യഹസ്‌കേൽ 32:1-32

32  12-ാം വർഷം 12-ാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോനെക്കുറിച്ച്‌ ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.*പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി. ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.നീ കാലുകൊണ്ട്‌ വെള്ളം കലക്കി നദികളെ* മലിനമാക്കി.’   പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘അനേകം ജനതകളുടെ ഒരു സംഘത്തെ ഉപയോഗിച്ച്‌ ഞാൻ നിന്റെ മേൽ എന്റെ വല വീശും.അവർ ആ വലയിൽ നിന്നെ വലിച്ചുകയറ്റും.   ഞാൻ നിന്നെ കരയിൽ ഉപേക്ഷിക്കും.തുറസ്സായ സ്ഥലത്തേക്കു ഞാൻ നിന്നെ വലിച്ചെറിയും. ആകാശത്തിലെ എല്ലാ പക്ഷികളും നിന്റെ മേൽ വന്ന്‌ ഇരിക്കാൻ ഞാൻ ഇടയാക്കും.നിന്നെക്കൊണ്ട്‌ ഞാൻ ഭൂമുഖത്തുള്ള എല്ലാ വന്യമൃഗങ്ങളെയും തൃപ്‌തരാക്കും.+   ഞാൻ നിന്റെ മാംസം മലകളിൽ എറിയും.നിന്റെ അവശിഷ്ടങ്ങൾകൊണ്ട്‌ ഞാൻ താഴ്‌വരകൾ നിറയ്‌ക്കും.+   നിന്നിൽനിന്ന്‌ ചീറ്റിയൊഴുകുന്ന രക്തംകൊണ്ട്‌ ഞാൻ ദേശം കുതിർക്കും; പർവതങ്ങൾവരെ രക്തത്തിൽ കുതിരും.അത്‌ അരുവികളിൽ നിറയും.’*   ‘നീ ഇല്ലാതാകുമ്പോൾ ഞാൻ ആകാശങ്ങളെ മറയ്‌ക്കും; അതിലെ നക്ഷത്രങ്ങൾ ഇരുണ്ടുപോകാൻ ഇടയാക്കും. ഞാൻ സൂര്യനെ മേഘംകൊണ്ട്‌ മറയ്‌ക്കും;ചന്ദ്രൻ വെളിച്ചം തരില്ല.+   ആകാശത്തിലെ പ്രകാശഗോളങ്ങളെല്ലാം നീ കാരണം ഇരുണ്ടുപോകാൻ ഞാൻ ഇടയാക്കും;നിന്റെ ദേശം ഞാൻ ഇരുളിലാഴ്‌ത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.   ‘മറ്റു ജനതകളുടെ അടുത്തേക്ക്‌, നിനക്ക്‌ അപരിചിതമായ ദേശങ്ങളിലേക്ക്‌,+ഞാൻ നിന്റെ ബന്ദികളെ കൊണ്ടുപോകും. അങ്ങനെ, അനേകം ജനതകളെ ഞാൻ ഹൃദയവേദനയിലാഴ്‌ത്തും. 10  അനേകം ജനതകളെ ഞാൻ സ്‌തബ്ധരാക്കും.അവരുടെ രാജാക്കന്മാരുടെ മുന്നിൽവെച്ച്‌ ഞാൻ നിന്റെ നേരെ വാൾ വീശുമ്പോൾ ആ രാജാക്കന്മാർ പേടിച്ചുവിറയ്‌ക്കും. നിന്റെ പതനദിവസംഓരോരുത്തരും പ്രാണഭയത്താൽ വിറയ്‌ക്കും. അവരുടെ വിറയൽ മാറില്ല.’ 11  കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ബാബിലോൺരാജാവിന്റെ വാൾ നിന്റെ മേൽ പതിക്കും.+ 12  നിന്റെ ജനസമൂഹത്തെ ഞാൻ യുദ്ധവീരന്മാരുടെ വാളിന്‌ ഇരയാക്കും;അവരെല്ലാം ക്രൂരന്മാരാണ്‌; മറ്റെല്ലാ ജനതകളെക്കാളും ക്രൂരന്മാർ!+ ഈജിപ്‌തിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും; അവളുടെ ജനസമൂഹം നാമാവശേഷമാകും.+ 13  അവളുടെ സമൃദ്ധമായ വെള്ളത്തിന്‌ അരികിലുള്ള മൃഗങ്ങളെയെല്ലാം ഞാൻ നശിപ്പിക്കും.+മനുഷ്യപാദമോ മൃഗക്കുളമ്പോ മേലാൽ ആ വെള്ളം കലക്കില്ല.’+ 14  ‘അന്നു ഞാൻ അവരുടെ വെള്ളം തെളിമയുള്ളതാക്കും;അവരുടെ നദികൾ എണ്ണപോലെ ഒഴുകാൻ ഇടയാക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 15  ‘ഒരിക്കൽ സമൃദ്ധമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഒരു പാഴ്‌നിലമായി ഞാൻ ഈജിപ്‌തിനെ മാറ്റുമ്പോൾ,+അതിലെ നിവാസികളെയെല്ലാം ഞാൻ കൊന്നൊടുക്കുമ്പോൾ,ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.+ 16  ഇത്‌ ഒരു വിലാപഗീതം! ആളുകൾ നിശ്ചയമായും ഇതു പാടും.ജനതകളുടെ പുത്രിമാർ അത്‌ ആലപിക്കും. ഈജിപ്‌തിനെയും അതിന്റെ ജനസമൂഹത്തെയും കുറിച്ച്‌ അവർ അതു പാടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.” 17  12-ാം വർഷം, മാസത്തിന്റെ 15-ാം ദിവസം എനിക്ക്‌ യഹോവയുടെ സന്ദേശം കിട്ടി: 18  “മനുഷ്യപുത്രാ, ഈജിപ്‌തിന്റെ ജനസമൂഹത്തെ ഓർത്ത്‌ വിലപിക്കൂ! അവളെയും ശക്തരായ ജനതകളുടെ പുത്രിമാരെയും കുഴിയിലേക്കു* പോകുന്നവരുടെകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക്‌ ഇറക്കൂ! 19  “‘നീ ആരെക്കാളെങ്കിലും സുന്ദരിയാണോ? കുഴിയിലേക്ക്‌ ഇറങ്ങി അഗ്രചർമികളുടെകൂടെ കിടക്കൂ!’ 20  “‘വാളിന്‌ ഇരയായവർക്കിടയിലേക്ക്‌ അവർ വീഴും.+ അവളെ വാളിനു വിട്ടുകൊടുത്തിരിക്കുന്നു. അവളുടെ ജനസമൂഹത്തോടൊപ്പം അവളെ വലിച്ചിഴച്ച്‌ കൊണ്ടുപോകൂ! 21  “‘യോദ്ധാക്കളിൽ ശൂരന്മാർ ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന്‌ അവനോടും അവന്റെ സഹായികളോടും സംസാരിക്കും. അവർ വാളിന്‌ ഇരയായി കുഴിയിലേക്ക്‌ ഇറങ്ങും; അഗ്രചർമികളെപ്പോലെ അവിടെ കിടക്കും. 22  അസീറിയയും അവളുടെ ജനസമൂഹം മുഴുവനും അവിടെയുണ്ട്‌. എല്ലാവരും വാളിന്‌ ഇരയായവർ!+ അവരുടെ ശവക്കുഴികളാണ്‌ അവനു ചുറ്റും. 23  കുഴിയുടെ* ആഴങ്ങളിലാണ്‌ അവളുടെ ശവക്കുഴികൾ. അവളുടെ ജനസമൂഹമോ അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്‌. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ചതുകൊണ്ട്‌ അവരെല്ലാം വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു. 24  “‘ഏലാമും+ അവിടെയുണ്ട്‌. അവളുടെ ശവക്കുഴിക്കു ചുറ്റും അവളുടെ ജനസമൂഹം മുഴുവനുമുണ്ട്‌. അവരെല്ലാം വാളിന്‌ ഇരയായവർ! ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ച അവർ അഗ്രചർമികളായി ഭൂമിയുടെ അധോഭാഗത്തേക്കു പോയിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം സഹിക്കട്ടെ. 25  കൊല്ലപ്പെട്ടവരുടെ ഇടയിൽ അവർ അവൾക്ക്‌ ഒരു കിടക്ക വിരിച്ചു. അവളുടെ ശവക്കുഴികൾക്കു ചുറ്റും അവളുടെ ജനസമൂഹവും കിടക്കുന്നു. അവരെല്ലാം അഗ്രചർമികളാണ്‌. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ചതുകൊണ്ട്‌ അവർ വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും. കൊല്ലപ്പെട്ടവരുടെ ഇടയിൽ അവനെയും ഇട്ടിരിക്കുന്നു. 26  “‘മേശെക്കും തൂബലും+ അവരുടെ* ജനസമൂഹം മുഴുവനും അവിടെയുണ്ട്‌. അവരുടെ* ശവക്കുഴികളാണ്‌ അവനു ചുറ്റും. അവരെല്ലാം അഗ്രചർമികളാണ്‌. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ചതുകൊണ്ട്‌ അവർ വാളുകൊണ്ട്‌ കുത്തേറ്റ്‌ കിടക്കുന്നു. 27  തങ്ങളുടെ യുദ്ധായുധങ്ങളുമായി ശവക്കുഴിയിലേക്ക്‌* ഇറങ്ങിയ വീരയോദ്ധാക്കളോടൊപ്പം, വീണുപോയ ആ അഗ്രചർമികളോടൊപ്പം, അവരും കിടക്കില്ലേ? അവരുടെ വാളുകൾ അവരുടെ തലയുടെ അടിയിലും* അവരുടെ പാപങ്ങൾ അവരുടെ അസ്ഥികളുടെ മുകളിലും വെക്കും. കാരണം, ഈ യുദ്ധവീരന്മാർ ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ചവരായിരുന്നല്ലോ. 28  പക്ഷേ, നീ അഗ്രചർമികളുടെ ഇടയിൽ ഞെരിഞ്ഞമരും. വാളിന്‌ ഇരയായവരുടെകൂടെ നീ കിടക്കും. 29  “‘ഏദോമും+ അവിടെയുണ്ട്‌. വലിയ പ്രതാപശാലികളായിരുന്നിട്ടും അവളുടെ രാജാക്കന്മാരെയും എല്ലാ തലവന്മാരെയും വാളിന്‌ ഇരയായവരോടൊപ്പം കിടത്തി. അവരും അഗ്രചർമികളുടെകൂടെ,+ കുഴിയിലേക്ക്‌* ഇറങ്ങുന്നവരുടെകൂടെ, കിടക്കും. 30  “‘വടക്കുള്ള എല്ലാ പ്രഭുക്കന്മാരും* സകല സീദോന്യരും+ അവിടെയുണ്ട്‌. പ്രതാപത്താൽ ഭീതി വിതച്ചവരെങ്കിലും അവർ കൊല്ലപ്പെട്ടവരുടെകൂടെ അപമാനിതരായി കുഴിയിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. വാളിന്‌ ഇരയായവരോടൊപ്പം അഗ്രചർമികളായി അവർ കിടക്കും. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും. 31  “‘ഇതെല്ലാം കാണുന്ന ഫറവോനു തന്റെ ജനസമൂഹത്തിനു സംഭവിച്ചതിനെപ്പറ്റി ആശ്വാസം തോന്നും.+ പക്ഷേ, ഫറവോനും അവന്റെ സൈന്യം മുഴുവനും വാളാൽ കൊല്ലപ്പെടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 32  “‘ഫറവോൻ ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി വിതച്ചതുകൊണ്ട്‌ അവനും അവന്റെ ജനസമൂഹവും വാളാൽ കൊല്ലപ്പെട്ടവരോടൊപ്പം അന്ത്യവിശ്രമംകൊള്ളും; അവർ അഗ്രചർമികളോടൊപ്പം കിടക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “അവരുടെ നദികളെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹമായിരുന്നു.”
അക്ഷ. “അരുവിത്തടങ്ങൾ നിന്നിൽനിന്ന്‌ (നിന്നെക്കൊണ്ട്‌) നിറയും.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയുടെ.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അക്ഷ. “അവളുടെ.”
അക്ഷ. “അവളുടെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
വാൾ സഹിതം സൈനികബഹുമതിയോടെ അടക്കം ചെയ്‌ത യുദ്ധവീരന്മാരെയായിരിക്കാം ഇതു കുറിക്കുന്നത്‌.
അഥവാ “ശവക്കുഴിയിലേക്ക്‌.”
അഥവാ “നേതാക്കന്മാരും.”
അഥവാ “ശവക്കുഴിയിലേക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം