യഹസ്‌കേൽ 23:1-49

23  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, ഒരമ്മ പെറ്റ മക്കളായ രണ്ടു സ്‌ത്രീകളുണ്ടായിരുന്നു.+  അവർ ഈജിപ്‌തിൽ വേശ്യകളായി.+ ചെറുപ്പംമുതലേ അവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവിടെവെച്ച്‌ അന്യർ അവരുടെ മുലകൾ ഞെക്കി, ആ കന്യകമാരുടെ മാറിടം തഴുകി.  മൂത്തവളുടെ പേര്‌ ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര്‌ ശമര്യയെയും+ ഒഹൊലീബ എന്നത്‌ യരുശലേമിനെയും സൂചിപ്പിക്കുന്നു.  “ഒഹൊല എന്റേതായിരിക്കുമ്പോഴാണു വേശ്യാവൃത്തി ചെയ്‌തുതുടങ്ങിയത്‌.+ അവൾ കാമദാഹത്തോടെ കാമുകന്മാരുടെ പിന്നാലെ, അവളുടെ അയൽക്കാരായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+  നീലവസ്‌ത്രധാരികളായ ഗവർണർമാരും ഉപഭരണാധികാരികളും ആയിരുന്ന അവരെല്ലാം കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്ന യുവകോമളന്മാരായിരുന്നു.  പ്രമുഖരായ എല്ലാ അസീറിയൻ പുത്രന്മാരുമായും അവൾ വേശ്യാവൃത്തി ചെയ്‌തുകൊണ്ടിരുന്നു.+ അവൾ കാമിച്ചവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* അവൾ സ്വയം അശുദ്ധയാക്കി.  ഈജിപ്‌തിൽവെച്ച്‌ ചെയ്‌തുവന്ന വേശ്യാവൃത്തി അവൾ ഉപേക്ഷിച്ചില്ല. അവളുടെ ചെറുപ്പത്തിൽ അവർ അവളുമായി ബന്ധപ്പെട്ടു. കന്യകയായിരുന്ന അവളുടെ മാറിടം തഴുകി. അവളുടെ മേൽ അവർ തങ്ങളുടെ കാമദാഹം തീർത്തു.*+  അതുകൊണ്ട്‌ ഞാൻ അവളെ, അവൾ കാമിച്ച അവളുടെ കാമുകന്മാർക്ക്‌, അസീറിയൻ പുത്രന്മാർക്ക്‌,+ വിട്ടുകൊടുത്തു. 10  അവർ അവളെ നഗ്നയാക്കി.+ അവളുടെ പുത്രീപുത്രന്മാരെ പിടിച്ചുകൊണ്ടുപോയി.+ അവളെ അവർ വാളുകൊണ്ട്‌ വെട്ടിക്കൊന്നു. അവൾ സ്‌ത്രീകളുടെ ഇടയിൽ കുപ്രസിദ്ധയായി. അവർ അവൾക്കെതിരെ ന്യായവിധി നടപ്പാക്കി. 11  “ഇതു കണ്ടപ്പോൾ അവളുടെ അനിയത്തി ഒഹൊലീബ കാണിച്ച കാമവെറി ഇതിലും മോശമായിരുന്നു. അവളുടെ വേശ്യാവൃത്തി അവളുടെ ചേച്ചിയെപ്പോലും തോൽപ്പിക്കുന്നത്ര ഭയങ്കരമായിരുന്നു.+ 12  അവൾ അവളുടെ അയൽക്കാരായ അസീറിയൻ പുത്രന്മാരെ കാമിച്ചുനടന്നു.+ മോടിയുള്ള വസ്‌ത്രം ധരിച്ച്‌ കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്ന യുവകോമളന്മാരായ ഗവർണർമാരും ഉപഭരണാധികാരികളും ആയിരുന്നു അവരെല്ലാം. 13  അവൾ സ്വയം അശുദ്ധയാക്കിയതു കണ്ടപ്പോൾ അവർ ഇരുവരും ഒരേ പാതയിലാണെന്ന്‌ എനിക്കു മനസ്സിലായി.+ 14  അവൾ പക്ഷേ, അവളുടെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു. ചുവരുകളിൽ കൊത്തിയുണ്ടാക്കിയ പുരുഷരൂപങ്ങൾ, കൽദയപുരുഷന്മാരുടെ സിന്ദൂരവർണത്തിലുള്ള* രൂപങ്ങൾ, അവൾ കണ്ടു. 15  അരപ്പട്ട കെട്ടി തലയിൽ മോടിയുള്ള തലപ്പാവ്‌ വെച്ചിരുന്ന അവർ കാഴ്‌ചയിൽ യുദ്ധവീരന്മാരെപ്പോലിരുന്നു. കൽദയദേശത്ത്‌ ജനിച്ച ബാബിലോൺകാരുടെ രൂപങ്ങളായിരുന്നു അവ. 16  അതു കണ്ട ഉടനെ അവൾക്ക്‌ അവരോടു കാമം തോന്നിത്തുടങ്ങി. കൽദയയിലുള്ള അവരുടെ അടുത്തേക്ക്‌ അവൾ ദൂതന്മാരെ അയച്ചു.+ 17  അങ്ങനെ, അവളോടൊപ്പം പ്രേമശയ്യ പങ്കിടാൻ ബാബിലോൺപുത്രന്മാർ വന്നുതുടങ്ങി. അവർ അവരുടെ കാമവെറിയാൽ* അവളെ അശുദ്ധയാക്കി. അശുദ്ധയായ അവളോ വെറുപ്പോടെ അവരെ ഉപേക്ഷിച്ചു. 18  “അവൾ തുടർന്നും കൂസലില്ലാതെ വേശ്യാവൃത്തി ചെയ്‌ത്‌ തന്റെ നഗ്നത തുറന്നുകാട്ടിയതുകൊണ്ട്‌+ അവളുടെ ചേച്ചിയെപ്പോലെതന്നെ അവളെയും ഞാൻ വെറുത്തു, അവളെയും ഞാൻ ഉപേക്ഷിച്ചു.+ 19  ഈജിപ്‌ത്‌ ദേശത്തുവെച്ച്‌ വേശ്യാവൃത്തി ചെയ്‌ത അവളുടെ ചെറുപ്പകാലം+ ഓർത്ത്‌ അവൾ അവളുടെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+ 20  കഴുതകളുടേതുപോലുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ജനനേന്ദ്രിയവും ഉള്ള പുരുഷന്മാരുടെ പിന്നാലെ അവരുടെ വെപ്പാട്ടികൾ ചെല്ലുന്നതുപോലെ അവൾ കാമവെറിയോടെ അവരുടെ പുറകേ ചെന്നു. 21  ഈജിപ്‌തുകാർ നിന്റെ മാറിടം തഴുകിയ, നിന്റെ യൗവനസ്‌തനങ്ങൾ തലോടിയ, നിന്റെ ചെറുപ്പകാലം നീ മോഹിച്ചു. ആ വഷളത്തങ്ങൾ ചെയ്യാൻ നീ കൊതിച്ചു.+ 22  “അതുകൊണ്ട്‌ ഒഹൊലീബയേ, പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘നിനക്കു വെറുപ്പു തോന്നി നീ ഉപേക്ഷിച്ച കാമുകന്മാരെ ഞാൻ ഇതാ, ഇളക്കിവിടുന്നു.+ നാനാവശത്തുനിന്നും അവർ നിനക്ക്‌ എതിരെ വരും.+ 23  അങ്ങനെ, ബാബിലോൺപുത്രന്മാരും+ സകല കൽദയരും+ പെക്കോദ്‌,+ ശോവ, കോവ എന്നിവിടങ്ങളിലെ പുരുഷന്മാരും എല്ലാ അസീറിയൻ പുത്രന്മാരും നിനക്ക്‌ എതിരെ വരും. ഗവർണർമാരും ഉപഭരണാധികാരികളും ആയ അവരെല്ലാം യുവകോമളന്മാരാണ്‌. കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്ന അവരെല്ലാം യുദ്ധവീരന്മാരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും* ആണ്‌. 24  അവരുടെ വൻസൈനികവ്യൂഹം വൻപരിചയും ചെറുപരിചയും* പിടിച്ച്‌ പടത്തൊപ്പി അണിഞ്ഞ്‌ കടകടശബ്ദമുള്ള യുദ്ധരഥങ്ങളും രഥചക്രങ്ങളും ആയി നിന്നെ ആക്രമിക്കാൻ വരും. അവർ നിനക്കു ചുറ്റും അണിനിരക്കും. വിധി പുറപ്പെടുവിക്കാൻ ഞാൻ അവർക്ക്‌ അധികാരം കൊടുക്കും. അവർക്കു തോന്നിയതുപോലെ അവർ നിന്നെ വിധിക്കും.+ 25  ഞാൻ എന്റെ ധാർമികരോഷം നിന്റെ നേരെ അഴിച്ചുവിടും. അവർ ക്രോധത്തോടെ നിന്നോടു പെരുമാറും. അവർ നിന്റെ മൂക്കും ചെവികളും വെട്ടിക്കളയും. നിന്നിൽ ബാക്കിയുള്ളവർ വാളിന്‌ ഇരയാകും. അവർ നിന്റെ പുത്രീപുത്രന്മാരെ പിടിച്ചുകൊണ്ടുപോകും. ബാക്കിയുള്ളവരെ തീ തിന്നും.+ 26  അവർ നിന്റെ വസ്‌ത്രം ഉരിഞ്ഞ്‌+ നിന്റെ മനോഹരമായ ആഭരണങ്ങൾ ഊരിയെടുക്കും.+ 27  ഈജിപ്‌തിലായിരിക്കെ നീ തുടങ്ങിവെച്ച നിന്റെ വേശ്യാവൃത്തിയും+ വഷളത്തവും ഞാൻ അവസാനിപ്പിക്കും.+ നീ അവരെ ഇനി നോക്കില്ല. ഇനി ഒരിക്കലും ഈജിപ്‌തിനെ ഓർക്കുകയുമില്ല.’ 28  “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ വെറുക്കുന്നവരുടെ കൈയിൽ, മനം മടുത്ത്‌ നീ ഉപേക്ഷിച്ചവരുടെ കൈയിൽ, ഞാൻ ഇതാ, നിന്നെ ഏൽപ്പിക്കാൻപോകുന്നു.+ 29  അവർ വെറുപ്പോടെ നിന്നോടു പെരുമാറും. നീ അധ്വാനിച്ച്‌ ഉണ്ടാക്കിയതെല്ലാം അവർ കൊണ്ടുപോകും.+ നിന്നെ നഗ്നയും ഉടുതുണിയില്ലാത്തവളും ആയി അവർ ഉപേക്ഷിക്കും. നിന്റെ അസാന്മാർഗികതയുടെ നാണംകെട്ട നഗ്നതയും നിന്റെ വഷളത്തവും വേശ്യാവൃത്തിയും പരസ്യമാകും.+ 30  ഇതെല്ലാം നിന്നോടു ചെയ്യുന്നതു നീ ഒരു വേശ്യയെപ്പോലെ ജനതകളുടെ പിന്നാലെ നടന്നതുകൊണ്ടാണ്‌,+ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്‌ നിന്നെത്തന്നെ അശുദ്ധയാക്കിയതുകൊണ്ടാണ്‌.+ 31  നീയും നിന്റെ ചേച്ചിയുടെ അതേ വഴിക്കാണു പോയിരിക്കുന്നത്‌.+ അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.’+ 32  “പരമാധികാരിയായ യഹോവ പറയുന്നു: ‘നിന്റെ ചേച്ചിയുടെ പാനപാത്രത്തിൽനിന്ന്‌, കുഴിഞ്ഞ്‌ വിസ്‌താരമുള്ള ആ പാത്രത്തിൽനിന്ന്‌, നീ കുടിക്കും.+നിന്ദയ്‌ക്കും പരിഹാസത്തിനും നീ പാത്രമാകും.+ ആ പാനപാത്രത്തിൽ അതു വേണ്ടുവോളമുണ്ടല്ലോ. 33  ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം. 34  നീ അതു കുടിച്ച്‌ വറ്റിക്കേണ്ടിവരും.+ ആ മൺപാത്രത്തിന്റെ കഷണങ്ങൾ നീ കാർന്നുതിന്നും.നിന്റെ സ്‌തനങ്ങൾ നീ വലിച്ചുകീറും. “കാരണം, ഞാനാണ്‌ ഇതു പറയുന്നത്‌” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’ 35  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ എന്നെ മറന്നതുകൊണ്ടും ഒട്ടും വകവെക്കാതിരുന്നതുകൊണ്ടും*+ നിന്റെ വഷളത്തത്തിന്റെയും വേശ്യാവൃത്തിയുടെയും ഭവിഷ്യത്തുകൾ നീ അനുഭവിക്കും.’” 36  യഹോവ അപ്പോൾ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഒഹൊലയ്‌ക്കും ഒഹൊലീബയ്‌ക്കും+ എതിരെ വിധി പ്രഖ്യാപിക്കാൻ നീ തയ്യാറാണോ? അവരുടെ വൃത്തികെട്ട ആചാരങ്ങളെപ്പറ്റി അവരുടെ മുഖത്ത്‌ നോക്കി നീ പറയുമോ? 37  അവർ വ്യഭിചാരം* ചെയ്‌തിരിക്കുന്നു.+ രക്തം പുരണ്ട കൈകളാണ്‌ അവരുടേത്‌. അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുമായി വ്യഭിചാരം ചെയ്‌തതു കൂടാതെ അവർ പ്രസവിച്ച എന്റെ മക്കളെ അവരുടെ വിഗ്രഹങ്ങൾക്ക്‌ ആഹാരമായി തീയിൽ ദഹിപ്പിക്കുകയും* ചെയ്‌തു.+ 38  അതിനു പുറമേ, അവർ എന്നോട്‌ ഇങ്ങനെയും ചെയ്‌തു: അവർ അന്ന്‌ എന്റെ വിശുദ്ധമന്ദിരം മലിനമാക്കി; എന്റെ ശബത്തുകൾ അശുദ്ധമാക്കി. 39  സ്വന്തം കുഞ്ഞുങ്ങളെ കൊന്ന്‌ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചിട്ട്‌+ അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്ന്‌ അത്‌ അശുദ്ധമാക്കി.+ എന്റെ സ്വന്തം ഭവനത്തിനുള്ളിൽ അവർ ചെയ്‌തത്‌ ഇതാണ്‌. 40  ദൂരദേശത്തുനിന്നുപോലും പുരുഷന്മാരെ വരുത്താൻ അവർ ദൂതനെ അയച്ചു.+ നീ കുളിച്ച്‌ കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞ്‌ അവരുടെ വരവും കാത്ത്‌ ഇരുന്നു.+ 41  നീ ഒരു രാജകീയമഞ്ചത്തിൽ ഇരുന്നു.+ അതിന്റെ മുന്നിലുണ്ടായിരുന്ന വിരിച്ചൊരുക്കിയ മേശയിൽ+ എന്റെ സുഗന്ധക്കൂട്ടും+ എന്റെ തൈലവും+ നീ വെച്ചു. 42  മതിമറന്ന്‌ ഉല്ലസിക്കുന്ന ജനക്കൂട്ടത്തിന്റെ ശബ്ദം അവിടെ കേൾക്കാമായിരുന്നു. വിജനഭൂമിയിൽനിന്ന്‌ വരുത്തിയ കുടിയന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ആ സ്‌ത്രീകളുടെ കൈയിൽ വളകളും തലയിൽ മനോഹരമായ കിരീടങ്ങളും അണിയിച്ചു. 43  “വ്യഭിചാരം ചെയ്‌ത്‌ തളർന്ന അവളെക്കുറിച്ച്‌ ഞാൻ പറഞ്ഞു: ‘അവൾ പക്ഷേ, ഇനിയും വേശ്യാവൃത്തി ചെയ്‌തുകൊണ്ടിരിക്കും.’ 44  ഒരാൾ വേശ്യയുടെ അടുത്ത്‌ പോകുന്നതുപോലെ അവർ അവളുടെ അടുത്ത്‌ പൊയ്‌ക്കൊണ്ടിരുന്നു. ഇങ്ങനെയാണു വഷളത്തത്തിൽ മുങ്ങിക്കിടക്കുന്ന ഒഹൊലയുടെയും ഒഹൊലീബയുടെയും അടുത്ത്‌ അവർ ചെന്നത്‌. 45  പക്ഷേ, നീതിമാന്മാർ അവളുടെ വ്യഭിചാരത്തിനും+ രക്തച്ചൊരിച്ചിലിനും+ അർഹിക്കുന്ന ശിക്ഷ വിധിക്കും. കാരണം, അവർ വ്യഭിചാരിണികളാണ്‌. അവരുടെ കൈയിൽ രക്തം പുരണ്ടിട്ടുണ്ട്‌.+ 46  “പരമാധികാരിയായ യഹോവ പറയുന്നു: ‘അവരെ ഒരു ഭീതികാരണമാക്കാനും കൊള്ളയടിക്കാനും ഒരു സൈന്യത്തെ വരുത്തും.+ 47  ആ സൈന്യം അവരെ കല്ലെറിയും.+ വാളുകൊണ്ട്‌ അവരെ വെട്ടിവീഴ്‌ത്തും. അവരുടെ പുത്രീപുത്രന്മാരെ കൊല്ലും.+ അവരുടെ വീടുകൾ കത്തിച്ചുകളയും.+ 48  ദേശത്ത്‌ നടമാടുന്ന വഷളത്തം ഞാൻ അവസാനിപ്പിക്കും. എല്ലാ സ്‌ത്രീകളും ഒരു പാഠം പഠിക്കും. അവർ നിങ്ങളുടെ വഷളത്തം പകർത്തില്ല.+ 49  നിങ്ങളുടെ വഷളത്തത്തിന്റെ തിക്തഫലങ്ങളും മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്‌ ചെയ്‌ത പാപങ്ങളുടെ ഭവിഷ്യത്തുകളും അവർ നിങ്ങളുടെ മേൽ വരുത്തും. ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+

അടിക്കുറിപ്പുകള്‍

അർഥം: “എന്റെ കൂടാരം അവളിൽ.”
അർഥം: “അവളുടെ കൂടാരം.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “അവളുമായി അവിഹിതവേഴ്‌ചയിൽ ഏർപ്പെട്ടു.”
അഥവാ “ചുവന്ന നിറത്തിലുള്ള.”
അഥവാ “അവിഹിതവേഴ്‌ചയാൽ.”
അക്ഷ. “വിളിച്ചുവരുത്തിയവരും.”
സാധാരണയായി വില്ലാളികളാണ്‌ ഇവ ഉപയോഗിച്ചിരുന്നത്‌.
അക്ഷ. “നിന്നിൽ നിറയും.”
അക്ഷ. “നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടും.”
അക്ഷ. “തീയിലൂടെ കടത്തിവിടുകയും.”
അതായത്‌, ആത്മീയവ്യഭിചാരം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം