യഹസ്‌കേൽ 30:1-26

30  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2  “മനുഷ്യപുത്രാ, ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “‘അയ്യോ! ആ ദിവസം വരുന്നു’ എന്നു പറഞ്ഞ്‌ കരയൂ.  3  കാരണം, ആ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു. അതെ, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു.+ അതു മേഘാവൃതമായ ഒരു ദിവസമായിരിക്കും;+ ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള സമയം.+  4  ഈജിപ്‌തിനു നേരെ ഒരു വാൾ വരും. ഈജിപ്‌തിൽ ആളുകളെ കൊന്നൊടുക്കുമ്പോൾ എത്യോപ്യയെ പരിഭ്രമം പിടികൂടും.ഈജിപ്‌തിന്റെ സമ്പത്തെല്ലാം കൊണ്ടുപോയി. അതിന്റെ അടിസ്ഥാനം തകർന്നല്ലോ.+  5  എത്യോപ്യയും+ പൂതും+ ലൂദും സകല സമ്മിശ്രപുരുഷാരവും*കൂബും ഉടമ്പടിയിൻകീഴുള്ളവരുടെ* ദേശത്തോടൊപ്പംവാളിന്‌ ഇരയാകും.”’  6  യഹോവ പറയുന്നത്‌ ഇതാണ്‌: ‘ഈജിപ്‌തിനെ പിന്തുണയ്‌ക്കുന്നവരും നിലംപതിക്കും.അതിന്റെ പ്രതാപത്തിന്റെ അഹങ്കാരം ഇല്ലാതാക്കും.’+ “‘മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ ദേശത്തെങ്ങും അവർ വാളാൽ വീഴും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 7  ‘അവരുടെ ദേശംപോലെ അത്രയധികം വിജനമായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടാകില്ല; ആ നഗരങ്ങൾപോലെ നശിച്ചുകിടക്കുന്ന മറ്റൊരു നഗരവുമുണ്ടാകില്ല.+ 8  ഞാൻ ഈജിപ്‌തിനു തീ കൊളുത്തുകയും അതുമായി സഖ്യം ചേർന്നിരിക്കുന്നവരെയെല്ലാം തകർക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും. 9  വലിയ ആത്മവിശ്വാസത്തോടെ കഴിയുന്ന എത്യോപ്യയെ പരിഭ്രാന്തിയിലാക്കാൻ ഞാൻ അന്നു കപ്പലിൽ ദൂതന്മാരെ അയയ്‌ക്കും. ഈജിപ്‌തിന്റെ വിനാശദിവസത്തിൽ സംഭ്രമം അവരെ പിടികൂടും. കാരണം, ആ ദിനം നിശ്ചയമായും വരും.’ 10  “പരമാധികാരിയായ യഹോവ പറയുന്നു: ‘ബാബിലോൺരാജാവായ നെബൂഖദ്‌നേസറിന്റെ*+ കൈയാൽ ഈജിപ്‌തിന്റെ ജനസമൂഹത്തെ ഞാൻ ഇല്ലാതാക്കും. 11  ദേശം നശിപ്പിക്കാൻ അവനെയും അവന്റെ സൈന്യത്തെയും ഞാൻ വരുത്തും. എല്ലാ ജനതകളിലുംവെച്ച്‌ അതിക്രൂരന്മാരാണല്ലോ അവർ.+ അവർ ഈജിപ്‌തിനു നേരെ വാൾ ഊരി ദേശം ശവശരീരങ്ങൾകൊണ്ട്‌ നിറയ്‌ക്കും.+ 12  നൈലിന്റെ കനാലുകൾ+ ഞാൻ വറ്റിച്ചുകളയും. ആ ദേശം ഞാൻ ദുഷ്ടന്മാർക്കു വിൽക്കും. ഞാൻ വിദേശികളുടെ കൈയാൽ ദേശം വിജനമാക്കും,+ അതിലുള്ളതെല്ലാം നശിപ്പിക്കും. യഹോവ എന്ന ഞാനാണ്‌ ഇതു പറയുന്നത്‌.’ 13  “പരമാധികാരിയായ യഹോവ പറയുന്നു: ‘തീർന്നില്ല. ഞാൻ മ്ലേച്ഛവിഗ്രഹങ്ങളെ* നശിപ്പിക്കും. നോഫിലെ* ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഇല്ലാതാക്കും.+ സ്വദേശിയായ ഒരു പ്രഭു* ഇനി ഈജിപ്‌ത്‌ ദേശത്തുണ്ടായിരിക്കില്ല. ഈജിപ്‌തിലെങ്ങും ഞാൻ ഭയം വിതയ്‌ക്കും.+ 14  പത്രോസിനെ+ ഞാൻ വിജനമാക്കും. സോവാൻ ഞാൻ തീക്കിരയാക്കും. നോയിൽ*+ ഞാൻ വിധി നടപ്പാക്കും. 15  ഈജിപ്‌തിന്റെ ശക്തിദുർഗമായ സിനിൽ ഞാൻ എന്റെ ഉഗ്രകോപം ചൊരിയും. നോയിലെ ജനങ്ങളെ ഞാൻ സംഹരിക്കും. 16  ഞാൻ ഈജിപ്‌തിനു തീ കൊളുത്തും! സിൻ കൊടുംഭീതിയിലാകും! നോ ഭേദിക്കപ്പെടും! പട്ടാപ്പകൽ നോഫ്‌* ആക്രമിക്കപ്പെടും! 17  ഓനിലെയും* പിബേസത്തിലെയും യുവാക്കൾ വാളിന്‌ ഇരയാകും. നഗരവാസികളെ ബന്ദികളായി കൊണ്ടുപോകും. 18  തഹ്‌പനേസിൽവെച്ച്‌ ഞാൻ ഈജിപ്‌തിന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടുപോകും. പ്രതാപം കാരണമുള്ള അവളുടെ അഹങ്കാരം ഇല്ലാതാകും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങളിലുള്ളവരെ ബന്ദികളായി കൊണ്ടുപോകും.+ 19  ഈജിപ്‌തിന്മേൽ ഞാൻ വിധി നടപ്പാക്കും. ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’” 20  11-ാം വർഷം ഒന്നാം മാസം ഏഴാം ദിവസം എനിക്ക്‌ യഹോവയുടെ സന്ദേശം കിട്ടി: 21  “മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോന്റെ കൈ ഞാൻ ഒടിച്ചിരിക്കുന്നു. ഒടിവ്‌ ഭേദമാകാൻവേണ്ടി അതു വെച്ചുകെട്ടില്ല. വാൾ പിടിക്കാൻ ബലം കിട്ടേണ്ടതിന്‌ അതു ചുറ്റിക്കെട്ടില്ല.” 22  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജിപ്‌തുരാജാവായ ഫറവോന്‌ എതിരെ തിരിഞ്ഞിരിക്കുന്നു.+ ഞാൻ അവന്റെ ഇരുകൈയും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനിന്ന്‌ വാൾ താഴെ വീഴ്‌ത്തും.+ 23  എന്നിട്ട്‌, ഈജിപ്‌തുകാരെ ജനതകളുടെ ഇടയിൽ ചിതറിക്കും. പല ദേശങ്ങളിലേക്ക്‌ ഓടിച്ചുകളയും.+ 24  ഞാൻ ബാബിലോൺരാജാവിന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും.+ ഫറവോന്റെ കൈ ഞാൻ ഒടിക്കും. മരണാസന്നനായ മനുഷ്യനെപ്പോലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും. 25  ബാബിലോൺരാജാവിന്റെ കൈ ഞാൻ ബലപ്പെടുത്തും. പക്ഷേ, ഫറവോന്റെ കൈ തളർന്ന്‌ തൂങ്ങും. ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ വാൾ കൊടുക്കുമ്പോൾ, അവൻ അത്‌ ഈജിപ്‌ത്‌ ദേശത്തിന്‌ എതിരെ പ്രയോഗിക്കുമ്പോൾ,+ ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും. 26  ഞാൻ ഈജിപ്‌തുകാരെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക്‌ അവരെ ഓടിച്ചുകളയും.+ അങ്ങനെ, ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’”

അടിക്കുറിപ്പുകള്‍

അഥവാ “മറ്റു ജനതകളിൽപ്പെട്ട എല്ലാവരും.”
ഒരുപക്ഷേ, ഈജിപ്‌തുമായി സഖ്യം ചെയ്‌ത ഇസ്രായേല്യരായിരിക്കാം ഇത്‌.
അക്ഷ. “നെബൂഖദ്‌രേസറിന്റെ.” ഇങ്ങനെയും എഴുതാറുണ്ട്‌.
അഥവാ “തലവൻ.”
അഥവാ “മെംഫിസിലെ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അതായത്‌, തീബ്‌സ്‌.
അഥവാ “മെംഫിസ്‌.”
അതായത്‌, ഹീലിയോപൊലിസ്‌.
അഥവാ “ബാബിലോൺരാജാവിനെ കൂടുതൽ പ്രബലനാക്കി.”
അതായത്‌, ബാബിലോൺരാജാവ്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം