആരാധനാസ്ഥലങ്ങൾ പണിതു, വേദികൾ നിർമിച്ചു. 25  എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം നീ ആരാധനാസ്ഥലം പണിതു. വഴിപോക്കർക്കെല്ലാം നിന്നെത്തന്നെ കാഴ്‌ചവെച്ച്‌* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നുന്നതാക്കി.+ നീ നിന്റെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+ 26  നിന്റെ അയൽക്കാരായ, കാമവെറി പൂണ്ട* ഈജിപ്‌തുപുത്രന്മാരുമായി നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ നിന്റെ വേശ്യാവൃത്തിയുടെ ബാഹുല്യത്താൽ നീ എന്നെ കോപിപ്പിച്ചു. 27  അതുകൊണ്ട്‌ ഞാൻ ഇപ്പോൾ നിന്റെ നേരെ കൈ നീട്ടി നിന്റെ ഭക്ഷണവിഹിതം വെട്ടിച്ചുരുക്കും.+ നിന്നെ വെറുക്കുന്ന,+ നിന്റെ വഷളത്തം കണ്ട്‌ സ്‌തംഭിച്ചുപോയ ഫെലിസ്‌ത്യപുത്രിമാരുടെ ഇഷ്ടത്തിനു ഞാൻ നിന്നെ വിട്ടുകൊടുക്കും.+ 28  “‘ഇതുകൊണ്ടൊന്നും തൃപ്‌തിയാകാഞ്ഞിട്ടു നീ അസീറിയൻ പുത്രന്മാരുമായും+ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. എന്നിട്ടും നിനക്കു തൃപ്‌തിയായില്ല. 29  അതുകൊണ്ട്‌ നീ നിന്റെ വേശ്യാവൃത്തി വർധിപ്പിച്ചു; വ്യാപാരികളുടെ ദേശവുമായും* കൽദയരുമായും+ നീ വേശ്യാവൃത്തിയിൽ മുഴുകി. എന്നിട്ടും നിനക്കു തൃപ്‌തിയായില്ല. 30  കൂസലില്ലാത്ത ഒരു വേശ്യയെപ്പോലെ+ ഇതെല്ലാം ചെയ്‌തുകൂട്ടിയപ്പോൾ നിന്റെ ഹൃദയം എത്ര രോഗാതുരമായിരുന്നു!’* എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 31  ‘പക്ഷേ എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം വേദികൾ നിർമിച്ചപ്പോഴും എല്ലാ പൊതുസ്ഥലങ്ങളിലും* ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ പണിതപ്പോഴും നീ ഒരു വേശ്യയെപ്പോലെയല്ലായിരുന്നു. കാരണം, നീ പ്രതിഫലം വാങ്ങിച്ചില്ലല്ലോ. 32  ഭർത്താവിനു പകരം അന്യരുമായി ബന്ധം പുലർത്തുന്ന വ്യഭിചാരിണിയായ ഒരു ഭാര്യയാണു നീ.+ 33  സാധാരണഗതിയിൽ വേശ്യകൾ ആളുകളിൽനിന്ന്‌ സമ്മാനം വാങ്ങുകയാണു ചെയ്യാറ്‌.+ നീ പക്ഷേ കാമവെറി പൂണ്ട്‌ നിന്റെ പിന്നാലെ വരുന്ന ആളുകൾക്ക്‌ അങ്ങോട്ടു സമ്മാനം കൊടുക്കുന്നു.+ നീയുമായി വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നാനാദിക്കിലുമുള്ള ആളുകളെ നീ പണം കൊടുത്ത്‌ വശീകരിക്കുന്നു.+ 34  വേശ്യാവൃത്തി ചെയ്യുന്ന മറ്റു സ്‌ത്രീകളുടേതിനു നേർവിപരീതമാണു നിന്റെ രീതി. അവർ വേശ്യാവൃത്തി ചെയ്യുന്നതുപോലെയല്ല നീ ചെയ്യുന്നത്‌! നീ ആളുകളിൽനിന്ന്‌ പണം വാങ്ങുന്നതിനു പകരം അങ്ങോട്ടു കൊടുക്കുകയാണു ചെയ്യുന്നത്‌. മറ്റുള്ളവരുടേതിൽനിന്ന്‌ നേർവിപരീതമാണു നിന്റെ രീതി.’ 35  “അതുകൊണ്ട്‌ വേശ്യയേ,+ യഹോവയുടെ സന്ദേശം കേൾക്കൂ! 36  പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘വൃത്തികെട്ട മ്ലേച്ഛവിഗ്രഹങ്ങളുമായും*+ നിന്റെ കാമുകന്മാരുമായും വേശ്യാവൃത്തിയിൽ ഏർപ്പെട്ട്‌ നീ നിന്റെ കാമദാഹം തീർത്തില്ലേ? നിന്റെ നഗ്നത നീ തുറന്നുകാട്ടിയില്ലേ? സ്വന്തം പുത്രന്മാരുടെ രക്തംപോലും നീ ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചല്ലോ.+ 37  അതുകൊണ്ട്‌ നീ സുഖിപ്പിച്ച നിന്റെ കാമുകന്മാരെയെല്ലാം, നീ സ്‌നേഹിച്ചവരെയും വെറുത്തവരെയും, ഞാൻ നിനക്ക്‌ എതിരെ ഒന്നിച്ചുകൂട്ടും. നാനാദിക്കിൽനിന്ന്‌ ഞാൻ അവരെ ഒന്നിച്ചുകൂട്ടി നിന്റെ നഗ്നത അവരെ തുറന്നുകാണിക്കും. നിന്നെ അവർ പൂർണനഗ്നയായി കാണും.+ 38  “‘വ്യഭിചാരിണികൾക്കും+ രക്തം ചിന്തുന്ന+ സ്‌ത്രീകൾക്കും കിട്ടേണ്ട ശിക്ഷാവിധികളാൽ ഞാൻ നിന്നെ ശിക്ഷിക്കും; ഉഗ്രകോപത്തോടും രോഷത്തോടും കൂടെ നിന്റെ രക്തം ചിന്തും.+ 39  ഞാൻ നിന്നെ അവരുടെ കൈയിൽ ഏൽപ്പിക്കും. അവർ നിന്റെ വേദികൾ ഇടിച്ചുകളയും. നിന്റെ ആരാധനാസ്ഥലങ്ങൾ പൊളിച്ചുകളയും.+ അവർ നിന്റെ വസ്‌ത്രങ്ങൾ ഉരിഞ്ഞുമാറ്റും;+ നിന്റെ ആഭരണങ്ങളെല്ലാം ഊരിയെടുക്കും.+ നിന്നെ നഗ്നയും ഉടുതുണിയില്ലാത്തവളും ആയി അവിടെ വിട്ടിട്ട്‌ പോകും. 40  അവർ നിനക്ക്‌ എതിരെ ഒരു ജനക്കൂട്ടത്തെ വരുത്തും.+ അവർ നിന്നെ കല്ലെറിയും.+ നിന്നെ അവർ വാളുകൊണ്ട്‌ വെട്ടിനുറുക്കും.+ 41  അവർ നിന്റെ വീടുകൾ കത്തിക്കുകയും+ അനേകം സ്‌ത്രീകൾ കാൺകെ നിന്റെ മേൽ ന്യായവിധി നടപ്പാക്കുകയും ചെയ്യും. നിന്റെ വേശ്യാവൃത്തി ഞാൻ അവസാനിപ്പിക്കും.+ നീ ഇനി ആർക്കും കൂലി കൊടുക്കില്ല. 42  അങ്ങനെ നിനക്ക്‌ എതിരെയുള്ള എന്റെ ഉഗ്രകോപം ശമിക്കും.+ നിനക്ക്‌ എതിരെയുള്ള എന്റെ രോഷം ഇല്ലാതാകും.+ ഞാൻ ശാന്തനാകും. എനിക്കു മേലാൽ കോപം തോന്നില്ല.’ 43  “‘നീ നിന്റെ ചെറുപ്പകാലം ഓർക്കാതെ+ ഇത്തരം കാര്യങ്ങളൊക്കെ ചെയ്‌തുകൂട്ടി എന്നെ കോപിപ്പിച്ചതുകൊണ്ട്‌ നിന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതോടെ നിന്റെ വഷളത്തവും നിന്റെ സകല വൃത്തികെട്ട ആചാരങ്ങളും അവസാനിക്കും. 44  “‘പഴഞ്ചൊല്ലുകൾ പറയാറുള്ളവർ നിന്നെപ്പറ്റി ഈ പഴമൊഴി പറയും: “അമ്മയെപ്പോലെതന്നെ മകളും!”+ 45  ഭർത്താവിനെയും കുട്ടികളെയും വെറുത്ത ആ അമ്മയുടെ മകൾതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിതന്നെയാണു നീ. നിന്റെ അമ്മ ഒരു ഹിത്യസ്‌ത്രീയായിരുന്നു; അപ്പൻ അമോര്യനും.’”+ 46  “‘നിന്റെ മൂത്ത സഹോദരി ശമര്യയാണ്‌.+ അവളും പെൺമക്കളും* നിന്റെ വടക്ക്‌* കഴിയുന്നു.+ നിന്റെ ഇളയ സഹോദരി സൊദോമാണ്‌.+ അവളും പെൺമക്കളും തെക്കും* കഴിയുന്നു.+ 47  നീ അവരുടെ വഴികളിൽ നടന്ന്‌ അവരുടെ വൃത്തികെട്ട ആചാരങ്ങൾ അനുഷ്‌ഠിച്ചു. പക്ഷേ, അവിടംകൊണ്ട്‌ തീർന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്റെ പ്രവൃത്തികളെല്ലാം അവരുടേതിനെക്കാൾ ദുഷിച്ചു.’+ 48  പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാനാണെ, നീയും നിന്റെ പെൺമക്കളും ചെയ്‌തുകൂട്ടിയതിന്റെയത്രയൊന്നും നിന്റെ സഹോദരിയായ സൊദോമും അവളുടെ പെൺമക്കളും ചെയ്‌തിട്ടില്ല. 49  ഇതാ, ഇതായിരുന്നു നിന്റെ സഹോദരിയായ സൊദോമിന്റെ തെറ്റ്‌: അവളും പെൺമക്കളും+ നിഗളിച്ചുനടന്നു.+ അവർക്കു ഭക്ഷണം സമൃദ്ധമായുണ്ടായിരുന്നു.+ ആകുലതകളൊന്നുമില്ലാത്ത സ്വസ്ഥജീവിതമായിരുന്നു അവരുടേത്‌.+ എന്നിട്ടും അവർ ക്ലേശിതരെയും ദരിദ്രരെയും സഹായിച്ചില്ല.+ 50  അവർ പിന്നെയുംപിന്നെയും ധാർഷ്ട്യം കാണിച്ചു.+ എന്റെ കൺമുന്നിൽത്തന്നെ അവർ അവരുടെ വൃത്തികെട്ട ആചാരങ്ങൾ തുടർന്നു.+ അതുകൊണ്ട്‌ അവരെ എന്റെ മുന്നിൽനിന്ന്‌ നീക്കിക്കളയേണ്ടതാണെന്ന്‌ എനിക്കു തോന്നി.+ 51  “‘ശമര്യയും+ നീ ചെയ്‌തുകൂട്ടിയ പാപത്തിന്റെ പകുതിപോലും ചെയ്‌തിട്ടില്ല. നീ വൃത്തികെട്ട ആചാരങ്ങൾ ഒന്നിനൊന്നു വർധിപ്പിച്ച്‌ ശമര്യയെ കടത്തിവെട്ടി. അവയുടെ ബാഹുല്യം കാരണം ഒടുവിൽ നിന്റെ സഹോദരിമാർ നീതിമതികളായി കാണപ്പെടുന്ന അവസ്ഥയായി.+ 52  അങ്ങനെ നിന്റെ സഹോദരിമാരുടെ സ്വഭാവം നീതിയുള്ളതായി തോന്നാൻ ഇടയാക്കിയതുകൊണ്ട്‌* നീ അപമാനഭാരം പേറണം. നീ അവരെക്കാൾ വൃത്തികെട്ട വിധത്തിൽ പെരുമാറി പാപം ചെയ്‌തതുകൊണ്ട്‌ അവർ നിന്നെക്കാൾ നീതിയുള്ളവരാണ്‌. നിന്റെ സഹോദരിമാർ നീതിമതികളായി തോന്നിക്കാൻ ഇടയാക്കിയതുകൊണ്ട്‌ നീ അപമാനഭാരം പേറി ലജ്ജിച്ചിരിക്കുക.’ 53  “‘ഞാൻ അവരുടെ ബന്ദികളെ, അതായത്‌ സൊദോമിന്റെയും അവളുടെ പെൺമക്കളുടെയും ശമര്യയുടെയും അവളുടെ പെൺമക്കളുടെയും ബന്ദികളെ, ഒന്നിച്ചുകൂട്ടും. അവരുടെകൂടെ നിന്റെ ബന്ദികളെയും ഒരുമിച്ചുകൂട്ടും.+ 54  നിന്നെ നാണംകെടുത്താൻവേണ്ടിയാണു ഞാൻ ഇതു ചെയ്യുന്നത്‌. അവർക്ക്‌ ആശ്വാസം തോന്നുന്ന രീതിയിൽ പ്രവർത്തിച്ചത്‌ ഓർത്ത്‌ നിനക്കു ലജ്ജ തോന്നും. 55  നിന്റെ സ്വന്തം സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പെൺമക്കളും അവരുടെ പഴയ അവസ്ഥയിലേക്കു തിരിച്ചുവരും. നീയും നിന്റെ പെൺമക്കളും നിങ്ങളുടെ പൂർവസ്ഥിതിയിലേക്കു വരും.+ 56  നീ നിഗളിച്ചുനടന്ന കാലത്ത്‌ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും ഉച്ചരിക്കാൻ കൊള്ളില്ലെന്നു നിനക്കു തോന്നി. 57  നിന്റെ ദുഷ്ടത തുറന്നുകാട്ടുന്നതിനു മുമ്പത്തെ കാര്യമാണു പറയുന്നത്‌.+ ഇപ്പോൾ, സിറിയയുടെ പെൺമക്കളും അവളുടെ അയൽക്കാരും നിന്നെ നിന്ദിക്കുന്നു. ഫെലിസ്‌ത്യപുത്രിമാരും+ നിനക്കു ചുറ്റുമുള്ള എല്ലാവരും നിന്നോട്‌ അവജ്ഞയോടെ പെരുമാറുന്നു. 58  നിന്റെ വഷളത്തത്തിന്റെയും വൃത്തികെട്ട ആചാരങ്ങളുടെയും ഭവിഷ്യത്തുകൾ നീ അനുഭവിക്കും’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.” 59  “പരമാധികാരിയായ യഹോവ പറയുന്നു: ‘നീ ചെയ്‌തതുപോലെതന്നെ ഞാൻ ഇപ്പോൾ നിന്നോടും ചെയ്യാൻപോകുകയാണ്‌.+ കാരണം, ഞാൻ ചെയ്‌ത ഉടമ്പടി ലംഘിച്ചുകൊണ്ട്‌ നീ ആണയെ അവഹേളിച്ചല്ലോ.+ 60  പക്ഷേ നിന്റെ ചെറുപ്പകാലത്ത്‌ നിന്നോടു ചെയ്‌ത ഉടമ്പടി ഞാൻ ഓർക്കും. ഞാൻ നിന്നോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ 61  നിന്റെ അടുത്തേക്കു വരുന്ന മൂത്ത സഹോദരിമാരെയും ഇളയ സഹോദരിമാരെയും സ്വീകരിക്കുമ്പോൾ നീ ചെയ്‌തുകൂട്ടിയതൊക്കെ നിന്റെ ഓർമയിലേക്കു വരും. അപ്പോൾ, നിനക്കു ലജ്ജ തോന്നും.+ ഞാൻ അവരെ നിനക്കു പുത്രിമാരായി തരും. പക്ഷേ നിന്റെ ഉടമ്പടിയുടെ പേരിലായിരിക്കില്ല ഞാൻ ഇതു ചെയ്യുന്നത്‌.’ 62  “‘നിന്നോടുള്ള എന്റെ ഉടമ്പടി ഞാൻ ഉറപ്പിക്കും. ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. 63  നീ ഇതെല്ലാം ചെയ്‌തുകൂട്ടിയിട്ടും ഞാൻ നിനക്കു പാപപരിഹാരം വരുത്തുമ്പോൾ+ എല്ലാം ഓർത്ത്‌ അപമാനഭാരത്താൽ വായ്‌ തുറക്കാൻപോലും നീ നാണിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുപ്പായത്തിന്റെ താഴത്തെ ഭാഗം.”
അഥവാ “കടൽനായ്‌ത്തോൽകൊണ്ടുള്ള ചെരിപ്പ്‌.”
അഥവാ “രാജകീയസ്ഥാനത്തിന്‌.”
അക്ഷ. “നിന്റെ പേര്‌ പരന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അക്ഷ. “തീയിലൂടെ കടത്തിവിട്ടു.”
അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
അക്ഷ. “നിന്റെ കാലുകൾ അകത്തിക്കൊടുത്ത്‌.”
അക്ഷ. “മുഴുത്ത മാംസമുള്ള.”
അക്ഷ. “കനാൻ ദേശവുമായും.”
അഥവാ “ദുർബലമായിരുന്നു.” മറ്റൊരു സാധ്യത “എനിക്കു നിന്നോട്‌ എത്രമാത്രം ദേഷ്യം തോന്നിയെന്നോ!”
അഥവാ “പൊതുചത്വരങ്ങളിലും.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “ഇടത്ത്‌.”
അക്ഷ. “വലത്തും.”
ആശ്രിതപട്ടണങ്ങളെയായിരിക്കാം പരാമർശിക്കുന്നത്‌.
അഥവാ “നീ നിന്റെ സഹോദരിമാർക്കുവേണ്ടി വാദിച്ചതുകൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം