യഹസ്‌കേൽ 29:1-21

29  പത്താം വർഷം പത്താം മാസം 12-ാം ദിവസം എനിക്ക്‌ യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച്‌ അവനും അവന്റെ ഈജിപ്‌തിനും എതിരെ പ്രവചിക്കൂ!+  നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഫറവോനേ, ഈജിപ്‌തുരാജാവേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്‌. ഞാൻ ഇത്‌ എനിക്കായി ഉണ്ടാക്കിയതാണ്‌’ എന്നു നീ പറഞ്ഞല്ലോ.+   പക്ഷേ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ട കൊളുത്തും. നിന്റെ നൈലിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിക്കാൻ ഞാൻ ഇടയാക്കും. ഞാൻ നിന്നെയും നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ മത്സ്യങ്ങളെയും നിന്റെ നൈലിൽനിന്ന്‌ വലിച്ചുകയറ്റും.   നിന്നെയും നിന്റെ നൈലിലെ എല്ലാ മത്സ്യങ്ങളെയും ഞാൻ മരുഭൂമിയിൽ ഉപേക്ഷിക്കും. നീ തുറസ്സായ സ്ഥലത്ത്‌ വീഴും. ചിതറിക്കിടക്കുന്ന നിന്റെ ശരീരഭാഗങ്ങൾ ആരും പെറുക്കിക്കൂട്ടില്ല.+ ഞാൻ നിന്നെ ഭൂമിയിലെ വന്യമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ആഹാരമായി കൊടുക്കും.+   അപ്പോൾ ഈജിപ്‌തിൽ താമസിക്കുന്ന എല്ലാവരും ഞാൻ യഹോവയാണെന്ന്‌ അറിയേണ്ടിവരും.കാരണം, അവരെക്കൊണ്ട്‌ ഇസ്രായേൽഗൃഹത്തിന്‌ ഒരു പ്രയോജനവുമുണ്ടായില്ല. താങ്ങേകാൻ കഴിവില്ലാത്ത വെറുമൊരു വയ്‌ക്കോൽകഷണമായിരുന്നു* അവർ.+   അവർ കൈയിൽ പിടിച്ചപ്പോൾ നീ തകർന്നുപോയി. നീ കാരണം അവരുടെ തോൾ കീറിപ്പോയി. അവർ നിന്നെ ചാരിയപ്പോൾ നീ ഒടിഞ്ഞുപോയി;അങ്ങനെ, അവരുടെ കാലുകൾ* ആടിയുലഞ്ഞു.”+  “‘അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക്‌ എതിരെ ഒരു വാൾ അയയ്‌ക്കുന്നു.+ നിന്നിലുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാൻ നിഗ്രഹിക്കും.  ഈജിപ്‌ത്‌ ഒരു പാഴിടമാകും. അതു നശിച്ചുകിടക്കും.+ ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും; കാരണം, ‘നൈൽ നദി എന്റെ സ്വന്തമാണ്‌; ഞാനാണ്‌ ഇത്‌ ഉണ്ടാക്കിയത്‌’ എന്നല്ലേ നീ* പറഞ്ഞത്‌?+ 10  അതുകൊണ്ട്‌ ഞാൻ നിനക്കും നിന്റെ നൈലിനും എതിരാണ്‌. ഞാൻ ഈജിപ്‌ത്‌ ദേശത്തെ നശിച്ചുകിടക്കുന്ന ഒരു പാഴിടമാക്കും.+ മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ, എത്യോപ്യയുടെ അതിർത്തിവരെ, അത്‌ ഉണങ്ങിവരണ്ടുകിടക്കും. 11  മനുഷ്യരോ മൃഗങ്ങളോ അതുവഴി നടക്കില്ല.+ 40 വർഷം ആരും അവിടെ താമസിക്കില്ല. 12  ഈജിപ്‌തിനെ ഞാൻ പാഴായിക്കിടക്കുന്ന ഒരു ദേശമാക്കും. അത്രയും പാഴായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. അതിലെ നഗരങ്ങളുടെയത്രയും വിജനമായിക്കിടക്കുന്ന മറ്റൊരു നഗരവുമുണ്ടായിരിക്കില്ല. 40 വർഷത്തേക്ക്‌ അവ അങ്ങനെ കിടക്കും.+ ഈജിപ്‌തുകാരെ ഞാൻ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്കു ഞാൻ അവരെ ഓടിച്ചുകളയും.”+ 13  “‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഈജിപ്‌തുകാരെ 40 വർഷം കഴിയുമ്പോൾ ഞാൻ കൂട്ടിവരുത്തും.+ 14  ഈജിപ്‌തിൽനിന്ന്‌ ബന്ദികളായി കൊണ്ടുപോയവരെ ഞാൻ അവരുടെ ജന്മദേശമായ പത്രോസിലേക്കു+ മടക്കിക്കൊണ്ടുവരും. അവർ പിന്നീട്‌ ഒരു എളിയ രാജ്യമായിരിക്കും. 15  ഈജിപ്‌ത്‌ മറ്റെല്ലാ രാജ്യങ്ങളെക്കാളും താണുപോകും. മേലാൽ അതു മറ്റു ജനതകളെ അടക്കി ഭരിക്കില്ല.+ മറ്റു ജനതകളെ കീഴടക്കാൻ കഴിയാത്ത വിധം ഞാൻ അവരെ തീരെ ചെറുതാക്കും.+ 16  പിന്നെ ഒരിക്കലും ഈജിപ്‌ത്‌ ഇസ്രായേൽഗൃഹത്തിന്‌ ഒരു ആശ്രയമായിരിക്കില്ല.+ മറിച്ച്‌, സഹായത്തിനുവേണ്ടി ഈജിപ്‌തിലേക്കു നോക്കിയത്‌ എത്ര തെറ്റായിപ്പോയി എന്നതിന്റെ ഓർമിപ്പിക്കൽ മാത്രമായിരിക്കും അത്‌. ഞാൻ പരമാധികാരിയായ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.”’” 17  27-ാം വർഷം ഒന്നാം മാസം ഒന്നാം ദിവസം എനിക്ക്‌ യഹോവയുടെ സന്ദേശം കിട്ടി: 18  “മനുഷ്യപുത്രാ, സോരിന്‌ എതിരെ പ്രവർത്തിക്കാൻ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ്‌+ തന്റെ സൈന്യത്തെ നിയോഗിച്ചു;+ അവൻ അവരെക്കൊണ്ട്‌ കഠിനമായി വേല ചെയ്യിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാവരുടെയും തോളിലെ തൊലി പോയി. പക്ഷേ, സോരിലെ ആ അധ്വാനത്തിന്‌ അവനും അവന്റെ സൈന്യത്തിനും കൂലിയൊന്നും കിട്ടിയില്ല. 19  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന്‌+ ഈജിപ്‌ത്‌ ദേശം കൊടുക്കുകയാണ്‌. അവൻ അതിനെ കൊള്ളയടിച്ച്‌ കവർച്ച ചെയ്‌ത്‌ അവളുടെ സമ്പത്തെല്ലാം കൊണ്ടുപോകും. അതായിരിക്കും അവന്റെ സൈന്യത്തിനുള്ള കൂലി.’ 20  “‘അവൾക്കെതിരെ* അവൻ ചെയ്‌ത അധ്വാനത്തിനു പ്രതിഫലമായി ഞാൻ ഈജിപ്‌ത്‌ ദേശം അവനു കൊടുക്കും. കാരണം, എനിക്കുവേണ്ടിയാണല്ലോ അവർ അതു ചെയ്‌തത്‌’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 21  “അന്ന്‌ ഇസ്രായേൽഗൃഹത്തിനുവേണ്ടി ഞാൻ ഒരു കൊമ്പു മുളപ്പിക്കും.*+ അവരോടു സംസാരിക്കാൻ ഞാൻ നിനക്ക്‌ അവസരം തരും. ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.”

അടിക്കുറിപ്പുകള്‍

ഇവിടെയും താഴോട്ടും “നൈൽ” എന്നതു നദിയെയും ജലസേചനത്തിനുള്ള അതിന്റെ കനാലുകളെയും കുറിക്കുന്നു.
അക്ഷ. “ഈറ്റയായിരുന്നു.”
അക്ഷ. “ഇടുപ്പുകൾ.”
അക്ഷ. “അവൻ.”
അക്ഷ. “നെബൂഖദ്‌രേസർ.” ഇങ്ങനെയും എഴുതാറുണ്ട്‌.
അതായത്‌, സോരിന്‌ എതിരെ.
അഥവാ “ഇസ്രായേൽഗൃഹത്തിനു ഞാൻ ശക്തി കൊടുക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം