യഹസ്‌കേൽ 25:1-17

25  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യരുടെ+ നേരെ തിരിച്ച്‌ അവർക്കെതിരെ പ്രവചിക്കുക.+  അമ്മോന്യരെക്കുറിച്ച്‌ നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: “എന്റെ വിശുദ്ധമന്ദിരം അശുദ്ധമായപ്പോഴും ഇസ്രായേൽ ദേശം വിജനമായപ്പോഴും യഹൂദാഗൃഹത്തെ ബന്ദികളായി കൊണ്ടുപോയപ്പോഴും ‘അതു നന്നായിപ്പോയി’ എന്നു നിങ്ങൾ പറഞ്ഞതുകൊണ്ട്‌  ഞാൻ നിങ്ങളെ കിഴക്കൻ ദേശക്കാർക്ക്‌ അവകാശമായി കൊടുക്കാൻപോകുകയാണ്‌. അവർ നിങ്ങളുടെ സ്ഥലത്ത്‌ വന്ന്‌ പാളയമടിക്കും.* അവിടെ അവർ കൂടാരം അടിക്കും. അവർ നിങ്ങളുടെ അധ്വാനഫലം ആസ്വദിക്കും. അവർ നിങ്ങളുടെ പാൽ കുടിക്കും.  രബ്ബയെ+ ഞാൻ ഒട്ടകങ്ങളുടെ മേച്ചിൽപ്പുറമാക്കും; അമ്മോന്യരുടെ ദേശം ആട്ടിൻപറ്റത്തിന്റെ വിശ്രമസ്ഥലവും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”  “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽ ദേശത്തിന്റെ അവസ്ഥ കണ്ട്‌ നിങ്ങൾ ആഹ്ലാദിച്ച്‌ കൈ കൊട്ടി.+ പരമപുച്ഛത്തോടെ കാലുകൾ നിലത്ത്‌ അമർത്തിച്ചവിട്ടി.+  അതുകൊണ്ട്‌, ഞാൻ നിങ്ങൾക്കെതിരെ കൈ നീട്ടി നിങ്ങളെ ജനതകളുടെ കൈയിൽ ഏൽപ്പിക്കും. അവർ നിങ്ങളെ കൊള്ളയടിക്കും. ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന്‌ നീക്കിക്കളയും;+ ദേശങ്ങളുടെ ഇടയിൽനിന്ന്‌ നശിപ്പിച്ചുകളയും. ഞാൻ നിങ്ങളെ ഇല്ലായ്‌മ ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’  “പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘“യഹൂദാഗൃഹവും മറ്റു ജനതകളെപ്പോലെതന്നെയാണ്‌” എന്നു മോവാബും+ സേയീരും+ പറഞ്ഞതുകൊണ്ട്‌  ഞാൻ മോവാബിന്റെ പാർശ്വത്തെ,* അവന്റെ ദേശത്തിന്റെ സൗന്ദര്യമായ* അതിർത്തിനഗരങ്ങളെ, അതായത്‌ ബേത്ത്‌-യശീമോനെയും ബാൽ-മേയോനെയും എന്തിന്‌, കിര്യത്തയീം വരെയും,+ മലർക്കെ തുറന്നിടുന്നു. 10  അമ്മോന്യരോടൊപ്പം അതിനെയും ഞാൻ കിഴക്കുള്ളവർക്ക്‌ അവകാശമായി കൊടുക്കും.+ അങ്ങനെ, അമ്മോന്യരെ ജനതകളുടെ ഇടയിൽ ആരും ഓർക്കാതാകും.+ 11  മോവാബിന്‌ എതിരെ ഞാൻ എന്റെ ന്യായവിധി നടപ്പാക്കും.+ അങ്ങനെ, ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’ 12  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഏദോം യഹൂദാഗൃഹത്തോടു പ്രതികാരദാഹത്തോടെ പ്രവർത്തിച്ചിരിക്കുന്നു. അവരോടു പ്രതികാരം ചെയ്‌തതിലൂടെ അവർ തങ്ങളുടെ മേൽ വലിയ കുറ്റം വരുത്തിവെച്ചിരിക്കുകയാണ്‌.+ 13  അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഏദോമിനു നേരെയും കൈ നീട്ടും. അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊന്നുമുടിക്കും. ഏദോമിനെ ഞാൻ നശിപ്പിക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന്‌ ഇരയാകും.+ 14  ‘ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഉപയോഗിച്ച്‌ ഏദോമിനോടു പ്രതികാരം ചെയ്യും.+ എന്റെ കോപവും ക്രോധവും അവർ ഏദോമിന്റെ മേൽ ചൊരിയും. അങ്ങനെ, അവർ എന്റെ പ്രതികാരത്തിന്റെ രുചി അറിയും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’ 15  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഫെലിസ്‌ത്യർ ഒടുങ്ങാത്ത ശത്രുതയോടെ, കടുത്ത ദ്രോഹബുദ്ധിയോടെ പ്രതികാരം ചെയ്യാനും നാശം വിതയ്‌ക്കാനും നോക്കി.+ 16  അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, എന്റെ കൈ ഫെലിസ്‌ത്യരുടെ നേരെ നീട്ടുന്നു!+ ഞാൻ കെരാത്യരെ നിഗ്രഹിക്കും.+ തീരദേശവാസികളിൽ ബാക്കിയുള്ളവരെ കൊന്നുകളയും.+ 17  ഉഗ്രകോപത്തോടെയുള്ള ശിക്ഷകളാൽ ഞാൻ അവരുടെ മേൽ മഹാപ്രതികാരം നടത്തും. ഇങ്ങനെ ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.”’”

അടിക്കുറിപ്പുകള്‍

അഥവാ “ചുറ്റുമതിലുള്ള താവളം ഉണ്ടാക്കും.”
അഥവാ “അലങ്കാരമായ.”
അഥവാ “ചെരിവിനെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം