യഹസ്‌കേൽ 31:1-18

31  11-ാം വർഷം മൂന്നാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2  “മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോനോടും അവന്റെ ജനസമൂഹത്തോടും ഇങ്ങനെ പറയുക:+‘മാഹാത്മ്യത്തിൽ നിന്നോടു കിടപിടിക്കാൻ ആരുണ്ട്‌?  3  ഒരു അസീറിയക്കാരനുണ്ടായിരുന്നു, ലബാനോനിലെ ഒരു ദേവദാരു.അതിന്റെ ശാഖകൾ അതിമനോഹരം! അത്‌ ഇലത്തഴപ്പുകൊണ്ട്‌ തണൽ വിരിച്ചു.അത്‌ ഉയരത്തിൽ വളർന്ന്‌ മേഘത്തെ തൊട്ടുരുമ്മി നിന്നു.  4  വെള്ളം അതിനെ വളർത്തിവലുതാക്കി. ആഴത്തിലുള്ള നീരുറവകളാൽ അതു വളർന്നുപൊങ്ങി. അതിനു ചുറ്റും അരുവികളുണ്ടായിരുന്നു.നിലത്തെ മരങ്ങളെയെല്ലാം അവയുടെ ചാലുകൾ നനച്ചു.  5  അങ്ങനെ, അതു വളർന്നുപൊങ്ങി മറ്റെല്ലാ മരങ്ങളെക്കാളും വലുതായി. അതിന്റെ അരുവികളിൽ വെള്ളം സുലഭമായിരുന്നതുകൊണ്ട്‌അതിന്റെ ശാഖകൾ പെരുകി, ശിഖരങ്ങൾ നീണ്ടുവളർന്നു.  6  ആകാശത്തിലെ സകല പക്ഷികളും അതിന്റെ ശാഖകളിൽ കൂടു കൂട്ടി.അതിന്റെ ശിഖരങ്ങളുടെ കീഴെ വന്യമൃഗങ്ങളെല്ലാം കുഞ്ഞുങ്ങളെ പ്രസവിച്ചു.ജനപ്പെരുപ്പമുള്ള എല്ലാ ജനതകളും അതിന്റെ തണലിൽ കഴിഞ്ഞു.  7  വേണ്ടുവോളം വെള്ളമുള്ളിടത്തേക്ക്‌ അതിന്റെ വേരുകൾ ആഴ്‌ന്നിറങ്ങിയതുകൊണ്ട്‌മനോഹാരിതകൊണ്ടും ശിഖരങ്ങളുടെ നീളംകൊണ്ടും അതു പ്രൗഢിയുള്ളതായി.  8  ദൈവത്തിന്റെ തോട്ടത്തിലെ+ മറ്റൊരു ദേവദാരുവിനും അതിനോടു കിടപിടിക്കാനായില്ല. ഒറ്റ ജൂനിപ്പർ മരത്തിനുപോലും അതിന്റേതുപോലുള്ള ശാഖകളുണ്ടായിരുന്നില്ല.അതിന്റെ ശിഖരങ്ങളോടു തുലനംചെയ്യുമ്പോൾ ചിനാർ മരങ്ങൾ ഒന്നുമായിരുന്നില്ല. അതിന്റെ സൗന്ദര്യത്തെ വെല്ലാൻ ദൈവത്തിന്റെ തോട്ടത്തിലെ മറ്റൊരു മരത്തിനുമായില്ല.  9  ഇലത്തഴപ്പുകൊണ്ട്‌ ഞാൻ അതിനു സൗന്ദര്യമേകി.സത്യദൈവത്തിന്റെ തോട്ടമായ ഏദെനിലെ മറ്റു മരങ്ങൾക്കെല്ലാം അതിനോട്‌ അസൂയ തോന്നി.’ 10  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: ‘അതു* നല്ല ഉയരത്തിൽ വളർന്ന്‌ മേഘത്തെ ചുംബിക്കുകയും ഉയരം കാരണം അതിന്റെ ഹൃദയം ഗർവിക്കുകയും ചെയ്‌തതുകൊണ്ട്‌, 11  ജനതകളുടെ ശക്തനായ ഭരണാധികാരിക്കു ഞാൻ അതു കൊടുക്കും.+ അവൻ അതിന്‌ എതിരെ തീർച്ചയായും നടപടിയെടുക്കും. അതിന്റെ ദുഷ്ടത കാരണം ഞാൻ അതിനെ തള്ളിക്കളയും. 12  എല്ലാ ജനതകളിലുംവെച്ച്‌ അതിക്രൂരന്മാരായ വിദേശികൾ അതിനെ വെട്ടിയിടും. അവർ അതിനെ മലകളിൽ ഉപേക്ഷിക്കും. അതിന്റെ ഇലകൾ എല്ലാ താഴ്‌വരകളിലും വീഴും. അതിന്റെ ഒടിഞ്ഞ ശിഖരങ്ങൾ ദേശത്തെ അരുവികളിലെല്ലാം വീണുകിടക്കും.+ ഭൂമിയിലെ ജനതകളെല്ലാം അതിന്റെ തണൽ വിട്ട്‌ പോകും. അവർ അതിനെ ഉപേക്ഷിക്കും. 13  വീണുകിടക്കുന്ന ആ വൃക്ഷത്തിന്റെ തായ്‌ത്തടിയിൽ ആകാശത്തിലെ എല്ലാ പക്ഷികളും പാർക്കും. അതിന്റെ ശിഖരങ്ങൾക്കിടയിൽ എല്ലാ വന്യമൃഗങ്ങളും കഴിയും.+ 14  ഇതിന്റെ ഉദ്ദേശ്യമോ: വെള്ളത്തിന്‌ അരികെ നിൽക്കുന്ന മരങ്ങളൊന്നും മേലാൽ അതിന്റെയത്ര ഉയരത്തിൽ വളരരുത്‌! മേഘങ്ങളെ തൊട്ടുരുമ്മുന്നത്ര തല ഉയർത്തരുത്‌! ധാരാളം വെള്ളം കുടിച്ച്‌ വളരുന്ന മരങ്ങളൊന്നും അവയുടെയത്ര പൊങ്ങരുത്‌! അവയെയെല്ലാം മരണത്തിനു വിട്ടുകൊടുക്കുമല്ലോ. കുഴിയിലേക്ക്‌* ഇറങ്ങുന്ന മനുഷ്യമക്കളോടൊപ്പം അവയും ഭൂമിയുടെ അധോഭാഗത്തേക്കു പോകും.’ 15  “പരമാധികാരിയായ യഹോവ പറയുന്നു: ‘അതു ശവക്കുഴിയിലേക്കു* പോകുന്ന ദിവസം ഞാൻ ഒരു ദുഃഖാചരണം ഏർപ്പെടുത്തും. സുലഭമായി ലഭിച്ചിരുന്ന വെള്ളം കിട്ടാതാക്കാൻ ഞാൻ ആഴമുള്ള വെള്ളത്തെ മൂടും, അതിന്റെ അരുവികളെ തടഞ്ഞുനിറുത്തും. ആ വൃക്ഷം കാരണം ഞാൻ ലബാനോനെ ഇരുട്ടിലാക്കും. നിലത്തെ മരങ്ങളെല്ലാം ഉണങ്ങിപ്പോകും. 16  കുഴിയിലേക്ക്‌* ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ ശവക്കുഴിയിലേക്ക്‌* അയയ്‌ക്കുമ്പോൾ അതിന്റെ വീഴ്‌ചയുടെ ശബ്ദം കേട്ട്‌ ജനതകൾ പേടിച്ചുവിറയ്‌ക്കാൻ ഞാൻ ഇടയാക്കും. ഏദെനിലെ മരങ്ങൾക്ക്‌,+ ലബാനോനിലെ ഏറ്റവും വിശേഷപ്പെട്ടതും അത്യുത്തമവും ആയ മരങ്ങൾക്ക്‌, നന്നായി നനച്ച്‌ വളർത്തിയ മരങ്ങൾക്ക്‌, ഭൂമിയുടെ അധോഭാഗത്ത്‌ ആശ്വാസം ലഭിക്കും. 17  അവ അവനോടും ജനതകളുടെ ഇടയിൽ അവന്റെ തണലിൽ കഴിഞ്ഞ അവന്റെ പിന്തുണക്കാരോടും* ഒപ്പം ശവക്കുഴിയിലേക്ക്‌,* വാളാൽ വീണവരുടെ അടുത്തേക്ക്‌,+ ഇറങ്ങിയല്ലോ.’+ 18  “‘മഹത്ത്വത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിൽ നിന്നോടു കിടപിടിക്കാൻ മറ്റ്‌ ഏതു മരമാണ്‌ ഏദെനിലുണ്ടായിരുന്നത്‌?+ പക്ഷേ, ഏദെനിലെ മരങ്ങളുടെകൂടെ നിന്നെയും നിശ്ചയമായും ഭൂമിയുടെ അധോഭാഗത്തേക്ക്‌ ഇറക്കും. അഗ്രചർമികളുടെ ഇടയിൽ, വാളിന്‌ ഇരയായവരുടെകൂടെ നീയും വീണുകിടക്കും. ഫറവോനും അവന്റെ ജനസമൂഹത്തിനും സംഭവിക്കാൻപോകുന്നത്‌ ഇതാണ്‌’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “നീ.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയിലേക്ക്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “കൈയോടും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം